ഉന്നത ഉദ്യോഗസ്ഥനായ യൂണിയൻ നേതാവിന്റെ പീഡനവും ജോലി നിഷേധവും പതിവായി; മനംനൊന്ത കെഎസ്ആർടി എം പാനൽ കണ്ടക്ടർ ആത്മഹത്യ ചെയ്തു സംഭവത്തിൽ ജീവനക്കാരിൽ പ്രതിഷേധം ഇരമ്പുന്നു; കൂലിപ്പണിക്കരന്റെ വേതനം പോലുമില്ലാതെ ആനവണ്ടിയെ മുന്നോട്ട് നയിക്കുന്ന 9000ത്തോളം വരുന്ന എം പാനലുകാർ മൂന്നാർ മോഡൽ സമരത്തിന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തല്ലുകൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാർ, എന്നു പറയുന്നതു പോലയാണ്. കെഎസ്ആർടിയിലെ ജീവനക്കാരുടെ കാര്യങ്ങൾ. നഷ്ടത്തിലോടുന്ന കോർപ്പറേഷനെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നത് 9000ത്തോളം വരുന്ന എം പാനൽ ജീവനക്കാരാണ്. സ്ഥിരം ജീവനക്കാർ യഥേഷ്ടം ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി യൂണിയൻ കളിച്ചിരിക്കുമ്പോൾ ആനവണ്ടിയെ മുന്നോട്ടു നയിക്കുന്നത് കൂലിപ്പണിക്കാരുടെ പോലും ശമ്പളം ലഭിക്കാത്ത ഇക്കൂട്ടരായിരുന്നു. എന്നാൽ ഇവരുടെ ജോലി നിശ്ചയിക്കുന്ന യൂണിയൻ നേതാക്കളായ ഉദ്യോഗസ്ഥർ പലപ്പോഴും ഡ്യൂട്ടി നൽകാതെ പീഡിപ്പിക്കുക പതിവാണ്. ഈ പീഡനത്തിന്റെ രക്തസാക്ഷിയാണ് ആലപ്പുവ അറക്കപ്പറമ്പിൽ സ്റ്റീഫന്റെ മകൻ എ എസ് ആന്റണി. പത്ത് വർഷമായി പരാതികളൊന്നുമില്ലാതെ ജോലി ചെയ്തുവന്ന ഇദ്ദേഹം രണ്ട് ദിവസം മുമ്പ് ജീവനൊടുക്കുകയായിരുന്നു.
ഡ്യൂട്ടികാര്യത്തിൽ ചീഫ് ഓഫീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ചില ജീവനക്കാരുടെ കണ്ണിലെ കരടായ ആന്റണി പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തത്. തൊഴിലാളി യൂണിയൻ നേതാക്കളാൽ തന്നെ പീഡിപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു. ഒടുവിൽ എല്ലാം സഹിച്ചു മടുത്താണ് ഇദ്ദേഹം ജീവനൊടുക്കിയത്. ഈ സംഭവം എംപാനലുകാർക്കിടയിൽ കടുത്ത അമർഷത്തിനാണ് ഇടയാക്കിയത്. ഇതോടെ രാഷ്ട്രീയ വ്യത്യസം അമർഷം ശക്തമായിട്ടുണ്ട്. ഇതോടെ തൊഴിലാളി, തൊഴിലാളി യൂണിയൻ, യൂണിറ്റ് മാനേജ്മെന്റ് ബന്ധത്തിലെ അഭയത്വ അനാഭാവത്തിനെതിരെയും മൂന്നാർ പെമ്പിളൈ ഒരുമൈ ശൈലിയിൽ രാഷ്ട്രീയേതര മുന്നേറ്റത്തിനു തയ്യാറെടുക്കുകയാണ് ഇക്കൂട്ടർ. ഇതൊരു മുല്ലപ്പൂ വിപ്ലവമാകുമെന്നാണ് ജീവനക്കാർ പറയുന്നത്.
തൊഴിലാളി താൽപ്പര്യം സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ അത് ഹനിക്കുന്നു എന്ന ആക്ഷേപമാണ് ഇതോടെ ശക്തമായിരിക്കുന്നത്. ശക്തമായ തൊഴിലാളി യൂണിയൻ പ്രവർത്തനമുള്ള കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസിയിൽ തൊഴിൽ സംബന്ധമായ ഒരു പരിതിയെ തുടർന്ന് ഒരു ജീവനക്കാരൻ പീഡിപ്പിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്തത് ചെറിയ സംഭവമല്ലെന്നാണ് അറിയുന്നത്. ചീഫ് ഓഫീസിൽ പരാതി അറിയിച്ചതോടെ ആന്റണിയുടെ അവസ്ഥ കൂടുതൽ ദുരിതത്തിലായെന്നും ഇവർ പറയുന്നു.
എറണാകുളം കെഎസ്ആർടിസിയിലെ ജനറൽ കൺട്രോളിങ് ഇൻപ്കെടറും എഐറ്റിയുസി യൂണിയൻ നേതാവുമായ ഉണ്ണികൃഷ്ണന്റെയും മറ്റൊരു ഇൻസ്പെക്ടറായ ഷിബുവിന്റെയും ദിവസങ്ങൾ നീണ്ടു നിന്ന പീഡനവും ഏപ്രിൽ രണ്ടാം ആഴ്ച മുതൽ ജോലിയിൽ നിന്നും മാറ്റ് നിർത്തിയതുമാണ് ആത്മഹത്യക്ക് ഇടയാക്കിയതെന്നാണ് ആരോപണം. ഇക്കാര്യം ആന്റണി തന്റെ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതായും അറിയുന്നുണ്ട്.
ഒരു ജീവനക്കാരൻ ചീഫ് ഓഫീസിൽ പരാതി നൽകിയാൽ ജീവനക്കാരൻ ജോലി ചെയ്യുന്ന യൂണിറ്റിന് ഏറ്റവും അടുത്തുള്ള വിജിലൻസ് സ്കാഡ് ആണ് പരാതി അന്വേഷിക്കേണ്ടത്. ആത്മഹത്യ ചെയ്ത ആന്റണി എറണാകുളം യൂണിറ്റിലാണ് ജോലി ചെയ്യുന്നതെന്നിരിക്കെ ആന്റണിയുടെ പരാതി അന്വേഷിക്കേണ്ടിയിരുന്നത് എറണാകുളം സ്ക്വാഡ് തന്നെയായിരുന്നു. സാധാരണ ഗതിയിൽ ഒരു മാസം 21 ഡ്യൂട്ടി ചെയ്യേണ്ട സ്ഥാനത്ത് 30 - 40 ഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടറായിരുന്നു ആന്റണി. യാത്രക്കാർക്കും ജീവനക്കാർക്കും ഏറെ പ്രിയങ്കരനായിരുന്നു ഇദ്ദേഹം. അങ്ങനെയുള്ള ആന്റണിയുടെ പരാതിയിൽ എറണാകുളം സ്ക്വാഡ് അന്വേഷണം നടത്തിയാൽ ആന്റണിയുടെ പരാതി ശരിയാണെന്നു ബോധ്യപ്പെടും എന്ന് മനസ്സിലാക്കിയാണ് യൂണിയൻ നേതാവ് കൂടിയായ ഉണ്ണികൃഷ്ണൻ ചീഫ് ഓഫീസിൽ സ്വാധീനം ചെലുത്തി ആന്റണിയുടെ പരാതി പെരുമ്പാവൂർ സ്ക്വാഡിനെ കൊണ്ട് അന്വേഷിപ്പിക്കുകയായിരുന്നു.
ജീവനക്കാർക്കെതിരെ കള്ളക്കേസുകൾ തയ്യാറാക്കുന്നതിലും യൂണിയൻ സ്വാധീനത്തിന്റെ പേരിൽ കുറ്റവാളികളെ രക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും വിദഗ്ദ്ധരായ ചില ജീവനക്കർ പെരുമ്പാവൂർ കെഎസ്ആർടിസി സ്ക്വാഡിലുണ്ട്. നോട്ടു പിൻവലിക്കൽ കാലഘട്ടത്തിൽ മൂവാറ്റുപുഴ കെഎസ്ആർടിസി ഓഫീസിൽ അസാധുവാക്കിയ 500, 1000 രൂപയുടെ കാൽകോടി രൂപ നോട്ടുകൾ നിയമവിരുദ്ധമായി മാറ്റി നൽകിയ കേസിൽ സംസ്ഥാന വിജിലൻസ് കോടതിയും കുറ്റക്കാരാണെന്നു കണ്ടെത്തിയ ജീവനക്കാർ കുറ്റക്കാരല്ലെന്നു ചീഫ് ഓഫീസിനു റിപ്പോർട്ടു നൽകിയവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥരായ സുനിൽ, സന്തോഷ് എന്നിവർ.
ഈ സന്തോഷും സുനിലുമടങ്ങുന്ന പെരുമ്പാവൂർ സംഘം ആന്റണിയെ മാനസികമായി പീഡിപ്പിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന ആക്ഷേപവുമുണ്ട്. ഏപ്രിൽ ആദ്യ വാരം തൊട്ട് ആന്റണിക്ക് കെഎസ്ആർടിസിയിൽ ഡ്യൂട്ടിയും നൽകിയില്ല. എംപാനൽ ജീവനക്കാരനായതുകൊണ്ട് മേലധികാരികൾ ഡ്യൂട്ടി നൽകിയില്ലെങ്കിൽ ദിവസക്കൂലി എന്ന ശമ്പളം കിട്ടില്ല. സാധാരണ കണ്ടക്ടർമാർക്ക് നൽകുന്നതിന്റെ പകുതി ശമ്പളം പോലും എംപാനൽ ജീവനക്കാർക്ക് ലഭിക്കുന്നില്ല. ഏറ്റവും ജൂണിയറായ സ്ഥിരം കണ്ടക്ടർക്ക് ഒരു ഡ്യൂട്ടിക്ക് 1000 രൂപാ ശമ്പളം ലഭിക്കുമ്പോൾ ഒരു എംപാനലുകാരനു ലഭിക്കുന്നത് 430 രൂപാ മാത്രമാണ്. ഒരു സ്ഥിരം ജീവനക്കാരൻ പ്രതിദിനം 300 കിലോമീറ്റർ ഓടിക്കുമ്പോൾ എംപാനൽ ജീവനക്കാരൻ 450 മുതൽ 500 കിലോമീറ്റർ വരെ ഓടിക്കണം.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു ജീവനക്കാരുടെ മാറ്റം. അതിന്റെ മുന്നോടിയായി കെഎസ്ആർടിസിയിലെ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ ഏറ്റവും സീനയറായ സ്ഥിരം ജീവനക്കാരായിരിക്കണം. ഓടിക്കേണ്ടതെന്ന് ഓപ്പറേഷൻസ് മേധാവി അനിൽ കുമാർ TRIb 037674b 2011 de 18. 3. 2017 ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇത് യൂണിയൻ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പേരിൽ അട്ടിമറിക്കപ്പെട്ടു. വേണ്ടപ്പെട്ടവർക്കെതിരെ അധ്വാനഭാരം കുറഞ്ഞ ''അലുവ'' ഡ്യൂട്ടികൾ നൽകുകയും ഏറ്റവും കഠിനമായ ഡ്യൂട്ടികൾ എംപാനലുകാരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. ഇതൊക്കെ എംപാനലുകാർക്കിടയിൽ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. ഇത്തരം പ്രശ്നങ്ങൾ യൂണിറ്റ് തലത്തിനു പരിഹരിക്കപ്പെടാതെ വന്നതിനാലാണ് എറണാകുളം യൂണിറ്റലെ കണ്ടക്ടറായ ആന്റണി ചീഫ് ഓഫീസിനു പരാതിപ്പെട്ടത്.
യൂണിറ്റുതല ഉദ്യോഗസ്ഥരുടെ ഇത്തരം നിയമവിരുദ്ധ നീക്കങ്ങളെ നേരത്തെയും ആന്റണി ചോദ്യം ചെയ്തിരുന്നു. ''ഇത്തവണ നിന്നെ തീർത്തു തരും'' എന്ന ഉണ്ണികൃഷ്ണൻ ആന്റണിയെ ഭീക്ഷണിപ്പെടുത്തിയിരുന്നുതായും അതിനുള്ള രേഖകൾ കൃത്രിമമായി ചമയ്ക്കാൻ വിരുതന്മാരയവർ അടങ്ങുന്ന പെരുമ്പാവൂർ സ്ക്വാഡിനെ വിളിച്ചു വരുത്തുകയായിരുന്നു. എറണാകുളം സ്ക്വാഡിലും ഇതിന്റെ എതിർപ്പുയരുകയാണ്. ആന്റണിയുടെ ആത്മഹത്യ എംപാനൽ ജീവനക്കാരെ കടുത്ത നടപടികളിലേക്കു നീങ്ങാൻ പ്രേരിപ്പിക്കുകയാണ്. കെഎസ്ആർടിസിയിൽ 12149 സ്ഥിരം കണ്ടക്ടർമാരുണ്ടെങ്കിൽ 4250 എംപാനൽ കണ്ടക്ടർമാരുണ്ട്. മിക്കവരും വിവിധ യൂണിയനുകളിൽ അംഗങ്ങളാണ്. ''നക്കാപ്പിച്ച'' ദിവസക്കൂലി ലഭിക്കുന്ന എംപാനൽ ജീവനക്കാരെ 'അധകൃത' രായിട്ടാണ് യൂണിയനുകളും അതിന്റെ നേതൃത്വത്തിൽ നിൽക്കുന്ന സ്റ്റേഷൻ മാസ്റ്റർ ഇൻസ്പെക്ചർ തുടങ്ങിയ ഉദ്യോഗസ്ഥരും കാണുന്നത്. കൊടിയ ജോലി സ്ഥലത്തെ മാനസിക പീഡനത്തിനിരയാക്കുകയാണ് മിക്ക എംപാനൽ ജീവനക്കാരും. ആകെ 9175 എംപാനൽ ജീവക്കാരാണ് കെഎസ്ആർടിസിയിലുള്ളത്.
താൽക്കാലിക ജീവനക്കാർക്കും സ്ഥിരം ജീവനക്കാരുടെ പേരിലും നൽകണമെന്ന് 26. 10. 2016 ൽ സുപ്രീം കോടതി സ്റ്റേറ്റ് ഓഫ് പഞ്ചാബ് ജഗജിത് സിങ് എന്ന സിവിൽ അപ്പീൽ 213/ 2013 കേസിൽ സുപ്രാധന വിധി പ്രഖ്യാപിച്ചിട്ടും കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയനും റ്റിഡിഎഫ് യൂണിയനും ഇക്കാര്യത്തിൽ സമരം ചെയ്യാൻ തയ്യാറാകാത്തതും എംപാനൽ ജീവനക്കാർക്ക് സ്ഥിരം ജീവനക്കാരുടേതിനു സമാനമായ ശമ്പളം നൽകണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതും എംപാനൽ ജീവനക്കാരെ അസംതൃപ്തരാക്കിയതിനാലുമാണഅ ആന്റണിയുടെ ആത്മഹത്യയും.
ആന്റണിയുടെ ആത്മഹത്യയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് പുറത്തു നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റിനെ സ്വാധീനിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാനത്തൊട്ടാകെ പണിയെടുക്കുന്ന എംപാനൽ ജീവനക്കാർ. ആന്റണിയുടെ മരണമടക്കമുള്ള കാര്യത്തിൽ അംഗീകൃത യൂണിയനുകളുടെ താൽപ്പര്യക്കുറവും എംപാനൽ ജീവനക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാത്തതും ചൂണ്ടിക്കാട്ടിയും കെഎസ്ആർടിസിയുടെ നിലവിലെ പ്രതിസന്ധിയിൽ രാഷ്ട്രീയ തൊഴിലാളി യൂണിയനുകളേക്കാൾ നല്ലത് സ്വതന്ത്ര തൊഴിലാളി യൂണിയനാണെന്നും അണിനിരത്തിയൊരു നീക്കം നടത്തേണ്ടത് ആന്റണിയുടെ ആത്മത്യയുടെ വെളിച്ചത്തിൽ ഏറെ പ്രസക്തമാണെന്നും കെഎസ്ആർടിസി ജീവനക്കാർ തന്നെ ചൂണ്ടിക്കാണിക്കുന്നു.
സംഘടിത തൊഴിലാളി യൂണിയൻ പ്രവർത്തനത്തിലെ പുഴുക്കുത്തുകളാണ് ആന്റണിയുടെ ആത്മഹത്യ വെളിച്ചത്തുകൊണ്ടു വരുന്നത്. തൊഴിലാളി യൂണിയനുകളിലും ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ സ്വാധീനത്തിലുമാണ് യൂണിയൻ നേതാക്കളെന്നും ജീവനക്കാർ പരാതിപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്