ആനവണ്ടിയുടെ രക്ഷയ്ക്ക് തുടങ്ങിയ കെടിഡിഎഫ്സി ബ്ലേഡ് കമ്പനിയായി കോർപ്പറേഷനെ വിഴുങ്ങി: സഹായമാകുമെന്ന് കരുതിയ കെയുആർടിസിയും കൈവിടുന്നു: ഇനി അറിയാനുള്ളത് കെഎസ്ആർടിസിക്ക് പൂട്ടു വീഴുന്നത് എന്നാണെന്ന് മാത്രം
പത്തനംതിട്ട: അറബിക്കഥകളിലെ കച്ചവടക്കാരന്റെ അവസ്ഥയിലാണിപ്പോൾ കെ.എസ്.ആർ.ടി.സി. ഒട്ടകത്തിന് തങ്ങാൻ കൂടാരത്തിന്റെ ഒരു ചെറിയഭാഗം മാത്രം നൽകിയ കച്ചവടക്കാരൻ ഒടുവിൽ അതിൽ നിന്ന് പുറത്തായി മഞ്ഞു കൊള്ളേണ്ടി വന്നു. അതു പോലെ തന്നെ കെ.എസ്.ആർ.ടി.സിയുടെ രക്ഷയ്ക്കായി തുടങ്ങിയ കെ.ടി.ഡി.എഫ്.സി ബ്ലേഡ് കമ്പനിയായി മാറി കോർപ്പറേഷനെ വിഴുങ്ങി. ന്യൂജൻ സുന്ദരി ബസുകളുമായി വന്ന കെ.യു.ആർ.ടി.സി (കേരളാ അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) എങ്കിലും കെ.എസ്.ആർ.ടി.സിക്ക് തണലാകുമെന്ന് കരുതി. ഇപ്പോൾ ദാ അതും സ്വതന്ത്രമായി മാറി കെ.എസ്.ആർ.ടി.സിക്ക് അള്ളുവയ്ക്കുന്നു.
ജന്റം ലോ ഫ്ളോർ ബസുകൾ കൈകാര്യം ചെയ്യുന്ന കേരളാ അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ (കെ.യു.ആർ.ടി.സി) കെ.എസ്.ആർ.ടി.സിയിൽ നിന്ന് വേർപെടുത്താൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെടുത്തു കഴിഞ്ഞു. വ്യാഴാഴ്ച ചേർന്ന കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് യോഗമാണ് കെ.യു.ആർ.ടി.സിയെ സ്വതന്ത്രമാക്കാൻ തീരുമാനിച്ചത്. കോർപ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് ഭവനിൽ നിന്ന് കൊച്ചി തേവരയിലേക്ക് മാറ്റും. ജന്റം എ.സി, നോൺ എ.സി ലോഫ്ളോർ ബസുകളിൽ നിന്നുള്ള വരുമാനം ഇനി പോകുന്നത് കെ.യു.ആർ.ടി.സിയുടെ മാത്രം അക്കൗണ്ടിലേക്ക് പോകും.
കെ.യു.ആർ.ടി.സിയെ സമരം ചെയ്ത് കുത്തുപാള എടുപ്പിക്കാമെന്ന് ആരും കരുതേണ്ട. ഇതിൽ ട്രേഡ് യൂണിയനുകളെ അനുവദിക്കില്ല. 2013 മുതൽ കെ.എസ്.ആർ.ടി.സിയിൽ ചേർന്ന, പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ടിരിക്കുന്ന ജീവനക്കാരെ മുഴുവൻ കെ.യു.ആർ.ടി.സിയിലേക്ക് മാറ്റും. ഡയറക്ടർ ബോർഡ് രഹസ്യമായി കൈക്കൊണ്ട തീരുമാനം ഇതുവരെ തൊഴിലാളി യൂണിയനുകൾ അറിഞ്ഞിട്ടില്ല.
ആപത്തുകാലത്ത് കാലത്ത് കാ പത്തു തിന്നാമെന്ന കണക്കുകൂട്ടലിലാണ് 1991 ൽ കെ.എസ്.ആർ.ടി.സി, കേരളാ ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ തുടങ്ങിയത്. മൂലധനം കെ.എസ്.ആർ.ടി.സിയിൽ നിന്നു തന്നെ എടുത്തു. പ്രതീക്ഷിച്ച പോലെ സാമ്പത്തിക സ്ഥാപനം പച്ച പിടിച്ചു. എന്നാൽ, ഇത്തിൾക്കണ്ണി പോലെ കെ.ടി.ഡി.എഫ്.സി വിഴുങ്ങിയത് കെ.എസ്.ആർ.ടി.സിയെ തന്നെയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന കെ.എസ്.ആർ.ടി.സിയെ ആപത്തു കാലത്തെല്ലാം വാരിക്കോരി വായ്പ നൽകി സഹായിച്ചു കെ.ടി.ഡി.എഫ്.സി. നിലവിൽ 1400 കോടിയാണ് കെ.എസ്.ആർ.ടി.സി തിരിച്ചടയ്ക്കാനുള്ള വായ്പാ തുക.
ഇതിന്റെ പലിശ നിരക്ക് കേൾക്കുമ്പോഴാണ് നമ്മൾ അന്തം വിടുന്നത്. 15 മുതൽ 19 ശതമാനം വരെ. സഹകരണബാങ്കുകൾ പോലും വെറും 11 ശതമാനം പലിശയ്ക്ക് കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകുമ്പോഴാണ് ംകോർപ്പറേഷന്റെ സ്വന്തം ബ്ലേഡ് കമ്പനി 19 ശതമാനം വാങ്ങി കഴുത്തറുക്കുന്നത്. ആറുമാസം മുമ്പ് പാലക്കാട് ജില്ലാ സഹകരണബാങ്ക് കെ.എസ്.ആർ.ടി.സിക്ക് 200 കോടി വായ്പ നൽകിയത് 11 ശതമാനം പലിശയ്ക്കായിരുന്നു. പടർന്ന് പന്തലിച്ച് വൻവൃക്ഷമായ കെ.ടി.ഡി.എഫ്.സി ഇപ്പോൾ മറ്റു സ്ഥാപനങ്ങൾക്ക് ഭവന നിർമ്മാണം അടക്കമുള്ള വായ്പകൾ നൽകി തുടങ്ങി. കെ.ഡി.ടി.എഫ്.സിയെ സ്വതന്ത്ര സ്ഥാപനമാക്കി മാറ്റിയ തീരുമാനം തിരിച്ചടിച്ച അനുഭവം മുന്നിലുള്ളപ്പോഴാണ് ഇപ്പോൾ കെ.യു.ആർ.ടി.സിയെയും സ്വതന്ത്രമാക്കിയിരിക്കുന്നത്. ആസൂത്രണബോർഡിന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനം.
എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര സുസ്ഥിര നഗരവികസന വകുപ്പാണ് ജന്റം ലോഫ്ളോർ ബസുകൾ അനുവദിച്ചത്. ഇതിനായി പ്രത്യേക കോർപ്പറേഷൻ രൂപീകരിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ആവശ്യമായ ബസുകൾ കേന്ദ്രം നൽകും. സംസ്ഥാന സർക്കാരിനാണ് ഇതിന്റെ പ്രവർത്തന ചുമതല. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളെല്ലാം ജന്റം ബസുകൾക്കായി പ്രത്യേക സ്വതന്ത്ര കോർപ്പറേഷൻ രൂപീകരിച്ചു. ഇവിടെ കെ.യു.ആർ.ടി.സി എന്ന പേരിൽ കോർപ്പറേഷൻ രൂപീകരിച്ചെങ്കിലും അത് കെ.എസ്.ആർ.ടി.സിയുടെ ഭാഗമായിട്ടാണ് ഇതുവരെ നില കൊണ്ടു പോന്നത്. കടക്കെണിയിൽ പെട്ടുഴലുന്ന കെ.എസ്.ആർ.ടി.സിയെ ഇനിയാർക്കും രക്ഷിക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് കെ.യു.ആർ.ടി.സിയെ സ്വതന്ത്രമാക്കാൻ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്.
ഇതുവരെ 800 ജന്റം ബസുകളാണ് കെ.യു.ആർ.ടി.സിക്ക് ലഭിച്ചത്. കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് ബോഡി ചെയ്തിറക്കുന്നതിലുള്ള സാമ്പത്തിക പരാധീനത കാരണം ലോഫ്ളോർ ബസുകൾ മുഴുവൻ ദീർഘദൂര സർവീസിന് അയച്ചു തുടങ്ങി. യഥാർഥത്തിൽ ജന്റം ബസുകൾ മെട്രോ സിറ്റികളിൽ ഉപയോഗിക്കുന്നതിന് വേണ്ടി മാത്രമാണ് സുസ്ഥിര നഗര വികസന വകുപ്പ് സംസ്ഥാനങ്ങൾക്ക് നൽകിയത്. ഈ മാനദണ്ഡം അനുസരിച്ചാണെങ്കിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമേ ജന്റം സർവീസ് പാടുള്ളൂ. ഇതിപ്പോൾ ഊടുവഴികളിലൂടെ വരെ ലോഫ്ളോർ ബസുകൾ പായുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ കുത്തകയായ ദേശസാൽകൃത റൂട്ടുകളും ദീർഘദൂര സർവീസുകളും കെ.യു.ആർ.ടി.സിക്ക് പകുത്തു നൽകി.
പുതിയ ബസ് കിട്ടാത്ത കെ.എസ്.ആർ.ടി.സിക്ക് ആദ്യം ഇത് അനുഗ്രഹമായിരുന്നുവെങ്കിൽ കെ.യു.ആർ.ടി.സി സ്വതന്ത്രമാകുന്നതോടെ ഇതു പാരയാകും. ജന്റം ബസുകൾ ഓടിത്തുടങ്ങിയ റൂട്ടിൽ നിന്ന് ഇനി പിൻവലിക്കാൻ സർക്കാരിന് കഴിയില്ല. കെ.എസ്.ആർ.ടി.സിയുടെ പഴഞ്ചൻ ബസുകൾ യാത്രക്കാർ ഉപേക്ഷിച്ചു തുടങ്ങുന്നതോടെ ദീർഘദൂര റൂട്ടുകളിൽ കെ.യു.ആർ.ടി.സിയുടെ പുതുപുത്തൻ എ.സി ബസുകളിൽ നിന്ന് കനത്ത വെല്ലുവിളി നേരിടേണ്ടി വരും. ഇതിന് പുറമേ ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് പെർമിറ്റ് അനുവദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിട്ടുണ്ട്. ജന്റം ബസുകൾക്ക് മറ്റു ബസുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഉദാഹരണത്തിന് തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിലേക്ക് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിന് 30 രൂപയാണ് നിരക്ക്. എ.സി ലോഫ്ളോർ സർവീസിന് ഇതേ റൂട്ടിൽ യാത്ര ചെയ്യണമെങ്കിൽ 54 രൂപ കൊടുക്കണം. നിരക്ക് വർധന കാരണം ജന്റം ബസുകളെ തഴയുന്ന യാത്രക്കാർ പിന്നെ ചെന്നെത്തുക ദീർഘദൂര സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും. ഇതും കെ.എസ്.ആർ.ടി.സിയെ കുത്തുപാളയെടുപ്പിക്കും.
നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഇന്ധനം, ഗ്യാരേജ്, ഡിപ്പോകൾ എന്നിവ കെ.യു.ആർ.ടി.സി പങ്കുവച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ഗപാർക്കിങ് ഫീസായി ബസൊന്നിന് പ്രതിദിനം 100 രൂപ വീതം കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് കെ.യു.ആർ.ടി.സി അടയ്ക്കുന്നുണ്ട്. ജന്റം സർവീസുകൾ സ്വതന്ത്രമാകുന്നതോടെ ഈ വരുമാനവും കെ.എസ്.ആർ.ടി.സിക്ക് നിലയ്ക്കും. ചുരുക്കിപ്പറഞ്ഞാൽ കെ.എസ്.ആർ.ടി.സിക്ക് ഇനി എന്നു താഴുവീഴുമെന്ന് മാത്രം നോക്കിയാൽ മതി. നമ്മുടെ ഭരണക്കാരും ആഗ്രഹിക്കുന്നത് അതാണ്. സംസ്ഥാന സർക്കാരിന് ഏറ്റവുമധികം പേരുദോഷം കേൾപ്പിക്കുന്ന വകുപ്പാണ് കെ.എസ്.ആർ.ടി.സി. അതു കൊണ്ടു തന്നെ അതു പൂട്ടുന്ന കാര്യത്തിലും ആരും രണ്ടാമതൊന്ന് ആലോചിക്കില്ല.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍