കൂത്തുപറമ്പിലേക്ക് എം വി രാഘവൻ എത്തിയാൽ സംഘർഷമുണ്ടാകുമെന്ന് മുന്നറിയിപ്പ്; വകവെക്കാതെ രാഘവൻ എത്തിയതോടെ കറുത്ത തൂവാല ഉയർത്തി ഗോബാക്ക് വിളികൾ ഉയർത്തി സഖാക്കൾ; രംഗം കലുഷിതമയതോടെ വെടിയുതിർത്ത് പൊലീസ്; അഞ്ച് പേർ കൊല്ലപ്പെട്ടപ്പോൾ ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പ്പനും; കാലം മാറിയപ്പോൾ 'ചെകുത്താൻ രാഘവന്റെ' മകൻ ചെങ്കൊടിയേന്തി വോട്ടു തേടി; കൂത്തുപറമ്പ് രക്തസാക്ഷി ദിനം വീണ്ടുമെത്തുമ്പോൾ അവശേഷിക്കുന്നത്
രഞ്ജിത്ത് ബാബു
കണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഈ മാസം 25 ന് ആചരിക്കപ്പെടുകയാണ്. 1994 നവംബർ 25 ന് നടന്ന കൂത്തുപറമ്പ് വെടിവെപ്പിൽ അഞ്ച് യുവാക്കളാണ് രക്തസാക്ഷികളായത്. പരേതനായ എം. വി. രാഘവനെ പ്രതിസ്ഥാനത്തു നിന്ന് മാറ്റിയിട്ട് സിപിഎം. ആചരിക്കുന്ന മൂന്നാമത് രക്തസാക്ഷിത്വ ദിനം കൂടിയാണിത്. 2015 വരെ സിപിഎം. നെ സംബന്ധിച്ച് മുഖ്യ ശത്രുവും വർഗ്ഗ ശത്രുവുമായിരുന്നു എം. വി. ആർ. രോഗക്കിടക്കയിൽ ബോധം നഷ്ടപ്പെട്ട എം വി ആറിനെ വീണ്ടും സിപിഎം. ധീരനായ നേതാവാക്കി ഉയർത്തി. ഒന്നും എം വി ആർ അറിഞ്ഞിരുന്നില്ല. എം വി ആറിന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിൽ മുമ്പ് കൊലയാളിയെന്ന് വിളിപ്പേര് നൽകിയവർ തന്നെ രാഘവന് വീണ്ടും വീരപരിവേഷം നൽകി. കണ്ണൂരിലെ സിപിഎം. ന് എല്ലാമായിരുന്നു ഒരുകാലത്ത് എം വി ആർ. 1968 ൽ സിപിഎം. സംസ്ഥാന നേതൃത്വം നിർദേശിച്ച പാനലിലെ മുഴുലവൻ പേരേയും വെട്ടി നിരത്തി എം വിആർ. കണ്ണൂരിൽ ആധിപത്യം സ്ഥാപിച്ചു. രാഘവൻ നിർദേശിച്ചവർ മത്സരിച്ച് ജയിക്കുകയും എം. വി. ആർ. ജില്ലാ സെക്രട്ടറിയാവുകയും ചെയ്തു. സിപിഎം. സംസ്ഥാന കമ്മിറ്റിയോട് നേരിട്ട് ഏറ്റുമുട്ടി താൻ ഉദ്ദേശിക്കുന്നവരെ മാത്രം പിൻഗാമിയാക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുത്തുകകയും ചെയ്തു.
പാർട്ടിയുടെ താത്വികാചാര്യൻ ഇ.എം. എസ് ആണെങ്കിലും കണ്ണൂർ ശൈലിയിൽ പ്രസംഗിക്കുകയും എതിരാളികളെ പരിഹസിക്കുകയും ചെയ്യുന്ന രാഘവനായിരുന്നു അണികളുടെ പ്രിയംങ്കരൻ. കണ്ണൂർ രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും എന്ന ശൈലി സ്വീകരിച്ചതും എം വി ആറിന്റെ കാലത്താണ്. എന്നാൽ ഇ.എം. എസിന് രാഘവന്റെ ശൈലിയോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇന്നത്തെ കാസർഗോഡ് ഉൾപ്പെടെയുള്ള അവിഭക്ത കണ്ണൂർ ജില്ലയിൽ രാഘവൻ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി ഉയർന്നതും ഇ.എം. എസിന് സഹിച്ചിരുന്നില്ല. ഇ.എം. എസ്. പങ്കെടുത്ത കോഴിക്കോട്ടെ ഒരു വേദിയിൽ രാഘവന് പതിവിലധികം മുദ്രാവാക്യം വിളി ഉയർന്നതോടെ ഇ.എം. എസ് ഇയാൾക്കെചതിരെ നോട്ടമിട്ടിരുന്നു. ഇക്കാര്യം കോഴിക്കോട്ടെ ഒരു സീനിയർ നേതാവ് മുന്നറിയിപ്പായി രാഘവനോട് പറഞ്ഞിരുന്നു,. എന്നാൽ അതെല്ലാം എം വി ആർ അവഗണിച്ചു. കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നും പ്രതിനിധികളെ നിർദേശിച്ചപ്പോൾ ഇ.എം. എസ്. രാഘവന്റെ പേരൊഴിവാക്കി. രാഘവനേക്കാൾ ജൂനിയറായ എസ്. രാമചന്ദ്രൻ പിള്ള, എം. എം. ലോറൻസ്, കെ,എം, രവീന്ദ്രനാഥ് എന്നിവരാണ് പ്രതിനിധികളായത്.
1980 ൽ എ.കെ. ആന്റണി, കെ.എം. മാണി എന്നിവരുടെ പിൻതുണയോടെ ഇ.കെ. നായനാർ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴും എം വി ആറിനെ കാഴ്ചക്കാരനാക്കി നിർത്തി. അന്ന് പ്രചരിച്ച കഥ ഇങ്ങിനെ. രാഘവന് വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഇംഗ്ലീഷ് ഭാഷ അറിയാത്തതാണ് മാറ്റി നിർത്താൻ പ്രധാന കാരണമായതെന്നും പരിഹാസ ചുവയോടെ ഇ.എം. എസ്. പറഞ്ഞുവെന്നാണ് കേട്ടുകേൾവി. ഈ അവഗണനക്കെതിരെ രാഘവൻ പ്രതികരിച്ചു തുടങ്ങുകയും ചെയ്തു. മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട പുത്തലത്ത് നാരാണനേയും പി.വി. കുഞ്ഞിക്കണ്ണനേയും ഒപ്പം കൂട്ടി രാഘവൻ പാർട്ടിയോട് തന്നെ യുദ്ധം പ്രഖ്യാപിച്ചു. പാർട്ടി ലൈനിനെ വെല്ലുവിളിച്ച് സാമുദായിക സംഘടനകളുമായി തെരഞ്ഞെടുപ്പ് ധാരണയും സഖ്യവുമാവാമെന്ന നിലപാടിൽ ബദൽ രേഖ തയ്യാറാക്കി. മുസ്ലിം ലീഗുമായി സഖ്യം വേണമെന്ന വാദവും ഉന്നയിച്ചു. ഈ സമാന്തര രേഖ തയ്യാറാക്കുമ്പോൾ ഇ.കെ. നായനാരും ദക്ഷിണാ മൂർത്തിയും രാഘവനൊപ്പമുണ്ടായിരുന്നു. എന്നാൽ രേഖയിൽ ഒപ്പിടേണ്ട വേളയിൽ ഇവർ രണ്ടു പേരും മാറിക്കളഞ്ഞു.
ബദൽ രേഖ പാസാവുകയാണെങ്കിൽ എം. വി. ആർ അന്ന് സിപിഎം. ന്റെ മുടി ചൂടാമന്നനാവുമായിരുന്നു. നായനാറും ദക്ഷിണാ മൂർത്തിയും വഞ്ചിച്ചിരുന്നില്ലെങ്കിൽ ചിത്രം തന്നെ മാറുമായിരുന്നുവെന്ന് രാഘവൻ പരസ്യമായി പറയുമായിരുന്നു. എന്നിട്ടും ഡി.വൈ. എഫ്.ഐ. ദേശീയ പ്രസിഡണ്ട് സ്ഥാനത്ത് രാഘവന്റെ നോമിനിയായ എം. വിജയകുമാർ ജയിച്ചു കയറുകയും ചെയ്തു. സിപി. എം. നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. എം.എ ബേബിയെയായിരുന്നു അന്ന് പാർട്ടി ദേശീയ പ്രസിഡണ്ട് സ്ഥാനത്ത് നിർദേശിച്ചിരുന്നുത്. എന്നാൽ ബംഗാൾ ഘടകവുമായി രഹസ്യ ധാരണയിൽ രാഘവൻ തന്റെ ഇഷ്ടക്കാരനെ ജയിപ്പിക്കുകയായിരുന്നു. രാഘവൻ മലബാർ ലോബി കളിക്കുയാണെന്നാരോപിച്ച് ദക്ഷിണ കേരളത്തിലെ നേതാക്കളെ നിർത്തി ബദൽ രേഖക്കാരെ ഒറ്റപ്പെടുത്തി. അങ്ങിനെ 1985 ലെ കൊച്ചി സമ്മേളനത്തിൽ ബദൽ രേഖ തിരസ്ക്കരിക്കുകയും രാഘവൻ ഉൾപ്പെടെയുള്ളവരെ സസ്പെന്റെ് ചെയ്യുകയും ചെയ്തു.
1986 ൽ ഇ.എം. എസ്. കണ്ണൂർ സന്ദർശിച്ചപ്പോൾ സഹ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തെ കാണാൻ രാഘവൻ ഗസ്റ്റ് ഹൗസിൽ ചെന്നു. എനിക്കൊന്നും പറയാനില്ല എന്ന മറുപടിയാണ് ഇ.എം. എസിൽ നിന്ന് ലഭിച്ചത്. അതോടെ പോരിനിറങ്ങാനുറച്ച് സി.എം. പി. രൂപീകരിച്ചു. രാഘവനെ നേരിടാൻ വി എസ്. അച്ച്യുതാനന്ദനുൾപ്പെടെയുള്ള നേതാക്കൾ കണ്ണൂരിലെത്തി. രാഘവനെന്ന ഒറ്റയാനെ നേരിടാൻ സിപിഎം. സകല ഒരുക്കങ്ങളും ചെയ്തു. സി.പി. എം. നേതാക്കൾക്ക് മറുപടി നൽകുന്ന രാഘവന്റെ പ്രസംഗം കേൾക്കാൻ ജനക്കൂട്ടം തന്നെ ഒഴുകിയെത്തി. കണ്ണൂർ ഭാഷയിൽ എതിരാളികളുടെ തൊലിയുരിച്ചുള്ള പ്രസംഗം. 1987 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിൻതുണയോടെ രാഘവൻ അഴീക്കോട് മത്സരത്തിനിറങ്ങി. നനഞ്ഞ പടക്കമെന്ന് പറഞ്ഞ് പരിഹസിച്ച രാഘവന്റെ വിജയം ഇ.എം. എസിനും കാണേണ്ടി വന്നു.
1991 ലെ കരുണാകരൻ മന്ത്രി സഭയിൽ സഹകരണ മന്ത്രിയായി. എം. വി. ആറിനെ കണ്ണൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ആഹ്വാനവുമായി ഡി.വൈ. എഫ്. ഐ. യും. 1993 ൽ രാഘവന് നേരെ ബോംബേറുണ്ടായി. രാഘവൻ തിരിച്ച് പ്രതികരിക്കാനും തുടങ്ങി. താൻ സ്ഥാപിച്ച കണ്ണൂർ എ.കെ. ജി. സഹകരണ ആശുപത്രി തിരിച്ച് പിടിച്ചു. അതിന്റെ മറുപടിയെന്നോണം എം. വി. ആർ പ്രസിഡണ്ടായ പറശ്ശിനിക്കടവ് സ്നേക് പാർക്കിന് സിപിഎം. തീയിട്ടു. പാമ്പുകളും ചീങ്കണ്ണികളും തീയിൽ വെന്തു. ഒരു കാലത്ത് അക്രമി സംഘത്തെ നയിച്ച രാഘവൻ മുന്നോട്ട് തന്നെ. പൊലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു.
അതിനിടയിലാണ് കൂത്തുപറമ്പ് അർബർ സഹകരണ ബാങ്കിന്റെ ഉത്ഘാടനത്തിന് രാഘവൻ ക്ഷണിക്കപ്പെട്ടത്. ഡി.വൈ. എഫ്.ഐക്ക് രാഘവനോട് അടങ്ങാത്ത പകയുള്ള കാലം. ന്തെ് വന്നാലും തടയുമെന്ന് അവർ പ്രഖ്യാപിച്ചു. പരിപാടി ഉപേക്ഷിച്ചു കൂടേ എന്ന് പൊലീസ്. 1994 നവംബർ 25 ന് പൊലീസ് അകമ്പടിയോടെ കൂത്തുപറമ്പിൽ കാലു കുത്തി. അഞ്ഞൂറിലേറെ ഡി.വൈ. എഫ്. ഐ. ക്കാർ കറുത്ത തൂവാലയുമായി എത്തിയിരുന്നു. സ്വാശ്രയ വൽക്കരണത്തിലും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ ഡി.വൈ. എഫ്.ഐ. പ്രിതിഷേധം എന്ന നിലയിലാണ് അവരുടെ സമരം.
തന്നെ വധിക്കുകയാണ് ഡി.വൈ. എഫ്.ഐ.യുടെ ഉദ്ദേശമെന്ന് രാഘവനും ഉറപ്പിച്ചിരുന്നു. പ്രശ്നത്തിന്റെ ഗൗരവം പൊലീസ് ചൂണ്ടിക്കാണിച്ചപ്പോൾ തോക്കും ഉണ്ടയും എന്തിനാണ് തന്നിരിക്കുന്നതെന്ന് രാഘവൻ മറുപടിയും നൽകി. രാഘവനെ കണ്ടയുടൻ തന്നെ കറുത്ത തൂവാല ഉയർത്തി ഗോബാക്ക് വിളിയുയർന്നു. രംഗം കലുഷിതമാകുമെന്ന് കണ്ടതോടെ പൊലീസ് ലാത്തി വീശി. ജനക്കൂട്ടം ചിതറിയോടി. കല്ലേറിനിടയിൽ മന്ത്രി രാഘവനെ കസേര ഉയർത്തിയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. തുടർന്ന് പൊലീസ് വെടിയുതിർത്തു. അതിൽ അഞ്ച് യുവാക്കൾ മരിച്ചു വീണു. 200 ലേറെ പേർക്ക് പരിക്കേറ്റു. പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ മന്ത്രി രാഘവൻ കൊല്ലപ്പെടുമായിരുന്നുവെന്ന് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥനായ ഹക്കീം ബത്തേരി പറഞ്ഞിരുന്നു. എന്നാൽ ഒരു തരി മണ്ണുപോലും എം വി രാഘവന്റെ ശരീരത്തിൽ വീണിട്ടില്ലെന്ന് ഡി.വൈ. എഫ്.ഐ. നേതൃത്വം പറഞ്ഞു. രാഘവനും പൊലീസും ചേർന്ന് ബോധപൂർവ്വം കൂട്ട കൊല നടത്താൻ എടുത്ത തീരുമാനത്തിന്റെ അനന്തര ഫലമാണ് കൂത്തുപറമ്പിലെ നരനായാട്ടെന്ന് സിപിഐ.(എം). ഉം ആരോപിച്ചു.
എം വി ആറിനെ രക്ഷിച്ചു കൊണ്ടു പോയ ശേഷം കണ്ടത് നഗരം ചോരയിൽ കുതിർന്നതാണ്. ഡി.വൈ. എഫ്.ഐ. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ. രാജീവൻ പ്രവർത്തകരായ റോഷൻ, ഷിബുലാൽ, ബാബു. മധു എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സുഷുമ്നാ നാഡി തകർന്ന് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും കിടക്കയിൽ കഴിയുന്നു. പുഷ്പനും രക്തസാക്ഷികളുടെ വീട്ടുകാരും ഇന്നും പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്നു. സ്വാശ്രയ കോളേജ് സമരവും അതിനുള്ള ന്യായീകരണത്തിൽ നിന്നും പുഷ്പൻ കടുകിടെ വ്യതിചലിച്ചിട്ടില്ല. എന്നാൽ എം. വി. രാഘവനോടുള്ള പാർട്ടിയുടെ അവസാന കാല സമീപനത്തോട് പുഷ്പന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പാർട്ടി തന്നെയാണ് പുഷ്പന് ഇന്നും ജീവിക്കാനുള്ള പ്രചോദനമാകുന്നത്.
കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ സിപിഐ.( എം),. 2015 വരെ കുറ്റപ്പെടുത്തിയ എം. വി. ആറിന്റെ മക്കളായ എം വി ഗിരിജയെ തദ്ദേശ തിരഞ്ഞെടുപ്പിലും എം. വി. നികേഷ് കുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐ.(എം). സ്ഥാനാർത്ഥികളാക്കി മത്സരിപ്പിക്കുന്നതാണ് കേരളം കണ്ടത്. ഇരുവരും രണ്ട് സഭകളിലും തോൽക്കുകയും ചെയ്തു. മുഖ്യ ശത്രുവും വർഗ്ഗ ശത്രുവുമായി കാൽ നൂറ്റാണ്ടിലേറെ കാലം മുദ്ര കുത്തപ്പെട്ട എം. വി. രാഘവൻ അവസാന കാലം സിപിഐ.(എം) ന് സ്വീകാര്യനാവുകയും ചെയ്തു. രോഗ കിടക്കയിൽ ബോധം നഷ്ടപ്പെട്ട എം. വി. ആറിനെ പാർട്ടി ഒപ്പം കൂട്ടുകയായിരുന്നു. എം. വി. ആർ. പോലുമറിയാതെ. ഇപ്പോൾ എം. വി. ആർ ധീരനായ നേതാവാണ്. കഴിഞ്ഞ വർഷത്തെ എം. വി. ആറിന്റെ ഒന്നാം ചരമവാർഷികത്തിൽ പാർട്ടി നേതാക്കളുടെ നാവിൽ നിന്നുതന്നെ അത് വീണു. ധീരനായ നേതാവെന്ന്. കമ്യൂണിസ്റ്റ് ഐക്യത്തിന് അവസാനകാലത്ത് എം വി ആർ താത്പര്യം കാണിച്ചുവെന്നാണ് സിപിഐ.(എം). പറയുന്നത്. അതുകൊണ്ടു തന്നെ അവർ ചുവപ്പ് പരവതാനി വിരിച്ചു നൽകി. സി.എം. പി രണ്ടായി. പ്രഞ്ജയറ്റ് അവശ നിലയിലായപ്പോഴും മരണത്തിന് തൊട്ടു മുമ്പ് സിപിഐ.(എം) പൊതുപരിപാടിയിൽ എം. വി. ആറിനെ പങ്കെടുപ്പിക്കുകയും ചെയ്തു.
Stories you may Like
- 'ഡ്രാക്കുള രാഘവൻ, വെള്ളരിപ്രാവ് വിജയൻ': സി കൃഷ്ണചന്ദ്രന്റെ കുറിപ്പ്
- ഒത്തുകളിച്ച എസ് ഐയെ സസ്പെൻഡ് ചെയ്ത് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- ഹോം ഗാർഡിനെ വാഹനം കൊണ്ടു ഇടിച്ചു പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
- കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണ്ണ കടത്ത് വിവാദമെത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്