വീട്ടിലുണ്ടോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് ഫോൺ; വായ്പാ തിരിച്ചടവ് വിഷയം രമ്യമായി തീർക്കാമെന്ന് പ്രതീക്ഷിരുന്നപ്പോൾ വന്നത് പൊലീസും കൂട്ടവുമായി; നോട്ടീസ് കാണിച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ കാറെടുത്തുകൊണ്ട് പോയി; തന്നോട് കൊട്ടക് മഹീന്ദ്ര ബാങ്ക് കാട്ടിയതുകൊടുംചതിയെന്ന് കോട്ടയം കൂരാളി സ്വദേശി നാരായണൻ; ബാങ്കിന്റെ 'സൂപ്പർ ആക്ഷൻ' കോവിഡ് കാലത്തെ മൊറട്ടോറിയം ഇളവുകൾ നൽകാതെ
കെ ആർ ധന്യ
കോട്ടയം: കോവിഡ് കാലത്തെ മൊറട്ടോറിയം ഇളവുകൾ നൽകാതെ, വാഹന വായ്പ തിരിച്ചടച്ചില്ലെന്ന് കാണിച്ച് വാഹനം പിടിച്ചെടുത്തുകൊട്ടക് മഹീന്ദ്ര ബാങ്ക്. കോട്ടയം കൂരാളി സ്വദേശി സി എസ് നാരായണന്റേയും ഭാര്യ എം എസ് ഓമന അമ്മാളിന്റേയും പേരിലുള്ള വാഹനമാണ് വീട്ടിലെത്തി പിടിച്ചെടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മോറട്ടോറിയം ഇളവുകൾ നൽകണമെന്ന ആർബിഐ നിർദ്ദേശം വക വക്കാതെ വാഹനം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ആരോപണം. കോടതി ഉത്തരവുമായെത്തിയ സംഘം വാഹനം പിടിച്ചെടുക്കുകയായിരുന്നു. ബാങ്കിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ.
വായ്പ തിരിച്ചടവ് മുടങ്ങിയെന്ന് കാണിച്ചാണ് ബാങ്ക് കോടതിയിൽ നിന്ന് വാഹനം പിടിച്ചെടുക്കാനുള്ള ഉത്തരവ് സ്വന്തമാക്കിയത്. എന്നാൽ ഇതിൽ ആറ് മാസം മോറട്ടോറിയം ഇളവുകളുടെ പരിധിയിൽ വരുന്നതാണ്. ഇളവുകൾ നീങ്ങിയ സെപ്റ്റംബർ മാസം ഉടമ വായ്പ അടക്കുകയും ചെയ്തു. എന്നാൽ പിന്നീടുള്ള മാസത്തിൽ വായ്പ തിരിച്ചടക്കാതിരുന്നത് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിട്ടാണെന്ന് നാരായണൻ പറയുന്നു. വായ്പാ തിരിച്ചടവ് സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലേക്കെത്താമെന്ന് പറഞ്ഞ ബാങ്ക് അധികൃതർ വീട്ടിലെത്തി വാഹനം പിടിച്ചുകൊണ്ട് പോവുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ബാങ്ക് ചെയ്തത് ചതിയും നിയമലംഘനവും
2019 ൽ മാരുതി ബ്രീസ കാർ വാങ്ങാൻ കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്നായിരുന്നു വായ്പ എടുത്തത്. കഴിഞ്ഞ മാർച്ച് മാസം വരെ വായ്പാ തിരിച്ചടവ് കൃത്യമായി നടന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നീ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്തതോടെ നാരായണന് വായ്പ തിരിച്ചടക്കാനായില്ല. എന്നാൽ എല്ലാ വായ്പകൾക്കും ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചതോടെ വാഹന വായ്പ അതിന്റെ പരിധിയിലാണ് എന്ന വിശ്വാസത്തിൽ നാരായണൻ ആശ്വസിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോൾ മോറട്ടോറിയം ഇളവുകൾ നീട്ടി നൽകണമെന്ന് ബാങ്കിന് മെയിൽ അയച്ചു. ആറ് മാസത്തെ മോറട്ടോറിയം കാലാവധി കഴിഞ്ഞപ്പോൾ സെപ്റ്റംബർ മാസത്തെ തിരിച്ചടവിനുള്ള തുക ബാങ്കിലേക്ക് അടക്കുകയും ചെയ്തു. എന്നാൽ അതിനിടെ ആറ് മാസത്തെ വായ്പ കുടിശികയാണെന്ന് കാണിച്ച് ബാങ്ക് നാരായണന് നോട്ടീസ് അയച്ചു. ഇതോടെ മോറട്ടോറിയം ഇളവിന് താൻ അർഹനാണെന്നും ഇളവുകൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിനോട് ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആറ് മാസത്തെ തുക തിരിച്ചടച്ചില്ല എന്നതിന്റെ പേരിൽ ചെക്ക് ബൗൺസ് കാണിച്ച് ബൗൺസിങ് ചാർജും നാരായണന്റെ അക്കൗണ്ടിൽ നിന്ന് ബാങ്ക് പിൻവലിച്ചു.
ബാങ്ക് അധികൃതരും നാരായണനുമായി നിരവധി തവണ ചർച്ചകൾ നടന്നു. എന്നാൽ മോറട്ടോറിയം ഇളവ് നൽകാനാവില്ല എന്ന നിലപാടിൽ ബാങ്ക് അധികൃതർ ഉറച്ച് നിൽക്കുകയായിരുന്നു. 'ഒക്ടോബർ മാസത്തിലെ പൈസ അടക്കാനിരുന്നതാണ്. അപ്പോൾ ബാങ്കിൽ നിന്ന് തന്നെയാണ് അതിപ്പോൾ അടക്കേണ്ട എന്ന് പറഞ്ഞത്. മോറട്ടോറിയം കാലത്തെ അടവ് സംബന്ധിച്ച ധാരണയായതിന് ശേഷം ബാക്കി അടവ് മതി എന്നായിരുന്നു ബാങ്കിൽ നിന്ന് പറഞ്ഞത്. ഞങ്ങൾ അവർ പറഞ്ഞത് വിശ്വസിച്ചു. ഇത് ഞങ്ങളെ ചതിച്ചതാണ്. നാല് മാസം അടവ് മുടങ്ങിയാൽ അവർക്ക് വാഹനം കൊണ്ട് പോകാം. എന്നാൽ മോറട്ടോറിയം കാലത്തെ കണക്കാണ് അവർ പറയുന്നത്. ' നാരായണൻ പറഞ്ഞു.
മോറട്ടോറിയം ഇളവുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാവാനായി നാരായണനും മകനും സ്ഥിരമായി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു. 'പിന്നീട് ഒരു ദിവസം വീട്ടിലുണ്ടോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് ഫോൺ വന്നു. മോറട്ടോറിയം കാലത്തെ അടവിന്റെ കാര്യം സംസാരിക്കാനാണ് എന്നാണ് കാര്യം പറഞ്ഞത്. പക്ഷെ അവർ പൊലീസും കോടതിയിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ വീട്ടിലെത്തി നോട്ടീസ് കാണിച്ച് ഒരു ദാക്ഷണ്യവുമില്ലാതെ കാറെടുത്തുകൊണ്ട് പോയി.' നാരായണൻ തുടർന്നു.
Dear Sir,
I have taken a car from Kotak Mahindra Prime Car Finance.
The loan details are as follows
Agreement No : 17803186
Agreement Date : 29-11-2019
Loan Type : Irr/Reset
Loan Amount : 8, 53,151/-
My main source of income got affected due to lock down. As per the latent announcement by RBI I wish to get the benefit of three months moratorium which will help me to reduce my financial burden in this crucial time.
I will start paying the EMI on regular basis as per the RBI guidelines.
Kindly do the needful and grant me the benefits of moratorium period. (July,August,September )
Thank you
Narayanan CS
നാരായണൻ ഹൃദ്രോഗിയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന തന്നോട് ഒരു കരുണയും കാണിക്കാതെ, നിയമ പ്രകാരം തനിക്ക് ലഭിക്കേണ്ട ഇളവുകൾ പോലും നൽകാതെ വാഹനം കൊണ്ടു പോയത് ക്രൂരതയാണെന്ന് ഇദ്ദേഹം പറയുന്നു. ' രാജ്യത്തെ എല്ലാ ബാങ്കുകൾക്കും കിട്ടുന്ന ഇളവുകൾ കൊട്ടക് മഹീന്ദ്രയിൽ കിട്ടില്ല എന്നാണ് അവർ പറയുന്നത്. എന്നാൽ അതവർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ കടം വാങ്ങിയായാലും പണം അടച്ചേനെ.' നാരായണൻ കൂട്ടിച്ചേർത്തു.
ബാങ്ക് അധികൃതർ പറയുന്നത്
എന്നാൽ നിയമ പ്രകാരം ലഭിക്കേണ്ട മോറട്ടോറിയം ഇളവുകൾ എല്ലാവർക്കും നൽകുന്നുണ്ടെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കളക്ഷൻ മാനേജർ രാഹുൽ പ്രതികരിച്ചു. മൂന്ന് മാസത്തെ ഇളവുകൾ എല്ലാവർക്കും ലഭിക്കും. പിന്നീട് മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെടുന്നവർക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തു. എന്നാൽ മറ്റ് നിയമനടപടികൾ സംബന്ധിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിയമ നടപടിക്കെതിരെയുള്ള പ്രതികരണം അറിയാനായി കൊട്ടക് മഹീന്ദ്ര ബാങ്ക് ഹെഡ് ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.
Stories you may Like
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- ഐസിഐസിഐ ബാങ്കിന് 12.2 കോടി പിഴയിട്ട് റിസർവ് ബാങ്ക്
- ഗുരുവായൂരപ്പന് കാണിക്കയായി എക്സ്യുവി സമർപ്പിച്ച് മഹീന്ദ്രാ ആൻഡ് മഹീന്ദ്ര
- സർഫറാസ് ഖാന്റെ പിതാവിന് മഹീന്ദ്ര ഥാർ സമ്മാനമായി നൽകി ആനന്ദ് മഹീന്ദ്ര
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍