അപകടം നടന്ന ഉടൻ മതിൽ പൊളിച്ചിരുന്നെങ്കിൽ പൈലറ്റിന്റെ ജീവൻ രക്ഷിക്കാമായിരുന്നു; പൊളിക്കണ്ടെന്നായിരുന്നു അഥോറിറ്റിയുടെ ആദ്യ തീരുമാനം; രക്ഷാപ്രവർത്തനം നടക്കാതെ വന്നപ്പോൾ അവസാനം മതിൽ പൊളിക്കുകയും ചെയ്തു; ഭയാനക ശബ്ദം കേട്ട് എയർപോർട്ട് സ്റ്റാഫിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയത് റൺവേയിൽ നിന്ന് വിമാനം തെന്നിയെന്ന മറുപടി; വന്നു കണ്ടപ്പോൾ ആകെ ഞെട്ടിപ്പോയി; കരിപ്പൂരിൽ ആ രാത്രി സാക്ഷ്യം വഹിച്ചതുകൊണ്ടോട്ടിക്കാരുടെ സമാനതകളില്ലാത്ത ഇടപെടലിന്
ജംഷാദ് മലപ്പുറം
മലപ്പുറം: കരിപ്പൂരിൽ വിമാനത്തിന്റെ മുൻഭാഗം ആദ്യം തന്നെ മതിലിൽ ഇടിച്ചിട്ടുണ്ടായിരുന്നു. ആദ്യമേ മതിൽ പൊളിച്ചിട്ടുണ്ടായിരുന്നെങ്കിൽ രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കാമായിരുന്നു. പൊളിക്കണ്ടെന്നായിരുന്നു അഥോറിറ്റിയുടെ ആദ്യ തീരുമാനം. അവരുടെ മാർഗ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ബാധ്യതയുള്ളതുകൊണ്ട് ആദ്യം മതിൽ പൊളിച്ചില്ല. പിന്നെ കാര്യമായി നടക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് മതില് പൊളിച്ചത്. ആദ്യമെ പൊളിച്ചിരുന്നെങ്കിൽ പൈലറ്റിനെ രക്ഷിക്കാൻ പറ്റുമായിരുന്നു- കരിപ്പൂർ വിമാനത്തവളത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സിംസാറുൽ ഹഖ് ഉൾപ്പെട്ട ആറംഗ സംഘം പറയുന്നു.
എന്തോ അപായകരമായ ശബ്ദം കേട്ടാണ് എയർപ്പോർട്ടിലുള്ള ഒരു സ്റ്റാഫിനെ വിളിച്ചന്വേഷിച്ചത്. വിമാനം റെൺവേയിൽ നിന്നു തെന്നിയതാണ് പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു പ്രതികരണം. സത്യത്തിൽ വിമാനം അപ്പുറത്തേക്ക് മറിഞ്ഞിട്ടുണ്ടെന്ന വിവരം ഞങ്ങൾക്കും ആദ്യം അറിയില്ലായിരുന്നു. പന്തികേട് തോന്നി ഞങ്ങൾ ആറംഘ സംഘം ശക്തമായ മഴയും ലോക്ക്ഡൗണും വക വെക്കാതെ അങ്ങോട്ടേക്ക് പുറപ്പെട്ടു.
കാഴ്ച കണ്ട് ആദ്യം പതറി. പരിസരവാസികളായിട്ട് പോലും ഇന്നേ വരെ കാണാത്ത ഭീതിതമായ കാഴ്ച. ഒരു പൊലീസ് ജീപ്പും കുറച്ച് പരിസരവാസികളും മാത്രമായിരുന്നവിടെ ഉണ്ടായിരുന്നത്.
ആദ്യം രക്ഷാപ്രവർത്തനത്തിന് എയർപോർട്ട് അഥോറിറ്റി ഗൈറ്റ് തുറക്കാൻ വിസമ്മതിച്ചു. പിന്നെ അവരുടെ പരിധിയിൽ നിന്നും കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഭയന്നപ്പോഴാണ് എല്ലാവരെയും വിളിച്ചു കൂട്ടാനും ഉള്ള വാഹനങ്ങളുമായി വരാനും നിർദ്ദേശം ലഭിച്ചത്. ആബുലൻസുകൾ എത്താൻ ഇനിയും സമയമെടുക്കും. പിന്നെ ഒന്നും അമ്മാന്തിച്ചില്ല. കിട്ടുന്ന എല്ലാ വാഹനങ്ങളുമായി എയർപോർട്ടിലേക്ക് കുതിച്ചു. ഓട്ടോറിക്ഷ മുതൽ ലോറി വരെ കൂട്ടത്തിലുണ്ടായിരുന്നു. ജില്ലയിലെ ആബുലൻസും പരിവാരങ്ങളും എത്തും മുമ്പേ പരിസര പ്രദേശങ്ങളിലുള്ള ഹോസ്പിറ്റലുകളിലേക്ക് കൂടുതൽ പേരെയും ആശുപത്രികളിൽ എത്തിക്കാനായി.
അവിടെ നിന്നാണ് വലിയ ഹോസ്പിറ്റലുകളിലേക്ക് ഷിഫ്റ്റ് ചെയ്തത്. മ്മളെ പ്പാപ്പാനിം ഇമ്മാനിം കുഞ്ഞുങ്ങളെക്കെ പോലെള്ളവര് നിലവളിക്കുമ്പോ സാമാന്യ മര്യാദയുള്ളവർക്ക് നോക്കി നിക്കാനാവോ. വീട്ടിലിരുന്നിട്ട് വരെ കൊറോണ ഉണ്ടാകുന്ന സാഹചര്യമാണ്. അപ്പോ പിന്നെ പേടിച്ചിട്ട് കാര്യല്ലല്ലോ.. ബേക്കിൽ എന്താ വര്ണത് പിന്നെ നോക്കാന്ന് കരുതിയാണ് ഞങ്ങളിറങ്ങിയത്. ഫ്ളൈറ്റിൽ ആകെ രണ്ട് സ്ട്രെക്ച്ചറേ ഉണ്ടായിരുന്നൊള്ളൂ. പിന്നെയൊന്നും നോക്കാതെ തോളിലും ഒക്കത്തുമേറ്റി അവരെ ചെറുവാഹനങ്ങളിലേക്കെത്തിച്ചു. ആ ആറംഘ സംഘം അനുഭവങ്ങൾ വിവരിക്കുമ്പോൾ ഭീതിതമായ ദുരന്തം നേരിൽ കണ്ട നടുക്കം മാറിയിട്ടില്ലായിരുന്നു.
രാത്രി രണ്ടുമണി വരെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ആ ആറംഘ സംഘമായ സിംസാറുൽ ഹഖ്, ഷബീബ് റഹ്മാൻ, ഡാനിഷ്, സ്വഫ് വാൻ, ശ്രീജേഷ്, ഫായിസ് എന്നിവർ ഇപ്പോൾ സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടിൽ ക്വാറന്റൈനിലാണ്. രന്തങ്ങളിൽ പതറാതെ സധൈര്യം നേരിടുന്ന മലയാളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദുരന്തം. സ്വന്തം ജീവൻ പോലും കാര്യമാക്കാതെ ദുരന്തമുഖത്തേക്ക് ആദ്യമായി ഓടിയെത്തിയ കരിപ്പൂർ വിമാനത്താവളത്തിന് അടുത്തുള്ളവർ കാണിച്ച സമയോചിത ഇടപെടലാണ് അപകടത്തിന്റെ തോത് കുറച്ചത്. ഇത് വിവിധ ആശുപത്രി അധികൃതർ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
അപകടത്തിൽ പരിക്കേറ്റ ആളുകളിൽ ചിലരെ പ്രവേശിപ്പിച്ച കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത് അൽപ സമയം കൂടി കഴിഞ്ഞാണ് രോഗികളെ എത്തിച്ചതെങ്കിൽ ഒരു പക്ഷെ മരണ സംഖ്യ ഇതിനേക്കാൾ വലുതാകുമായിരുന്നു എന്നാണ്. ദുരന്തമുണ്ടായ ആദ്യ സമയത്ത് തന്നെ ലഭ്യമായ വാഹനങ്ങളുമായി ദുരന്തമുഖത്തേക്ക് ഓടിയെത്തിയ എയർപോർട്ടിന് സമീപത്ത് താമസിക്കുന്നവർ നടത്തിയ ഇടപെടലുകളാണ് ഇത്തരത്തിൽ മരണ സംഖ്യ കുറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. സാധാരണ ഗതിയിൽ വിമാന അപകടടമുണ്ടായാൽ ഉണ്ടായേക്കാവുന്ന തീപിടുത്തമടക്കമുള്ള സംഭവങ്ങൾ അവർക്കറിയാമായിരുന്നെങ്കിലും അതൊന്നും വക വെ്ക്കാതെയാണ് അവർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
ഒദ്യോഗിക രക്ഷാപ്രവർത്തന ഏജൻസികൾ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുക്കുന്ന സമയം കൊണ്ട് നാട്ടുകാർ വിമാനം വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്ത് തുടങ്ങിയിരുന്നു. വിമാനത്തിൽ നിന്നുയർന്ന കരിയും പുകയുമെല്ലാം ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും അവർ കാര്യമായിട്ടെടുത്തിരുന്നില്ല. രണ്ട് മണിക്കൂർ കൊണ്ട് മുഴുവൻ പേരെയും വിമാനത്തിന് പുറത്തെടുത്ത് ആശുപത്രികളിലെത്തിക്കാൻ രക്ഷാപ്രവർക്കർക്കായി. പ്രാഥമിക രക്ഷാപ്രവർത്തന പൂർത്തിയായതിന് ശേഷമാണ് ആവശ്യത്തിനുള്ള ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തുന്നത്. അതുവരെ പ്രദേശത്തെ ജനങ്ങളുടെ കാറുകളിലും മറ്റു വാഹനങ്ങളിലുമാണ് ആശുപത്രികളിലെത്തിച്ചത്. എയർപോർട്ടിന് സമീപത്തുള്ള പ്രദേശമെന്ന നിലയിൽ ആദ്യ ഘട്ടത്തിൽ കൊണ്ടോട്ടി മെഴ്സി ആശുപത്രി, റിലീഫ് ആശുപത്രി, പുളിക്കൽ ബിഎം ആശുപത്രി എന്നിവിടങ്ങളിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്.
അവിടെ നിന്നാണ് പിന്നീട് കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും കോഴിക്കോട്,പെരിന്തൽമണ്ണ, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കും പരിക്കേറ്റവരയും മരണമടഞ്ഞവരെയുമെല്ലാം എത്തിച്ചത്. അപകടം പറ്റിയവർക്ക് കൂട്ടിരിപ്പുകാരായും മാതാപിതാക്കളെ കാണാതെ തളർന്നുപോയ കുഞ്ഞുങ്ങൾക്ക് സാന്ത്വനമേകിയുമെല്ലാം കൊണ്ടോട്ടിയിലെ ജനങ്ങൾ കൂട്ടിരുന്നു. ആംബുലൻസുകൾക്ക് പോകാനായി വഴിയിലുടനീളം നാട്ടുകാർ സുരക്ഷിത പാതൊയൊരുക്കി. കോഴിക്കോടേക്കും മഞ്ചേരിയിലേക്കും ആംബുലൻസുകൾ ചീറിപ്പാഞ്ഞപ്പോൾ എതിരെ വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തിയും അറിയിപ്പു നൽകിയും പാതിരാത്രിയും തോരാമഴയത്ത് കുടചൂടിയും മഴനനഞ്ഞും ഓരോ കവലകളിലും ചെറുപ്പക്കാരുണ്ടായിരുന്നു.
അപടകം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ കൃത്യമായ ഇടപെടൽ നടത്തിയ ആളാണ് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. അപകടം നടന്ന ഉടൻ തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹം നാട്ടുകാരോട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ ആഹ്വാനം ചെയ്യുകയായിരുന്നു. പ്രാധമിക രക്ഷാപ്രവർത്തനം പുരോഗമിക്കവെ പരിക്കേറ്റവരെ കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അപര്യാപ്ത തിരിച്ചറിഞ്ഞ അദ്ദേഹം ഉടൻ തന്നെ പരമാവധി ആംബുലൻസുകളുമായി കൊണ്ടോട്ടിയിലെത്തണമെന്ന് സന്ദേശം നൽകി. നിമിഷങ്ങൾക്കുള്ളിൽ മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്ന് വിവിധ സംഘടനകളുടെയും ആശുപത്രികളിലെയും ആംബുലൻസുകൾ കൊണ്ടോട്ടിയിലെത്തി. കൊണ്ടോട്ടി റീലീഫ് ആശുപത്രിക്ക് സമീപവും മെഴ്സി ആശുപത്രിക്ക് സമീപവും പുളിക്കൽ ബിഎം ആശുപത്രിക്ക് മുൻവശവുമെല്ലാം ആംബുലൻസുകളുടെ നീണ്ടനിരയായിരുന്നു പിന്നീട് കണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍