കോതമംഗലം ചെറിയ പള്ളിയിൽ വ്യാഴാഴ്ച പ്രാർത്ഥന നടത്തുമെന്ന് ഓർത്തഡോക്സ് പക്ഷം; പള്ളിപ്രവേശനത്തിന് സംരക്ഷണം തേടി തോമസ് പോൾ റമ്പാന്റെ കത്ത് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക്; വ്യാഴാഴ്ച രാവിലെ പത്തിന് പള്ളിയിൽ കയറുമെന്ന് പ്രഖ്യാപനം; ശക്തമായി ചെറുക്കാൻ യാക്കോബായ പക്ഷത്തിന്റെ ഉറച്ച തീരുമാനം; ഓർത്തഡോക്സ് പക്ഷത്തിന്റെ നീക്കം പൊലീസിന് നേരേയുള്ള ഹൈക്കോടതി വിമർശനത്തിന് പിന്നാലെ; സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയേ മതിയാകൂവെന്ന് കോടതി; വ്യാഴാഴ്ച പള്ളിഅങ്കണം സംഘർഷഭരിതമാകുമെന്ന് ആശങ്ക
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: കോതമംഗലം ചെറിയ പള്ളിത്തർക്കത്തിൽ, ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ പള്ളിയിൽ പ്രവേശിക്കാൻ സംരക്ഷണം തേടി ഓർത്തഡോക്സ് പക്ഷം. ഓർത്തഡോക്സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ബിജുമോന് ഇതുമായി ബന്ധപ്പെട്ട് കത്തുകൊടുത്തു. വ്യാഴാഴ്ച രാവില 10 ന് പള്ളിയിൽ കയറുമെന്നാണ് അറിയിപ്പ്, ഹൈക്കോടതി വിധി കൂടി അനുകൂലമായതോടെയാണ് ഈ നീക്കം. അതേസമയം, യാക്കോബായ വിഭാഗം ശക്തമായ ചെറുത്തുനിൽപ്പിനുള്ള ഒരുക്കത്തിലാണ്. ഇന്ന് ചെറിയ പള്ളിയിൽ ചേർന്ന യോഗത്തിൽ വൈദികരും, അൽമായരും ഓർത്തഡോക്സ് വിഭാഗത്തിന്റെ പള്ളിപ്രവേശനം ഒരുകാരണവശാലും അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വ്യാഴ്ാഴ്ച പള്ളിഅങ്കണം സംഘർഷഭരിതമാകുമെന്ന് ഉറപ്പായി.
നേരത്തെ കാതമംഗലം ചെറിയ പള്ളിത്തർക്കത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഓർത്തഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണം. പ്രാർത്ഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് കോടതി ഉത്തരവ് പാലിക്കണം. പള്ളിയിൽ കയറരുതെന്ന് ഓർത്തഡോക്സുകാരോടു പറഞ്ഞത് എന്തിനാണ്. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടെ പള്ളിതർക്കം പുതിയ തലത്തിലെത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് യാക്കോബായ സഭ കൊടുത്ത ഹർജി കോടതി തള്ളുകയും ചെയ്തു. പിറവം പള്ളി കേസിലും അതിനിർണ്ണായകമാണ് ഈ വിധി. ഇതു സംബന്ധിച്ചുള്ള സുപ്രീംകോടതി നടപ്പിലാക്കിയേ മതിയാകൂവെന്നും ഹൈക്കടോതി വിശദീകരിച്ചു.
സർക്കാരിന് ഏറെ വെല്ലുവിളിയാണ് ഈ വിധി. എന്തു വന്നാലും പള്ളി ഓർത്തഡോക്സ് പക്ഷത്തിന് വിട്ടു കൊടുക്കില്ലെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. പിറവം പള്ളിയിൽ കോടതി വിധി നടപ്പാക്കാനെത്തിയപ്പോൾ നാടകീയ സംഭവങ്ങളുണ്ടായി. യാക്കോബായക്കാർ ആത്മഹത്യയ്ക്ക് പോലും മുതിർന്നു. ഇതോടെ പൊലീസ് പിന്മാറുകയായിരുന്നു. കോതമംഗലം പള്ളിയിലും വിധി നടപ്പാക്കാനുള്ള ശ്രമത്തെ വിശ്വാസികൾ ചെറുത്തിരുന്നു. ഇതു മൂലം ഓർത്തഡോക്സ് സഭാ വികാരിക്ക് തിരിച്ചു പോകേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന മുൻസിഫ് കോടതി നിർദ്ദേശം റദ്ദ് ചെയ്യണമെന്ന യാക്കോബായ സഭയുടെ ഹർജിയിൽ പൊലീസ് ക്രമസമാധാന പ്രശ്നം കോടതിക്ക് മുമ്പിലുയർത്തിയത്. ഇത് കോടതി തള്ളി. ഇതോടെ വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയുമായി. വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്താനും സാധ്യതയുണ്ട്.
കോതമംഗലം ചെറിയപള്ളി കേസിൽ ഓർത്തഡോക്സ് പക്ഷത്തിനും അനുകൂലമായി കോടതിവിധി വന്നതോടെ തന്നെ പ്രദേശം സംഘർഷത്തിലേക്ക് കടന്നിരുന്നു. കോതമംഗലം ചെറിയ പള്ളിയും വെട്ടിത്തറ പള്ളിയും 1934 ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്നും കോടതി ചെലവ് നൽകണം എന്നും കോടതി വിധിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പെരുമ്പാവൂർ സബ്കോടതി ആണ് വിധി പ്രഖ്യപിച്ചത്. തോമസ് പോൾ റമ്പാച്ചൻ കൊടുത്ത കേസിലാണ് ഓർത്തഡോസ് പക്ഷത്തിന് അനുകൂലമായ വിധി ഉണ്ടായത്. നേരത്തെ പെരുമ്പാവൂർ മുൻസിഫ് കോടതി വിധി ഓർത്തഡോക്സ് പക്ഷത്തിനു അനുകൂലമായി വിധി പുറപ്പെടിച്ചിരുന്നു. പിന്നീട് കിട്ടിയ സ്റ്റേയുടെ പുറത്താണ് ചെറിയപള്ളിയിൽ യാക്കോബായ പക്ഷം കുർബാന അർപ്പിച്ചു കൊണ്ടിരുന്നത്. സ്റ്റേ തള്ളിക്കൊണ്ട് വന്ന സബ് കോടതി വിധി കോതമംഗലത്ത് സംഘർഷഭൂമിയായി മാറ്റി. ഇതിനിടെയാണ് കേസുമായി യാക്കോബയക്കാർ ഹൈക്കോടതിയിൽ എത്തിയത്.
അവകാശികളായല്ല അഭയാർത്ഥികളായി.. ഇതാണ് ഇപ്പോൾ യാക്കോബായ പക്ഷക്കാരായ ഇവിടുത്തെ വിശ്വാസികൾ ഒന്നടങ്കം വ്യക്തമാക്കുന്നത്. പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള പള്ളിയുടെ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന ആചാര-വിശ്വാസങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസ-ആചാരങ്ങൾ നടത്തുന്നതിന് പൊലീസ് സംരക്ഷണം അനുവദിച്ചുകൊണ്ടുള്ള മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി ഇക്കൂട്ടരെ ഒന്നടങ്കം ആശങ്കകൂലരാക്കിയിരുന്നു. പതിനാല് വീട്ടുകാർക്ക് വേണ്ടി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളെ അവരുടെ വിശ്വാസത്തിൽ നിന്ന് മാറ്റി നിർത്തുന്ന തരത്തിലുള്ള ഈ വിധി നടപ്പാക്കുന്നതിന് ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതം കോതമംഗലത്തിന്റെ സാമൂഹിക അന്തരീക്ഷം തകർക്കുന്ന തരത്തിലായിരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. മുൻപും ഇത്തരത്തിൽ വിധി വന്നപ്പോൾ പ്രതിഷേധവുമായി വിശ്വാസികൾ തെരുവിലേക്ക് ഇറങ്ങിയിരുന്നു.
നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഈ നീക്കമെന്നാണ് യാക്കോബായ വിശ്വാസികളുടെ പ്രധാന ആരോപണം.നിലവിലെ വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് കോതമംഗലത്തെ ഇതര മത നേതാക്കാളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പള്ളിക്കറ്റിക്ക് പൂർണ്ണപിന്തുണ അറിയിട്ടുണ്ട്. കോതമംഗലത്തെ കലാപഭൂമിയാക്കി പള്ളി പൂട്ടുന്ന സ്ഥിതി അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് പള്ളി സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്. പള്ളിയുടെ വിശ്വാസ സംരക്ഷണത്തിനായി ജീവൻ ത്യജിക്കാൻപോലും തങ്ങൾ തയ്യാറാണെന്നുള്ള പ്രഖ്യപനവുമായി വിശ്വാസികൾ പരസ്യമായി രംഗത്തെത്തുണ്ട്.
വിശ്വാത്തെ ചെറുക്കാൻ ആരുവന്നാലും അവർ അത് സംരക്ഷിക്കാൻ ശ്രമിക്കും. തോമസ്സ് പോൾ റമ്പാൻ പൊലീസ് സംരക്ഷണയിൽ പള്ളിയിൽകയറാൻ എത്തിപ്പോഴും സംഭവിച്ചത് അതാണ് .ഇനി ആരുവന്നാലും ഇത് തന്നെ സംഭവിക്കുമെന്നാണ് യാക്കോബായക്കാരുടെ നിലപാട്. കോതമംഗലം:ഹൈറേഞ്ച് കവാടം,മതമൈത്രിയുടെ സംഗമ ഭൂമി,പ്രകൃതി സ്നേഹികളുടെ വിഹാരകേന്ദ്രം,കായിക കേരളത്തിന്റെ തലസ്ഥാനം,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഈറ്റില്ലം,കർഷകർ കനകം വിളയിക്കുന്ന മണ്ണ്.....കോതമംഗലത്തെക്കുറിച്ചുള്ള വിശേഷണങ്ങൾ ഏറെയാണ്. ചരിത്രവും ഹൈതീഹ്യവും കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ഈ നാടിന്റെ ഭൂതകാലം.മഹാശിലാ സംസ്കാരകാലം മുതൽ കോതമംഗലം പേരുകേട്ട നാടായിരുന്നെന്നാണ് ചരിത്രാന്വേഷകരുടെ വിലയിരുത്തൽ.പിൽകാലത്ത് ചേരരാജാക്കന്മാരുടെ ഭരണകാലത്തിനുശേഷം ഇടപ്രഭുക്കന്മാരായ കർത്താക്കന്മാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നുചേർന്നെന്നും പിന്നീട് കുറച്ചു നൂറ്റാണ്ടുകളിൽ ഈ പ്രദേശത്തിന് എന്ത് സംഭവിച്ചു എന്നകാര്യം ഇനിയും പുറത്തുവന്നിട്ടില്ലാ എന്നുമാണ് ഇക്കൂട്ടരുടെ പക്ഷം
ചരിത്ര ശേഷിപ്പുകൾ എന്ന തരത്തിൽ വിലയിരുത്താവുന്ന കോതമംഗലം മർത്താമറിയം വലിയ പള്ളിയും മർത്തോമ ചെറിയ പള്ളിയും കത്തീഡ്രൽ പള്ളിയും അടുപ്പുകല്ലുകൾപോലെ അടുത്തടുത്ത് സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ തിലകക്കുറിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാർത്തോമ ചെറിയ പള്ളിക്ക് കോതമംഗലത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ നിർണ്ണായക സ്ഥാനമുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. എൽദോ മോർ ബസേലിയോസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി സുറിയാനി ക്രിസ്തിയാനികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. പറങ്കികളുടെ ആക്രമണത്താൽ കഷ്ടപ്പെട്ടിരുന്ന മലങ്കര സഭയെ രക്ഷിക്കാൻ പാത്രിയാർക്കീസ് ബാവയുടെ കൽപ്പന പ്രകാരം യൽദോമാർ ബസേലിയോസ് ബാവ എത്തിയതും തുടർന്നുള്ള സംഭവ പരമ്പരകളുമാണ് പള്ളിയുടെ ഇന്നുള്ള പ്രശസ്തിക്ക് വഴിതെളിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്