എഴുതുന്നെങ്കിൽ ഹോർത്തൂസിനെ പോലൊരു പുസ്തകം എഴുതണമെന്ന ആഗ്രഹം കനൽപോലെ ഉള്ളിൽ കോരിയിട്ടത് വായനയിലൂടെ ലോകത്തെ അറിഞ്ഞ അമ്മ; മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ പ്രഗത്ഭരായ നൂറ്റമ്പതിലേറെ ഗവേഷകർ പരിശ്രമിച്ച് പരാജയപ്പെട്ട വിവർത്തനം ലാറ്റിൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും നടത്താൻ വേണ്ടി ചിലവഴിച്ചത് അര നൂറ്റാണ്ടുകാലം; ഡച്ച് സർക്കാർ പരമോന്നത സിവിലിയൻ ബഹുമതി നൽകി എട്ടു വർഷം മുമ്പേ ആദരിച്ച കെ എസ് മണിലാൽ എന്ന സസ്യ ശാസ്ത്രജ്ഞന് പത്മശ്രീ എന്നത് ഏറെ വൈകി വന്ന അംഗീകാരം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വായനയിലൂടെ ലോകത്തെ അറിഞ്ഞൊരമ്മ മകനോട് പറഞ്ഞത് എഴുതുന്നെങ്കിൽ ഹോർത്തൂസിനെ പോലൊരു പുസ്തകം എഴുതണം എന്നായിരുന്നു. അമ്മ പറഞ്ഞത് മനസ്സിൽ കൊണ്ടുനടന്ന മകൻ 1958ൽ ഡെറാഡൂൺ ലൈബ്രറിയിൽ നിന്നും ഹോർത്തൂസിന്റെ കുറിപ്പുകൾ എടുത്തുതുടങ്ങിയ ആ ദൗത്യം നീണ്ട അമ്പതുവർഷത്തെ പഠനമനനങ്ങൾക്കുശേഷം ഹോർത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് മലയാളം വിവർത്തനങ്ങളിൽ കലാശിച്ചു. ലാറ്റിൻഭാഷയിലല്ലാതെ ഹോർത്തൂസിനുണ്ടാകുന്ന ആദ്യത്തെ വിവർത്തനങ്ങൾ. മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ നൂറ്റമ്പതിലേറെ മുൻനിര ഗവേഷകർ ഹോർത്തൂസുമായി മല്ലിട്ട് പരാജയപ്പെട്ടിടത്താണ് ഒറ്റയ്ക്കൊരു മനുഷ്യൻ ആ മഹാമേരുവിനെ കീഴടക്കിയത്. ഒരുപക്ഷേ കേരളവും ഇന്ത്യയും വേണ്ടരീതിയിൽ മനസ്സിലാക്കാതെ പോയ മഹാനായ ഒരു മനുഷ്യന്- കെ എസ് മണിലാൽ എന്ന സസ്യ ശാസ്ത്രജ്ഞന് വൈകി വന്ന അംഗീകരമാണ് പത്മശ്രീ പുരസ്കാരം. ഹോർത്തൂസിന്റെ മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തിൽ ആ ബൃഹത്ത് ഗ്രന്ഥത്തിന്റെ 12വാല്യങ്ങളും ലാറ്റിനിൽ നിന്നും ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും എത്തിച്ച ഒരു വ്യക്തിയാണ് മണിലാൽ. 2012ൽ ഡച്ച് സർക്കാർ അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓഫീസർ ഇൻ ദ ഓർഡർ ഓഫ് ഓറഞ്ച്-നാസ്സൗ' നൽകി ഡോ.മണിലാലിനെ ആദരിച്ചു.
കാട്ടുങ്ങൽ സുബ്രഹ്മണ്യൻ മണിലാൽ എന്ന കെ.എസ്.മണിലാൽ ഹോർത്തൂസ് മലബറിക്കസ് എന്ന ഗ്രന്ഥം വെറുതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമല്ല ചെയ്തത്. ആ ഗ്രന്ഥത്തിൽ പറയുന്ന 791 സസ്യങ്ങളിൽ ഒന്നൊഴികെ മുഴുവൻ സസ്യങ്ങളെയും ശേഖരിക്കുകയും തിരിച്ചറിയുകയും അവയെ മുഴുവൻ സസ്യശാസ്ത്രപരമായും ഭാഷാപരമായും വ്യാഖ്യാനിക്കുകയും ചെയ്തു അദ്ദേഹം. ആ അർത്ഥത്തിൽ വിവർത്തനകൃതി എന്നതിലുപരി അത് മണിലാലിന്റെ ഹോർത്തൂസ് മലബാറിക്കസ് കൂടിയായി തീരുന്നു. 2008ൽ പുറത്തുവന്ന മലയാളം പതിപ്പിന്റെ പ്രവേശികയിൽ മണിലാൽ ഇങ്ങനെ എഴുതി. ''ഈ മലയാളം പതിപ്പിന്റെ പ്രസിദ്ധീകരണം കൊണ്ട് ഒരു വൃത്തം പൂർത്തിയാക്കപ്പെടുകയാണ്.'' 330 വർഷത്തിന് ശേഷമാണ് മലയാളം - പോർത്തുഗീസ് , ഡച്ച് - ലാറ്റിൻ, ഇംഗ്ലീഷ് - മലയാളം എന്ന വൃത്തം പൂർത്തിയായത്.
പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, അന്ന് മലബാറായിരുന്ന കേരളത്തിന്റെ സസ്യസമ്പത്തിനെപ്പറ്റി 12 വാള്യങ്ങളായി പുറത്തിറങ്ങിയ ഹോർത്തൂസ് മലബാറിക്കസ് എന്ന മഹാഗ്രന്ഥത്തിലാണ് മലയാളം ആദ്യമായി അച്ചടിക്കപ്പെട്ടത്. അന്ന് കൊച്ചി ഗവർണറായിരുന്ന ഹെൻട്രിക് വാൻ റീഡ്, ഇട്ടി അച്യുതൻ എന്ന മഹാവൈദ്യന്റെ സഹായത്തോടെ തയ്യാറാക്കി ലാറ്റിനിൽ അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തെ മലയാളത്തിൽ 'മലബാറിന്റെ പൂന്തോട്ടം' എന്ന് വിളിക്കാം.
ഈ പുസ്തകത്തിൽ പറയുന്ന എണ്ണൂറോളം സസ്യങ്ങളിൽ 559 സസ്യങ്ങൾ ഔഷധസസ്യങ്ങളാണ്. അതിൽ 130 സസ്യങ്ങളുടെ ഔഷധഗുണങ്ങൾ ലോകത്ത് വേറൊരിടത്തും പരാമർശിച്ചിട്ടില്ല. ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം വിവർത്തനം ചെയ്യുകയെന്ന് പറഞ്ഞാൽ ഒരുപക്ഷേ ലാറ്റിൻ അറിയാവുന്ന ഒരാൾക്ക് മെനക്കെട്ടിരുന്നാൽ ഏതാനും വർഷങ്ങൾ കൊണ്ട് ചെയ്യാവുന്ന ഒരു കാര്യമാണ്. പക്ഷേ മണിലാൽ ചെയ്തത് അതിനകത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള ഓരോ സസ്യങ്ങളെയും വീണ്ടും കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അതിനുവേണ്ടി മാത്രം 27 വർഷം അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നു. അതിന്റെ കോപ്പിയെടുക്കാൻ മാത്രം അന്ന് അഞ്ചേക്കർ സ്ഥലം വാങ്ങാൻ വേണ്ടി നീക്കിവച്ചിരുന്ന പണം അദ്ദേഹത്തിന് ചെലവാക്കേണ്ടി വന്നു.
ഓരോസസ്യത്തെക്കുറിച്ചും ഏറ്റവും ആധുനികമായ വിവരങ്ങൾ വരെ കണ്ടെത്തി വിവർത്തന പുസ്തകത്തിൽ ചേർക്കാൻ കഴിഞ്ഞു. അങ്ങനെ മണിലാൽ എഴുതിയ പുസ്തകം യഥാർത്ഥത്തിൽ ഫെൻഡ്രിക് ആൻഡ്രിയാൻ വാൻ റീഡ് എഴുതിയ ഹോർത്തൂസ് മലബാറിക്കസ് അല്ല. ഇത് മണിലാലിന്റെ സ്വന്തം പുസ്തകമായി മാറുകയായിരുന്നു. ഓരോ സസ്യത്തെയും ശാസ്ത്രത്തിൽ കഴിഞ്ഞ മൂന്നു നൂറ്റാണ്ടിനിടയിൽ എങ്ങനെ വിശദീകരിച്ചിട്ടുണ്ട്. ഏതൊക്കെ ശാസ്ത്രീയ നിഗമനങ്ങൾ അതിന് വന്നിട്ടുണ്ട്, എന്തൊക്കെ പുതിയ ഉപയോഗങ്ങൾ അതിന് കണ്ടെത്തിയിട്ടുണ്ട്, എന്നൊക്കെയുള്ള മുഴുവൻ വിവരങ്ങളും ഡോക്ടർ മണിലാൽ തന്റെ കൃതിയിൽ ചേർത്തിട്ടുണ്ട്. എന്നുപറഞ്ഞാൽ ആധുനിക ലോകത്തെയും പ്രാചീനകാലത്തെയും കൂട്ടിയിണക്കുന്ന ഒരു പാലം പോലെയാണ് മണിലാലിന്റെ പുസ്തകം.
ഈ പുസ്തകം തയ്യാറാക്കാനായി പത്തുവർഷംകൊണ്ട് മണിലാൽ ലാറ്റിൻ പഠിച്ചു, വിദ്യാർത്ഥിയായിരുന്ന സി.ആർ.സുരേഷിന്റെ സഹായത്തോടെ ഹോർത്തൂസിൽ പ്രതിപാദിക്കുന്നതിൽ ഒന്നൊഴികെ ബാക്കിയെല്ലാ സസ്യങ്ങളെയും ചെടികളെയും വീണ്ടും കണ്ടെത്തി, ആധുനിക സസ്യശാസ്ത്രപ്രകാരം പുനർവ്യാഖ്യാനിച്ചു. മണിലാൽ തയ്യാറാക്കിയ വ്യാഖ്യാന സഹിതമുള്ള ഹോർത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 2003-ലും, മലയാളം പതിപ്പ് 2008-ലും കേരള സർവകലാശാല പ്രസിദ്ധീകരിച്ചു. കേരള യൂണിവേഴ്സിറ്റിക്ക് ഒരു പ്രതിഫലവും കൂടാതെയാണ് അദ്ദേഹം ഈ പുസ്തകം വിട്ടുകൊടുത്തിരിക്കുന്നത്. തന്റെ അമ്പത് വർഷത്തെ ജീവിതത്തിന്റെ പ്രയത്ന ഫലം അദ്ദേഹം കൊടുത്തത് ഒരു പ്രതിഫലവുമില്ലാതെയാണ്.
ഹോർത്തൂസിന്റെ വിവർത്തനത്തിൽ തീരുന്നില്ല കെ.എസ്. മണിലാലിന്റെ ജീവിതം. സൈലന്റ് വാലിയുടെ, നിശബ്ദയുടെ താഴ്വരയുടെ, യഥാർത്ഥ രക്ഷകരിലൊരാളാണ് മണിലാൽ. സൈലന്റ് വാലിയിൽ അണക്കെട്ട് പണിയാനായി വ്രതമെടുത്തിരുന്നവരുടെ സൈലന്റ് വാലിയിലേത് ഉഷ്ണമേഖലാ വനമല്ല എന്ന വാദം ഫ്ളോറ ഓഫ് സൈലന്റ് വാലി ട്രോപ്പിക്കൽ റെയിൻ ഫോറസ്റ്റ് ഓഫ് ഇന്ത്യ എന്ന പഠനഗ്രന്ഥം പൊളിച്ചടുക്കി. 134കുടുംബങ്ങളിൽപ്പെട്ട പുഷ്പിത സസ്യങ്ങളുടെ 966 ഇനങ്ങൾ സൈലന്റ് വാലിയിൽ ഉണ്ടെന്ന് നാല് വർഷത്തെ പഠനത്തിൽ മണിലാലും സംഘവും ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. ഈ പഠനമാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽപ്പെട്ടതും, അവർ അണക്കെട്ട് പണിയാനുള്ള അനുമതി നിഷേധിക്കാൻ ഇടയാക്കിയതും. ഈ നിത്യഹരിതവനം ഇന്നും നിലനിൽക്കുന്നതിൽ ഈ ഭൂമി പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്.
ഇന്ത്യ കണ്ട ഏറ്റവും വലിയ സസ്യശാസ്ത്രജ്ഞയായ ഇ.കെ.ജാനകിയമ്മാളിന്റെ സഹോദരന്റെ ചെറുമകളാണ് മണിലാലിന്റെ സഹധർമ്മിണി ജ്യോത്സ്ന. കേരളത്തിൽ വരുമ്പോഴെല്ലാം ജാനകിയമ്മാൾ തങ്ങിയിരുന്നത് മണിലാലിന്റെ കുടുംബത്തോടൊപ്പമാണ്.
Stories you may Like
- ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- ഭിക്ഷാടകന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
- കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ഉണ്ടായത് ഇനിയുണ്ടാകാൻ പാടില്ലത്താത്
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- തീരാനോവായി വീടിന് മുന്നിലെ 'ഡോ.വന്ദനദാസ് എംബിബിഎസ്' എന്ന ബോർഡ്
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍