Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഏഴുവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ജന്മനാ കാലിലുള്ള വളവു മാറ്റാൻ; ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഏഴു വർഷത്തിനിടെ ആയിരത്തിലധികം ശസ്ത്രക്രിയകൾ ചെയ്തിട്ടും ഇങ്ങനെ ഒരനുഭവം ആദ്യം; ഡോക്ടർ അനൂപ് കൃഷ്ണ ജീവനൊടുക്കിയത് ഏഴു വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണത്തെ തുടർന്ന്

ഏഴുവയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ജന്മനാ കാലിലുള്ള വളവു മാറ്റാൻ; ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഏഴു വർഷത്തിനിടെ ആയിരത്തിലധികം ശസ്ത്രക്രിയകൾ ചെയ്തിട്ടും ഇങ്ങനെ ഒരനുഭവം ആദ്യം; ഡോക്ടർ അനൂപ് കൃഷ്ണ  ജീവനൊടുക്കിയത് ഏഴു വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: യുവ ഡോക്ടർ ജീവനൊടുക്കിയത് ഏഴു വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന ആരോപണത്തെ തുടർന്ന്. അനൂപ് ഓർത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപാണ് ആത്മഹത്യ ചെയ്തത്. വീടിലെ ബാത്ത് റൂമിൽ തൂങ്ങി മരിക്കുകയായിരുന്നു അനൂപ് കൃഷ്ണ. കൈ ഞരമ്പ് മുറിച്ച നിലയിലുമായിരുന്നു. ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനു പിന്നാലെയാണ് ആത്മഹത്യ. മുപ്പത്തിനാല് വയസ്സായിരുന്നു.

എഴുകോൺ സ്വദേശികളായ സജീവ് കുമാർ- വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലം കടപ്പാക്കടയ്ക്കു സമീപമാണ് അനൂപ് ഓർത്തോ കെയർ എന്ന ആശുപത്രി പ്രവർത്തിക്കുന്നത്. രണ്ട് ശസ്ത്രക്രിയ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു. വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാൽ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു.

രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചു. ഇതേതുടർന്ന് ഉടൻ തന്നെ കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു

അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് സ്വകാര്യ ആശുപത്രിക്കു മുന്നിൽ വീട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹവുമായി എത്തിയ ആബുലൻസ് ആശുപത്രി എത്തും മുൻപ് പൊലീസ് തടഞ്ഞിരുന്നു. കുട്ടി മരിച്ചത് അനസ്തേഷ്യ നൽകിയതിലെ പിഴവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അനൂപ് കൃഷ്ണയാണ് ആശുപത്രിയിലെ പ്രധാന സർജൻ. എന്നാൽ, അനസ്തേഷ്യ വിഭാ​ഗം കൈകാര്യം ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറായിരുന്നു. എന്നാൽ, ആശുപത്രി ഉടമ എന്ന നിലയിൽ കുട്ടിയുടെ മരണവും അതേ തുടർന്നുണ്ടായ വിവാദങ്ങളും അനൂപിന് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയായിരുന്നു.

കഴിഞ്ഞ 7 വർഷത്തിലധികമായി പ്രവർത്തന പാരമ്പര്യമുള്ള ആശുപത്രിയാണ് അനൂപ് ഓർത്തോ കെയർ. ആയിരത്തോളം ശസ്ത്രക്രിയകൾ ഇവിടെ നടന്നിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഇത്തരം ഒരു ചികിത്സാ പിഴവ് ഉണ്ടാകുന്നത്. അതിന്റെ മാനസിക സമ്മർദ്ദത്തിലായിരുന്നു ഡോക്ടർ എന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP