ഗർഭിണി ആക്കിയതാരെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞത് സ്വന്തം പിതാവിന്റെ പേര്; തുടർ ചോദ്യങ്ങളിൽ നിന്നും റോബിൻ അച്ചൻ നിരന്തരം പീഡിപ്പിച്ചെന്ന് ബോധ്യമായി; യഥാർത്ഥ പീഡകനായ വൈദികനെ രക്ഷിക്കാൻ പെൺകുട്ടി സ്വന്തം അച്ഛനെ കരുവാക്കുമെന്ന് കരുതിയില്ല; ആറു പേർ രക്ഷപെടുമ്പോൾ യഥാർത്ഥ നീതി നടപ്പാക്കപ്പെടുന്നില്ല; ഇരയും സാക്ഷികളും കൂറുമാറിയ കേസിൽ സത്യം പുറത്തു കൊണ്ടുവന്നത് ശാസ്ത്രീയ പരിശോധന: ബാലപീഡകനായ ഫാ. റോബിനെ പഴുതടച്ച് ജയിലിൽ അടച്ച കഥ വിവരിച്ച് മുൻ പേരാവൂർ സിഐ സുനിൽകുമാർ
എം മനോജ് കുമാർ
തിരുവനന്തപുരം: വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞ കേസ് ആയിരുന്നു ഇന്നു വിധി വന്ന കൊട്ടിയൂർ പീഡനക്കേസെന്ന് ഈ കേസ് അന്വേഷിച്ച അന്നത്തെ പേരാവൂർ സിഐ സുനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫാദർ റോബിൻ മാത്രമാണ് ഈ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടത്. ഈ കേസിൽ റോബിനെ രക്ഷിക്കാൻ ശ്രമിച്ച ആറു പ്രതികൾ രക്ഷപ്പെട്ടിട്ടുണ്ട്. വിധി പഠിച്ച ശേഷം പ്രോസിക്യൂഷൻ അപ്പീൽ പോകും. ഫാദർ റോബിൻ മാത്രം ശിക്ഷിക്കപ്പെട്ടാൽ പോരാ. അപ്പോൾ യഥാർത്ഥ നീതി നടപ്പാക്കപ്പെടില്ല. മറ്റുള്ള പ്രതികൾ കൂടി ശിക്ഷിക്കപ്പെടണം. ഇരയായ പെൺകുട്ടി മുതൽ അങ്ങോട്ട് നീളുന്ന സാക്ഷികൾ മുഴുവൻ കൂറുമാറിയ കേസ് കൂടിയാണിത്.
സർക്കാർ സാക്ഷികളുടെ വാദങ്ങളും ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കാരണമാണ് കൊട്ടിയൂർ പീഡനക്കേസിൽ ഫാദർ റോബിൻ ശിക്ഷിക്കപ്പെടാൻ കാരണം. ഒരു ടീം വർക്കിന്റെ വിജയം കൂടിയാണിത്- പേരാവൂർ സിഐയായിരുന്ന ഇപ്പോഴത്തെ കുറ്റ്യാടി സിഐ എൻ.സുനിൽകുമാർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടി പ്രസവിച്ച ശേഷമാണ് കൊട്ടിയൂർ പീഡനക്കേസ് പുറത്തുവരുന്നത്. സംഭവം അറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗിക പീഡനം സ്ഥിരീകരിക്കുന്നത്. കേസ് വിശദമായി അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. കുട്ടിയെ ചോദ്യം ചെയ്തപ്പോൾ തന്നെ കുട്ടി വൻ സമ്മർദ്ദം നേരിടുന്നുവെന്ന സൂചനകൾ വന്നിരുന്നു.
നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി വേറെ ഒരാളുടെ പേരാണ് പീഡനത്തിന്റെ പേരിൽ പറഞ്ഞത്. അതിലൊന്നും കഥയില്ലെന്നു ഞങ്ങൾക്ക് മനസിലായി. ഇതോടെ കുട്ടി സ്വന്തം അച്ഛന്റെ പേരാണ് പ്രതിസ്ഥാനത്ത് പറഞ്ഞത്. അച്ഛന്റെ പേര് പറഞ്ഞപ്പോൾ ഞങ്ങൾ അച്ഛനെ വിശദമായി ചോദ്യം ചെയ്തു. അച്ഛനെ ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ അച്ഛൻ നിരപരാധിയാണെന്ന് വ്യക്തമായി. അപ്പോൾ തന്നെ, യഥാർത്ഥ പ്രതിയായ ഇപ്പോൾ ശിക്ഷിക്കപ്പെട്ട ഫാദർ റോബിനിലേക്ക് തെളിവുകൾ നീണ്ടുചെന്നു. കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഫാദർ റോബിന്റെ നിരന്തര പീഡനം കാരണമാണ് കുട്ടി ഗർഭിണിയായതെന്നു വ്യക്തമായി.
കുട്ടിയുടെ മൊഴികൾ ഞങ്ങളെ വലച്ചിരുന്നു. ഒട്ടും സത്യസന്ധമല്ലാത്ത മൊഴികളാണ് കുട്ടിയുടെ പിതാവാരെന്ന കാര്യത്തിൽ കുട്ടി നൽകിയത്. പീഡന വിവരങ്ങളും മറച്ചു വെയ്ക്കാൻ ശ്രമിച്ചു. അവിഹിതം വഴി കുട്ടി ജനിച്ചപ്പോൾ അച്ഛന്റെ സ്ഥാനത്ത് സ്വന്തം പിതാവിന്റെ പേര് വരെ കുട്ടി പറഞ്ഞു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. പക്ഷെ അതൊന്നും സത്യമല്ലെന്നും യഥാർത്ഥ സത്യം കണ്ടെത്തുക തന്നെ ചെയ്യണ്ടതുണ്ടെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇങ്ങിനെ തീരുമാനമെടുത്ത് അന്വേഷിച്ചപ്പോഴാണ് പ്രതി സ്ഥാനത്ത് ഫാദർ റോബിന്റെ പേര് കടന്നുവരുന്നത്. ഫാദർ റോബിൻ തന്നെയാണ് നിരന്തര പീഡനം വഴി തന്നെ ഗർഭിണിയാക്കിയതെന്നു ഒടുവിൽ കുട്ടി ഞങ്ങളോട് സമ്മതിച്ചു. പക്ഷെ അതിനു ശേഷവും സങ്കീർണ്ണതകൾ ഒടുങ്ങിയില്ല.
വാദം വന്നപ്പോൾ ഞങ്ങൾ കൂടുതൽ കുരുക്കിലായി. സാക്ഷികൾ ഏകദേശം മുഴുവനായി തന്നെ കൂറുമാറി. ഈ കൂറുമാറിയവരിൽ ഒന്നാം സാക്ഷിയായ ഇരയായ ഈ പെൺകുട്ടിയും രണ്ടാം സാക്ഷിയായ കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികൾ മുഴുവൻ കൂറുമാറി എന്ന് തന്നെ പറയാം. കാരണം സർക്കാർ സാക്ഷികൾ മാത്രമാണ് കേസിന്റെ അവസാനം വരെ കൂടെ നിന്നത്. പക്ഷെ ശാസ്ത്രീയമായ അന്വേഷണം വഴി ഞങ്ങൾ കുറ്റകൃത്യം തെളിയിക്കുക തന്നെയായിരുന്നു. പീഡനവേളയിൽ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പെൺകുട്ടി ഞങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ ഘട്ടത്തിൽ തന്നെ കുട്ടിയുടെ പ്രായം തെളിയിക്കുന്ന ഒറിജിനൽ രേഖകൾ ഞങ്ങൾ കൈവശപ്പെടുത്തിയിരുന്നു. പ്രസവിക്കുമ്പോൾ ഈ കുട്ടി മൈനർ ആയിരുന്നു. ഇതേ കുട്ടി വാദവേളയിൽ തന്റെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത് എന്ന് കോടതിയിൽ പറഞ്ഞു. അത്ര ശക്തമായ രീതിയിലാണ് ഫാദർ റോബിൻ ഈ കേസിൽ നീങ്ങിയത്.
പക്ഷെ കോടതി മുൻപാകെ യഥാർത്ഥ തെളിവുകൾ നിലനിൽക്കെയായിരുന്നു. ശരിക്കും ഈ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകേണ്ടതുണ്ടായിരുന്നു. ഒന്നുമുതൽ നീളുന്ന സാക്ഷികളുടെ മൊഴിമാറ്റമാണ് ഫാദർ റോബിൻ ഒഴികെയുള്ള പ്രതികൾ രക്ഷപ്പെടാൻ കാരണം. പക്ഷെ പ്രോസിക്യൂഷൻ ഈ കേസിൽ മേൽക്കോടതിയിൽ അപ്പീലിന് പോകും. കാരണം പ്രധാന മൂന്നു പ്രതികൾ കൂറുമാറിയത് ഈ കേസിന്റെ പ്രത്യേകതയാണ്. ഒന്നും രണ്ടും മൂന്നും സാക്ഷികൾ കൂറുമാറുക എന്ന് പറഞ്ഞാൽ ഏത് കേസിനെ സംബന്ധിച്ചും അതൊരു പ്രതിസന്ധി ഘട്ടമാണ്. സാധാരണ കേസുകളിൽ സംഭവിക്കാത്ത രീതിയിൽ ഈ കേസിൽ അങ്ങിനെയൊരു കൂറുമാറൽ നടന്നു. പക്ഷെ ശാസ്ട്രീയ തെളിവുകൾ മറുമരുന്ന് ആയി ഞങ്ങൾ ഹാജരാക്കിയിരുന്നു. കൂറുമാറലും ശാസ്ത്രീയ തെളിവുകളും കോടതി മുൻപാകെ വന്നു. വിധി പ്രസ്താവിച്ചപ്പോൾ കൂറുമാറിയ ഒന്നും രണ്ടും സാക്ഷികളെ നോട്ടീസ് അയച്ചു വിളിച്ചു വരുത്താൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരയായ പെൺകുട്ടിയും കുട്ടിയുടെ അമ്മയുമാണ് ഒന്നും രണ്ടും സാക്ഷികൾ. മൂന്നാം സാക്ഷി കുട്ടിയുടെ അച്ഛൻ ആയിരുന്നു. കേസ് ഒതുക്കാൻ വളരെ വ്യാപകമായ ശ്രമങ്ങൾ ഫാദർ റോബിന്റെ ഭാഗത്ത് നിന്ന് വന്നിരുന്നു. പക്ഷെ സമ്മർദ്ദങ്ങൾ ഞങ്ങളുടെ മുന്നിലേക്ക് നീണ്ടുവന്നില്ല. സഭയുടെ ഭാഗത്ത് നിന്നും അസ്വാഭാവികമായ നീക്കങ്ങൾ ഒന്നും വന്നതുമില്ല. ഫാദർ റോബിൻ ഈ കേസിൽ നിന്നും ഊരാൻ കഴിയാവുന്ന കാര്യങ്ങൾ മുഴുവൻ ചെയ്തിരുന്നു. പക്ഷെ ഒന്നും ഫാദറുടെ കയ്യിൽ ഒതുങ്ങി നിന്നില്ല. കാനഡയിലേക്ക് പോകും വഴി തൃശൂർ വച്ചാണ് ഞങ്ങൾ ഫാദർ റോബിനെ അറസ്റ്റ് ചെയ്യുന്നത്.
ഫാദർ റോബിനെ അറസ്റ്റ് ചെയ്തപ്പോഴും വലിയ ഇടപെടലുകൾ ഒന്നും വന്നില്ല-സുനിൽ കുമാർ പറഞ്ഞു. 2004 ൽ എസ്ഐയായി സർവീസിൽ കയറിയാണ് സുനിൽ കുമാർ. മലബാർ ഭാഗത്തെ വിവിധ സ്റ്റേഷനുകളിൽ ആയിരുന്നു എസ്ഐയായി സേവനമനുഷ്ടിച്ചു. അതിനു ശേഷം 2015 ലാണ് സിഐ ആയി മാറുന്നത്. നാദാപുരത്ത് ആണ് സിഐ ആയി ചുമതലയേറ്റത്. അതിനുശേഷമാണ് പേരാവൂർ സിഐയാകുന്നത്. പേരാവൂർ സിഐ ആയ സമയത്താണ് കൊട്ടിയൂർ പീഡനക്കേസ് കേസ് തലപൊക്കുന്നത്. ഒടുവിൽ അങ്ങേയറ്റം പൊരുതി നീങ്ങിയശേഷമാണ് ഈ കേസിൽ വിധി വരുന്നത്. അന്വേഷണം കഴിഞ്ഞു ചാർജ് ഷീറ്റ് സമർപ്പണവേളയിൽ സുനിൽകുമാർ പേരാവൂരിൽ നിന്ന് മാറിയിരുന്നു. പക്ഷെ കേസിലെ മേൽ നടപടികൾ സുനിൽകുമാർ എപ്പോഴും ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത കൊട്ടിയൂരിലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി ഇന്നാണ് 20 വർഷം കഠിന തടവ് വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്കും നൽകണമെന്നും കോടതി ഉത്തരവിട്ടുണ്ട്. കുട്ടിയെ രക്ഷിക്കേണ്ട വൈദികൻ തന്നെ നീചമായ ലൈംഗിക ദുരുപയോഗം ചെയ്തെന്ന് തലശ്ശേരി പോക്സോ കോടതി വിലയിരുത്തി. കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടി വേണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബാലപീഡകനായ വൈദികനെതിരെ ശക്തമായ വിധിയാണ് പുറത്തുവന്നത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബാലികയെ പീഡിപ്പിച്ച വൈദികനെതിരായ ശിക്ഷ വിധിച്ചത്.
കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. വിചാരണ വേളയിൽ പെൺകുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നെങ്കിലും ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയമായ തെളിവുകൾ വൈദികന് തിരിച്ചടി ആകുകയായിരുന്നു. വൈദികൻ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നതിന് തെളിവുകൾ പുറത്തുവന്നിരുന്നു. അതേസമയം കേസിൽ രണ്ട് മുതൽ ഏഴു വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. കന്യാസ്ത്രീകളും ഫാ. തേരകവും അടക്കമുള്ളവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടത്.. കമ്പ്യൂട്ടർ പഠിക്കാനായി വന്ന പെൺകുട്ടിയെ ഫാദർ റോബിൻ വടക്കംചേരി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്.കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ഫാദർ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്