Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ലോക്ക് ഡൗൺ കാരണം ഭക്ഷണം കിട്ടാതെ വെള്ളം കുടിച്ച് വിശപ്പകറ്റുന്ന കുമാരേട്ടൻ'; മുക്കം ബസ്റ്റാന്റിൽ നിന്ന് വെള്ളം കുടിക്കുന്ന വയോധികന്റെ ചിത്രത്തിന് തെറ്റായ അടിക്കുറിപ്പെഴുതി മാധ്യമം ദിനപ്പത്രം; കൊറോണയേക്കാൾ മാരക വൈറസാണ് മാധ്യമമെന്ന് സോഷ്യൽമീഡിയയിൽ പ്രതിഷേധം; വിശദീകരണവുമായി മുക്കം നഗരസഭയും രംഗത്ത്

'ലോക്ക് ഡൗൺ കാരണം ഭക്ഷണം കിട്ടാതെ വെള്ളം കുടിച്ച് വിശപ്പകറ്റുന്ന കുമാരേട്ടൻ'; മുക്കം ബസ്റ്റാന്റിൽ നിന്ന് വെള്ളം കുടിക്കുന്ന വയോധികന്റെ ചിത്രത്തിന് തെറ്റായ അടിക്കുറിപ്പെഴുതി മാധ്യമം ദിനപ്പത്രം; കൊറോണയേക്കാൾ മാരക വൈറസാണ് മാധ്യമമെന്ന് സോഷ്യൽമീഡിയയിൽ പ്രതിഷേധം; വിശദീകരണവുമായി മുക്കം നഗരസഭയും രംഗത്ത്

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഇന്നത്തെ മാധ്യമം ദിനപ്പത്രത്തിന്റെ പ്രാദേശികം പേജിൽ ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. പുതുപ്പാടിയിൽ നിന്ന് വന്ന് മുക്കത്തെ തെരുവിൽ ജീവിതം തള്ളിനീക്കുന്ന ഒരു വയോധികൻ മുക്കം ബസ്റ്റാന്റിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള സംവിധാനത്തിൽ നിന്ന് വെള്ളം കുടിക്കുന്ന ചിത്രമായിരുന്നു അത്. കുമാരേട്ടൻ എന്നാണ് ആ വയോധികന്റെ പേര്. ആ ചിത്രത്തിന് മാധ്യമം ദിനപ്പത്രം നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 'ലോക് ഡൗണിൽപെട്ട് ഭക്ഷണം സമയത്തിനു കിട്ടാതായതോടെ മുക്കം ബസ്സ്റ്റാന്റിൽ സ്ഥാപിച്ച പൈപ്പിൽനിന്നു വെള്ളംകുടിച്ച് വിശപ്പും ദാഹവും അകറ്റുന്ന കുമാരൻ. പുതുപ്പാടി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി മുക്കം ബസ് സ്റ്റാന്റിലാണ് താമസം.' ഇങ്ങനെയാണ് മാധ്യമം ദിനപ്പത്രം ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരുന്നത്. ഒറ്റവായനയിൽ മനസ്സിലാകുക മുക്കം നഗരസഭക്ക് കീഴിൽ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനമില്ലെന്നും അതുവഴി ആർക്കും ഭക്ഷണം ലഭിക്കില്ലെന്നുമാണ്.

എന്നാൽ ഈ അടിക്കുറിപ്പ് തീർത്തും വാസ്തവ വിരുദ്ധമാണെന്നാണ് കുമാരേട്ടനും മുക്കം നഗരസഭയും നാട്ടുകാരും ഒന്നടങ്കം പറയുന്നത്. അടിക്കുറിപ്പിനെതിരെ സാമൂഹ്യമാധ്യമങ്ങിലും നിരവധി പേർ രംഗത്ത് വന്നു. തെറ്റായ അടിക്കുറിപ്പ് നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ മുക്കം നഗരസഭ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദീകരണവുമായി കുമാരേട്ടൻ തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഇന്നലെ കമ്മ്യൂണിറ്റി കിച്ചൺ വഴി ലഭിച്ച ഭക്ഷണം കഴിച്ചതിന് ശേഷം സാധാരണ പോലെ ബസ്റ്റാന്റിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിക്കുമ്പോളാണ് രണ്ട് പേർ കാറിൽ വന്ന് ഫോട്ടോയെടുത്തത്. അവർ 50 രൂപയും തന്നു. പിന്നെ ഇങ്ങനെയാണ് കാണുന്നതെന്നാണ് കുമാരേട്ടൻ പറയുന്നത്.

വിഷയത്തിൽ മാധ്യമം ദിനപ്പത്രത്തിനും ഫോട്ടോഗ്രാഫർക്കുമെതിരെ മുക്കം നഗരസഭ പൊലീസിൽ പരാതി നൽകി. കൊറോണയെ വെല്ലുന്ന വൈറസാണ് മാധ്യമം ദിനപ്പത്രമെന്ന് മുക്കം നഗരസഭാ ചെയർമാൻ വി കുഞ്ഞന്മാസ്റ്റർ പറഞ്ഞു. പുതുപ്പാടിയിൽ നിന്ന് വന്ന് മുക്കത്തെ തെരുവിൽ ജീവിതം തള്ളിനീക്കുന്ന ഒരു മുതിർന്ന പൗരനാണ് കുമാരേട്ടൻ. കൊറോണക്കാലം വരെ മുക്കത്തെ മനുഷ്യസ്നേഹികൾ അദ്ദേഹത്തിന് വിശപ്പടക്കാനുള്ള ഭക്ഷണം നൽകിയിരുന്നു. കോവിഡ് 19 കാലത്ത് മുക്കം നഗരസഭ അശരണരെ തേടി ഇറങ്ങിയപ്പോൾ കണ്ടെത്തിയ 21 പേരിൽ കുമാരേട്ടനും ഉണ്ടായിരുന്നു. അവശതയനുഭവിക്കുന്ന ഇവർക്കാണ് മുക്കത്തെ കമ്യുണിറ്റി കിച്ചണിൽ നിന്നും ആദ്യം ഭക്ഷണം എത്തിച്ചു തുടങ്ങിയത്. ഇന്ന് വരെ അത് മുടങ്ങിയിട്ടില്ല. എന്നാൽ ഏപ്രിൽ 2 ലെ മാധ്യമം പത്രത്തിൽ കുമാരേട്ടൻ ദാഹമകറ്റാൻ വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത് 'പൈപ്പിൽ നിന്ന് വെള്ളം കുടിച്ച് വിശപ്പകറ്റുന്ന കുമാരേട്ടൻ' എന്നാണ്.

പായിപ്പാട്ട് പഞ്ചായത്തിലും ആലപ്പുഴയിലും ഇതേ കുത്തിത്തിരിപ്പാണ് ഈ കൂട്ടർ നടത്തിയിട്ടുള്ളത്. ഒരു തദ്ദേശ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ഈ പത്ര ധർമം മിതമായ ഭാഷയിൽ പറഞ്ഞാൽ ശവം തീനിത്തരമാണ്. ഇത്തരം വ്യാജ വാർത്ത സൃഷ്ടിക്കുന്ന വ്യക്തിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതായി മുക്കം സിഐ നഗരസഭയെ അറിയിച്ചതായും മുക്കം നഗരസഭാ ചെയർമാൻ വി കുഞ്ഞന്മാസ്റ്റർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മാധ്യമം ദിനപ്പത്രത്തിനെതിരെ നിരവധിയാളുകൾ ഈ വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP