ജന്മദിനത്തിന്റെ ആഹ്ലാദമില്ല, ഉറ്റവരുടെ കണ്ണീർ മാത്രം; ആ ദുരന്തഭൂമിയിൽ അലൻ കാണാമറയത്ത്; ഉരുൾപൊട്ടലുണ്ടായ പ്ലാപ്പള്ളിയിൽ പതിനാല് വയസ്സുകാരന് വേണ്ടി ജന്മദിവസവും തിരച്ചിൽ തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മകന്റെ പതിനാലാം ജന്മദിനം ആഘോഷമാക്കാനിരുന്ന ആ വീടിന്റെ മുറ്റത്ത് അവനുവേണ്ടിയുള്ള തിരച്ചിലിലാണ് ബന്ധുക്കളും നാട്ടുകാരും. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ സ്ഥലത്ത് അലൻ എന്ന പതിനാല് വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ ബന്ധുക്കൾ അവന്റെ ജന്മദിവസവും തുടരുകയാണ്.
അലന്റെ പതിനാലാം ജന്മദിനമാണ്. അവനിഷ്ടമുള്ള ബ്ലാക്ക് ഫോറസ്റ്റ് കേക്കും വാങ്ങി പുതിയ വീട്ടിൽ ആഘോഷിക്കാനിരിക്കെയാണ് ആറ്റുചാലിൽ ജോമിയുടെ വീടും പരിസരവും ദുരന്തഭൂമിയായി മാറിയത്.
ഇന്നലെ ദുരന്തസ്ഥലത്ത് നിന്ന് കുട്ടിയുടേതെന്ന് സംശയിച്ച ചില മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. അലന്റേതെന്ന് കരുതി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നെങ്കിലും മൃതദേഹം അലന്റേത് അല്ലെന്ന അറിയിപ്പ് ലഭിച്ചുവെന്ന് അലന്റെ അമ്മാവൻ റെജി പറഞ്ഞു.
കാൽ അടക്കമുള്ള ശരീരഭാഗങ്ങളാണ് അലന്റെതെന്ന് കരുതി ഇന്നലെ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടത്തിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ശരീരഭാഗം കുട്ടിയുടേതല്ലെന്ന സംശയം ഉണ്ടായത്. തുടർന്ന് ശരീരഭാഗം മോർച്ചറിയിലേക്കുമാറ്റി.
ആറ്റുചാലിൽ ജോമിയുടെ മകനാണ് അലൻ. ജോമിയുടെ ഭാര്യ സോണിയയും ദുരന്തത്തിൽ അകപ്പെട്ടിരുന്നു. വീടിനടുത്തുണ്ടായ മണ്ണിടിച്ചലിനെ കുറിച്ച് സമീപത്തെ കടയിലെത്തി സംസാരിക്കുന്നതിനിടെ വീടും പുരയിടവും ഇടിഞ്ഞ് ഇവർ നിന്ന കടയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അലന്റെ പിതാവ് ജോമി നോക്കിനിൽക്കെയാണ് അപകടമുണ്ടായത്. കടയിലുണ്ടായിരുന്ന സരസമ്മ, അയൽവാസിയായ റോഷ്നി എന്നിവരും മരിച്ചു.
ചെറുതും വലുതുമായ ഇരുപത്തിയഞ്ചോളം ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമാണ് കൂട്ടിക്കലിൽ ഉണ്ടായത്. ഒഴുകിയിറങ്ങിയ കട്ടച്ചെളി. നിമിഷം കൊണ്ട് ഉയർന്നു പൊന്തിയ വെള്ളം... മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത അതി തീവ്രമഴ ഒരു ഗ്രാമത്തെയാകെ തകർത്തുകളഞ്ഞു.
കോട്ടയം ജില്ലയുടെ അതിർത്തിയിൽ ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്ന മലയോര പഞ്ചായത്തായ കൂട്ടിക്കൽ കണ്ടത് സമാനതകളില്ലാത്ത ദുരന്തമാണ്. നാട്ടുകാരിൽ പ്രായമായവർ പോലും ഇത്തരത്തിൽ ഒരു ദുരിതം നേരിൽ കണ്ടിട്ടില്ല. പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 10 പേർ കൊല്ലപ്പെട്ട കാവാലിയും പ്ലാപ്പള്ളിയും ഉൾപ്പെടുന്നത്.
ഒക്ടോബർ 16നു, ശനിയാഴ്ച രാവിലെ ഒൻപതോടെയാണു പ്രദേശത്തു മഴ കനത്തത്. അടുത്തു നിൽക്കുന്നവരെപ്പോലും കാണാനാകാത്ത ശക്തമായ മഴ. ഉരുളുകൾ പൊട്ടുമെങ്കിലും കൈത്തോടുകൾ വഴി വെള്ളവും കല്ലും മണ്ണും കടന്നു പോകുന്നതായിരുന്നു പതിവെന്നു നാട്ടുകാർ പറയുന്നു. ഈ വിശ്വാസമാണ് അതി തീവ്ര മഴയിൽ തകർന്നത്. വീടുകൾ ഇരിക്കുന്ന പ്രദേശത്തു കൂടി കല്ലും മണ്ണും പാഞ്ഞു.
കൊടുങ്ങ- ഇളംകാട് റോഡ്, മുക്കുളം തുടങ്ങിയ പ്രദേശങ്ങളിലും വലിയ തോതിൽ ഉരുളുപൊട്ടി. ഇതു കൂടാതെ ചെറിയ ഉരുളുകൾ പഞ്ചായത്തിലാകെ പൊട്ടി. ഇതോടെ പഞ്ചായത്തിലൂടെ ഒഴുകുന്ന പുല്ലകയാർ നിമിഷനേരംകൊണ്ട് നിറഞ്ഞു കവിഞ്ഞു. 16നു രാവിലെ പത്തരയോടെ കൂട്ടിക്കൽ ടൗൺ മുങ്ങാൻ തുടങ്ങി. വ്യാപാരികളും വീട്ടുകാരും കയ്യിൽ കിട്ടിയതുകൊണ്ട് ഉയരമുള്ള പ്രദേശങ്ങളിലേക്ക് ഓടി.
എന്താണെന്ന് മനസ്സിലാകും മുൻപ് ചെളിവെള്ളം കൂട്ടിക്കൽ ടൗണിനെ മുക്കിക്കളഞ്ഞു. വാഹനങ്ങൾ ഒഴുകി നീങ്ങി. കടകളിലും വീടുകളിലും ചെളി നിറഞ്ഞു. കൂട്ടിക്കൽ ചപ്പാത്തിന് അടുത്തുള്ള ചില വീടുകൾ നിലം പൊത്തി. വെള്ളം മൂന്നു മണിക്കൂറോളം ടൗണിൽ നിറഞ്ഞു നിന്നതോടെ എല്ലാം നഷ്ടപ്പെട്ടുവെന്ന നിരാശയിലേക്ക് വ്യാപാരികളും വീട്ടുകാരും എത്തി. ഇതിനിടെ ഒന്നരയോടെ കാവാലിയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ ആറു പേർ പെട്ടു. പിന്നാലെ പ്ലാപ്പള്ളിയിൽ ഉരുൾ പൊട്ടി നാലുപേരെ കാണാതായി. സഹായത്തിനുള്ള വിളികൾ പല വഴിക്ക് പാഞ്ഞെങ്കിലും എത്തിപ്പെടാനാകാത്ത അകലത്തിലേക്ക് കൂട്ടിക്കൽ അപ്പോഴേക്കും പതിച്ചിരുന്നു.
പഞ്ചായത്തിനുള്ളിലൂടെ കടന്നു പോകുന്ന പ്രധാന പാതകളായ മുണ്ടക്കയം -കൂട്ടിക്കൽ- ഇളംകാട് വാഗമൺ റോഡ്, കൊക്കയാർ- കൂട്ടിക്കൽ റോഡ്, കൂട്ടിക്കൽ- പാതാമ്പുഴ- പൂഞ്ഞാർ റോഡ്, ഏന്തയാർ- കൈപ്പള്ളി-പൂഞ്ഞാർ റോഡ് എന്നിവ ഗതാഗത യോഗ്യമല്ലാതായതോടെ കൂട്ടിക്കൽ ഒറ്റപ്പെട്ടു. റോഡിൽ പലയിടങ്ങളിലും കല്ലും മണ്ണും നിറഞ്ഞതോടെ വലിയ വാഹനങ്ങൾക്കു പോലും കടന്നെത്താനായില്ല. 16നു രാത്രിയോടെയാണു കൂട്ടിക്കൽ ചപ്പാത്ത് വരെ വാഹനങ്ങൾ എത്താനുള്ള ക്രമീകരണങ്ങളുണ്ടായത്.
കവാലിയിലും പ്ലാപ്പള്ളിയിൽനിന്ന് ഉരുൾപൊട്ടലിൽ പെട്ടവർ ഒലിച്ചെത്തിയ താളുങ്കലിലും ജീവന്റ കണികയുണ്ടോ എന്നു രക്ഷാപ്രവർത്തകർ തിരഞ്ഞപ്പോൾ തകർന്നു പോയ വീടുകളുടെയും കടകളുടെയും ഇടയിലൂടെ ബാക്കി എന്തെങ്കിലുമുണ്ടോ എന്ന തിരച്ചിലിലായിരുന്നു നാട്ടുകാർ. കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള സൈനികർ, പൊലീസ്, അഗ്നിരക്ഷാസേന, ദേശീയ ദുരന്ത പ്രതികരണ സേന എന്നീ വിഭാഗങ്ങൾക്കൊപ്പം നാട്ടുകാരും തിരച്ചിലിനിറങ്ങി.
17നു രാവിലെ എട്ടോടെ ദുരന്തമുഖങ്ങളിൽ തിരച്ചിൽ ശക്തമാക്കി. രക്ഷാദൗത്യത്തിന് ഒരു വിധത്തിലും തടസ്സമുണ്ടാക്കാതെ നാട്ടുകാരും സഹായങ്ങളുമായി ഒപ്പം നിന്നു. പ്ലാപ്പള്ളി, കാവാലി എന്നിവിടങ്ങളിൽ നിന്ന് ഏതാണ്ട് ഒരേ സമയത്തുതന്നെ മൃതദേഹങ്ങൾ കണ്ടെത്തി. ദുരന്തത്തിന്റെ വ്യാപ്തി മന്സ്സിലാക്കിയവരുടെ മനസ്സിൽ അവസാനിച്ച പ്രതീക്ഷകൾ പോലെ കാണാതായവരിൽ ആരെയും ജീവനോടെ കണ്ടെത്താനായില്ല. എല്ലാവരെയും കണ്ടെത്തിയതോടെ രക്ഷാ ദൗത്യത്തിൽനിന്ന് മറ്റു പ്രവർത്തനങ്ങളിലേക്ക് ഉദ്യോഗസ്ഥ സംഘങ്ങൾ നീങ്ങി.
ടൗണിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തകർന്നിരിക്കുകയാണ്. ചെളി കയറി നിറഞ്ഞ അവസ്ഥയിലാണ് വീടുകൾ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളും. ടൗണിലെ എസ്ബിഐ ബാങ്കിലും വെള്ളം കയറി. എടിഎമ്മിൽ ചെളി നിറഞ്ഞു. വീടുകളിൽനിന്നു ചെളി കോരി മാറ്റുകയായിരുന്നു ഞായറാഴ്ച പ്രധാനമായും എല്ലാവരും ചെയ്തത്. റോഡിൽ നിറഞ്ഞ ചെളി ഇരു വശത്തേക്കും കോരി മാറ്റി വച്ചു.
ചപ്പാത്തിന് സമീപം റോഡിലെ ടാർ ഒഴുകി നീങ്ങി. ഈ ഭാഗത്തെ തകർന്ന വീടുകളിലുള്ളവർ ക്യാംപുകളിലേക്കും ബന്ധു വീടുകളിലേക്കും മാറി. പഞ്ചായത്തിലെ 5 ക്യാംപുകളിലായി അഞ്ഞൂറോളം പേർ ഞായറാഴ്ചയുണ്ടായിരുന്നു. കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂൾ കൺട്രോൾൾ റൂം ആക്കിയാണു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍