കേരളത്തിലെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 2000 കോടി രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അധിക ജലം; വിശ്രമമില്ലാതെ വൈദ്യുതി ഉണ്ടാക്കി കടം വാങ്ങിയതൊക്കെ തിരിച്ചു കൊടുത്ത് കെ എസ് ഇ ബി; തുലാവർഷത്തിന് മുമ്പ് പരമാവധി വെള്ളം ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ രാപകലില്ലാതെ പണിയെടുക്കുന്നു; എംഎം മണിയുടെ സമയം തെളിഞ്ഞപ്പോൾ കേരളം വൈദ്യുതി മിച്ചത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാലവർഷം ശക്തമായപ്പോൾ മലയാളികൾ തീരാ ദുരിതത്തിലാണ്. എങ്ങും കഷ്ടപാടുകൾ. ഇതിനിടെയിലും സന്തോഷിക്കുകയാണ് കേരളത്തിലെ വൈദ്യുതി ബോർഡ്. അണക്കെട്ടുകൾ നിറഞ്ഞതോടെ വൈദ്യുതിബോർഡിന് കോളടിച്ചു. ജലവൈദ്യുതിയുടെ ഉത്പാദനം കൂട്ടി ഇപ്പോൾ വൈദ്യുതി വിൽക്കുകയാണ് കേരളം .ഉത്പാദനം കൂടിയതോടെ പുറത്തുനിന്ന് കരാറായ വൈദ്യുതി മുഴുവനായും കേരളത്തിന് എടുക്കേണ്ടിവരുന്നില്ല. ഇതിൽ വിലകുറഞ്ഞ വൈദ്യുതി സ്വീകരിച്ച് അത് പവർ എക്സ്ചേഞ്ചിൽ അല്പംകൂടി ഉയർന്നവിലയ്ക്ക് വിൽക്കുന്നതുവഴിയും ബോർഡ് ലാഭമുണ്ടാക്കുന്നുണ്ട്. അങ്ങനെ കെ എസ് ഇ ബിക്ക് മഴക്കാലം നേട്ടത്തിന്റേതാകുകയാണ്.
മുൻവർഷത്തെക്കാൾ 3400 ദശലക്ഷം യൂണിറ്റ് വൈദ്യുതി കൂടുതൽ ഉത്പാദിപ്പിക്കാനുള്ള വെള്ളം ഇതിനകം കിട്ടിക്കഴിഞ്ഞു. അതിലൂടെയുള്ള സാമ്പത്തികനേട്ടം 2000 കോടി കവിഞ്ഞു. ഈ വർഷത്തെ നേട്ടം 10000 കോടി രൂപയിലെത്തിക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. അധിക ജലവൈദ്യുതിയായി കെ എസ് ഇ ബി ഉത്പാദിപ്പിച്ചത് 334.1 കോടി യൂണിറ്റാണ്. ഇതിലൂടെ 1873.68 കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്. രണ്ട് മാസം കൊണ്ട് 4.69 കോടി മറിച്ചു വിറ്റു. നേട്ടം 52 കോടിയും. അങ്ങനെ ആകം നേട്ടം 2401 കോടി രൂപയാകുന്നു. സാധാരണ ഒക്ടോബർ-നവംബർ മാസങ്ങളിലെ തുലാവർഷത്തിലാണ് പദ്ധതിപ്രദേശങ്ങളിൽ നല്ല മഴ ലഭിച്ചിരുന്നത്. ഇത്തവണ കാലവർഷത്തിലും മെച്ചം കിട്ടി. അതും പ്രതീക്ഷിക്കാത്ത നേട്ടം.
ഇടുക്കി ഉൾപ്പെടെ അണക്കെട്ടുകൾ നിറഞ്ഞു തുളുമ്പുകയാണ്. തുറന്നു വിടേണ്ട അവസ്ഥ. ഈ സാഹചര്യത്തിൽ വൈദ്യുത ബോർഡ് ഉദ്യോഗസ്ഥർ അധ്വാനവും കൂട്ടി. പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുകായണ് അവർ. തുലാവർഷം എത്തുമുമ്പ് പരമാവധി വൈദ്യുതി ഉൽപാദിക്കുക. അതിന് ശേഷം തുലാവർഷത്തെ ഉൾക്കൊള്ളാൻ ഡാമുകളെ സജ്ജമാക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ഒക്ടോബർ മാസം വരെ പരമാവധിയിൽ തന്നെ വൈദ്യുതി ഉൽപാദനം നടക്കും. വെള്ളം കൂടിയതോടെ ജലവൈദ്യുതി ഉത്പാദനം രണ്ടിരട്ടിയാണ് കൂട്ടിയത്. ഇത് തുടരാനാണ് തീരുമാനം. ഇതിൽ കോളടിക്കുന്നത് വൈദ്യുതി മന്ത്രി എംഎം മണിക്കാണ്. പവർകട്ടിന്റേയും ലോഡ് ഷെഡിങ്ങിന്റേയും കാലമാണ് ഈ മഴ വെള്ള ഇല്ലാതാക്കുന്നത്. കെ എസ് ആർ ടി സിയെ പോലെ നഷ്ടത്തിലാണ് കെ എസ് ഇ ബിയുടേയും ഓട്ടം. ഇത് എങ്ങനെ നേരെയാക്കണമെന്ന് ആർക്കും ഒരു പിടിയുമില്ലായിരുന്നു. ഇതിനിടെയാണ് കോളടിക്കുന്ന തരത്തിൽ മഴ തിമിർത്ത് പെയ്തത്.
വൈദ്യുതി നിരക്ക് ഉയർത്താതെ തൽകാലം മുന്നോട്ട് പോകാനും കഴിയും. വേണമെങ്കിൽ നിരക്ക് കുറയ്ക്കാനും കഴിയും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ചെയ്യാനായാൽ ഇടത് സർക്കാരിനും അത് നേട്ടമാകും. അങ്ങനെ ഊർജ്ജ പ്രതിസന്ധിയിൽ കേരളത്തിന് വല്ലാത്ത മുൻതൂക്കം നൽകുകയാണ് ഈ മഴക്കാലം. തുലാവർഷവും തിമിർത്ത് പെയ്താൽ ഈ വർഷം മുഴുവൻ കെ എസ് ഇ ബിക്ക് നല്ലകാലമായി മാറും. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇനിയും മഴ തുടരും. നല്ല തുലാവർഷവും കിട്ടും. ഇത്തവണ വരൾച്ചയാണ് കെ എസ് ഇ ബി പ്രതീക്ഷിച്ചത്. അത് മുന്നിൽ കണ്ട് ചില ഇടപെടലും നടത്തി. അതൊന്നും ആവശ്യമില്ലാത്ത തരത്തിലേക്ക് മഴ കാര്യങ്ങളെ എത്തിച്ചു. ഇടുക്കി ഡാം തുറന്നുവിടാതിരുന്നാൽ കൂടുതൽ നേട്ടങ്ങൾ സ്വപ്നം കാണുകയാണ് കെ എസ് ഇ ബി.
കടം വാങ്ങിയതും അഡ്ജസ്റ്റ് ചെയ്തതുമായ വൈദ്യുതിയെല്ലാം കെ.എസ്.ഇ.ബി തിരിച്ചുകൊടുത്തു. അധികവൈദ്യുതി ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലൂടെയും ഇന്ത്യൻ പവർ എക്സ്ചേഞ്ചിലൂടെയും യൂണിറ്റിന് മൂന്ന് മുതൽ 7 രൂപ വരെ നിരക്കിൽ മറിച്ചുവിൽക്കുകയാണ്. പ്രതിദിനം 63 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ജലവൈദ്യുതിയിലൂടെ 15 ദശലക്ഷവും കേന്ദ്രപൂളിൽ നിന്ന് 33 ദശലക്ഷവും ദീർഘകാല കരാറുകളിലൂടെ 15 ദശലക്ഷവും ആയാണിത് കണ്ടെത്തിയിരുന്നത്. ഉപഭോഗത്തിന്റെ 48 ദശലക്ഷം പുറമേ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത്തവണ ജലവൈദ്യുതിയിൽ നിന്നുള്ള ഉത്പാദനം 15ൽ നിന്ന് 41 ദശലക്ഷമായി കൂടി. പുറമേ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നത് 48 ദശലക്ഷത്തിൽ നിന്ന് 23 ദശലക്ഷമായി കുറച്ചു.
കേന്ദ്രപൂളിൽ നിന്ന് വൈദ്യുതി എടുത്തില്ലെങ്കിൽ ഫിക്സഡ്ചാർജ് കൊടുക്കേണ്ടിവരുന്നത് നഷ്ടമായതിനാൽ, കുറഞ്ഞനിരക്കിൽ കിട്ടുന്ന ഈ വൈദ്യുതിയും പവർ എക്സ്ചേഞ്ചിൽ കൂടിയനിരക്കിൽ മറിച്ചുവിൽക്കും. ഇതും വൈദ്യുതി ബോർഡിന് നേട്ടമാവുകയാണ്. ബിഹാറിലേക്കുമാത്രം 100 മെഗാവാട്ട് വൈദ്യുതി വിൽക്കുന്നുണ്ട്. പകൽ നൽകുന്നതിന് യൂണിറ്റിന് നാലര രൂപയാണ് വിലയെന്നാണ് സൂചന. വൈകീട്ട് ഉപയോഗം കൂടിയ സമയത്ത് ആറുരൂപയും. ഹരിയാണയിൽനിന്ന് കഴിഞ്ഞ വേനൽക്കാലത്ത് വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കാനും ഇപ്പോൾ കേരളത്തിന് കഴിയുന്നു. ഇതിനുപുറമേ പവർ എക്സ്ചേഞ്ചുവഴി ദിവസം 500-600 മെഗാവാട്ട് വേറെയും വിൽക്കുന്നുണ്ട്. ഇതിന്റെ വിലയിൽ വല്ലാത്ത ഏറ്റക്കുറച്ചിലുണ്ട്.
ഈ മഴക്കാല വിൽപ്പന ബോർഡിന് എത്രത്തോളം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പറയാറായിട്ടില്ലെന്ന് ബോർഡ് വൃത്തങ്ങൾ പറയുന്നു. അണക്കെട്ടുകൾ തുറന്നുവിടേണ്ടി വന്നില്ലെങ്കിൽ കൂടുതൽ വിലകിട്ടുന്ന വിപണി കണ്ടെത്തി വരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബോർഡ്. അണക്കെട്ടുകൾ തുറന്നുവിട്ട് വെള്ളം കുറഞ്ഞാൽ പവർ എക്സ്ചേഞ്ചുവഴിയുള്ള അധികം ലാഭമില്ലാത്ത വിൽപ്പനയിൽ ഒതുങ്ങേണ്ടിവരും. അതുകൊണ്ടാണ് ഇടുക്കി ഡാം തുറക്കുന്നതിലും മറ്റും കെ എസ് ഇ ബി എതിർ നിലപാട് എടുക്കുന്നത്. 173.937 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പവർ എക്ചേഞ്ച് വഴി സംസ്ഥാനം ഇതുവരെ കൈമാറിയത്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതിവിറ്റത് 29ന് ആയിരുന്നു. 14.457 ദശലക്ഷം യൂണിറ്റ്. മെയ്മാസം മുതൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വകുപ്പ് നിർത്തിയിരിക്കുകയാണ്.
40.5118 ദശലക്ഷം യൂണിറ്റ് വൈദ്യുതി തിങ്കളാഴ്ച സംസ്ഥാനത്ത് ഉത്പാദിപ്പിച്ചപ്പോൾ 65.0165 ആയിരുന്നു മൊത്തം ഉപഭോഗം. 1855.848 ദശലക്ഷം യൂണിറ്റ് ജൂലൈ മാസത്തിൽ ഉപയോഗിച്ചപ്പോൾ ആഭ്യന്തര ഉത്പാദനം 855.6966 ആയിരുന്നു. ജൂൺ മാസത്തിൽ ഈസമയം ഇത് 617.2613 ദശലക്ഷം യൂണിറ്റായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍