കെ സ്വിഫ്റ്റിനെ പരിപോഷിപ്പിക്കും; പിഎസ് സി പരീക്ഷ എഴുതി കെഎസ്ആർടിസിയിൽ ജോലിക്കു കയറിയ ജീവനക്കാർക്ക് ശമ്പളവുമില്ല; ആനവണ്ടിയുടെ കുത്തുപാളയെടുക്കാൻ ഇനി അധികനാൾ വേണ്ട; ശമ്പളം കൊടുക്കാതെ കെഎസ്ആർടിസിയെ പെരുവഴിയിലാക്കുന്നത് സൊസൈറ്റി മോഡലിന് വഴി തുറക്കാനോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കോർപ്പറേഷന്റെ കൈയിൽ പണമില്ലെന്നാണ് മന്ത്രി ആന്റണി രാജു അടക്കമുള്ളവർ ആവർത്തിക്കുന്നത്. അതേസമയം കെ സ്വിഫ്റ്റിനെ പരമാവധി പരിപോഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതും. ഇതിനായി കെഎസ്ആർടിസി ലാഭത്തിൽ ഓടുന്ന റൂട്ടുകളെല്ലാം കെ സ്വിഫ്റ്റിന് കൈമാറുന്നതിലും ജീവനക്കാർക്ക് അമർഷമുണ്ട്. ഓണക്കാലമായിട്ടു കൂടി ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്പളം കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ഇതിനിടെയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നല്കാതെയുള്ള സർക്കാർ സമീപനത്തിൽ നീഗൂഢതകൾ ഉയരുന്നതും.
കെ.എസ്.ആർ.ടി.സി യെ തകർക്കാൻ സിപിഎം നീക്കം എന്ന് ആക്ഷേപം ജീവനക്കാർക്കിടയിൽ സജീവമാണ്. സ്ഥാപനത്തെ തകർത്ത് ഊരാളുങ്കൽ മോഡൽ സൊസൈറ്റിയാക്കി സിപിഎം പിടിയിൽ ഒതുക്കാനുള്ള നീക്കമാണെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോപിക്കുന്നത്. സുശീൽഖന്ന റിപ്പോർട്ടിന്റെ ചുവടു പിടിച്ചാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നതെന്നാണ് ആരോപണം.
നിലവിൽ കെ.എസ് ആർ.ടി യിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയിരിക്കുകയാണ്. ഈ മാസത്തെ ശബളം കൊടുത്ത് തീർത്തിട്ടില്ല. കുറശ്ശേ ശമ്പളമാണ് നൽകുന്നത് എന്ന് ജീവനക്കാർ പറയുന്നു. എന്നാൽ ശമ്പളം നൽകാനുള്ള തുക കെ.എസ് ആർ ടിസി ക്ക് ലഭിച്ചിട്ടും അത് ജീവനക്കാർക്ക് നൽകാതെ വഴിമാറ്റി ചിലവഴിക്കുന്നത് സ്ഥാപനത്തെ തകർക്കാനുള്ള ശ്രമമായിട്ടാണ് എന്ന് ആരോപണം ശക്തമാകുന്നു.
ഇങ്ങനെ തകർന്നു ജീവനക്കാർ വിട്ടു പോവുകയും ശമ്പളം നൽകാത്ത സ്ഥാപനമായതിനാൽ പുതിയതായി ആരും ജോലിക്ക് അപേക്ഷിക്കുകയും ചെയ്യാതിരുന്നാൽ കെ.എസ്.ആർ.ടി.സി തകരും. ഇതോടെ സ്ഥാപനം അടച്ചു പൂട്ടാം. പൂട്ടിയ സ്ഥാപനത്തെ രക്ഷിക്കാൻ സർക്കാർ രംഗത്തിറങ്ങുകയും ഊരാളുങ്കൽ മോഡൽ സൊസൈറ്റികളുണ്ടാക്കി ഇതിലെ അംഗങ്ങളെ ജീവനക്കാരാക്കി പൊതുഗതാഗതസംവിധാനത്തെ പുനഃസ്ഥാപിക്കാനാണ് സർക്കാറിന്റെ പദ്ധതി എന്നാണ് ആക്ഷേപം.
ഈ രീതിയിൽ സൊസൈറ്റി ഉണ്ടായാൽ സിപിഎം തീരുമാനിക്കുന്നവരായിരിക്കും സോസൈറ്റിയിലെ അംഗങ്ങളും ജീവനക്കാരും. കേരളത്തിന്റെ പ്രധാനപ്പെട്ട നഗരങ്ങളുടെ ഹൃദയഭാഗത്ത് കെ.എസ്.ആർടിസി യുടെ കൈവശമുള്ള കോടികണക്കിന് രൂപ വിലയുള്ള വസ്തുവകകളും കെട്ടിടങ്ങളും അടക്കം കെ.എസ് ആർടിസിക്ക് സ്വന്തമായുള്ളതെല്ലാം സോസൈറ്റികളുടെ കൈയിലാകും. സാങ്കേതികമായി സിപിഎം ന്റെ കയ്യിൽ. ഇതിനാണ് ശബളം നൽകാതെ ജീവനക്കാരുടെ ആത്മവിശ്വാസത്തെ തകർത്ത് കെ.എസ്.ആർ.ടിയെ നശിപ്പിക്കാനുള്ള നീക്കം സിപിഎം നടത്തുന്നത്.
ഈ അജൻഡ പ്രകാരമാണ് കെ.എസ്.ആർ.ടിസിയിൽ ശമ്പളം നൽകാൻ 50 കോടി നൽകിയെന്നും ഏറ്റെടുക്കാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് . എന്നാൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെ സർക്കാർ സഹായമെന്ന് പറയരുതെന്നും സർക്കാരിന്റെ നിയന്ത്രണത്തിൽ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കെ എസ് ആർ ടി സി നിരവധി കെട്ടിടങ്ങൾ പണിത് കൂട്ടുന്നുണ്ട്. ഇതിന്റെ ബാധ്യതകളെ സംബന്ധിച്ച് കൃത്യമായ ഓഡിറ്റിംഗില്ലെ എന്നും ഇത്രയും വസ്തുവകകൾ ഉള്ള കമ്പനി എന്തുകൊണ്ട് ലാഭകരമാകുന്നില്ലെന്നും കോടതി ചോദിച്ചിരുന്നു.
ശമ്പളം നൽകാൻ 79 കോടി രൂപ വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്.ആദ്യഘട്ടത്തിൽ 65 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഫയൽ മടക്കി. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോൾ അടിയന്തര സഹായമായി കെ.എസ്.ആർ.ടി.സിക്ക് 50 കോടി രൂപ അനുവദിച്ചു. ഇത് കോടതി ഇടപെട്ടതുകൊണ്ടാണെന്നും പതിയെ സിപിഎം സൊസൈറ്റി പദ്ധതി നടപ്പിലാക്കുമെന്നും ജീവനക്കാർ ആരോപിക്കുന്നു.
കോടതിയുടെ അതൃപ്തിയും ജീവനക്കാർക്ക് തുണയാകുമോ?
ഹൈക്കോടതി ഇടപെടലിൽ എങ്കിലും ആനവണ്ടിക്ക് ആശ്വാസമുണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. സർക്കാർ മുന്നിട്ടിറങ്ങിയില്ലെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ ഓണാഘോഷം ഉണ്ടാകില്ലെന്നു ഹൈക്കോടതി. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 10നകം നൽകണമെന്ന മുൻ ഉത്തരവു നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കെഎസ്ആർടിസിക്കു പണമില്ലെങ്കിൽ സർക്കാർ സഹായിക്കുകയോ ആസ്തികൾ വിൽക്കുകയോ വേണ്ടി വരും. രണ്ടിൽ ഏതായാലും സർക്കാർ ഇടപെട്ടാലേ നടക്കുകയുള്ളൂ. കോടതി നിർദ്ദേശം ഗൗരവപൂർവം പരിഗണിച്ചിരുന്നെങ്കിൽ നടപ്പാക്കാൻ കഴിയുമായിരുന്നു എന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ശമ്പള വിതരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. മന്ത്രിമാരും തൊഴിലാളി യൂണിയനുകളും തമ്മിൽ നടക്കുന്ന ചർച്ചയുടെ തീരുമാനം അറിയിക്കാൻ സർക്കാർ സാവകാശം തേടിയതിനെ തുടർന്നു ഹർജി 24ലേക്കു മാറ്റി. കെഎസ്ആർടിസിയുടെ ആസ്തികളുടെ ഓഡിറ്റ് പൂർത്തിയായിട്ടില്ലെന്നു സർക്കാർ അറിയിച്ചു. ഗതാഗത, തൊഴിൽ വകുപ്പു മന്ത്രിമാരും യൂണിയനുകളുമായി ഇന്നലെ ചർച്ച നടന്ന കാര്യവും സർക്കാർ അറിയിച്ചു. കോടതി ഉത്തരവു മാനിച്ചിരുന്നെങ്കിൽ യോഗം നേരത്തേ നടത്തുമായിരുന്നു എന്നു കോടതി പ്രതികരിച്ചു. മുഖ്യമന്ത്രി യോഗം വിളിക്കുമെന്ന് പറഞ്ഞിട്ട് എന്തായെന്നും ചോദിച്ചു.
ഔദ്യോഗികമായി യോഗം നടന്നില്ലെങ്കിലും മറ്റു ചർച്ചകൾ നടന്നുവെന്നു സർക്കാർ മറുപടി നൽകി. ശമ്പളം നൽകാതെ ചർച്ച നടത്തിയിട്ട് എന്തു കാര്യമെന്നു കോടതി ചോദിച്ചു. കോടതി ഉത്തരവിറക്കിയാലും നടപ്പാക്കുന്നില്ലെങ്കിൽ എന്താണു പ്രയോജനം? ജൂലൈയിലെ ശമ്പളം നൽകിയിട്ടില്ല. ആ നിലയ്ക്ക് ഓഗസ്റ്റിലെ ശമ്പളം സെപ്റ്റംബർ 5നകം നൽകാനാകുമോ? ഓണത്തിന് 20 ദിവസമാണുള്ളത്. എല്ലാവരും ആഘോഷിക്കുമ്പോൾ കെഎസ്ആർടിസി ജീവനക്കാർ പട്ടിണിയിലാകും. തൊഴിലാളികളുടെ വിധി എന്നു പറഞ്ഞു കയ്യൊഴിയാൻ പറ്റുമോ എന്നു കോടതി ചോദിച്ചു. ശമ്പള വിതരണത്തിനു സർക്കാരിൽ നിന്നു സഹായം കിട്ടണമെന്നു പറഞ്ഞാണു കെഎസ്ആർടിസി 10 ദിവസത്തെ സാവകാശം തേടിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍