ഇന്നലെ ഉച്ചയോടെ പള്ളിയിൽ കയറാൻ എത്തിയ തോമസ് പോൾ റമ്പാൻ രാത്രി മുഴുവൻ കാറിൽ തന്നെ ഇരുന്നു; ചുറ്റിനും വൻ പൊലീസ് കാവൽ; യാക്കോബായ വിശ്വാസികൾ വീട്ടിൽ പോകാതെയും കണ്ണിമ ചിമ്മാതേയും പ്രതിരോധ മതിൽ തീർത്ത് ചെറിയ പള്ളിക്ക് കാവലിരുന്നു; അന്ത്യോഖ്യാ വിശ്വാസം സംരക്ഷിക്കാൻ മരണംവരെ പോരാടുമെന്ന് യാക്കോബായക്കാർ; രണ്ട് കൂട്ടരും ഉറച്ച് നിൽക്കുമ്പോൾ വെട്ടിലാകുന്നത് സർക്കാർ തന്നെ; കോതമംഗലം ചെറിയ മാർത്തോമാ പള്ളിയിലെ സംഘർഷത്തിന് അയവില്ല
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം : കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ സംഘർഷം തുടരുന്നു. കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് അയവ് വരുന്നില്ല. പള്ളി പരിസരത്ത് സംഘർഷം രാത്രിയിലും തുടരുന്നു. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കാൻ ഇനിയും അനുവദിച്ചിട്ടില്ല. മടങ്ങിപ്പോകാൻ റമ്പാൻ തയാറാകാതിരിക്കുകയാണ്. പള്ളിക്ക് 50 മീറ്റർ മുമ്പിലായി വന്ന കാറിൽ തന്നെ ഇരിക്കുകയാണ് റമ്പാൻ. വൻ സുരക്ഷ പൊലീസ് ഒരുക്കുന്നുണ്ട്. കോടതി വിധി നടപ്പായി പള്ളിയിൽ കയറിയേ പോകൂവെന്ന നിലപാടിലാണ് റമ്പാൻ. എന്നാൽ യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്യുന്നു. പൊലീസ് കോടതി വിധി നടപ്പാക്കാനിറങ്ങിയാൽ ഗുരുതര പ്രതിസന്ധിയുണ്ടാകുമെന്ന് സർക്കാരും തിരിച്ചറിയുന്നു. അതുകൊണ്ടാണ് പൊലീസിന്റെ കാത്തിരിപ്പ്.
ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്ന് റമ്പാന്റെ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചയോടെയാണ് ഡ്രൈവർക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. ഡ്രൈവർ ആശുപത്രിയിൽ ആയപ്പോഴും തിരിച്ചു പോകാൻ റമ്പാൻ തയ്യാറായില്ല. പിറവം കേസു ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഈ സമയം കോതമംഗലത്തെ പ്രശ്നവും ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് ശ്രമം. അതുകൊണ്ട് തന്നെ കോടതി നിലാപാട് ഈ കേസിൽ അതിനിർണ്ണായകമാകും. ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് റമ്പാൻ. പിറവം പള്ളി കേസ് പുതിയ ബഞ്ചാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് മാറുമെന്നാണ് സർക്കാർ നിലപാട്.
പള്ളിയിൽ ശുശ്രൂഷ നടത്താൻ പൊലീസ് സംരംക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ രാവിലെ 10.30ന് ആണ് തോമസ് പോൾ റമ്പാൻ ചെറിയപള്ളിയിലെത്തിയത്. യാക്കോബയക്കാരുടെ എതിർപ്പ് മനസ്സിലാക്കി റമ്പാനെ പൊലീസ് മാറ്റി. എന്നാൽ ഉച്ചയോടെ വീണ്ടുമെത്തിയ റമ്പാൻ പോകാൻ കൂട്ടാക്കാതെ അവിടെ ഇരിക്കുകയാണ്. നേരത്തെ വിധി നടപ്പാക്കാൻ ശ്രമിക്കാത്ത പൊലീസിനെ ഹൈക്കോടതി കണക്കിന് വിമർശിച്ചിരുന്നു. പൊലീസ് ആക്ടിന് അപ്പുറത്തേക്ക് നിയമങ്ങളുണ്ടെന്നും പറഞ്ഞു. എങ്കിലും കോതംഗലത്തെ പ്രശ്നത്തെ വിശ്വാസമായി കണ്ട് മൗനം പാലിക്കുകയാണ് പൊലീസ്. പൊലീസ് നടപടിയുണ്ടായാൽ യാക്കോബായക്കാർ കടുംകൈ ചെയ്യുമെന്നാണ് പൊലീസിന്റെ ഭയം. ഇത് മനസ്സിലാക്കിയാണ് റമ്പാന് സുരക്ഷയൊരുക്കി രംഗം ശാന്തമാകാനുള്ള കാത്തിരിപ്പ്.
ഇന്നലെ രാവിലെ ഏഴിനാരംഭിച്ച വിശുദ്ധ കുർബാന മുതൽ പള്ളിയിലെത്തിത്തുടങ്ങിയ വിശ്വാസികൾ തുടർന്നു നടന്ന മറ്റു രണ്ടു കുർബാനകളോടെ വർധിച്ചു. ഇവരെല്ലാം 'അന്ത്യോഖ്യാ വിശ്വാസം സംരക്ഷിക്കാൻ മരണംവരെ പോരാടും' എന്ന പ്രഖ്യാപനവുമായി പള്ളിയകത്തും പുറത്തും നിലയുറപ്പിച്ചതു പൊലീസിനെ കുഴക്കി. അതിനിടെ ശ്രേഷ്ഠ കാതോലിക്കാ ബാവയും മറ്റു മെത്രാപ്പൊലീത്തമാരും എത്തിയതോടെ വിശ്വാസികളുടെ എണ്ണം വർധിച്ചു. പന്ത്രണ്ടരയോടെ പൊലീസ് ജീപ്പിൽ മടങ്ങിയ തോമസ് പോൾ റമ്പാൻ തിരികെവരുമെന്ന് അറിയിച്ചാണു പോയത്. സ്ഥലത്തു സ്ഫോടനാത്മകമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ കൂടുതൽ സഹായം നൽകാനാവില്ല എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാൽ, ഒന്നേകാലോടെ റമ്പാൻ സ്വകാര്യകാറിൽ പള്ളിയിലെത്തി. തുടർന്നു വിശ്വാസികൾ തടഞ്ഞു. കാറിൽനിന്നിറങ്ങാതെ തുടരുന്നതിനാൽ പൊലീസ് സംരക്ഷണം തുടരുകയാണ്. നിരീക്ഷകന്റെ സാന്നിധ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിൽ ഇന്നു തീർപ്പാവുകയാണെങ്കിൽ വീണ്ടും പള്ളിയിൽ പ്രവേശിക്കാനുള്ള ശ്രമം തുടരാനാണ് തോമസ് പോൾ റമ്പാന്റെ ശ്രമമെന്ന് അറിയുന്നു.
ഇന്നലെ രാവിലെ റമ്പാൻ എത്തുമ്പോൾ ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം പള്ളിയിൽ കുർബാനയർപ്പിക്കുകയായിരുന്നു അപ്പോൾ. തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാതിരിക്കാൻ നൂറുകണക്കിനു യാക്കോബായ വിശ്വാസികൾ പ്രതിരോധം തീർത്തു. ഗേറ്റിനു പുറത്തു പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ, പള്ളിയിൽനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനു കഴിഞ്ഞില്ല. ഇതെ തുടർന്നു 2 മണിക്കൂറിനുശേഷം തോമസ് പോൾ റമ്പാൻ വീണ്ടും എത്തി. പള്ളിയുടെ പടിഞ്ഞാറേ കുരിശിനു സമീപം എത്തിയ റമ്പാനെ സംഘർഷസാധ്യത കണക്കിലെടുത്ത് കാറിൽനിന്നു പുറത്തിറങ്ങാൻ പൊലിസ് അനുവദിച്ചില്ല. മടങ്ങാൻ തയാറല്ലെന്നു വ്യക്തമാക്കിയ റമ്പാൻ കാറിൽ തുടർന്നു. ഇവിടെ പൊലീസിന്റെ കണക്കു കൂട്ടലും തെറ്റി. സംഘർഷം തിരിച്ചറിയുമ്പോൾ റമ്പാൻ മടങ്ങുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ.
കോടതി വിധി നടപ്പാക്കാൻ പൊലിസിനു ബാധ്യതയുണ്ടെന്നും അതിനു തയാറാകാത്ത പൊലിസ് നാടകം കളിക്കുകയാണെന്നും തോമസ് പോൾ റമ്പാൻ ആരോപിച്ചു. പൊലിസിന്റെ ഒത്താശയോടെയാണു യാക്കോബായ വിശ്വാസികളുടെ നിയലംഘനം. ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ തിരക്കഥയനുസരിച്ചുള്ള നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോതമംഗലം ചെറിയപള്ളി യാക്കോബായ സഭയുടെ മാത്രം സ്വത്താണെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ കുറ്റപ്പെടുത്തലുമായി എത്തി. പള്ളിയുടെ അവകാശം സംബന്ധിച്ച് കേസുകൾ ആരംഭിച്ചിട്ട് വർഷങ്ങളായി. കേസ് നടത്തിപ്പിൽ സജീവമായി പങ്കെടുത്തശേഷം വിധി വന്നപ്പോൾ അതു അനുസരിക്കുകയില്ല എന്ന നിലപാട് ശരിയല്ലെന്നാണ് അവരുടെ പക്ഷം.
ഓർത്തഡോക്സ് സഭയുടെ വികാരി തോമസ് പോൾ റമ്പാന് കോടതി അനുവദിച്ച പൊലീസ് സംരക്ഷണം നൽകാൻ കൂട്ടാക്കാതെ പൊലീസ് ഒഴിവു കഴിവുകൾ പറയുകയാണ്. പിറവത്തേതിനു സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. സംരക്ഷണം നൽകാമെന്ന് സമ്മതിച്ച പൊലീസ്, പള്ളിമുറ്റത്ത് കൂട്ടം കൂടാൻ ആളുകളെ അനുവദിച്ചു. ഇതു പൊലീസിന്റെ ഇരട്ടത്താപ്പാണെന്ന് ഓർത്തഡോക്സുകാർ പറയുന്നു. അതിനിടെ സഭയുടെ സ്വത്ത് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ പറഞ്ഞു. കോടതി വ്യവഹാരത്തിലൂടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുകയില്ല. കോടതിക്കു പുറത്തു പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കുകയാണു വേണ്ടത്. അത് അംഗീകരിക്കാൻ ഓർത്തഡോക്സ് നേതൃത്വം തയാറാകാത്തതാണു പ്രശ്നങ്ങൾക്കു കാരണമെന്നും യാക്കോബായക്കാർ പറയുന്നു.
2017 ഓഗസ്ത് 16നാണ് കോതമംഗലം മാർത്തോമൻ ചെറിയ പള്ളി വികാരിയായി തോമസ് പോൾ റമ്പാനെ ഓർത്തോഡോക്സ് വിഭാഗത്തിന്റെ അങ്കമാലി ഭദ്രാസനാധിപൻ നിയമിച്ചത്. പക്ഷേ, ഇദ്ദേഹത്തിന് യാക്കോബായ വിഭാഗത്തിന്റെ എതിർപ്പ് കാരണം പള്ളിയിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് റമ്പാൻ കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടുകയുംചെയ്തു. എന്നാൽ, പള്ളിയിൽ കയറാൻ കഴിയാതെ വന്നതോടെ വീണ്ടും കോടതിയെ സമീപിച്ചു. റമ്പാന് പ്രാർത്ഥനയ്ക്ക് അവസരം ക്രമീകരിക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്