ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ ലഭിക്കാൻ വേണ്ടി വന്നാൽ സെക്രട്ടറിയേറ്റും പൊളിച്ചു പണിയും എന്ന് പറയുന്നത് വെറുതേയല്ല; പണി കിട്ടിയില്ലെങ്കിൽ ഊരാളുങ്കൻ സർക്കാറിനിട്ടും പണി കൊടുക്കും; ഇടതു സമ്മർദ്ദം മറികടന്ന് കെഎസ്ആർടിസിയെ ഊറ്റി വെട്ടിച്ചുകൊണ്ടിരുന്ന ഓൺലൈൻ ബുക്കിങ് കരാർ റദ്ദു ചെയ്തതോടെ കെഎസ്ആർടിസിയുടെ വെബ്സൈറ്റ് തന്നെ അടിച്ചുമാറ്റി ഊരാളുങ്കൽ; പരാതിയുമായി തച്ചങ്കരി വീണ്ടും സർക്കാറിന് മുമ്പിൽ; റിസർവേഷന് പുതിയ വെബ്സൈറ്റ്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി. മലബാർ മേഖലയിൽ സർക്കാറുമായി ബന്ധപ്പെട്ട എന്ത് നിർമ്മാണ പ്രവർത്തനം ഉണ്ടെങ്കിലു അത് ഏറ്റെടുക്കാൻ തയ്യാറാണ് ഇക്കൂട്ടർ. നിർമ്മാണ രംഗത്ത് മിടുക്കരാണെങ്കിലും കരാറുകൾ നേടുന്ന കാര്യത്തിൽ ഏറെ വിമർശനം ഇവർ കേൾക്കേണ്ടി വന്നിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് ടെണ്ടർപോലും വിളിക്കാതെ കരാർ നൽകിയ നിരവധി സംഭവങ്ങളുണ്ട്. അനർഹമായി ആനുകൂല്യം പറ്റുന്നതും ഇക്കൂട്ടരുടെ പതിവാണെന്ന വിമർശനം അടുത്തിടെ ശക്തമായത് കെഎസ്ആർടിസിയുടെ കാര്യത്തിലാണ്.
കോർപ്പറേഷനെ ഷ്ടത്തിൽ നിന്നും കരകയറ്റാൻ വേണ്ടി ടോമിൻ തച്ചങ്കരി പാടുപെടുമ്പോഴും നഷ്ടത്തിലോടുന്ന സ്ഥാപനത്തിന്റെ കഴുക്കോൽ ഊരുന്ന നിലപാടാണ് ഈ സൊസൈറ്റി സ്വീകരിച്ചത്. ഓൺലൈൻ ടിക്കറ്റ് ബുക്കിന്റെ കാരാർ ഏറ്റെടുത്തായിരുന്നു സൊസൈറ്റിയുടെ തട്ടിപ്പ്. കോർപ്പറേഷന് നഷ്ടമുണ്ടാക്കുന്ന ഈ കരാർ സിഎംഡി റദ്ദാക്കിയതോടെ സർക്കാറിനെ മുഴുവൻ വെല്ലിവിളിക്കുന്ന നിലപാടുമായി ഊരാളുങ്കൽ രംഗത്തെത്തി. തങ്ങൾക്ക് കൊള്ളലാഭം കൊയ്യാൻ കരാർ ലഭിക്കില്ലെന്ന് വ്യക്തമായതോടെ കെഎസ്ആർടിസിയുടെ നിലവിലുള്ള വെബ്സൈറ്റ് തന്നെ അടിച്ചു മാറ്റിയിരിക്കയാണ് ഇക്കൂട്ടർ. കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ സൈറ്റാണ് മുൻ കരാറുകാരായ ഊരാളുങ്കൽ പ്രതികാര നടപടിയുടെ ഭാഗമായി അടിച്ചുമാറ്റിയത്. ഇതോടെ നിലവിലുള്ള വെബ് അഡ്രസിന് പകരം പുതിയ വെബ്സൈറ്റിന് രൂപം നൽകി.
www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകൾ വഴിയായിരിക്കും ഇനി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്. നേരത്തേ, കെൽട്രോൺ വഴി കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ കരാർ എടുത്തിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിർത്തിയത്. ഓൺലൈൻ റിസർവേഷനുള്ള കമ്മിഷൻ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെൽട്രോണുമായുള്ള കരാർ കെഎസ്ആർടിസി അവസാനിപ്പിച്ചിരുന്നു. കോർപ്പറേഷന് നഷ്ടമുണ്ടാക്കുന്നു എന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഈ നടപടി. നിലവിലെ കരാർ റദ്ദു ചെയ്ത് പുതിയ കമ്പനിക്ക് കരാർ നൽകുകയും ചെയ്തു. ഇതുവരെ അമിത ചാർജ്ജ് ഈടാക്കിയവർ ഇതോടെ കരാർ കിട്ടാനായി പുതിയ കമ്പനിയുടേതിനേക്കാൾ കുറഞ്ഞ നിരക്കിൽ റിസർവേഷൻ നടത്താമെന്ന് ഊരാളുങ്കൽ അറിയിച്ചിച്ചു. എന്നാൽ ഇതുവരെ ഈടാക്കിയ അമിത തുക തിരികെ നൽകണമെന്ന് കെഎസ്ആർടിസി എംഡി ആവശ്യപ്പെടുകയായിരുന്നു.
കരാർ തുടർന്നു ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഊരാളുങ്കൽ വെബ് വിലാസം പിൻവലിക്കുകയായിരുന്നു. തുടർന്ന്, ഇന്നലെ പകൽ മുഴുവൻ കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ മുടങ്ങി. ഒരു സർക്കാർ സംവിധാനത്തെ മുഴുവൻ ബ്ലാക്മെയിൽ ചെയ്യുന്ന വിധത്തിലാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഇപ്പോഴത്തെ നടപടി. കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിയ കരാറുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനാണ് ടോമിൻ തച്ചങ്കരിയുടെ തീരുമാനം.
സിപിഎം സഹായത്തോടെ കോർപ്പറേഷനിൽ കടിച്ചു തൂങ്ങി ഓൺലൈൻ റിസർവേഷന്റെ ഇടനിലക്കാരിയ നിന്ന് കോടികൾ കൊണ്ടുപോയ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ തുടക്കം മുതൽ തച്ചങ്കരി കർശന നിലപാട് സ്വീകരിച്ചിരുന്നു. നേരിട്ടു കരാർ നൽകിയതു വഴി യാത്രക്കാർക്കും കോർപ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവർ നുഴഞ്ഞു കയറി പണം അടിച്ചുമാറ്റിയത്. ഇത് മനസിലാക്കിയതോടെയാണ് ഇവരെ ഒഴിവാക്കാൻ തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്.
ഓൺലൈൻ റിസർവേഷൻ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബെംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആർ.ടി.സി. കുറഞ്ഞ നിരക്കിൽ കരാർ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷൻ 3.25 രൂപയായി ചെലവ് കുറഞ്ഞിരുന്നു. കെൽട്രോണും ഊരാളുങ്കൽ സർവീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാർപ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെ.എസ്.ആർ.ടി.സി. നൽകേണ്ടിയിരുന്നത്. കെൽട്രോൺ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കൽ സൊസൈറ്റിക്ക് മറിച്ച നൽകുകയായിരുന്നു ഇതുവരെ. ഇത് കോർപ്പറേഷനെ സംബന്ധിച്ചിടത്തോളം നഷ്ടച്ചക്കവടമായിരുന്നു.
അതേസമയം രാജമാണിക്യം കെ.എസ്.ആർ.ടി.സി. മേധാവിയായിരുന്നപ്പോൾ ടിക്കറ്റൊന്നിന് എട്ടു രൂപമാത്രമേ നൽകാൻ കഴിയൂയെന്ന നിലപാട് എടുത്തു. തീരുമാനം നടപ്പാക്കുകയും ചെയ്തു. കെൽട്രോൺ ഇതിനെ എതിർത്തില്ല. കരാറിൽ 15.50 രൂപ പറയുന്നെങ്കിലും ഒന്നരവർഷമായി എട്ടുരൂപയാണ് നൽകുന്നത്. ഇടപാടിലെ നഷ്ടം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി കെൽട്രോണുമായുള്ള കരാർ റദ്ദാക്കിയത്.
ആന്റണി ചാക്കോ എം.ഡി.യായിരുന്നപ്പോൾ അഞ്ചുവർഷം മുൻപാണ് കെൽട്രോണുമായി കരാർ ഒപ്പിട്ടത്. കെൽട്രോൺ ഈ കരാർ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കും അവർ അത് ബെംഗളൂരു ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നൽകി. നേരിട്ടു കരാർ നൽകാമായിരുന്നെങ്കിലും ഇടനിലക്കാരെ ആശ്രയിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ ഇടപാടിലൂടെ കോടികളുടെ നഷ്ടമാണ് കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടായത്. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ മറ്റുപല കോർപ്പറേഷനുകളും ഓൺലൈൻ സൗകര്യം നേടുന്നതായി ടോമിൻ തച്ചങ്കരി പറഞ്ഞു.
രാജ്യത്തെ ഒട്ടുമിക്ക പൊതുമേഖലാ, സ്വകാര്യ റോഡ് ട്രാൻസ്പോർട്ട് സ്ഥാപനങ്ങൾക്കും ഓൺലൈൻ സൗകര്യം ഒരുക്കുന്നത് റേഡിയന്റാണ്. അവരുമായി കരാറിൽ ഏർപ്പെടുന്നതിന് അംഗീകൃത നിരക്ക് കേന്ദ്ര ഏജൻസി നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം ടിക്കറ്റൊന്നിന് 3.25 രൂപയ്ക്ക് റേഡിയന്റ് റിസർവേഷൻ സൗകര്യം ഒരുക്കും. ഇത് ഫലത്തിൽ കോർപ്പറേഷന് ഗുണകരമായ കാര്യമായി മാറുകയും ചെയ്തു. കെ.എസ്.ആർ.ടി.സി.യിൽനിന്ന് കെൽട്രോൺ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി കത്ത് നൽകിയിട്ടുണ്ട്. ടോട്ടൽ സർവീസ് പ്രൊവൈഡർ എന്ന നിലയിൽ ഈടാക്കേണ്ടതിൽ കൂടുതൽ ലാഭം കെൽട്രോൺ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ നിരക്കു പ്രകാരം പരമാവധി 5.50 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.
ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടി സിപിഎം നേതാക്കൾക്കിടയിൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടായിരുന്നത്. ഇടനിലക്കാരായി ഇവരെ നിലനിർത്താൻ കടുത്ത സമ്മർദ്ദവുമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചില ഇടപെടൽ ഉണ്ടായെങ്കിലും കെഎസ്ആർടിസിക്ക് ഗുണകരമാകുമെങ്കിൽ അത് സൗകര്യപ്രദമെന്ന നിലപാടിലായരുന്നു പിണറായി വിജയൻ. ഇതോടെയാണ് തച്ചങ്കരിയുടെ സർജിക്കൽ സ്ട്രൈക്ക് ഉണ്ടായതും. സൊസൈറ്റിയി മാറ്റിയതും. എന്നാൽ, ഇതിന്റെ പേരിലാണ് ഇപ്പോൾ വെബ്സൈറ്റ് തന്നെ പിൻവലിച്ച് ഊരാളുങ്കൽ സൊസൈറ്റിയുടെ വെല്ലുവിളി ഉണ്ടായിരിക്കുന്നത്.
നേരത്തെ കെഎസ്ആർടിസി നവീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ബസ് ബുക്കിങ് കാര്യത്തിലും ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ടിക്കറ്റുകൾ ഇനി മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ യാത്രാ ടിക്കറ്റ് ബുക്കിങ് സേവനദാതാക്കളായ റെഡ് ബസിലും(redbus) ലഭ്യമാക്കാൻ നടപടി തച്ചങ്കരി സ്വീകരിച്ചു. റെഡ് ബസുമായി കരാറിൽ ഏർപ്പെടുമ്പോൾ മുൻകൂറായി അവർക്ക് റീച്ചാർജ്ജ് വൗച്ചർ നൽകുന്നത് വഴി കെഎസ്ആർടിസിക്ക് പണം സ്വരൂപിക്കാൻ സാധിക്കും. റെഡബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന് 4.5 ശതമാനം സർവീസ് ചാർജ്ജ് ഈടാക്കും.
കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സഹായകമാകുമെന്ന രീതിയിൽ തുടങ്ങിയതാണ് ഓൺലൈൻ റിസർവേഷൻ. എന്നാൽ ഇതിന്റെ മൊത്തം ഗുണം കെഎസ്ആർടിസിക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം. ദീർഘദൂര യാത്രക്കായി റിസർവേഷൻ നടത്തുന്നതിൽ നിന്നും 20 രൂപ റിസർവേഷൻ ഫീസായി ഈടാക്കുമ്പോൾ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. വെറും 5 രൂപ 50 പൈസ മാത്രമാണ്. ബാക്കി തുക ലഭിക്കുന്നത് ഓൺലൈൻ റിസർവേഷൻ നടത്തുന്ന ഏജൻസിക്കാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഓൺലൈൻ റിസർവേഷൻ ചുമതല നൽകിയത്.
എന്തുകൊണ്ട് സ്വന്തം നിലയ്ക്ക് വെബ്സൈറ്റ് തുടങ്ങിക്കൂടെന്ന സംശയം കെഎസ്ആർടിസിയിലെ പലരും അന്ന് തന്നെ ഉന്നയിച്ചിരുന്നു. പൊതുമേഖല സ്ഥാപനമെന്ന ന്യായം പറഞ്ഞാണ് കെൽട്രോണിന് കരാർ നൽകിയത്. പിന്നീട് അവർ അത് മറ്റൊരു ഏജൻസിക്ക് നൽകുകയായിരുന്നു. ഓൺലൈൻ റിസർവ്വേന്റെ വെബ്സൈറ്റാകട്ടെ പല ദിവസങ്ങളിലും പണിമുടക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. ഇതിലും വേണ്ടത്ര ലാഭമുണ്ടാക്കാനുള്ള സാധ്യത ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റ് യാത്രാ ടിക്കറ്റ് ബുക്കിങ് ഏജൻസികളുമായി കോർപ്പറേഷൻ കൈകോർക്കുന്നത്.
റെഡ്ബസ് വഴി ബുക്കിങ് നടത്തുന്നത് ഭാവിയിൽ കെഎസ്ആർടിസിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. റെഡ്ബസ് വഴി സ്വകാര്യ ബസുകളുടെ ടിക്കറ്റുകൾ വലിയ തോതിൽ വിറ്റഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ ഈ സേവനം ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദ്വീർഘദൂര സർവീസുകൾ നടത്തുന്ന ബസുകളിൽ സീറ്റുകൾ കാലിയായി ഓടാതിരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകിയപ്പോൾ അനങ്ങിയില്ല; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും
- ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്