'കുഴപ്പമില്ല നമ്മൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തും... വിഷമിക്കണ്ട കേട്ടോ'എന്ന് അദ്ദേഹത്തിന്റെ ആശ്വസിപ്പിക്കൽ; എന്റെ മുഖത്തേക്ക് ഇറ്റുവീഴുന്ന ഭാര്യയുടെയും മകന്റെയും കണ്ണീരിന്റെ ചൂടും; ഒടുവിൽ കണ്ണ് തുറക്കുമ്പോൾ ഞാൻ ജില്ലാ ആശുപത്രിയുടെ കിടക്കയിൽ; അറ്റാക്ക് ആയിരുന്നു; മധുവിനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച കൊല്ലം സിറ്റി പൊലീസിലെ കെ.ജെ ഡാനിയേലിനും ഉമേഷ് ലോറൻസിനും ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അർദ്ധരാത്രിയിൽ നെഞ്ചുവേദന വന്ന് അവശനായ മധ്യവയസ്ക്കനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച പൊലീസുകാർക്ക് അഭിനന്ദനപ്രവാഹം. കൊല്ലം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജെ ഡാനിയേൽ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് ലോറൻസ് എന്നിവരാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും അഭിനന്ദനം ഏറ്റുവാങ്ങിയത്. ഹൃദയാഘാതം സംഭവിച്ച മയ്യനാട് കൂട്ടിക്കട താഴത്തുചേരി തെക്കുംഭാഗത്ത് വീട്ടിൽ മധു ദിവാകരനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചാണ് ഇവർ ജീവൻ രക്ഷിച്ചത്.
കഴിഞ്ഞ ഡിസംബർ 28 നാണ് സംഭവം. പുലർച്ചെ ഒരു മണിയോടെയാണ് മധുവിന് കലശലായ നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ ഭാര്യയോട് വിവരം പറയുകയും വേഗം ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആശുപത്രിയിൽ പോകാനായി പരിയത്തിലുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ഭാര്യ സജിനി മധുവിനെ സ്ക്കൂട്ടറിൽ കൂട്ടിക്കടയിലെ സ്വകാര്യ നഴ്സിങ് ഹോമിലേക്ക് കൊണ്ടുപോയി. തൊട്ടു പിന്നാലെ ഇവരുടെ വിദ്യാർത്ഥിയായ മകനും എത്തി. വേഗം തന്നെ ഡോക്ടർ പരിശോധിക്കുകയും ഇ.സി.ജി എടുക്കുകയും ചെയ്തു. ഇ.സി.ജിയിൽ വ്യത്യാസമുള്ളതിനാൽ എത്രയും വേഗം കൂടുതൽ സൗകര്യമുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് വേഗം പോകാൻ നിർദ്ധേശിച്ചു. ഡോക്ടർ തന്നെ 108 ആംബുലൻസ് സർവ്വീസിൽ വിളിച്ച് എത്രയും വേഗം ഇവിടേക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവർക്ക് എത്താൻ കഴിയില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.
മറ്റുവാഹനങ്ങൾ വിളിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. നെഞ്ചു വേദന കൂടിയതോടെ മധുവും ഭാര്യയും മകനും റോഡിലിറങ്ങുകയും അതു വഴി വന്ന ഒരു ഓട്ടോയിൽ കയറുകയും ചെയ്തു. ഹൃദയാഘാതമാണെന്നും എത്രയും വേഗം ജില്ലാ ആശുപത്രിയിലെത്തിക്കണമെന്നും ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു. പരമാവധി വേഗത്തിൽ ഓട്ടോ ഡ്രൈവർ അവരുമായി പാഞ്ഞു. എന്നാൽ മധു കൂടുതൽ അവശനായി വരികയായിരുന്നു. അപ്പോഴാണ് ദേശീയപാതയിൽ തട്ടാമല ഹയർ സെക്കണ്ടറി സ്ക്കൂളിനടുത്ത് പൊലീസ് കൺട്രോൾ റൂം വാഹനം കിടക്കുന്നത് കണ്ടത്. ഉടൻ ഓട്ടോ അവിടേക്ക് ഒതുക്കുകയും ഓട്ടോ ഡ്രൈവർ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ഉമേഷും ഡാനിയേലും വേഗം തന്നെ ഓട്ടോയ്ക്കുള്ളിൽ നിന്നും മധുവിനെ എടുത്ത് പൊലീസ് വാഹനത്തിൽ കിടത്തി. ഉമേഷ് പ്രഥമിക ശുശ്രൂഷ നൽകുകയും മധുവിന്റെ നെഞ്ചിൽ അമർത്തിക്കൊണ്ടിരിക്കണമെന്നും ഭാര്യയോടും മകനോടും പറഞ്ഞു. പിന്നീട് സൈറൺ മുഴക്കി ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വിവരം വയർലെസ് സംവിധാനം വഴി അറിയിച്ചിരുന്നതിനാൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടറും ജീവനക്കാരും കാത്തു നിൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച മധുവിന് വേണ്ട ചികിത്സ ഉറപ്പാക്കിയിട്ട് പൊലീസ് ഉദ്യോഗസ്ഥർ തിരികെ പോയി.
ഉടൻ തന്നെ ആഞ്ജിയോഗ്രാം ചെയ്യേണ്ടുന്നതിനാൽ അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. ഒടുവിൽ അസുഖം ഭേദമായി മധു നാട്ടിലെത്തി. തന്നെ സഹായിച്ച പൊലീസുകാരെയും ഓട്ടോറിക്ഷക്കാരനെയും കാണാനും അവരോട് നന്ദി അറിയിക്കാനുമായി മധു ഈ വിവരം ഫെയ്സ് ബുക്കിൽ കുറിച്ചു. ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
' BIG SALUTE TO KERALA POLICE...??
108 AMBULANCE സിൽ ബന്ധപ്പെടുകയും അവർ എന്തോ അസൗകര്യം പറയുകയും ചെയ്തു. അപ്പോൾ ഭാര്യ 2 km അകലെ ഉള്ള മദ്യപിക്കാത്ത ഒരു സുഹൃത്തിനെ വിളിക്കുകയും, അദ്ദേഹം എത്രയും പെട്ടന്ന് എത്താം എന്നറിയിക്കുകയും ചെയ്തു. വേദനയുടെ കാഠിന്യം കൊണ്ട്. ഞാനും ഭാര്യയും മകനും കൂടി റോഡിലേയ്ക്കിറങ്ങി, അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറി, ഓട്ടോ ഡ്രൈവർ വാഹനത്തിന്റെ പരമാവധി വേഗതയിൽ ഓടിച്ചുപോയി. എന്റെ ജീവൻ രക്ഷിക്കാൻ ആ വേഗത പോരായെന്ന് ഡ്രൈവർക്ക് തോന്നിയിട്ടുണ്ടാകും നാഷണൽ ഹൈവേയിൽ തട്ടാമല ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ നിലയുറപ്പിച്ചിരുന്ന കൊല്ലം ഹൈവേ പെട്രോൾ വാഹനത്തിന് സമീപം ഓട്ടോ നിർത്തുകയും പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ധരിപ്പിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നീട് നടന്നത് വിസ്മയിപ്പിക്കുന്ന അനുഭവങ്ങളാണ്.
എന്നെ അവർ താങ്ങി എടുത്ത് പൊലീസ് വാഹനത്തിന്റെ പിൻസീറ്റിൽ കിടത്തി. വണ്ടി സയറൻ മുഴക്കി പരമാവധി വേഗതയിൽ കൊല്ലം ജില്ലാ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. അതിൽ ഒരുദ്യോഗസ്ഥൻ ഇരുകൈപ്പത്തികളും നെഞ്ചിൽ വെച്ചുകൊണ്ട് നിരന്തരം അമർത്തുന്നത് ഞാൻ അറിയുന്നുണ്ട് മരണത്തിന്റെ നൂൽ പാലത്തിലൂടെ ഉള്ള യാത്രയിൽ. എന്റെ അർദ്ധബോധമനസ്സിൽ 'കുഴപ്പമില്ല നമ്മൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തും... വിഷമിക്കണ്ട കേട്ടോ'എന്ന് അദ്ദേഹത്തിന്റെ ആശ്വാസ വചനങ്ങളും, എന്റെ മുഖത്തേക്ക് ഇറ്റുവീഴുന്ന ഭാര്യയുടെയും മകന്റെയും കണ്ണീരിന്റെ ചൂടും ഞാൻ അറിയുന്നുണ്ടായിരുന്നു, ഒടുവിൽ കണ്ണ് തുറക്കുമ്പോൾ ഞാൻ ജില്ലാ ആശുപത്രിയുടെ കിടക്കയിലാണ് . അറ്റാക്ക് ആയിരുന്നു.... കൃത്യ സമയത്തുതന്നെ ഇവിടെ എത്തിക്കാൻ കഴിഞ്ഞത് തുണയായി. ആഞ്ജിയോഗ്രാം ചെയ്യണം ഇവിടെ ആണെങ്കിൽ താമസം എടുക്കും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യാം എന്ന് മുതിർന്ന ഡോക്ടർ ഭാര്യയോട് പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് അയി 16/1/2020ൽ തുടർ, ചികിത്സക്കായി വീണ്ടും പോകേണ്ടതുണ്ട്.അതിന് മുൻപ് എന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ആ ഓട്ടോ ഡ്രൈവർ സഹോദരനെയും ഒന്നു കാണണം. എന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കണം.. ആ കൈകളിൽ അൽപ്പം മധുരം നൽകണം...ഡിസംബർ 28 തിയതി രാത്രിയിൽ നാഷണൽ ഹൈവേയിൽ തട്ടാമല സ്കൂളിന് സമീപം ഡ്യൂട്ടിക്കിട്ട പൊലീസ് ഉദ്യോഗസ്ഥരാണ്...അവരെ കാണാൻ കഴിയും എന്ന വിശ്വാസത്തോടെ നിറഞ്ഞ നന്ദിയോടെ
മധു. ഡി '
ഈ പോസ്റ്റ് ഫെയ്സ് ബുക്കിൽ വൈറലായതോടെ ജില്ലാ കളക്ടർ ട്രാഫിക് പൊലീസ് വിഭാഗത്തിൽ വിളിച്ച് ഇരുവരെയും അഭിനന്ദനം അറിയിച്ചു. കൂടാതെ ഈ പോസ്റ്റിനൊപ്പമുണ്ടായിരുന്ന നമ്പരിൽ ആ പൊലീസുകാർ തിരികെ വിളിക്കാനും ആവശ്യപ്പെട്ടു. അങ്ങനെ ഡാനിയേലും ഉമേഷും മധുവിനെ ഫോണിൽ വിളിച്ചു. തനിക്ക് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉടനെ കാണാം എന്ന് പറഞ്ഞു. ഉമേഷ് ശബരിമല ഡ്യൂട്ടിയായതിനാൽ ഇരുവരെയും വരുന്ന 16 ന് മെഡിക്കൽ കോളേജിൽ തുടർ ചികിത്സ നടത്തിയ ശേഷം കാണാം എന്നാണ് മധു പറഞ്ഞത്. മധു വെൺപാലക്കരയിലെ എച്ച്.പി ഗ്യാസ് ഗോഡൗണിലെ ലോഡിങ് തൊഴിലാളിയാണ്.
'ഇത്തരത്തിൽ നിരവധിപേരെ സഹായിച്ചിട്ടുണ്ടെങ്കിലും ഒരു നന്ദിവാക്ക് ലഭിക്കുന്നത് ആദ്യമായിട്ടാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണല്ലോ പൊലീസിന്റെ ചുമതല. അത് ഞങ്ങൾ കൃത്യമായി നിർവ്വഹിച്ചു' എന്നാണ് ഇക്കാര്യത്തിൽ ഇരുവരും മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. സി.ആർ.വി 10 എന്ന കൺട്രോൾ റൂം വാഹനത്തിലാണ് ഇരുവരും ഡ്യൂട്ടി ചെയ്തിരുന്നത്. കൊല്ലം എ.സി.പി ഇരുവർക്കും ഗുഡ് സർവ്വീസ് എൻട്രിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. പൊലീസ് സേനയിലെ കരുണ വറ്റാത്ത പൊലീസുകാർക്ക് ഇപ്പോൾ നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്