അടിച്ചമർത്താൻ സർക്കാർ; ആദ്യവെടി പൊട്ടിച്ചത് പുതുവൈപ്പിനിൽ; കൂടംകുളം ലൈൻ വലിക്കുന്നതിന്റെ പേരിൽ സ്വകാര്യഭൂമി കൈയേറി ഉദ്യോഗസ്ഥരുടെ തോന്ന്യാസം; കൃഷിയിടങ്ങൾ വെട്ടിനിരത്തി റോഡുണ്ടാക്കിയതിനെ എതിർത്തവരെ ജാമ്യമില്ലാ കേസിൽ കുടുക്കുമെന്ന് ഭീഷണി; പിണറായി സർക്കാരിന്റെ ഉരുക്കുമുഷ്ടിക്ക് മുമ്പിൽ ഭയന്ന് പിന്മാറി സമരക്കാർ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: നാട്ടിൽ എന്തു വികസനം വന്നാലും അതിനെതിരേ കൊടിപിടിച്ച് സമരം നടത്തിയിരുന്ന സി.പി.എം ഒരുപാട് മാറി. തങ്ങൾ നടത്തിയ സമരങ്ങൾ എല്ലാം അധികാരത്തിൽ വന്നപ്പോൾ വിസ്മരിച്ചിരിക്കുകയാണ് പിണറായിയും കൂട്ടരും. വികസനത്തിന് തടസം നിൽക്കുന്നവർ ആരായാലും അടിച്ചമർത്താൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.
ഇതിന്റെ ട്രയൽ റൺ നടന്നത് പുതുവൈപ്പിനിലായിരുന്നു. എൽഎൻജി ടെർമിനലിന് എതിരേ സമരം നടത്തിയവരെ യതീഷ്ചന്ദ്ര എന്ന ഐപിഎസുകാരനെ ഇറക്കി അടിച്ചോടിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഇതിന്റെ തനിയാവർത്തനമാണ് കൂടംകുളം ലൈൻവലിക്കുന്ന വിഷയത്തിലുമുള്ളത്. ലൈനിന് ടവർ നിർമ്മിക്കുന്നതിന് ഉൾപ്പെടെ ഏറ്റെടുത്ത ഭൂമിക്ക് പുറമേ, ഇവിടേക്ക് സാധനവും മറ്റും എത്തിക്കാൻ മറ്റുള്ളവരുടെ ഭൂമി കൂടി കൈയേറുകയാണ് ഉദ്യോഗസ്ഥർ. ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ ഇവർ ഭൂമി കൈയേറി റോഡ് വെട്ടി. എതിർപ്പുമായി രംഗത്തു വന്ന ഉടമകളെ ജാമ്യമില്ലാ വകുപ്പിൽപ്പെടുത്തി അകത്താക്കുമെന്ന് ഭീഷണിയും. ഇതോടെ സമരക്കാർ ഭയന്ന് പിന്മാറിയിരിക്കുകയാണ്.
കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതി എത്തിക്കാൻ ബലം പ്രയോഗിച്ചാണ് ടവർ നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. സമരസമിതിയും സർക്കാരുമായി നടത്തിയ ഒത്തുതീർപ്പ് ധാരണകൾ മുഴുവൻ കാറ്റിൽപ്പറത്തിയാണ് ടവർ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.
ടവർ നിർമ്മാണത്തിനും 400 കെവി ലൈൻ വലിക്കുന്നതിനും പത്തുമീറ്റർ വീതിയിൽ മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നാണ് പവർ ഗ്രിഡ് കോർപ്പറേഷൻ നേരത്തെ പറഞ്ഞിരുന്നത്. അതിനു വിരുദ്ധമായി ടവർ നിർമ്മാണത്തിന് സമഗ്രികൾ എത്തിക്കുന്നതിന് കൃഷിയിടങ്ങൾ വെട്ടിനിരത്തി റോഡ് നിർമ്മിക്കുകയാണ് അധികൃതർ.
തടയാൻ ശ്രമിച്ചാൽ അകത്ത് കിടക്കേണ്ടി വരുമെന്ന് ഭയന്ന് ആരും അതിന് ഒരുമ്പെടുന്നില്ല. പ്രതികരിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുക്കാനാണ് ആഭ്യന്തര, ഊർജ വകുപ്പ് സെക്രട്ടറിമാർ ജില്ലാ കലക്ടർമാർക്കും പൊലീസ് മേധാവികൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം.
മണ്ണാറക്കുളഞ്ഞി തേവടത്ത് തോമസ് മാത്യു, റെജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ മുപ്പത് മീറ്ററോളം നീളത്തിലാണ് ടവർ നിർമ്മാണത്തിനുള്ള സാധനങ്ങൾ എത്തിക്കാൻ മണിക്കൂറുകൾക്കുള്ളിൽ പവർ ഗ്രിഡ് കോർപ്പറേഷൻ റോഡ് നിർമ്മിച്ചത്. വീട്ടുകാർ തടുക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. നിർമ്മാണം കഴിഞ്ഞ് തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ച ജെസിബി വീട്ടുകാർ തടഞ്ഞിട്ടിരിക്കുകയാണ്. ടവർ നിർമ്മാണത്തിന് 65 മൂട് റബർ മരങ്ങൾ വെട്ടിമാറ്റാൻ ഭൂവുടമകൾ സമ്മതം നൽകിയിരുന്നു. ഇതിനു പുറമേയാണ് ബലം പ്രയോഗിച്ചുള്ള റോഡ് നിർമ്മാണം.
റബർമരം വെട്ടിമാറ്റുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി വില നിശ്ചയിച്ച് പണം ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം മാത്രമേ നിർമ്മാണം തുടങ്ങൂവെന്നാണ് 2014 ഓഗസ്റ്റ് 19 ന് പവർഗ്രിഡ് കോർപ്പറേഷനും കൂടംകുളം സമരസമിതിയും തമ്മിൽ ഒപ്പിട്ട ഒത്തുതീർപ്പ് വ്യവസ്ഥയിലുള്ളത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് 2015 ജൂലൈ 30ന് ഇറങ്ങുകയും ചെയ്തു.സ്ഥലം അളന്നതല്ലാതെ ചില്ലിക്കാശ് ആരുടേയും ബാങ്ക് അക്കൗണ്ടിൽ ഇതുവരെ എത്തിയിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ലൈൻ വലിക്കുന്നതിനായി പൊളിച്ചു നീക്കുന്ന വീടുകൾക്ക് ഒരു ലക്ഷം രൂപയും ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ചിരട്ടി കണക്കാക്കി മുഴുവൻ തുകയും നൽകുമെന്നാണ് കരാറിൽ പറയുന്നത്.
കൂടാതെ ലൈൻ കടന്നുപോകുന്നതിന് താഴെയുള്ള ഭൂമിക്ക് ന്യായവിലയുടെ അഞ്ചിരട്ടി കണക്കാക്കി അതിന്റെ 40% തുക നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലൈനിന് താഴെയുള്ള ശേഷിക്കുന്ന തുണ്ടുഭൂമി കൊണ്ട് ഉടമയ്ക്ക് കാര്യമായ ഉപയോഗമില്ലെങ്കിൽ അതും ഏറ്റെടുക്കുമെന്നായിരുന്നു വ്യവസ്ഥ. റബർ മരങ്ങൾക്ക് വില നിലവാര സൂചിക അനുസരിച്ച് വില നൽകുമെന്നാണ് പറഞ്ഞിരുന്നത്. മരങ്ങൾ എത്ര വർഷം വെട്ടി, എത്ര വർഷം കൂടി വെട്ടാം, അവയുടെ വലിപ്പം എന്നിവയാണ് സൂചികയിൽ പരാമർശിച്ചിരുന്നത്. പക്ഷേ ഇവയൊന്നും പ്രാവർത്തികമായിട്ടില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്തിന്റെ വൈദ്യുതി ക്ഷാമത്തിന് കൂടംകുളം പദ്ധതി ഒരു പരിധി വരെ പരിഹാരമാണെങ്കിൽ അത് പ്രാവർത്തികമാകട്ടെ എന്നു കരുതിയാണ് സർക്കാർ നിർദ്ദേശിച്ച ഉടമ്പടിയിൽ ഒപ്പിടാൻ ഒടുവിൽ കൂടംകുളം പവർ ഹൈവേ വിരുദ്ധ കർമ സമിതി തീരുമാനിച്ചതെന്ന് കൺവീനർ ജ്യോതിഷ്കുമാർ മലയാലപ്പുഴ പറയുന്നു. പദ്ധതിയുടെ ഭാഗമായി പൂർത്തിയാകാനുള്ള ഏക ലൈനാണ് കൊല്ലം ജില്ലയിലെ ഇടമൺ മുതൽ എറണാകുളത്തെ പള്ളിക്കര വരെയുള്ള 149 കി.മീറ്റർ ആകാശദൂരം വരുന്ന പവർ ഹൈവേ. പദ്ധതിയുടെ ഭാഗമായ കൂടംകുളം-തിരുനെൽവേലി ലൈൻ നേരത്തെ പൂർത്തിയായിരുന്നു. കൊച്ചി പള്ളിക്കര-തൃശൂർ മാടക്കത്തറ ലൈൻ 2011 ഡിസംബർ ഒന്നിന് കമ്മിഷൻ ചെയ്തു. പള്ളിക്കരയിലെ 400 കെ.വി സബ്സ്റ്റേഷൻ നിർമ്മാണവും പുർത്തിയായി.
വ്യവസ്ഥകൾ പാലിക്കാതെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ലൈൻ വലിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ കൊല്ലത്ത് പ്രതിഷേധം രൂക്ഷമാണ്. കൊല്ലം-22, പത്തനംതിട്ട-51, കോട്ടയം-48, എറണാകുളം 28 കി.മീറ്റർ ഭാഗങ്ങളിലാണ് 400 കെ.വി ലൈൻ വലിക്കാനുള്ളത്.
തുടക്കം മുതൽ തന്നെ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായ കർശന നിലപാടാണ് പദ്ധതി വൈകാൻ കാരണമെന്ന് കൂടംകുളം സമരസമിതി കുറ്റപ്പെടുത്തുന്നു. 2008-ൽ 256 കോടി രൂപാ ചെലവു പ്രതീക്ഷിച്ച് വിഭാവന ചെയ്ത പദ്ധതിക്ക് ഇപ്പോൾ 340 കോടിയാണ് കണക്കാക്കുന്നത്. ലൈൻ വലിക്കാനായി കൊല്ലം ജില്ലയിൽ 63 ടവറുകളാണ് നിർമ്മിക്കേണ്ടത്.
പത്തനംതിട്ട-152, കോട്ടയം-137, എറണാകുളം-85 എന്നിങ്ങനെ ടവറുകൾ നിർമ്മിക്കണം. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിർമ്മാണം നടന്നു വരുന്നു. കോട്ടയത്ത് 18 കി.മീറ്റർ ഭാഗത്ത് ഇതുവരെ സർവേ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍