പിഴപ്പലിശയുടെ പേരിൽ കെടിഡിഎഫ്സി അമിത ലാഭം കൊയ്യുമ്പോൾ ആനവണ്ടി കട്ടപ്പുറത്താകും; 480 കോടി തിരിച്ചടയ്ക്കാതെ കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവ്; നഷ്ടപരിഹാര തുകയും വെട്ടിക്കുറച്ച് ഇരട്ടി പലിശയ്ക്ക് വായ്പ അടയ്ക്കേണ്ടി വന്നാൽ വണ്ടി എങ്ങനെ ഓടും എന്ന ആശങ്കയിൽ കെഎസ്ആർടിസി; സൗജന്യ സർവ്വീസിനുള്ള തുക പോലും നൽകാതെ സർക്കാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വായ്പകൾ തിരിച്ചടയ്ക്കും വരെ കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന കെടിഡിഎഫ്സിയുടെ തീരുമാനം കെഎസ്ആർടിസിക്ക് വൻ തിരിച്ചടിയാകുന്നു. അടച്ച് തീർക്കാനുള്ള 480 കോടി രൂപയുടെ വായ്പ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും കോർപ്പറേഷൻ എടുത്ത വായ്പ പോലെ എസ്ക്രോ അക്കൗണ്ടിൽ നിന്നും ഇഎംഐ ആയി അടയ്ക്കണം എന്നും എങ്കിൽ മാത്രമെ കൂടുതൽ ഫണ്ട് അനുവദിക്കുകയുള്ളു എന്നുമാണ് ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
കെഎസ്ആർടിസിക്ക് ഫണ്ട് അനുവദിക്കില്ലെന്ന് കെടിഡിഎഫ്സി പറയുമ്പോൾ ഇപ്പോൾ ഈ നടപടി കെഎസ്ആർടിസിക്ക് പാരയാകുമെന്ന് ഉറപ്പാണ്. നിലവിലെ അവസ്ഥയിൽ ഈ കടുംപിടുത്തം തുടർന്നാൽ അത് കെഎസ്ആർടിസിയുടെ മൊത്തം പദ്ധതികളും പാളുന്ന അവസ്ഥയിലേക്ക് എത്തിക്കും എന്ന സ്ഥിതിയാണ്. ഇപ്പോൾ നൽകുന്ന ഫ്രീ സർവ്വീസുകൾക്ക് ഉൾപ്പടെ നഷ്ട പരിഹാര ഇനത്തിൽ ഒന്നും തന്നെ അനുവദിക്കാതെ ഇരട്ടി പലിശയ്ക്കാണ് കെടിഡിഎഫ്സി ലോൺ നൽകുന്നത്.എട്ടര ശതമാനത്തിന് ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന തുക 13 മുതൽ 16 ശതമാനം വരെ പലിശയ്ക്കാണ് കെഎസ്ആർടിസ്ക്ക് നൽകുന്നത്.
3100 കോടിയിൽ കെടിഡിഎഫ്സിക്ക് ലോൺ അടയ്ക്കുന്നതിന് പുറമെയാണ് ഇപ്പോൾ 480 കോടിയുടെ കണക്ക് പറയുന്നത്. ഇതിൽ തന്നെ കള്ളപ്പലിശയാണ് എഴുതിയിരിക്കുന്നത് എന്ന ആക്ഷേപവുമുണ്ട്. പിഴ പിഴപലിശ എന്ന കണക്കിലാക്കി ദിവസവും ഒരു കോടി രൂപ വീതമെടുത്താൽ ഒരു മാസം 30 കോടി രൂപ ഈടാകും. അങ്ങനെ സംഭവിച്ചാൽ ഡീസൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകും എന്നാണ് മൈനേജ്മെന്റ് പറയുന്നത്.
20 കോടി മാത്രം മാസം തന്നിട്ട് അതിന് പകരം പിഴപ്പലിശ ഇനത്തിൽ 30 കോടി അടയക്കണം എന്ന് പറയുന്നു. എന്നാൽ ഈ 20 കോടി മാസം തരുന്നതും ഇപ്പോൾ നിർത്തുന്നത് 30 കോടിയുടെ കണക്ക് പറഞ്ഞാണ്. കോർപ്പറേഷൻ നൽകുന്ന ഫ്രീ സർവ്വീസുകൾക്ക് ഉൾപ്പടെയാണ് ഈ തുക 20 കോടി എന്ന കണക്കിൽ നൽകുന്നത്. ശബരിമലയിലേയും കുട്ടികൾക്കുള്ള പാസും എല്ലാം നൽകിയിട്ടും അതിനുള്ള നഷ്ടപരിഹാര ഇനത്തിൽ നൽകുന്ന തുക അനുവദിക്കുകയുമില്ല പകരം ദിവസേന ഒരു കോടി രൂപ ഈടാക്കുകയും ചെയ്യും എന്ന് പറയുന്നത് ഫലത്തിൽ ഓടുന്ന ബസിന് അള്ള് വയ്ക്കുന്ന നടപടിയാണ്.
ബഡ്ജറ്റിൽ അനുവദിച്ച തുകയിൽ ആയിരം കോടിയാണ് ഇതിൽ തന്നെ 250 കോടിയോളം രൂപ പലിശ ഇനത്തിലാണ് പോയത്. ശബരിമലയിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടിയിട്ടുമില്ല. ആ സാഹചര്യത്തിൽ ഇതും അതും കൂ്ട്ടിക്കുഴയ്ക്കരുത് എന്നാണ് ആവശ്യം. കഴിഞ്ഞ മാസം നൽകാനുള്ള സർക്കാർ വിഹിതമായ 20 കോടി പോലും ഇതുവരെ കിട്ടിയിട്ടില്ല. ദിവസ വരുമാനമായ ആറരക്കോടിയിൽ തന്നെ നാല് രകോടിയോളം രൂപ ഡീസൽ ഇനത്തിൽ പോകുന്നുണ്ട്. ബാക്കി പലിശ പോയിട്ട് 15 ലക്ഷം എന്ന തുച്ഛമായ വരുമാനത്തിലാണ് വണ്ടി ഓടുന്നത്. അപ്പോൾ അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു കോടി രൂപയുടെ ദിവസ ബാധ്യത കൂടി വന്നാൽ വണ്ടി കട്ടപ്പുറത്താകും എന്ന സ്ഥിതിയാണ്.
നിലവിലുള്ള വായ്പകൾ അടച്ചു തീർത്തു കെഎസ്ആർടിസിയെ കടക്കെണിയിൽനിന്നു രക്ഷിക്കാൻ കുറഞ്ഞ പലിശനിരക്കിൽ 3000 കോടിയോളം രൂപ വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നു ദീർഘകാല വായ്പ എടുത്തിരുന്നു.12 ശതമാനം പലിശ നൽകേണ്ട ഈ ഹ്രസ്വകാല വായ്പ ഒമ്പത് ശതമാനം പലിശനിരക്കിൽ 20 വർഷ കാലയളവിലേക്ക് മാറുന്നതോടെ സാമ്പത്തികപ്രതിസന്ധിക്ക് വലിയൊരാശ്വാസമാകും. പലിശ 12 ശതമാനത്തിൽനിന്ന് ഒമ്പത് ശതമാനത്തിലേക്ക് കുറയുന്നതോടെ പ്രതിദിനം അടവിന് വേണ്ടിവരുന്ന തുക മൂന്നുകോടിയിൽനിന്ന് 96 ലക്ഷമായി കുറയും. ഈയിനത്തിൽമാത്രം 60 കോടി രൂപ പ്രതിമാസം കെഎസ്ആർടിസിക്ക് മിച്ചംപിടിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ.
എസ്ബിഐ, വിജയ ബാങ്ക്, കനറാ ബാങ്ക് എന്നിവയും കെടിഡിഎഫ്സിയുമാണ് കൺസോർഷ്യത്തിലുള്ളത്. എസ്ബിഐ 1000 കോടിയും വിജയ, കനറാ ബാങ്കുകൾ 500 കോടിവീതവും കെടിഡിഎഫ്സി 1100 കോടിയുമാണ് നൽകുക. കൺസോർഷ്യത്തിലുണ്ടായിരുന്ന പഞ്ചാബ് നാഷണൽ ബാങ്ക് 750 കോടി രൂപ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, വായ്പാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎൻബി കൺസോർഷ്യത്തിൽനിന്ന് പിന്മാറിയതാണ് വായ്പാനടപടികൾ വൈകിപ്പിച്ചത്. തുടർന്ന് കെടിഡിഎഫ്സി 1100 കോടി രൂപ കൺസോർഷ്യത്തിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. പലിശയിനത്തിൽ കെടിഡിഎഫ്സിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും എന്നതായിരുന്നു കരാർ.
Stories you may Like
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍