Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരീക്ഷകളിലും പാഠ്യേതര വിഷയങ്ങളിലും മികവ് നേടുന്നത് അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനത്തിലൂടെ; പൊതു വിദ്യാഭ്യാസത്തിന്റെ മേനി പറയാൻ ഒപ്പം കൂട്ടുമെങ്കിലും സർക്കാർ നൽകുന്നത് അവഗണന മാത്രം; സംസ്ഥാന അദ്ധ്യാപക അവാർഡിന് ഇക്കുറിയും അംഗീകൃത സ്കൂൾ അദ്ധ്യാപകരെ പരിഗണിച്ചില്ല

പരീക്ഷകളിലും പാഠ്യേതര വിഷയങ്ങളിലും മികവ് നേടുന്നത് അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനത്തിലൂടെ; പൊതു വിദ്യാഭ്യാസത്തിന്റെ മേനി പറയാൻ ഒപ്പം കൂട്ടുമെങ്കിലും സർക്കാർ നൽകുന്നത് അവഗണന മാത്രം; സംസ്ഥാന അദ്ധ്യാപക അവാർഡിന് ഇക്കുറിയും അംഗീകൃത സ്കൂൾ അദ്ധ്യാപകരെ പരിഗണിച്ചില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അദ്ധ്യാപക അവാർഡിന്റെ പേരിൽ സംസ്ഥാന സർക്കാർ അംഗീകൃത സ്കൂളുകളിലെ അദ്ധ്യാപകരോട് കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്ന് ആരോപണം. കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ നിസ്തൂലമായ പ്രവർത്തനം കാഴ്‌ച്ച വെക്കുന്നവരാണ് അംഗീകൃത സ്കൂളുകളിലെ അദ്ധ്യാപകർ. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അംഗീകൃത സ്കൂളുകൾ നേടുന്ന മികവുകൾ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയായി ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ, ആ മികവുകൾക്ക് പിന്നിലെ ശക്തികളായ അദ്ധ്യാപകരെ അദ്ധ്യാപക പുരസ്കാരത്തിനായി പരിഗണിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരെ മാത്രം പുരസ്കാരത്തിനായി പരിഗണിക്കുമ്പോൾ അതേ സിലബസ് പഠിപ്പിക്കുന്ന, അതേ യോഗ്യതയുള്ള അംഗീകൃത സ്കൂളുകളിലെ അദ്ധ്യാപകരെ തഴയുന്ന സമീപനമാണ് ആദ്യ കാലം തൊട്ടേ കേരളം ഭരിച്ചവർ കൈക്കൊള്ളുന്നത്. അതേ സമയം, ഈ സ്കൂളുകളുടെ പാഠ്യ-പാഠ്യേതര മികവുകളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉയർത്തിക്കാട്ടാറുമുണ്ട്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സിലബസ് സ്കൂളുകളിൽ സർക്കാർ-എയ്ഡഡ് സ്കൂളുകളെക്കാൾ വളരെ മുന്നിലാണ് അംഗീകൃത സ്കൂളുകൾ. എസ്എസ്എൽസി - പ്ലസ്ടു പരീക്ഷകളിൽ വിജയശതമാനത്തിലും മികവിലും സർക്കാർ-എയ്ഡഡ് സ്കൂളുകളെക്കാൾ ഏറെ മുന്നിലാണ് അംഗീതകൃത സ്കൂളുകൾ. സാമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അംഗീകൃത സ്കൂളുകളോട് കിടപിടിക്കാൻ മറ്റ് മേഖലകൾക്ക് ഇനിയും കഴിയില്ല. കലാ-കായിക രംഗത്തും അംഗീകൃത സ്കൂളുകളുടെ മേന്മ കേരളത്തിന് ബോധ്യമുള്ളതാണ്.

എന്നാൽ അതിന് പിന്നിലെ അധ്വാനത്തിന് അർഹമായ പരിഗണന നൽകാത്തത് അഭ്യസ്ത വിദ്യരോടുള്ള അവഗണനയാണെന്നും ഇത് അവസാനിപ്പിക്കണം എന്നും കെആർഎസ്എംഎ സംസ്ഥാന പ്രസിഡന്റ് പി കെ മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശയും ആവശ്യപ്പെട്ടു.

ഗവൺമെന്റ്/ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരിൽ നിന്നായിരുന്നു അദ്ധ്യാപക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചത്. പ്രധാനാദ്ധ്യപകർക്ക് 20 വർഷവും മറ്റ് അദ്ധ്യാപകർക്ക്  15 വർഷവും അദ്ധ്യായന പരിചയം വേണം എന്നതായിരുന്നു മാനദണ്ഡം. അർഹരായവർ നിശ്ചിത പ്രൊഫോർമയിലുള്ള  4 സെറ്റ്  അപേക്ഷ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതും 3 മാസത്തിനുള്ളിൽ  എടുത്ത 4  പാസ്‌പോർട്ട്  സൈസ്  ഫോട്ടോയും,   ഫോട്ടോയുടെ  സിഡിയും സഹിതമായിരുന്നു അപേക്ഷിക്കേണ്ടിയിരുന്നത്. പാഠ്യ-പാഠ്യേതര രംഗത്തെ പ്രവർത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ സമിതിയാണ് അർഹരെ തിരഞ്ഞെടുത്തത്. പ്രൈമറി വിഭാഗത്തിൽ 14, സെക്കൻഡറി വിഭാഗത്തിൽ 14, ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ട്, വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ അഞ്ച് എന്നിങ്ങനെയാണ് അദ്ധ്യാപർക്ക് അവാർഡ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP