ശതികോടികൾ വിലമതിക്കുന്ന 65 ഏക്കറും കൊട്ടാരവും 200 മുറികൾ ഉള്ള ആഡംബര ഹോട്ടൽ ബിജെപി സർക്കാർ ഗൾഫാർ മുഹമ്മദലിക്ക് വിറ്റത് വെറും 44 കോടിക്ക്; മൂന്ന് വർഷം കഴിഞ്ഞപ്പോൽ 114 കോടിക്ക് ലീലാ ഗ്രൂപ്പ് വാങ്ങി; ആറുകൊല്ലം കഴിഞ്ഞപ്പോൾ 500 കോടിക്ക് രവിപിള്ളയും; വി എസ് ഏറ്റെടുത്ത കോട്ടാരം പിള്ളയ്ക്ക് അടിയറവ് വയ്ക്കാൻ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി; ഈ പാപക്കറയിൽ പങ്കില്ലാത്ത ആരും ഇവിടെയില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവളത്തെ പൈതൃക സ്മാരം ഇനി രവി പിള്ള മുതലാളിക്ക് സ്വന്തം. കോവളം കൊട്ടാരം സ്വകാര്യ വ്യക്തിയുടെ കൈയിലേക്ക് എത്തുമ്പോൾ അതിൽ കേരളത്തിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും പ്രതിസ്ഥാനത്താണ്.
ബിജെപി തുടങ്ങിയ കച്ചവടം. അത് യുപിഎയുടെ കാലത്ത് പുതിയ ട്വിസ്റ്റിലേക്ക് നീങ്ങി. ഒടുവിൽ കോവളം കൊട്ടാരത്തിലെ അവകാശങ്ങൾ പിണറായി സർക്കാരും വിട്ടുകൊടുത്തു. ഇതോടെ എല്ലാം രവി പിള്ളയ്ക്ക് സ്വന്തമാകുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ കച്ചവടത്തിന് കുട പിടിച്ചു. വി എസ് അച്യുതാനന്ദൻ മാത്രമാണ് ആദ്യവസാനം എതിർത്തത്. സിപിഐയുടെ പിന്തുണ വി എസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പോലും ഇപ്പോൾ ഈ കച്ചവടത്തെ എതിർ്ക്കുന്നില്ല. അതാണ് മുതലാളിയുടെ മിടുക്ക്.
തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരവും അനുബന്ധ ഭൂമിയും 1962ൽ ആണു സർക്കാർ ഏറ്റെടുത്തത്. 1970-ൽ കൊട്ടാരവും ഭൂമിയും കേന്ദ്ര വിനോദസഞ്ചാര വകുപ്പിനു കൈമാറി. ഐടിഡിസിയുടെ അശോക ബീച്ച് റിസോർട്ട് 2002 വരെ അവിടെ പ്രവർത്തിച്ചു. എന്നാൽ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കൊട്ടാരവും സ്ഥലവും 2002-ൽ കേന്ദ്ര സർക്കാർ എംഫാർ ഗ്രൂപ്പിനു വിറ്റു. ഗൾഫാർ മുഹമ്മദലിയുടെ ഗ്രൂപ്പിന് 44 കോടിക്കായിരുന്നു വിൽപ്പന. ഇത് തീരെ ചെറുതാണെന്ന വാദം അന്നേ ഉയർന്നിരുന്നു. കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയ് സർക്കാരായിരുന്നു ഇതിന് പിന്നിൽ. അഴിമതിക്കറ പുരളാത്ത ഒ രാജഗോപാലിന്റെ പേരു പോലും ഇതുമായി ബന്ധപ്പെട്ട് ചർച്ചായിരുന്നു.
പൈതൃക സ്മാരകമായി കൊട്ടാരം നിലനിർത്തണമെന്ന രാജകുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് 2004-ൽ കൊട്ടാരവും അനുബന്ധ ഭൂമിയും ഏറ്റെടുത്തു സർക്കാർ ഉത്തരവിട്ടു. അതിനു മുമ്പ് എംഫാർ ഗ്രൂപ്പ് ഈ വസ്തു ലീല ഗ്രൂപ്പിനു വിറ്റിരുന്നു. ലീലാ ഗ്രൂപ്പിന് 114 കോടിക്കായിരുന്നു കച്ചവടം. ലീല ഗ്രൂപ്പിന്റെ ഹർജി പരിഗണിച്ചു കൊട്ടാരം ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവുകൾ 2005-ൽ ഹൈക്കോടതി റദ്ദാക്കി. തുടർന്നു കൊട്ടാരം ഏറ്റെടുക്കാൻ 2005 ഓഗസ്റ്റിൽ സർക്കാർ നിയമം കൊണ്ടുവന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു 2011ൽ ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതിയിൽ സമർപ്പിച്ച സ്പെഷൽ ലീവ് പെറ്റീഷൻ 2016ൽ നിരസിക്കപ്പെട്ടു. ലീല ഗ്രൂപ്പിൽനിന്നാണു കൊട്ടാരവും അനുബന്ധ സ്ഥലവും ആർപി ഗ്രൂപ്പ് വാങ്ങിയത്.
രവി പിള്ള ഗ്രൂപ്പ് ഈ കച്ചവടത്തിന് നൽകിയത് 500 കോടി രൂപയാണ്. ഇതോടെയാണ് കേരള സർക്കാർ കൊട്ടാരത്തെ മറുന്നു തുടങ്ങുന്നത്. സിപിഎമ്മിലേയും കോൺഗ്രസിലേയും ഉന്നത നേതാക്കൾ രവിപിള്ളയ്ക്കായി ഓശാന പാടി. ഒറ്റപ്പെട്ട എതിർപ്പുമായി വി എസ് അച്യുതാനന്ദൻ നിറഞ്ഞു. എന്നാൽ അതും ഫലം കണ്ടില്ല. എല്ലാവരും ഒരുമിച്ചപ്പോൾ കൊട്ടാരം രവി പിള്ളയ്ക്കും.
എല്ലാം തിരക്കഥ പോലെ വിജയിച്ചു
കോവളം കൊട്ടാരം ആർപി ഗ്രൂപ്പിനു വിട്ടു കൊടുക്കാൻ കഴിഞ്ഞ ജൂൺ രണ്ടാം വാരത്തോടെ തന്നെ പിണറായി സർക്കാർ ധാരണയിലെത്തിയിരുന്നു. സിവിൽ കേസ് നൽകി കോവളം കൊട്ടാരം സർക്കാരിന്റെ കൈവശം നിലനിർത്താനാകുമോയെന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നാണു കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കേസുകൊടുത്തു കൊട്ടാരം നിലനിർത്താൻ വകുപ്പുണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം മന്ത്രിസഭ പരിഗണിച്ച ശേഷമായിരുന്നു ഇത്.
പിന്നീടു കൊട്ടാരം വിട്ടുകൊടുക്കാൻ ധാരണ ആയപ്പോൾ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള അധികാരമെങ്കിലും നിലനിർത്താൻ തീരുമാനിച്ചതു മന്ത്രി ഇ. ചന്ദ്രശേഖരൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്. ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്താൻ കേസ് ഫയൽ ചെയ്യണമെന്ന മുൻ ഉപദേശത്തിൽനിന്നു വ്യത്യസ്തമായി, നിയമ പോരാട്ടംകൊണ്ട് ഇനി കാര്യമില്ലെന്ന ഉപദേശമാണു പിന്നീട് എജി മുഖ്യമന്ത്രിക്കു കൈമാറിയത്. റവന്യു വകുപ്പിനോടു നിലപാട് ആരാഞ്ഞപ്പോൾ കേസ് നടത്താനുള്ള അവകാശം നിലനിർത്തി കൈമാറാമെന്ന് അവർ രേഖാമൂലം അറിയിച്ചു. കൊട്ടാരം കൈമാറാനുള്ള ടൂറിസം വകുപ്പിന്റെ നിർദ്ദേശം നേരത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോൾ റവന്യു വകുപ്പിന്റെ എതിർപ്പിനെ തുടർന്നാണു വീണ്ടും എജിയുടെ നിയമോപദേശം തേടിയത്.
കൊട്ടാരം ആർപി ഗ്രൂപ്പിനു നൽകണമെന്നു ജൂൺ 22നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ സി.പി.എം മന്ത്രിമാർ നിലപാടു സ്വീകരിച്ചപ്പോൾ, സാധിക്കില്ലെന്ന വാദവുമായി സിപിഐ മന്ത്രിമാർ നേരിട്ടു. ചികിൽസയിൽ കഴിയുന്ന നിയമ മന്ത്രി എ.കെ. ബാലൻ എത്തിയശേഷം തീരുമാനിക്കാമെന്ന ധാരണയിലാണ് അന്നു പിരിഞ്ഞത്. ടൂറിസം വകുപ്പാണു വിഷയം മന്ത്രിസഭയുടെ അജൻഡയിൽ കൊണ്ടു വന്നത്. മന്ത്രിസഭായോഗത്തിന്റെ തലേന്നു മിനിട്സ് വായിച്ച മന്ത്രി ചന്ദ്രശേഖരൻ കൊട്ടാരം ആർപി ഗ്രൂപ്പിനു നൽകാനാവില്ലെന്നു വ്യക്തമാക്കുന്ന കത്തു മുഖ്യമന്ത്രിക്കു നൽകി. ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാക്കണമെന്നു ചന്ദ്രശേഖരനും സിപിഐ മന്ത്രിമാരും വാദിച്ചു.
കൊട്ടാരം സംബന്ധിച്ച ഫയൽ വിനോദസഞ്ചാര വകുപ്പിന്റെ നിർദ്ദേശമായി വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരാനാണു അന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തീരുമാനങ്ങൾ മാധ്യമങ്ങൾക്കു ചോർന്നു പോകരുതെന്ന ധാരണയിലാണു യോഗം പിരിഞ്ഞത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ തീരുമാനം. ഇന്നലത്തെ യോഗത്തിൽ ചന്ദ്രശേഖരൻ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.
കൊട്ടരം ഇനിയും ഏറ്റെടുക്കാനാവും
കോവളം കൊട്ടാരവും അനുബന്ധ സ്ഥലവും കോടതിവിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ആർ.പി ഗ്രൂപ്പിന് കൈമാറിയെങ്കിലും വേണമെങ്കിൽ ഏറ്റെടുക്കൽ നിയമത്തിലെ അപാകതകൾ പരിഹരിച്ച് സർക്കാരിന് വീണ്ടും ഏറ്റെടുക്കാം. 2004 സെപ്റ്റംബർ 18ന് ആണ് കോവളം കൊട്ടാരവും ബന്ധപ്പെട്ട ഭൂമിയും ഏറ്റെടുത്തുകൊണ്ട് അന്നത്തെ ജില്ലാകളക്ടർ ഉത്തരവിറക്കിയത്. ഇത് കൈവശം വച്ചിരുന്ന സ്വകാര്യ ഗ്രൂപ്പ് കോടതിയെ സമീപിച്ചതിനെ തുടർന്ന് 2005 ഏപ്രിൽ 8ന് ഹൈക്കോടതി ഏറ്റെടുക്കൽ നടപടി റദ്ദാക്കി. ഇതേ തുടർന്നാണ് 2005ൽ തന്നെ കോവളം കൊട്ടാരം ഏറ്റെടുക്കൽ ഓർഡിനൻസ് കൊണ്ടുവന്നത്. 2005ൽ ഇതു സംബന്ധിച്ച നിയമനിർമ്മാണവും നടത്തി.
നിയമനിർമ്മാണത്തെ ചോദ്യം ചെയ്ത് കോവളം ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡും ലീലാ വെൻച്വേഴ്സ് ഡയറക്ടറും നൽകിയ കേസിലാണ് ഏറ്റെടുക്കൽ നിയമവും റദ്ദാക്കിയത്. ഇത് സംബന്ധിച്ച കോടതി വിധിയിൽ നഷ്ട പരിഹാരം നൽകാതെ സ്ഥലം ഏറ്റെടുത്ത സർക്കാർ നടപടിയാണ് കോടതി റദ്ദാക്കിയത്. നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുത്തിരുന്നതെങ്കിൽ സ്ഥലം ഇപ്പോൾ സർക്കാരിന്റെ കൈവശമിരുന്നേനെ. ന്യായമായ നഷ്ടപരിഹാരം നൽകി ഇനിയും സർക്കാരിന് വേണമെങ്കിൽ പുതിയ നിയമനിർമ്മാണം വഴി സ്ഥലം ഏറ്റെടുക്കാം.
ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കാണെന്ന തർക്കത്തിൽ തങ്ങൾ ഇടപെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഇത് പ്രകാരം ഉടമസ്ഥാവകാശത്തിനായി ഇനിയും സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാവുന്നതാണ്. ആ&്വംിഷ;ർ.പി ഗ്രൂപ്പിന്റെ കൈവശം ഇപ്പോൾ 63.71 ഏക്കർ സ്ഥലമുണ്ട്. യഥാർത്ഥത്തിൽ 43 ഏക്കർ സ്ഥലം മാത്രമാണ് കൈവശം നൽകിയിട്ടുള്ളത്. ബാക്കി ഭൂമി എടുക്കണമെങ്കിലും സിവിൽ കേസ് വേണ്ടി വരും.
ഒറ്റപ്പെട്ട എതിർപ്പുമായി വി എസ്
പതിറ്റാണ്ട് നീണ്ട പോരാട്ടങ്ങളും നിയമനടപടികളും ലക്ഷ്യം നേടാതെയാണ് കോവളം കൊട്ടാരവും അനുബന്ധഭൂമിയും ഹോട്ടൽ ഗ്രൂപ്പിന് കൈമാറുന്നത്. ഉടമാവകാശത്തിനായി നിയമനടപടി സ്വീകരിക്കാനുള്ള അവകാശം മാത്രമാണ് അവശേഷിക്കുന്നത്.
അതിനിടെ കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്കു കൈമാറാനുള്ള സർക്കാർ തീരുമാനം നിർഭാഗ്യകരമെന്നു വി എസ്.അച്യുതാനന്ദൻ പറഞ്ഞു. ഉടമസ്ഥാവകാശം സർക്കാരിൽ നിലനിർത്തിയാണു കൈമാറുന്നതെങ്കിലും ഭാവിയിൽ ഇതു സ്വകാര്യ മുതലാളിയുടെ കയ്യിൽ അകപ്പെടുന്ന സ്ഥിതിയുണ്ടാകും. കൊട്ടാരം വ്യക്തിക്കു കൈമാറുന്നതിനെതിരെ സിവിൽ കേസ് നൽകാൻ സർക്കാരിനു കഴിയുമായിരുന്നു. അഡ്വക്കറ്റ് ജനറലും ഈ ഉപദേശം നൽകിയതാണ്. ഇക്കാര്യം താൻ നേരത്തെ ചൂണ്ടിക്കാട്ടിയതുമാണ്. ഈ സാധ്യത പരിശോധിക്കാതെയാണു സർക്കാർ തീരുമാനമെടുത്തത്.
കൊട്ടാരം പൂർണമായും സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിനായി ഇനിയും സിവിൽ കേസ് കൊടുക്കാൻ കഴിയുമോയെന്നു പരിശോധിക്കണമെന്നു വി എസ് ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്