ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്വകാര്യ ബസ് ലോബി ഈടാക്കുന്നത് 4000 രൂപ വരെ; നിലവിലുള്ളത് സീസണിലെ റെക്കോർഡ് വർധനവ്; നഷ്ടത്തിലേക്ക് കൂപ്പു കുത്തുമ്പോഴും സ്കാനിയ ബസുകളെ കട്ടപ്പുറത്ത് തള്ളി കെഎസ്ആർടിസിയുടെ കള്ളക്കളി; 17 സ്കാനിയ ബസുകളിൽ മിക്കതും കട്ടപ്പുറത്ത്; അപകടങ്ങളും സ്കാനിയ സർവീസുകൾക്ക് തിരിച്ചടി; സ്കാനിയ നിലയ്ക്കുമ്പോൾ ലക്ഷങ്ങളുടെ പ്രതിദിനനഷ്ടം അറിഞ്ഞിട്ടും അറ്റകുറ്റപ്പണികൾക്ക് മുതിരാതെ ആനവണ്ടി അധികൃതരുടെ നിസ്സംഗത; കൊള്ളയടിക്കപ്പെടുന്നത് ബംഗളുരു യാത്രികർ
എം മനോജ് കുമാർ
തിരുവനന്തപുരം: ക്രിസ്സ്മസ്, പുതുവൽസര സീസണിൽ സ്കാനിയ ബസുകൾ കട്ടപ്പുറത്തിട്ട് കെഎസ്ആർടിസിയുടെ കള്ളക്കളി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്കുള്ള സർവീസിന് 4000 രൂപ വരെ ടിക്കറ്റ് നിരക്ക് ഓൺ ലൈൻ വഴി സ്വകാര്യ ബസുകൾ ഈടാക്കുന്ന ഈ സമയത്ത് തന്നെയാണ് ഈ സ്വകാര്യ ലോബിയെ സഹായിക്കാൻ കെഎസ്ആർടിസി കള്ളക്കളി നടത്തുന്നത്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കെഎസ്ആർടിസി കൂപ്പുകുത്തുകയും ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയും സെക്രട്ടറിയേറ്റിനു മുന്നിൽ ജീവനക്കാർ സമരം തുടങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ തന്നെയാണ് സ്വകാര്യ ബസ് ലോബികളെ സഹായിക്കാൻ സ്കാനിയ ബസുകൾ കട്ടപ്പുറത്തിട്ട് കെഎസ്ആർടിസി കള്ളക്കളി തുടരുന്നത്.
പതിനേഴ് സ്കാനിയ ബസുകളിൽ ഏഴോളം ബസുകളാണ് കട്ടപ്പുറത്ത് തുടരുന്നത് എന്നാണ് അറിയുന്നത്. അപകടങ്ങളിൽപ്പെട്ടതും വിവിധ തകരാറുകൾ വന്നതും കാരണമാണ് സ്കാനിയകൾ കട്ടപ്പുറത്ത് തുടരുന്നത്. മൂന്നെണ്ണം നന്നാക്കാൻ കഴിയാത്ത വിധം തകർന്ന അവസ്ഥയിലാണ് എന്നാണ് അറിയുന്നത്. സ്കാനിയ അടക്കമുള്ള കെഎസ്ആർടിസി സർവീസുകൾ ഇങ്ങിനെ നിരന്തരമായി മുടങ്ങുന്ന ഈ സാഹചര്യമാണ് ഈ സീസണിൽ സ്വകാര്യ ബസ് ലോബികൾ ഉപയോഗപ്പെടുത്തുന്നത്. റെക്കോഡ് നിരക്ക് ആണ് നിലവിൽ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഒരു ഷെഡ്യൂൾ എന്ന് പറഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സർവീസുകളാണ്. ഒരു സർവീസ് ഇല്ലാതാകുമ്പോൾ ഒരു ഷെഡ്യൂൾ തന്നെയാണ് റദ്ദാക്കപ്പെടുന്നത്. ഒരു ഷെഡ്യൂൾ റദ്ദാകണമെങ്കിൽ ഒരു റൂട്ടിലേക്കുള്ള ഒരു ബസ് ഇല്ലാതായാൽ മതി. ഇങ്ങിനെയുള്ള പ്രശ്നമാണ് സ്കാനിയകൾ റദ്ദാകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്.
ആഘോഷ അവസരങ്ങളിൽ അന്തർ സംസ്ഥാന സർവീസുകൾക്ക് നടത്തുന്ന സ്വകാര്യ ബസുകൾ ഇരട്ടിയിലധികം ചാർജാണ് ഈടാക്കുന്നത്. ഇത് എല്ലാ കാലത്തും ദൃശ്യമാകുന്ന കാര്യമാണ്. ഇത് കെഎസ്ആർടിസിക്ക് അറിയുകയും ചെയ്യും. ഇതേ അവസരത്തിൽ തന്നെയാണ് അന്തർസംസ്ഥാന റൂട്ടുകളിൽ ഓടുന്ന സ്കാനിയകൾ മൂലയ്ക്കിട്ടു കെഎഎസ്ആർടിസി ഒത്തുകളിയിൽ പങ്കാളിയാകുന്നത്. അവധിക്ക് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് വൻ തിരിച്ചടിയാവുകയാണ് കെഎസ്ആർടിസിയുടെ ഈ മനോഭാവം. മുടങ്ങിക്കിടന്ന സ്കാനിയ സർവീസുകൾ പുനരാരംഭിക്കാത്തതും പല സർവീസുകളും മുടങ്ങിക്കിടക്കുന്നതുമാണ് സ്വകാര്യ ലോബി ഉപയോഗപ്പെടുത്തുന്നത്. കെഎസ്ആർടിസിക്കാണെങ്കിൽ ഒരു സ്കാനിയ ബസ് മുടങ്ങിയാൽ തന്നെ വൻ വരുമാന നഷ്ടമാണ് വന്നു ചേരുന്നത്. ലക്ഷങ്ങൾ തന്നെയാണ് പ്രതിദിനം ഓരോ സ്കാനിയ നിലയ്ക്കുമ്പോഴും കെഎസ്ആർടിസിക്ക് നഷ്ടമാകുന്നത്.
അന്തർ സംസ്ഥാന ബസുകൾ ആയി ഓടുകയും കെഎസ്ആർടിസിക്ക് വൻവരുമാനം നൽകുകയും ചെയ്യാറുള്ള സ്കാനിയ ബസുകളുടെ നേർക്ക് തന്നെയാണ് കെഎസ്ആർടിസി അവഗണന തുടരുന്നത്. സ്കാനിയ ബസുകൾ പലതും കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ അറ്റകുറ്റപ്പണികൾ നടത്താതെ നിർത്തിയിട്ടിരിക്കുകയാണ്. ഇത് കാരണം സ്കാനിയ ഷെഡ്യൂളുകൾ പലതും റദ്ദാക്കുകയാണ്. ഓഫ് റോഡ് ആയി കഴിയാനാണ് ഈ സ്കാനിയകൾക്ക് നിയോഗം വരുന്നത്. ഏഴോളം സ്കാനിയ ബസുകളാണ് അറ്റകുറ്റപ്പണികൾ നടത്താതെ വിവിധ യൂണിറ്റുകളിൽ നിർത്തിയിട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപയോളമാണ് ഒരു സ്കാനിയ സർവീസ് നടത്തിയാൽ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. ഈ വരുമാനമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. നിലവിൽ പതിനേഴ് സ്കാനിയകൾ കെഎസ്ആർടിസിക്കുണ്ട്. വാടകയ്ക്ക് എടുത്ത പത്ത് ബസുകൾ വേറെയുമുണ്ടായിരുന്നു. മുംബൈ എൻസിപി നേതാവിൽ നിന്ന് വാടകയ്ക്ക് എടുത്ത പത്ത് ബസുകൾ വാടക മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസിയിൽ നിന്ന് അവർ പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ള സ്കാനിയകൾ ചിലതാണ് അറ്റകുറ്റപ്പണി നടത്താതെ കെഎസ്ആർടിസി വെറുതെയിട്ടിരിക്കുന്നത്.
സ്വകാര്യ ബസ് ലോബിയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് വൻ വരുമാനം ലഭിക്കുന്ന ഈ വെക്കേഷൻ സീസണിൽ അറ്റകുറ്റപ്പണികൾക്ക് മുടക്കം വരുത്തുന്നത് എന്നാണ് ആരോപണം ഉയരുന്നത്. ക്രിസ്മസും പുതുവൽസരവും മണ്ഡലകാലവുമായതിനാൽ കടുത്ത തിരക്കാണ് അന്തർ സംസ്ഥാന റൂട്ടുകളിലുള്ളത്. ഇത് പരിഗണിച്ച് അധിക സർവീസ് നടത്തുകയാണ് കെഎസ്ആർ ടിസി ചെയ്യേണ്ടത്. എന്നാൽ ഇതിൽ നിന്നും വിപരീതമായി സ്കാനിയ ബസുകൾ ഏതെങ്കിലും രീതിയിൽ റദ്ദാക്കാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്. വിവിധ ഡിപ്പോകളിൽ അറ്റകുറ്റപ്പണി നടത്താതെയിരിക്കുന്ന സ്കാനിയകൾ തന്നെയാണ് ഇതിനുള്ള തെളിവ്.
സ്കാനിയകൾ അറ്റകുറ്റപ്പണിയുടെ പേരിൽ വെറുതെയിട്ടിരിക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുന്നവയും മുടങ്ങാൻ സാധ്യതയുണ്ടെന്ന സൂചനകളും വരുന്നുണ്ട്. നിർത്തിയിട്ടിരിക്കുന്ന സ്കാനിയയുടെ പാർട്സുകൾ വേറെ സ്കാനിയയ്ക്ക് വേണ്ടി ഊരിയെടുക്കുകയും ചെയ്യുന്നുണ്ട് എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്. ഇതോടെ പാർട്സുകൾ ഊരിയ സ്കാനിയ മൂലയ്ക്ക് ഒതുങ്ങും. മറ്റൊന്ന് സ്പെയറുകൾ കിട്ടാതെ വരുമ്പോൾ മാർക്കറ്റിൽ കിട്ടുന്ന സ്പെയറുകൾ വാങ്ങി സ്കാനിയക്ക് ഫിറ്റു ചെയ്യുന്ന രീതിയും പിന്തുടരുന്നുണ്ട്. ഒറിജിനൽ സ്പെയർ പാർട്സുകൾ ഇല്ലാതെ സ്കാനിയ ഓടിച്ചാൽ ഇതേ ബസും മൂലയ്ക്ക് ആകുന്ന അവസ്ഥയാണ് വരുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെ എങ്ങിനെയെങ്കിലും സ്കാനിയ ഓടിക്കാനുള്ള രീതിയാണ് അധികൃതർ പിന്തുടരുന്നത്.
അതുകൊണ്ട് തന്നെ കൂടുതൽ സ്കാനിയകൾ കേടാകുന്ന അവസ്ഥ വരും എന്നാണ് കെഎസ്ആർടിസിയിൽ ഉള്ളവർ തന്നെ വിരൽ ചൂണ്ടുന്നത്. ഒരു സ്കാനിയ ഗൂഡല്ലൂർ വെച്ച് അപകടത്തിൽപ്പെട്ടു. ഈ വണ്ടിക്ക് ഡ്യൂപ്ലിക്കേറ്റ് സ്പെയറുകൾ വാങ്ങിയിട്ടു. അഞ്ചു ലക്ഷത്തോളം രൂപയുടെ പാർട്സുകൾ ആണ് ഈ വണ്ടിയിൽ ഫിറ്റ് ചെയ്തത്. ഇതോടെ ഈ സ്കാനിയയ്ക്ക് വൻ പണികൾ വീണ്ടും വന്നു. അതിന്നിടയിൽ ഈ ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. മുപ്പത് ലക്ഷത്തോളം രൂപയുടെ പണി ഈ ബസിനു പിന്നീട് വേണ്ടി വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സ്കാനിയ ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതും വിനയാകുന്നുണ്ട്. അപ്പോഴൊക്കെ സർവീസ് നിലയ്ക്കുകയാണ് ചെയ്യുന്നത്. ഇതാണ് മറുനാടൻ മലയാളികൾക്ക് വിനയായി മാറുന്നത്.
കെഎസ്ആർടിസി നൽകുന്ന വിശദീകരണം:
സ്കാനിയ ബസുകൾ കഴിയുന്നതും എല്ലാം ഓടിക്കുന്നുണ്ടെന്നു കെഎസ്ആർടിസി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. പതിമൂന്നു ഷെഡ്യൂളുകൾ നിലവിൽ ഓപ്പറേറ്റ് ചെയ്യുന്നു. പക്ഷെ ചില ദിവസങ്ങളിൽ സ്കാനിയ ബസുകളിൽ ഓപ്പറെറ്റ് ചെയ്യാറില്ല. ബസുകൾക്ക് വരുന്ന പ്രശ്നം, ആളുകൾ ഇല്ലാത്ത പ്രശ്നം അങ്ങിനെ വരുമ്പോഴാണ് സർവീസുകൾ നിലയ്ക്കുന്നത്. ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് തന്നെ കെഎസആർടിസി പറയുന്നു. കെഎസ്ആർടിസി സ്കാനിയ കട്ടപ്പുറത്ത് നിൽക്കുന്ന കാര്യം പോലും നിഷേധിച്ചുള്ള പ്രതികരണമാണ് കെഎസ്ആർടിസി നടത്തുന്നത്. അപകടത്തിൽപ്പെട്ട ചില വണ്ടികൾ കട്ടപ്പുറത്ത് ഉണ്ട്. പക്ഷെ തകരാറുകൾ തീർത്ത ചില ബസുകൾ സർവീസ് നടത്തുന്നുണ്ട് എന്നാണ് ഇവർ നൽകുന്ന വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്