ടികെ ജോസിനെ പിണറായിക്ക് വിശ്വാസമില്ല; വിജിലൻസ് കൈകാര്യം ചെയ്യുന്ന സെക്രട്ടറി മോദിയുടെ അതിവിശ്വസ്തൻ; റെയ്ഡിന് പിന്നിലെ ആസൂത്രകന്‍ 'വട്ടാ'ണെന്ന വാക്കിൽ മന്ത്രി ഐസക് ഒളിപ്പിക്കുന്നത് അതൃപ്തി; കൈവിട്ട കളി തിരിച്ചറിഞ്ഞ് കെ എസ് എഫ് ഇയെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈസസ് (കെ എസ് എഫ് ഇ) ഗുരുതരമായ കുഴപ്പങ്ങൾ കാട്ടിയതായി കംപ്ടോളർ ആൻഡ് ഓഡിറ്റർ ( സി എ ജി ) കണ്ടെത്തിയിരുന്നു. പാവങ്ങൾക്ക് നൽകേണ്ട വായ്പ നൽകിയില്ല, സ്വകാര്യ പണമിടപാടുകാർക്ക് വഴിവിട്ട് വായ്പ നൽകി,കള്ളത്തരം പറഞ്ഞ് നിക്ഷേപം സ്വീകരിച്ചു , റിസർവ് ബാങ്കിനെ തെറ്റിധരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് നിയമസഭയിൽവെച്ച സിഎജി റിപ്പോർട്ടിലുള്ളത്. ഈ ചർച്ചകൾക്കിടെയാണ് വിജിലൻസും റെയ്ഡിന് എത്തിയത്. ഈ റെയ്ഡിലും സിഎജി റിപ്പോർട്ടിലേതിന് സമാനമായ ക്രമേക്കേട് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
കെ.എസ്.എഫ്.ഇ. ശാഖകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മന്ത്രി തോമസ് ഐസക്കിനും ധനവകുപ്പിനും അതൃപ്തിയാണ്. ധനമന്ത്രി തോമസ് ഐസക് വിജിലൻസിനെതിരെ പരസ്യ പ്രതികരണവുമായി എത്തി. ഇതോടെ വിജിലൻസിന്റെ തുടർനടപടികൾ മരവിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായാണ് വിവരം. റെയ്ഡിന് പിന്നിലെ ആസൂത്രകന്‍ 'വട്ടാ'ണെന്ന വാക്കിൽ ഐസക് വിമർശനം ചുരുക്കി. ഇത് അതിശക്തമായ വിമർശനമായിരുന്നു. ആഭ്യന്തരവകുപ്പിന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പുറമെ, ഒരു അഡീഷണൽ സെക്രട്ടറിയെക്കൂടി മുഖ്യമന്ത്രി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് വിജിലൻസ് അന്വേഷണത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ, ഉന്നതതലത്തിൽ അറിയാതെ കെ.എസ്.എഫ്.ഇ. പോലുള്ള ഒരു സ്ഥാപനത്തിൽ പരിശോധന നടക്കില്ലെന്നാണ് ധനവകുപ്പുദ്യോഗസ്ഥർ പറയുന്നത്.
ടികെ ജോസാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. സഞ്ജയ് കൗളാണ് സെക്രട്ടറി. സഞ്ജയ് കൗളിനാണ് വിജിലൻസിന്റെ ചുമതലയും. ഈ സാഹചര്യത്തിലാണ് ധനമന്ത്രി പരസ്യ വിമർശനം നടത്തുന്നത്. നേരത്തെ പൊലീസ് ആക്ട് ഭേദഗതിയിലും മറ്റും സഞ്ജയ് കൗൾ ഇടപെട്ടുവെന്ന വിലയിരുത്തലുകൾ സിപിഎം നടത്തിയിരുന്നു. കേരളാ കേഡർ ഉദ്യോഗസ്ഥനായ സഞ്ജയ് കൗൾ ഗുജറാത്തുകാരനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുപ്പമുള്ള ഐഎഎസുകാരൻ. മോദി മുഖ്യമന്ത്രിയായപ്പോൾ ഗുജറാത്ത് മോഡൽ ചർച്ച സജീവമാക്കിയ ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കൗൾ.
സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണു കെഎസ്എഫ്ഇ. സ്കൂൾ കുട്ടികൾക്കു കുടുംബശ്രീ വഴി ലാപ്ടോപ് നൽകുന്ന പദ്ധതി അവതാളത്തിലായിരിക്കെയാണ് റെയ്ഡ്. വിജിലൻസ് കണ്ടെത്തിയതിനു സമാനമായ ക്രമക്കേടുകൾ സിഎജി റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കെഎസ്എഫ്ഇയുടെ വിശ്വാസ്യതയ്ക്കു കളങ്കമേൽപിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. എന്നാൽ വിജിലൻസ് റെയ്ഡിനെ കുറ്റപ്പെടുത്തി കെ എസ് എഫ് ഇയുടെ വിശ്വാസ്യത വീണ്ടെടുക്കാനാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. ധനവകുപ്പിനെതിരെ വിജിലൻസ് രംഗത്തു വന്നത് മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതൊന്നും വിജിലൻസ് ഗൗരവത്തോടെ എടുക്കുന്നുമില്ല.
കെ എസ് എഫ് ഇ ശാഖകളിൽ പണയാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ 10 ശാഖകളിൽ വീഴ്ചയുണ്ടായെന്ന് വിജിലൻസ് കണ്ടെത്തി. 4 ശാഖകളിൽ സ്വർണപ്പണയത്തട്ടിപ്പും നടക്കുന്നു. ചിട്ടികളുടെ ആദ്യ തവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമാക്കണമെന്ന ചട്ടം പാലിക്കാതെ മിക്ക ശാഖകളും വകമാറ്റുന്നു. വണ്ടിച്ചെക്ക് നൽകുന്നവരെയും നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുന്നു; ചിട്ടി പണം നൽകുന്നു. 40 പേരെ ചേർക്കേണ്ടിടത്ത് 25 30 പേർ മാത്രമാണുള്ളത്. ബാക്കി പേരുകൾ വ്യാജമാണ്. നറുക്കെടുക്കുമ്പോൾ ഇവർ പണം അടയ്ക്കുന്നില്ലെന്നു കാരണം. കെഎസ്എഫ്ഇയുടെ തനതു ഫണ്ടിൽ നിന്നാണ് ചിട്ടി കിട്ടുന്നവർക്കു പണം നൽകുന്നത്.
അതിനിടെ 50 വർഷമായി ഇടപാടുകളിൽ വിശ്വാസ്യതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇയെന്നു ചെയർമാൻ പീലിപ്പോസ് തോമസ് പ്രതികരിച്ചു. വർഷത്തിൽ ഒന്നിലധികം തവണ ശാഖകളിൽ ഓഡിറ്റ് നടത്താറുണ്ട്. കൂടാതെ ധനകാര്യ വകുപ്പിന്റെ അന്വേഷണ വിഭാഗവും ലോക്കൽഫണ്ട് ഓഡിറ്റ് വിഭാഗവും രേഖകൾ പരിശോധിച്ചശേഷം ചൂണ്ടിക്കാണിക്കുന്ന അപാകതകൾ പരിഹരിക്കുന്നുമുണ്ട്. സിഎജി ഓഡിറ്റുമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ചിട്ടി സെക്യൂരിറ്റി തുക ട്രഷറിയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അല്ലാതെ ചിട്ടി തുടങ്ങാനാകില്ല. 40 പേരുടെ ചിട്ടി തുടങ്ങുമ്പോൾ ഒന്നോ രണ്ടോ പേരുടെ ചെക്കുകൾ മടങ്ങിയാൽ അവർക്ക് പകരം പകരം മറ്റൊരാളെ ചേർക്കാറുണ്ട്.
തിരിച്ചറിയൽ രേഖകൾ, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ പരിശോധിച്ച ശേഷമാണ് ചിട്ടിയിൽ ചേർക്കുന്നത്. നിയമവിധേയമായി മാത്രമേ പണം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യാറുള്ളൂ. ബെനാമി പേരിലുള്ള ഇടപാട് നടക്കില്ല. ആദ്യ തവണയുടെ ചില ചെക്കുകൾ ബാങ്കിൽ തുകയില്ലാതെ മടങ്ങാറുണ്ടെങ്കിലും പകരം വേറെ ആളെ ചിട്ടിയിൽ ചേർക്കാറുണ്ട്. ചിട്ടി പിടിക്കുന്നവർക്ക് പണം നൽകാനാണ് ദിവസപ്പിരിവ് ട്രഷറിയിൽ നിക്ഷേപിക്കാത്തത്. ഇതു ബാങ്കിൽ നിക്ഷേപിക്കും. കെഎസ്എഫ്ഇക്ക് 7000 കോടി രൂപ സംസ്ഥാനത്തെ ട്രഷറിയിൽ നിക്ഷേപമുണ്ട്. ഒരു ശാഖയിൽനിന്നും സ്വർണം മോഷണം പോയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 1500 കോടി രൂപ കെഎസ്എഫ്ഇ കുടിശിക പിരിച്ചിട്ടുണ്ട്. ഏതെങ്കിലും ശാഖയിൽ ഇടപാടുകളുടെ കാര്യത്തിൽ അപാകത ഉണ്ടായത് ചൂണ്ടിക്കാട്ടിയാൽ തിരുത്താനൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോർട്ടിന് പിന്നാലെയാണ് വിജിലൻസ് റെയ്ഡ്. ഇതാണ് കെ എസ് എഫ് ഇയെ പ്രതിസന്ധിയിലാക്കുന്നത്. ദുർബല വിഭാഗങ്ങൾക്കായി പ്രഖ്യാപിച്ച 'വിദ്യാധനം' വായ്പ പദ്ധതിയെ കുറിച്ച് സിഎജി എടുത്തു പറയുന്നു.2011 ൽ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണമിത്. പ്രതി വർഷം ദുർബലരായ 1500 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകുമെന്നായിരുന്നു പ്രഖ്യാപനം. സർക്കാർ നാലു ശതമാനം പലിശ സബ്സിഡിയായി നൽകുന്ന പദ്ധതിയാണിത്. പ്രതിവർഷം 30 കോടി പദ്ധതിയക്കായി നീ്ക്കിവെയ്ക്കുമെന്നും പറഞ്ഞിരുന്നു.
പദ്ധതി ആരംഭിച്ചതുമുതൽ 2018 മാർച്ച് വരെ ദുർബല വിഭാഗത്തിൽ പെട്ട് 12 വിദ്യാർത്ഥികൾക്കുമാത്രമാണ് വായ്പ അനുവദിച്ചത്. ഏഴു വർഷം കൊണ്ട് 10,500 കുട്ടികൾക്ക് വായ്പ നൽകേണ്ടിയിരുന്നപ്പോളാണിത്. പ്രതിവർഷം 30 കോടി വെച്ച് 210 കോടി നൽകേണ്ടിയിരുന്ന സ്ഥാനത്ത് ആകെ നൽകിയത് 31 ലക്ഷം മാത്രം. സർക്കാർ പദ്ധതിയോടുള്ള കമ്പനിയുടെ നിസ്സംഗതയക്ക് അടിവര ഇടുന്നതാണ് ഈ കണക്കെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. മറ്റ് വായ്പകളുടെ പലിശ നിരക്ക് കുറച്ചെങ്കിലും വിദ്യാധനം പദ്ധതിയുടെ പലിശ 12 ശതമാനമായി തുടരുന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വായ്പ നൽകിയ 31 ലക്ഷത്തിന്റെ സബ്സിഡിയായി സർക്കാർ നൽകേണ്ടിയിരുന്ന പണം നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
ദുർബല വിഭാഗങ്ങൾക്ക് വായ്പ നൽകിയില്ലങ്കിലും സ്വകാര്യ പണമിടപാടുകാർക്ക് അനുചിതമായി സ്വർണ്ണ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ പണമിടപാടുകാരുടെ അനൈതിമായ പ്രവർത്തനങ്ങളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന സാമൂഹിക ലക്ഷ്യം കൈവരിക്കാനാണ് 2012ൽ സ്വർണ്ണവായ്പ പദ്ധതി പ്രഖ്യാപിച്ചത്. 2015 മുതൽ 2018 വരെ ഏഴ് ശാഖകൾ 11,430 പേർക്ക് 156.78കോടി രൂപ സ്വർണ്ണ വായ്പ നൽകി. ഇതിൽ 66.44 കോടിയും നൽകിയത് 56 പേർക്കായാണ്. ആകെ നൽകിയ സ്വർണ്ണ വായ്പയുടെ 42 ശതമാനവും നൽകിയത് സ്വകാര്യ പണമിടപാടുകാർക്കുമാണ്. ഇവർ കൂടിയ പലിശയക്ക് തുടർവായ്പ നൽകാൻ സാധ്യതയുള്ളതായി സിഎജി നിരീക്ഷിച്ചിരുന്നു.
സർക്കാർ ഉറപ്പു നൽകുന്ന എന്ന് തെറ്റായി പ്രസ്താവിച്ചുകൊണ്ട് നിക്ഷേപം സ്വീകരിച്ചതിന്റേയും മാനദണ്ഡങ്ങൾ പാലിക്കാതെ വായ്പകൾ അനുവദിച്ചതിന്റെയും കണക്കും റിപ്പോർട്ടിലുണ്ടായിരുന്നു. റിസർവ് ബാങ്കിനു നൽകിയ വാർഷിക റിട്ടേണിൽ സർക്കാർ ഗ്യാരന്റിയേക്കാൾ കൂടുതൽ പൊതുനിക്ഷേപം സ്വീകരിച്ചകാര്യം മറച്ചു വെച്ചു. നോൺ ബാങ്കിങ് കമ്പനി ആയിരുന്നിട്ടും റിസർവ് ബാങ്കിനു നൽകിയ റിട്ടേണിൽ പബ്ളിക് ലിമിറ്റഡ് കമ്പനി എന്ന തെറ്റായി പ്രഖ്യാപിച്ചതും സിഎജി ചൂണ്ടികാണിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍