സർക്കാറിന്റെ ധൂർത്തിനെ കുറിച്ച് പറയാൻ പത്രക്കാർക്ക് എന്തവകാശം? മാധ്യമപ്രവർത്തകർക്ക് ഉല്ലാസയാത്ര പോകാൻ പിണറായി സർക്കാർ അനുവദിച്ചത് 40 ലക്ഷം രൂപ! കോട്ടയത്തെ പത്രക്കാർ ഹൈദരാബാദ് യാത്ര അടിപൊളിയാക്കിയത് ആന്റോ ആന്റണി എംപിയുടെ ഒത്താശയിലും തെലുങ്കാന സർക്കാർ ഒരുക്കിയ നക്ഷത്ര സൗകര്യത്തിലും; നന്ദി അറിയിച്ച് പ്രസ്ക്ലബ് ഭരണാധികാരികളുടെ കത്ത് വാട്സ് ആപ്പിൽ പ്രചരിക്കുന്നു
മറുനാടൻ ഡെസ്ക്ക്
കോട്ടയം: സംസ്ഥാന സർക്കാർ പബ്ലിസിറ്റിക്കായി ഇതുവരെ 50 കോടി രൂപ ചെലവിട്ടു എന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ വഴി പുറത്തുവന്നത്. ഇത് കൂടാതെ സർക്കാറിന്റെ ധൂർത്തിനെ കുറിച്ചുള്ള മറ്റു വാർത്തകളും പിന്നാലെയെത്തി. ഇങ്ങനെ സർക്കാറിനെ നന്നാക്കാൻ വേണ്ടി കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുന്ന മാധ്യമപ്രവർത്തകർ സർക്കാർ ആനുകൂല്യങ്ങൾ പറ്റുന്നില്ലേ? കിട്ടിയ അവസമൊന്നും പാഴാക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. ടൂറു പോകാനും കെട്ടിടം പണിയാനുമൊക്കെ സർക്കാർ ഫണ്ട് ഇവർ കൈപ്പറ്റുന്നുണ്ട്. അങ്ങനെ പത്രക്കാരെ ടൂറിന് വിടാൻ അവരെന്ത് രാജ്യസേവനമാണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ശരിക്കും കുടുങ്ങും. അത്തരമൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്.
കേരളത്തിലെ പ്രസ്ക്ലബുകളിൽ അംഗത്വമുള്ള പത്രപ്രവർത്തകർക്കായി ടൂറു പോകാൻ സർക്കാർ അനുവദിച്ചത് 40 ലക്ഷം രൂപയാണ്. സർക്കാർ ജീവനക്കാരല്ലാത്ത, ഭരണഘടനാപരമായി സാധാരണ പൗരനുള്ള അവകാശങ്ങൾ മാത്രമുള്ള മാധ്യമപ്രവർത്തകരാണ് സർക്കാർ ഫണ്ടിൽ നിന്നും പണം വാങ്ങി ടൂറിന് പോയത്. കേരളത്തിൽ എല്ലാ ജില്ലകളിലുമുള്ള പ്രസ് ക്ലബുകൾക്കായാണ് ടൂറിന് 40 ലക്ഷം രൂപ അനുവദിച്ചു നൽകിയത്. കോട്ടയം പ്രസ്ക്ലബ്ബിനും ഇങ്ങനെ അഞ്ച് ലക്ഷം രൂപ ലഭിച്ചു.
ഇങ്ങനെ ലഭിച്ച തുക കൊണ്ട് യാത്ര ചെയ്യാൻ വേണ്ടി കോട്ടയത്തെ പത്രക്കാർ നടത്തിയ ശ്രമങ്ങളുടെ നീണ്ടകഥ വിവരിക്കുന്ന കത്ത് മാധ്യമ ഗ്രൂപ്പുകൾ വഴി പ്രചരിക്കുന്നുണ്ട്. പണം അനുവദിച്ചു കിട്ടാൻ വേണ്ടി കോട്ടയം പ്രസ്ക്ലബ് സെക്രട്ടറിയും പ്രസിഡന്റും നടത്തിയ ഇടപെടലുകളെ കുറിച്ച് സഹപ്രവർത്തകരെ അറിയിക്കുന്നതാണ് കത്ത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വേലായുധനെയും സിപിഎം ജില്ലാ സെക്രട്ടറി വാസവനെ കണ്ടും പിആർഡി ഡയറക്ടർ സുഭാഷ് സാറും ഇൻഫർമേഷൻ ഓഫീസർ സിനിയും ശക്തമായ ഇടപെടലുകൾ നടത്തിയാണ് പണം ഒപ്പിച്ചെടുത്തതെന്ന് പറഞ്ഞു കൊണ്ടാണ് കത്ത്.
ഹൈദരാബാദിലേക്കാണ് കോട്ടയത്തെ പത്രക്കാർ ഉല്ലാസയാത്ര പോയത്. യാത്രയിൽ പങ്കെടുക്കുന്നതിനു 68 പേർ പേരു നൽകിയപ്പോൾ ചിലരെ ഒഴിവാക്കി 57 പേരാണ് ടൂറ് പോയത്. വിമാന, ട്രെയിൻ ടിക്കറ്റ് ഇനത്തിൽ മാത്രം മൂന്ന് ലക്ഷം രൂപ ചെലവാകുകയും ചെയ്തതായാണ് സെക്രട്ടറിയും പ്രസിഡന്റും പറയുന്നത്. ഹൈദരാബാദിൽ അവിടുത്തെ പിആർഡിയും ടൂറിസം വകുപ്പുമായി ചേർന്ന് ഹോട്ടൽ താമസവും ഒപ്പിച്ചാണ് മാധ്യമപ്രവർത്തകർ ഉല്ലാസയാത്ര അടിപൊളിയാക്കിയത്. വരവു ചിലവു കണക്കുകളും മറ്റ് വിവരങ്ങളും യാത്രയിൽ പങ്കെടുക്കാൻ അറിയിക്കുക എന്ന വിധത്തിലാണ് കത്തെഴുതിയത്.
വാട്സ് ആപ്പ് വഴി പ്രചരിക്കുന്ന കത്തിന്റെ പൂർണരൂപം:
സുഹൃത്തുക്കളെ...
57 അംഗ മാധ്യമ സംഘത്തിന്റെ ഹൈദ്രാബാദ് യാത്ര സന്തോഷകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള നന്ദി ജില്ലാ കമ്മിറ്റിക്കുവേണ്ടി പങ്കുവയ്ക്കുകയാണ്. കൈവിട്ടുപോയെന്നു കരുതിയ ഒരു ടൂറാണ് തിരിച്ചു പിടിക്കാൻ കഴിഞ്ഞത് എന്നത് ഇരട്ടി മധുരം നൽകുന്നു. രാജസ്ഥാൻ യാത്രക്കായിരുന്നു ആദ്യം സർക്കാരിൽഅപേക്ഷ നൽകിയിരുന്നത്. 11 ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ട തുക. എന്നാൽ സർക്കാർ പ്രസ്ക്ലബുകളുടെ യാത്രയ്ക്കായി ആകെ വകയിരുത്തിയ 40 ലക്ഷം രൂപ നാലു പ്രസ്ക്ലബുകൾക്കായി വീതിച്ചപ്പോൾ അതിൽ നാം ഉൾപ്പെട്ടില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വേലായുധൻ സാറിനെ നേരിൽ കണ്ടും ഫോണിലൂടെയും സമ്മർദ്ദം ചെലുത്തി. സിപിഎം ജില്ലാ സെക്രട്ടറി വാസവനും പിആർഡി ഡയറക്ടർ സുഭാഷ് സാറും ഇൻഫർമേഷൻ ഓഫീസർ സിനിയും ശക്തമായ ഇടപെടലുകൾ നടത്തി.
ഏതായാലും 40 ലക്ഷം രൂപ എട്ട് പ്രസ്ക്ലബുകൾക്കായി വീതിച്ചു നൽകാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെയാണ് കോട്ടയത്തിന് അഞ്ചു ലക്ഷം രൂപ അനുവദിക്കുന്നത്. മാർച്ച് അഞ്ചിനാണ് ഉത്തരവ് ലഭിക്കുന്നത്.തുടർന്ന് 6,7 തീയതികളിൽ ജില്ലാ കമ്മിറ്റി കൂടിയാലോചന നടത്തി. 5 ലക്ഷം രൂപയ്ക്കു രാജസ്ഥാൻ യാത്ര പ്രായോഗികമല്ലാത്തതിനാൽ ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങളെക്കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് ഹൈദരാബാദിനു നറുക്ക് വീഴുന്നത്. യാത്രാ ചെലവിനും പേരു നൽകുന്നവർ യാത്ര ഉറപ്പു വരുത്തുന്നതിനുമായി 1000 രൂപ രജിസ്റ്റ്രേഷൻ ഫീസും നിശ്ചയിച്ചു.
യാത്രയിൽ പങ്കെടുക്കുന്നതിനു 68 പേർ പേരു നൽകി. തുടർന്ന് പത്താം തീയതി ജില്ലാ കമ്മിറ്റി ചേർന്നു. ആളെണ്ണം കുറയ്ക്കാൻ പല നിർദ്ദേശങ്ങളും ചർച്ചയിൽ വന്നു. എന്നാൽ ഒരാളെയെങ്കിലും മാറ്റിനിർത്തിയാൽ ഉണ്ടാകുന്ന മാനസിക വിഷമം പരിഗണിച്ച് എല്ലാവരെയും കൊണ്ടുപോകുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
വളരെ ചെലവു ചുരുക്കിയും ഇടനിലക്കാരില്ലാതെയുമുള്ള യാത്രയാണ് പ്ലാൻ ചെയ്തത്. ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടപ്പോൾ വൻ തുകകളാണ് ആവശ്യപ്പെട്ടത്. തുടർന്ന് നേരിട്ട് ഓൺലൈനിൽ ടിക്കറ്റെടുക്കാൻ തീരുമാനിച്ചു. വിമാന നിരക്ക് 1500 രൂപയുള്ളപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും വിമാന യാത്ര പ്ലാൻ ചെയ്തത്. എന്നാൽ പിആർഡിയിൽ നിന്നുള്ള പണം വരാൻ വൈകുന്തോറും വിമാന നിരക്കും ദിനം പ്രതി കൂടാൻ തുടങ്ങി. നിരക്ക് 2000 കവിഞ്ഞപ്പോഴാണ് ഇരുവശത്തേക്കുമുള്ള വിമാനയാത്ര ചെലവ് താങ്ങാനാവില്ലെന്ന യാഥാർഥ്യം പത്താം തീയതി കൂടിയ ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തത്. അങ്ങോട്ട് തേഡ് എസി ട്രയിനും തിരികെ എല്ലാവരും വിമാനവും എന്ന നിർദ്ദേശം അംഗീകരിച്ചൂ. എന്നാൽ ലീവ് സംബന്ധിച്ചു പ്രശ്നമുണ്ടായിരുന്ന ചിലർ ട്രെയിൻ നിരക്കിൽ നിന്നും അധികമാകുന്ന തുക സ്വന്തമായി വഹിക്കുന്നവർക്ക് അങ്ങോട്ടും വിമാന യാത്ര വേണമെന്ന് ആവശ്യപ്പെട്ടു.ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടു.
ഇനിയും പിആർഡി പണം കാത്തിരുന്നാൽ യാത്ര അസാധ്യമാകുമെന്ന തിരിച്ചറിവിൽ പിആർഡി പണം കിട്ടുമ്പോൾ തിരികെ നൽകാമെന്ന വ്യവസ്ഥയോടെ സ്വന്തം ചെലവിലും മാധ്യമപ്രവർത്തകരായ സുമനസുകളുടെ കൈവശമുള്ള പണമെടുത്തും ഓൺ ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. 2000 രൂപയ്ക്കും 3500 രൂപയ്ക്കും ഇടയിലാണ് ടിക്കറ്റുകൾ കിട്ടിയത്. പന്ത്രണ്ടാം തീയതിയാണ് പിആർഡിയിൽ നിന്നു ആദ്യ ഗഡുവായുള്ള പണം ലഭിക്കുന്നത്. അന്നും അടുത്ത ദിവസവുമായി തിരികെയുള്ള ടിക്കറ്റും ട്രെയിൻ ടിക്കറ്റും എടുത്തു. വിമാന, ട്രെയിൻ ടിക്കറ്റ് ഇനത്തിൽ മാത്രം മൂന്ന് ലക്ഷം രൂപ ചെലവായി.
തുടർന്ന് ഹൈദരാബാദിലെ താമസം ഓയോ വഴിയും യാത്ര റെഡ് ബസു വഴിയും ഓൺലൈനായി ബുക്ക് ചെയ്യുന്ന ചുമതല സംസ്ഥാന കമ്മിറ്റി അംഗം ഷെറിൻ ഏറ്റെടുത്തു. ത്രീ ഷെയറിങ് ആയിട്ടു കൂടി മൂന്നു ദിവസത്തെ താമസത്തിന് ഒന്നര ലക്ഷത്തോളം രൂപ , റാമോജിയിൽ ഫീസ് ഭക്ഷണം ഇനത്തിൽ മാത്രം 85000 രൂപ. കൂടാതെ നാലു ദിവസത്തെ ഭക്ഷണം, അവിടുത്തെയാത്ര, കൊച്ചിയിലേക്കും തിരികെയുമുള്ള ബസ്, ട്രെയിൻ യാത്രാ ചെലവ് കണക്കുകൾ എങ്ങും കൂട്ടിമുട്ടാതിരിക്കുമ്പോഴും ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ.
ഇതിനിടെയാണ് മീഡിയാലിസ്റ്റിൽ ഇല്ലാത്തവരും യാത്രാസംഘത്തിലുണ്ടെന്നും ഇതു സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾക്കെതിരാണെന്നും ചിലർ പിആർഡി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞതായി ബന്ധപ്പെട്ടവർ പറയുന്നത്. ഇതോടെ മീഡിയാ ലിസ്റ്റിൽ ഇല്ലാത്തവരെ ഒഴിവാക്കണമെന്ന് ഇൻഫർമേഷൻ ഓഫിസർ കർശന നിർദ്ദേശം നൽകി. എന്നാൽ സ്വന്തം ചെലവിൽ കൊണ്ടുപൊയ്ക്കൊള്ളാം എന്നു പ്രസ് ക്ലബും അറിയിച്ചു. അങ്ങനെ മീഡിയാ ലിസ്റ്റിൽ ഇല്ലാത്തവരെ ഒഴിവാക്കിയുള്ള ലിസ്റ്റ് പ്രത്യേകം തയാറാക്കി പിആർഡിക്കു നൽകി.
ഇതിനിടെയാണ് മറ്റൊരനിശ്ചിതത്വം ഉടലെടുത്തത്. ഞായറാഴ്ചയുള്ള ട്രെയിൻ യാത്രയ്ക്ക് വെള്ളിയാഴ്ച ആയപ്പോഴും ആറു ടിക്കറ്റ് മാത്രമാണ് കൺഫേംആയത്. തുടർന്ന് ബാക്കി ടിക്കറ്റുകൾ ശരിയാക്കാനായി ജോസ് കെ മാണി വഴിയും ആന്റോ ആന്റണി വഴിയും ശ്രമം തുടങ്ങി. ഇതിനായി വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രസ് ക്ളബ് ജില്ലാ നേതൃത്വം ആന്റോയെ വിളിച്ചത്. എത്ര പേരുണ്ടെങ്കിലും അയച്ചോളു റെയിൽവേ ബോഡിൽ കത്തു നൽകി ശരിയാക്കാം എന്നായിരുന്നു മറുപടി. മറ്റെന്ത് ആവശ്യമുണ്ടെങ്കിലും മടിക്കാതെ പറഞ്ഞോളൂ. ഞാനിപ്പോൾ പാർലമെന്റിലാണ് തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതാ റാവു ഒപ്പമുണ്ട് ഞാൻ അവരോടു പറയാം. മരുഭൂമിയിൽ മരുപ്പച്ച കണ്ടതുപോലെയായി ഈ വാക്കുകൾ.
ഹൈദരാബാദിലെ യാത്രാസൗകര്യം മാത്രമായിരുന്നു ആവശ്യപ്പെട്ടത്. വീണ്ടും നിർബന്ധിച്ചപ്പോൾ ത്രീഷെയറിങ് ഒഴിവാക്കാനായി ഗസ്റ്റ് ഹൗസിൽ ഏതാനും മുറികൾ കിട്ടാനുള്ള സാധ്യതയും ആരാഞ്ഞു. പിറ്റേന്നു ശനിയാഴ്ച തെലങ്കാന സർക്കാരിന്റെ ടൂറിസം അഡീഷണൽ ഡയറക്ടർ വിളിച്ചു. പിന്നീടു നിരന്തരം ഉദ്യോഗസ്ഥരുമായി പ്രസ് ക്ളബ് ജില്ലാ നേതൃത്വം ആശയവിനിമയം നടത്തി.തെലങ്കാന സർക്കാരുമായി ചർച്ച നടക്കുന്നുവെന്ന് ഞായറാഴ്ച വാട്സ് ആപിലൂടെ അറിയിച്ചത് അങ്ങനെയാണ്. മീഡിയാ ലിസ്റ്റ് പ്രശ്നമാക്കിയ അഭ്യുദയകാംഷികളെ പേടിച്ചാണ് കൂടുതൽ വിശദാംശങ്ങളും പേരുകളും വാട്സ് ആപിലൂടെ ആ സമയം വെളിപ്പെടുത്താതിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച ആദ്യ സംഘം ട്രെയിനിൽ കയറുമ്പോഴും കാര്യങ്ങൾ വ്യക്തമായിരുന്നില്ല. പിന്നീടാണ് സ്റ്റാർ ഹോട്ടലിൽ താമസം ഉൾപ്പെടെ അവർ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയുന്നത്. പെട്ടന്നു തന്നെ ഓയോ മുറികളും റെഡ് ബസും ക്യാൻസൽ ചെയ്തു. ക്യാൻസലേഷനിൽ അല്പം നഷ്ടം സംഭവിച്ചെങ്കിലും അതിലും എത്രയോ വലിയ സൗകര്യങ്ങൾ ലഭിച്ചു. തിങ്കളാഴ്ച പുലർച്ചയോടെ യാത്രയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. യാത്രാ ഷെഡ്യൂൾ തയാറാക്കി നൽകി. തെലങ്കാന പ്രസ് അക്കാദമി സെക്രട്ടറി രാജമൗലി, കവിതാ റാവുവിന്റെ സെക്രട്ടറി അവിനാശ്, എന്നിവരാണ് തെലങ്കാന സർക്കാർ ക്രമീകരണങ്ങൾക്കു ചുക്കാൻ പിടിച്ചത്.
തെലങ്കാന സർക്കാരിന്റെ അഭിമാന വികസന പദ്ധതി പ്രദേശങ്ങളിലേക്കുള്ള സന്ദർശനം കൂടി ഉൾപ്പെടുത്തി അന്തിമ ചാർട്ട് അവർ വാട്സ് അപ്പിൽ അയച്ചു. തെലങ്കാന രൂപീകരണത്തിന് ശേഷം അവിടെ എത്തുന്ന ഏറ്റവും വലിയ മാധ്യമ സംഘമായി നമ്മൾ മാറി. ഇൻഫർമേഷൻ ഡെപ്യൂട്ടികമ്മീഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘം നേരിട്ടാണ് പര്യടനത്തിന് മേൽനോട്ടം വഹിച്ചത്. തെലങ്കാനയിലെ എല്ലാ പത്രങ്ങളും ചാനലുകളും സന്ദർശനം വാർത്തയാക്കി. യാത്രയ്ക്കിടയിൽ തന്നെ ഫേസ്ബുക്ക് ലൈവ് നൽകിയും. പത്രവാർത്ത നൽകിയും നമ്മുടെ സംഘാംഗങ്ങളും ഇത് വൻവിജയമാക്കി.
ഏറെ ആശങ്കയോടെ ആരംഭിച്ച ഹൈദ്രാബാദ് യാത്ര വിജയമാക്കിയ എല്ലാ മാധ്യമപ്രവർത്തകരോടും ശ്രീ. ആന്റോ ആന്റണി എംപിയോടും വി.എൻ വാസവനോടും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വേലായുധൻ സാറിനോടും, പിആർഡി ഡയറക്ടർ ശ്രീ. സുഭാഷിനോടും ഇൻഫർമേഷൻ ഓഫിസർ സിനിയോടുമുള്ള കൃതജ്ഞതയും വീണ്ടും ഇവിടെ രേഖപ്പെടുത്തട്ടെ. യാത്രയിൽ ഞങ്ങൾക്കൊപ്പം പങ്കെടുത്ത നമ്മുടെ മൂന്ന് വനിതാ സഹപ്രവർത്തകർക്കുള്ള പ്രത്യേക നന്ദിയും അറിയിക്കുന്നു. ഒപ്പം തെലങ്കാന ഇൻഫർമേഷൻ കമ്മീഷണർ അരവിന്ദ് കുമാർ IAS, ഹൈദ്രാബാദ് പ്രസ് ക്ളബ് പ്രസിഡന്റ് ബി.രാജമൗലി എന്നിവർക്കും നന്ദി അറിയിക്കുന്നു.
പ്രസിഡന്റ്, സെക്രട്ടറി
Stories you may Like
- മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റത്തിൽ ബഹുജന പ്രതിഷേധം
- മറുനാടന് പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്തതിന് കാരണം തിരിച്ചറിഞ്ഞ് ബിജെപി ദേശീയ നേതൃത്വവും
- ഓപ്പറേഷൻ കാവേരിയിൽ ആദ്യ സംഘം ഡൽഹിയിൽ; ആലക്കോടിന് ആശ്വാസവാർത്ത
- മാതൃഭൂമി ന്യൂസിനെതിരായ കേസ് പിൻവലിക്കണം
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്