പിരിച്ചുവിടൽ ഉത്തരവ് ലഭിച്ചത് ഉച്ചയോടെ ആയിട്ടും അഞ്ഞൂറോളം റൂട്ടുകൾ മുടങ്ങി; നിലയ്ക്കൽ- പമ്പ ബസ് സർവീസുകളുടെ എണ്ണവും ചുരുക്കേണ്ടി വന്നു; പിഎസ് സിയിൽ നിന്നെടുക്കുന്നവർ മെമോ കിട്ടി എത്തി പരീശീലനം കഴിഞ്ഞ് ഡ്യൂട്ടിയിൽ കയറുമ്പോഴേക്കും രണ്ട് മാസം ആളില്ലാതെ കെഎസ്ആർടിസി മുടിയും; ഇനി പിടിച്ചു നിൽക്കാൻ ഏകവഴി യൂണിയൻകാരുടെ എതിർപ്പു സമ്പാദിച്ചു നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം തകർത്തെറിയുക മാത്രം; അധിക ഡ്യൂട്ടിക്ക് വേതനം നൽകാതെ ഇനി രക്ഷയില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരു ഹൈക്കോടതി വിധി കൊണ്ട് കെഎസ്ആർടിസി നേരിടുന്നത് കടുത്ത വെല്ലുവിളികളാണ്. കോർപ്പറേഷന്റെ അടിത്തറ തോണ്ടും വിധത്തിലേക്കാണ് എംപാനൽ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നത്. കണ്ടക്ടർമാരെ പിരിച്ചു വിട്ടതോടെ കെഎസ്ആർടിസി ബസ് സർവീസ് വീണ്ടും അവതാളത്തിലാകുകയാണ്. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതുമൂലം ഇന്നലെ മുതൽ ബസ് സർവീസുകൾ മുടങ്ങിത്തുടങ്ങി.
തിങ്കളാഴ്ച ഉച്ചയോടെയാണ് പിരിച്ചുവിടൽ നോട്ടീസ് പലർക്കും ലഭിച്ചത്. ഇതോടെ കെ.എസ്.ആർ.ടി.സി.യുടെ 500 ബസുകൾ ഒറ്റയടിക്ക് മുടങ്ങി. ഉച്ചയ്ക്കുശേഷമുള്ള ട്രിപ്പുകളാണ് മുടങ്ങിയത്. വടക്കൻ ജില്ലകളിലും എറണാകുളം, ആലപ്പുഴ ജില്ലകളിലുമാണ് കണ്ടക്ടർമാരുടെ അഭാവം രൂക്ഷമായി ബാധിച്ചത്. ചൊവ്വാഴ്ച ഇതിൽ കൂടുതൽ ബസുകൾ മുടങ്ങാനിടയുണ്ട്. സിംഗിൾ ഡ്യൂട്ടി സംവിധാനമായതിനാൽ ഉച്ചയ്ക്കു ശേഷം ജീവനക്കാർ മാറേണ്ടിവരും. പകരം അയയ്ക്കാൻ ജീവനക്കാരില്ലാത്തതിനെ തുടർന്നാണ് ബസുകൾ മുടങ്ങിയത്. വടക്കൻ ജില്ലകളിൽ വരുംദിവസങ്ങളിൽ യാത്രാക്ലേശം രൂക്ഷമാകാനാണ് സാധ്യത.
ഒട്ടേറെ സർവീസുകൾ റദ്ദായി.ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം ജില്ലയിൽ 995 പേരെ പിരിച്ചുവിട്ടു; 220 സർവീസുകൾ റദ്ദാക്കി. കൊല്ലം ജില്ലയിൽ 221 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ഇവരുടെ അഭാവം ലോക്കൽ, ചെയിൻ സർവീസുകളെ ബാധിച്ചു. ആലപ്പുഴ 250ൽ പരം എംപാനലുകാരെ പിരിച്ചുവിട്ടു. ഒട്ടേറെ സർവീസുകൾ മുടങ്ങി. പത്തനംതിട്ടയിൽ 30 സർവീസുകൾ മുടങ്ങി.
കോട്ടയത്ത് 376 പേരെ പിരിച്ചുവിട്ടു; 50 സർവീസുകൾ റദ്ദായി. ഇടുക്കിയിൽ 102 സർവീസുകൾ മുടങ്ങി. 263 പേരെയാണ് പിരിച്ചുവിട്ടത്. എറണാകുളത്ത് 377 പേരെ ഒഴിവാക്കി;എറണാകുളം ഡിപ്പോയിൽ 20ൽ അധികം സർവീസ് മുടങ്ങി. തൃശൂരിൽ 261 പേരെ പിരിച്ചുവിട്ടു;44 സർവീസുകൾ റദ്ദാക്കി. മലപ്പുറത്ത് 34 സർവീസുകൾ മുടങ്ങി.85 പേരെ പിരിച്ചുവിട്ടു. കോഴിക്കോട് തിരുവമ്പാടി ഡിപ്പോയിൽ 6 സർവീസുകൾ നിർത്തി. പാലക്കാട് 139 പേരെ വിട്ടു; 12 സർവീസുകൾ മുടങ്ങി. കണ്ണൂരിൽപിരിച്ചുവിട്ടത് 152 പേരെ; റദ്ദാക്കിയത് 21 സർവീസുകൾ. കാസർകോട് 44 സർവീസുകൾ ഇന്നു മുടങ്ങും. ഇന്നലെ പലയിടത്തും സർവീസ് മുടങ്ങി. വയനാട് ജില്ലയിൽ 201 ജീവനക്കാരെ പിരിച്ച് വിട്ടു; 60 സർവീസുകൾ മുടങ്ങി.
പിഎസ്സിക്കാരെ കാത്തിരുന്നാൽ കെഎസ്ആർടിസി കുത്തുപാളയെടുക്കും
ഇപ്പോഴത്തെ സാഹചര്യത്തിൽ കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരായ 3861 പേരെ പിരിച്ചുവിട്ടതിനെത്തുടർന്നു ബസ് സർവീസുകൾ മുടങ്ങാതിരിക്കാൻ പലവഴി തേടി കെഎസ്ആർടിസി ശ്രമം തുടങ്ങിയിട്ടുണട്. പിഎസ്സി പട്ടികയിലുള്ളവർ എത്തിയാലും പരിശീലനം, കണ്ടക്ടർ ലൈസൻസ് എന്നിവയെല്ലാം കഴിഞ്ഞു ഡ്യൂട്ടിയിൽ കയറണമെങ്കിൽ രണ്ടു മാസമെങ്കിലും കഴിയുമെന്നാണു മാനേജ്ന്റിന്റെ കണക്കുകൂട്ടൽ. ഇങ്ങനെ ഇവരെ നിയമിക്കുമ്പോഴേക്കും പല റൂട്ടുകളിലും സർവീസ് മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇതോടെ മുമ്പു ജീവനക്കാരുടെ എതിർപ്പ് മറികടന്ന് എംഡി നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം മാറ്റേണ്ടി വരും. ഓവർടൈം ജോലി ചെയ്യുന്നവർക്ക് വേതനം നൽകി ജോലിക്കിറക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. എന്നാൽ, ഇത് എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയും ശക്തമാണ്. നിലവിൽ സിംഗിൾ ഡ്യൂട്ടി ചെയ്യുന്ന സ്ഥിരം ജീവനക്കാർക്ക് അധിക ഡ്യൂട്ടി ചെയ്താൽ ലഭിക്കുന്നത് എംപാനൽഡ് ജീവനക്കാർക്കു നൽകുന്ന വേതനമായ 480 രൂപ മാത്രമായിരുന്നു. പുതിയ സാഹചര്യത്തിൽ കൂടുതലാളുകളെ ഓവർ ടൈം ഡ്യൂട്ടിയിലേക്ക് ആകർഷിച്ചു സർവീസുകൾ നിലനിർത്താൻ സ്ഥിരം ജീവനക്കാരുടെ വേതനം നൽകാൻ ഉത്തരവിറക്കി. ഇതോടെ ഒരാൾക്കു ശരാശരി 750 രൂപയിലധികം അധിക ഡ്യൂട്ടിക്കു ലഭിക്കും. ഇതെല്ലം കോർപ്പറേഷനെ കാര്യമായി തന്നെ ബാധിക്കും.
ജീവനക്കാർ അനാവശ്യമായി അവധിയെടുക്കുന്നതു തടയാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂണിറ്റ് ഓഫിസുകൾക്കു പകരം ചീഫ് ഓഫിസിന്റെ അനുമതിയോടെ മാത്രം ഇനി അവധി. മെക്കാനിക്കൽ വിഭാഗത്തിൽ കണ്ടക്ടർ ലൈസൻസുള്ള താൽക്കാലിക ജീവനക്കാരെ കണ്ടക്ടർമാരായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലുള്ള ഡ്രൈവർമാരെ ദീർഘദൂര സർവീസുകൾക്കു പുറമേ ചെറിയ റൂട്ടുകളിൽ കണ്ടക്ടർമാരായി വിടും. ഡ്രൈവർമാർ ഏറെയുള്ളതിനാലാണു തീരുമാനം കൈക്കൊണ്ടത്.
പമ്പയിലേക്ക് ജൂനിയർ കണ്ടക്ടർമാരെ നിയോഗിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. പമ്പയിൽ സർവീസുകൾ മുടങ്ങാതിരിക്കാനായി വിവിധ ഡിപ്പോകളിൽ നിന്നായി 10 വീതം ജൂനിയർ കണ്ടക്ടർമാരെ നിയോഗിച്ചു. 11,000 സ്ഥിരം കണ്ടക്ടർമാരും 5000 ബസുകളുമാണുള്ളത്. സ്ഥിരം ജീവനക്കാരെ ഫലപ്രദമായി വിന്യസിച്ച് ബസ് മുടങ്ങുന്നത് ഒഴിവാക്കാനാണ് ശ്രമം. 1500 കണ്ടക്ടർമാരെ മധ്യ-വടക്കൻ ജില്ലകളിലേക്ക് വിന്യസിച്ചാൽ പ്രതിസന്ധി മറികടക്കാമെന്നാണ് നിഗമനം.
താത്കാലിക അവധിയായി കണ്ടാൽ മതിയെന്ന് ജീവനക്കാരോട് തച്ചങ്കരി
ഇതൊരു താത്കാലിക അവധിമാത്രമായി കണ്ടാൽമതിയെന്ന് കെ.എസ്.ആർ.ടി.സി.യിൽ നിന്ന് പുറത്താക്കപ്പെട്ട താത്കാലിക ജീവനക്കാരോട് മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി. വിഷയത്തിൽ മേൽകോടതിയെ സമീപിക്കാൻ കോർപ്പറേഷൻ നീക്കമുണ്ട്. അതുകൊണ്ട് തന്നെ എല്ലാം ശരിയാകുമെന്നാണ് അദ്ദേഹം ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടപ്പെട്ടവരും കേസിൽ കക്ഷിചേരണം. മഹായുദ്ധങ്ങൾ നയിക്കേണ്ടി വരുേമ്പാൾ ചെറിയ യുദ്ധങ്ങൾ തോൽക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ പിരിച്ചുവിടപ്പെട്ട താത്കാലിക ജീവനക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി ഈ സ്ഥാപനത്തിന്റെ ഭാഗമാണെന്ന വിശ്വാസത്തിൽ വിയർപ്പൊഴുക്കുന്നവരാണ്. അവരെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനും മാനേജ്മെന്റിനുമുള്ളത്. ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ മാനേജ്മെന്റ് വീഴ്ചവരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കെ.എസ്.ആർ.ടി.സി. കോടതിയിൽ നൽകിയ രേഖകൾ പരസ്യമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ജീവനക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് ആദ്യംമുതൽ സ്വീകരിച്ചത്. അതിന് സാധ്യമായതെല്ലാം ചെയ്തു. നിർഭാഗ്യവശാൽ കോടതിവിധി എതിരായി. പിരിച്ചുവിടൽ നടപടിക്ക് കോടതി വളരെ കുറഞ്ഞ സമയമാണ് അനുവദിച്ചത്. സാവകാശം കിട്ടുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചു. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടിവരും. 3861 കണ്ടക്ടർമാരെ ഒഴിവാക്കുന്നത് ബസുകൾ മുടക്കിയേക്കാം. ഇക്കാര്യം കോടതിയെ ധരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ഇക്കാര്യം ഉൾപ്പെടുത്തും -അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വിധിയാണിതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. 8,000 പേരെ ഒരുമിച്ച് നിയമിക്കുമ്പോൾ ശമ്പളയിനത്തിൽ കൂടുതൽ പണം നൽകേണ്ടിവരും. 4000 ജീവനക്കാർ ഒരുമിച്ച് പുറത്തുപോകുമ്പോൾ സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടാകും. വരുമാനനഷ്ടവും ശന്പളവും ആനുകൂല്യവും കൊടുക്കാൻ ബുദ്ധിമുട്ടും. വിധി നടപ്പാക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളിൽ സർക്കാരിന് ആശങ്കയുണ്ട്. റോഡിൽനിന്നു കെ.എസ്.ആർ.ടി.സി. പിൻവലിയുന്ന ഗുരുതരമായ സാഹചര്യമാണ് കേരളത്തിലുണ്ടാവുക. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊട്ടിക്കരഞ്ഞു ചിലർ, ആത്മഹത്യാ ഭീഷണിയും ജീവനക്കാർ
ഹൈക്കോടതിവിധി പാലിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. 3861 താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ വികാര നിർഭരമായ രംഗങ്ങൾക്കാണ് മിക്ക ഡിപ്പോകളും സാക്ഷ്യം വഹിച്ചത്. പി.എസ്.സി. പട്ടികയിലുള്ളവരെ നിയമിക്കാൻ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി തിങ്കളാഴ്ചയും അതൃപ്തി പ്രകടിപ്പിച്ചതിനിടെയാണ് നടപടി. രാവിലെ പതിവുപോലെ ജോലിക്കെത്തിയപ്പോഴാണ് പുറത്തായ വിവരം മിക്കവരും അറിയുന്നത്. പലരും പൊട്ടിക്കരഞ്ഞു. പത്തുവർഷത്തോളം സർവീസുള്ളവർവരെ ജോലി നഷ്ടമായ കൂട്ടത്തിലുണ്ട്. കോട്ടയത്ത് കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് കെട്ടിടത്തിനു മുകളിൽ കയറി ജീവനക്കാരൻ ആത്മഹത്യാഭീഷണി മുഴക്കി. കണ്ടക്ടർ കുട്ടനാട് മിത്രക്കരി വി എസ്. നിഷാദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപ്രവർത്തകർ ഇടപെട്ട് അനുനയിപ്പിച്ച് താഴെയിറക്കി.
കോടതി ഉത്തരവ് നടപ്പിലാക്കിയെന്ന് കാണിച്ച് കെ.എസ്.ആർ.ടി.സി. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം ചൊവാഴ്ച നൽകും. ഹൈക്കോടതിവിധിയിൽ വെള്ളം ചേർക്കുകയോ ധിക്കരിക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ നിയമന ഉത്തരവും പിരിച്ചുവിടൽ നോട്ടീസും കഴിഞ്ഞദിവസംതന്നെ നൽകിത്തുടങ്ങി. സർവീസ് മുടങ്ങൽ, പിരിച്ചുവിടുന്നവരോടുള്ള മാനുഷിക പരിഗണന, എണ്ണായിരം ജീവനക്കാരെ നിയമിക്കുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് സർക്കാരിന്റെ മുമ്പിലുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്