വീട്ടിലുണ്ടോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് ഫോൺ; വായ്പാ തിരിച്ചടവ് വിഷയം രമ്യമായി തീർക്കാമെന്ന് പ്രതീക്ഷിരുന്നപ്പോൾ വന്നത് പൊലീസും കൂട്ടവുമായി; നോട്ടീസ് കാണിച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ കാറെടുത്തുകൊണ്ട് പോയി; തന്നോട് കൊട്ടക് മഹീന്ദ്ര ബാങ്ക് കാട്ടിയതുകൊടുംചതിയെന്ന് കോട്ടയം കൂരാളി സ്വദേശി നാരായണൻ; ബാങ്കിന്റെ 'സൂപ്പർ ആക്ഷൻ' കോവിഡ് കാലത്തെ മൊറട്ടോറിയം ഇളവുകൾ നൽകാതെ
കെ ആർ ധന്യ
കോട്ടയം: കോവിഡ് കാലത്തെ മൊറട്ടോറിയം ഇളവുകൾ നൽകാതെ, വാഹന വായ്പ തിരിച്ചടച്ചില്ലെന്ന് കാണിച്ച് വാഹനം പിടിച്ചെടുത്തുകൊട്ടക് മഹീന്ദ്ര ബാങ്ക്. കോട്ടയം കൂരാളി സ്വദേശി സി എസ് നാരായണന്റേയും ഭാര്യ എം എസ് ഓമന അമ്മാളിന്റേയും പേരിലുള്ള വാഹനമാണ് വീട്ടിലെത്തി പിടിച്ചെടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മോറട്ടോറിയം ഇളവുകൾ നൽകണമെന്ന ആർബിഐ നിർദ്ദേശം വക വക്കാതെ വാഹനം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ആരോപണം. കോടതി ഉത്തരവുമായെത്തിയ സംഘം വാഹനം പിടിച്ചെടുക്കുകയായിരുന്നു. ബാങ്കിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ.
വായ്പ തിരിച്ചടവ് മുടങ്ങിയെന്ന് കാണിച്ചാണ് ബാങ്ക് കോടതിയിൽ നിന്ന് വാഹനം പിടിച്ചെടുക്കാനുള്ള ഉത്തരവ് സ്വന്തമാക്കിയത്. എന്നാൽ ഇതിൽ ആറ് മാസം മോറട്ടോറിയം ഇളവുകളുടെ പരിധിയിൽ വരുന്നതാണ്. ഇളവുകൾ നീങ്ങിയ സെപ്റ്റംബർ മാസം ഉടമ വായ്പ അടക്കുകയും ചെയ്തു. എന്നാൽ പിന്നീടുള്ള മാസത്തിൽ വായ്പ തിരിച്ചടക്കാതിരുന്നത് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിട്ടാണെന്ന് നാരായണൻ പറയുന്നു. വായ്പാ തിരിച്ചടവ് സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലേക്കെത്താമെന്ന് പറഞ്ഞ ബാങ്ക് അധികൃതർ വീട്ടിലെത്തി വാഹനം പിടിച്ചുകൊണ്ട് പോവുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ബാങ്ക് ചെയ്തത് ചതിയും നിയമലംഘനവും
2019 ൽ മാരുതി ബ്രീസ കാർ വാങ്ങാൻ കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്നായിരുന്നു വായ്പ എടുത്തത്. കഴിഞ്ഞ മാർച്ച് മാസം വരെ വായ്പാ തിരിച്ചടവ് കൃത്യമായി നടന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നീ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്തതോടെ നാരായണന് വായ്പ തിരിച്ചടക്കാനായില്ല. എന്നാൽ എല്ലാ വായ്പകൾക്കും ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചതോടെ വാഹന വായ്പ അതിന്റെ പരിധിയിലാണ് എന്ന വിശ്വാസത്തിൽ നാരായണൻ ആശ്വസിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോൾ മോറട്ടോറിയം ഇളവുകൾ നീട്ടി നൽകണമെന്ന് ബാങ്കിന് മെയിൽ അയച്ചു. ആറ് മാസത്തെ മോറട്ടോറിയം കാലാവധി കഴിഞ്ഞപ്പോൾ സെപ്റ്റംബർ മാസത്തെ തിരിച്ചടവിനുള്ള തുക ബാങ്കിലേക്ക് അടക്കുകയും ചെയ്തു. എന്നാൽ അതിനിടെ ആറ് മാസത്തെ വായ്പ കുടിശികയാണെന്ന് കാണിച്ച് ബാങ്ക് നാരായണന് നോട്ടീസ് അയച്ചു. ഇതോടെ മോറട്ടോറിയം ഇളവിന് താൻ അർഹനാണെന്നും ഇളവുകൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിനോട് ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആറ് മാസത്തെ തുക തിരിച്ചടച്ചില്ല എന്നതിന്റെ പേരിൽ ചെക്ക് ബൗൺസ് കാണിച്ച് ബൗൺസിങ് ചാർജും നാരായണന്റെ അക്കൗണ്ടിൽ നിന്ന് ബാങ്ക് പിൻവലിച്ചു.
ബാങ്ക് അധികൃതരും നാരായണനുമായി നിരവധി തവണ ചർച്ചകൾ നടന്നു. എന്നാൽ മോറട്ടോറിയം ഇളവ് നൽകാനാവില്ല എന്ന നിലപാടിൽ ബാങ്ക് അധികൃതർ ഉറച്ച് നിൽക്കുകയായിരുന്നു. 'ഒക്ടോബർ മാസത്തിലെ പൈസ അടക്കാനിരുന്നതാണ്. അപ്പോൾ ബാങ്കിൽ നിന്ന് തന്നെയാണ് അതിപ്പോൾ അടക്കേണ്ട എന്ന് പറഞ്ഞത്. മോറട്ടോറിയം കാലത്തെ അടവ് സംബന്ധിച്ച ധാരണയായതിന് ശേഷം ബാക്കി അടവ് മതി എന്നായിരുന്നു ബാങ്കിൽ നിന്ന് പറഞ്ഞത്. ഞങ്ങൾ അവർ പറഞ്ഞത് വിശ്വസിച്ചു. ഇത് ഞങ്ങളെ ചതിച്ചതാണ്. നാല് മാസം അടവ് മുടങ്ങിയാൽ അവർക്ക് വാഹനം കൊണ്ട് പോകാം. എന്നാൽ മോറട്ടോറിയം കാലത്തെ കണക്കാണ് അവർ പറയുന്നത്. ' നാരായണൻ പറഞ്ഞു.
മോറട്ടോറിയം ഇളവുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാവാനായി നാരായണനും മകനും സ്ഥിരമായി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു. 'പിന്നീട് ഒരു ദിവസം വീട്ടിലുണ്ടോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് ഫോൺ വന്നു. മോറട്ടോറിയം കാലത്തെ അടവിന്റെ കാര്യം സംസാരിക്കാനാണ് എന്നാണ് കാര്യം പറഞ്ഞത്. പക്ഷെ അവർ പൊലീസും കോടതിയിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ വീട്ടിലെത്തി നോട്ടീസ് കാണിച്ച് ഒരു ദാക്ഷണ്യവുമില്ലാതെ കാറെടുത്തുകൊണ്ട് പോയി.' നാരായണൻ തുടർന്നു.
Dear Sir,
I have taken a car from Kotak Mahindra Prime Car Finance.
The loan details are as follows
Agreement No : 17803186
Agreement Date : 29-11-2019
Loan Type : Irr/Reset
Loan Amount : 8, 53,151/-
My main source of income got affected due to lock down. As per the latent announcement by RBI I wish to get the benefit of three months moratorium which will help me to reduce my financial burden in this crucial time.
I will start paying the EMI on regular basis as per the RBI guidelines.
Kindly do the needful and grant me the benefits of moratorium period. (July,August,September )
Thank you
Narayanan CS
നാരായണൻ ഹൃദ്രോഗിയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന തന്നോട് ഒരു കരുണയും കാണിക്കാതെ, നിയമ പ്രകാരം തനിക്ക് ലഭിക്കേണ്ട ഇളവുകൾ പോലും നൽകാതെ വാഹനം കൊണ്ടു പോയത് ക്രൂരതയാണെന്ന് ഇദ്ദേഹം പറയുന്നു. ' രാജ്യത്തെ എല്ലാ ബാങ്കുകൾക്കും കിട്ടുന്ന ഇളവുകൾ കൊട്ടക് മഹീന്ദ്രയിൽ കിട്ടില്ല എന്നാണ് അവർ പറയുന്നത്. എന്നാൽ അതവർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ കടം വാങ്ങിയായാലും പണം അടച്ചേനെ.' നാരായണൻ കൂട്ടിച്ചേർത്തു.
ബാങ്ക് അധികൃതർ പറയുന്നത്
എന്നാൽ നിയമ പ്രകാരം ലഭിക്കേണ്ട മോറട്ടോറിയം ഇളവുകൾ എല്ലാവർക്കും നൽകുന്നുണ്ടെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കളക്ഷൻ മാനേജർ രാഹുൽ പ്രതികരിച്ചു. മൂന്ന് മാസത്തെ ഇളവുകൾ എല്ലാവർക്കും ലഭിക്കും. പിന്നീട് മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെടുന്നവർക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തു. എന്നാൽ മറ്റ് നിയമനടപടികൾ സംബന്ധിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിയമ നടപടിക്കെതിരെയുള്ള പ്രതികരണം അറിയാനായി കൊട്ടക് മഹീന്ദ്ര ബാങ്ക് ഹെഡ് ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍