Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം; ഇതിൽ ഒരു ഭാഗം മുഖ്യമന്ത്രി പിണറായിയുടെ മുമ്പിലേക്കും മറ്റൊരു ഭാഗം ഡൽഹിയിലേക്കും വലിച്ചെറിയണം; വിധി പറഞ്ഞ സുപ്രീംകോടതി ജഡ്ജിമാർ ശുംഭന്മാർ; കൊലവിളി പ്രസംഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ചവറ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ കൊല്ലം തുളസിയുടെ കീഴടങ്ങൽ; നടനെ ജയിലിൽ അടയ്ക്കാൻ സാധ്യത; സിനിമാതാരത്തിന് വിനയായത് എൻഡിഎയുടെ ശബരിമല വിശ്വാസ സംരക്ഷണ യാത്രക്കിടെയുള്ള പ്രസംഗം

ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം; ഇതിൽ ഒരു ഭാഗം മുഖ്യമന്ത്രി പിണറായിയുടെ മുമ്പിലേക്കും മറ്റൊരു ഭാഗം ഡൽഹിയിലേക്കും വലിച്ചെറിയണം; വിധി പറഞ്ഞ സുപ്രീംകോടതി ജഡ്ജിമാർ ശുംഭന്മാർ; കൊലവിളി പ്രസംഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ചവറ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ കൊല്ലം തുളസിയുടെ കീഴടങ്ങൽ; നടനെ ജയിലിൽ അടയ്ക്കാൻ സാധ്യത; സിനിമാതാരത്തിന് വിനയായത് എൻഡിഎയുടെ ശബരിമല വിശ്വാസ സംരക്ഷണ യാത്രക്കിടെയുള്ള പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

ചവറ: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസംഗം നടത്തിയ കേസിൽ ചവറ ചവറ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ കീഴടങ്ങിയ ബിജെപി നേതാവും നടനുമായ കൊല്ലം തുളസിയെ ഉച്ചയ്ക്ക് ശേഷം ചവറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇന്നു രാവിലെയാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം കൊല്ലം തുളസി ചവറ ചവറ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ കീഴടങ്ങിയത്.

തുളസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് തുളസിയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് ആയതിനാൽ മജിസ്ട്രേറ്റ് കോടതി സ്വീകരിക്കുന്ന നടപടികൾ തുളസിയെ സംബന്ധിച്ച് നിർണ്ണായകമാകും. 117, 504, 505, 506-1 , 364 A 1, 4., 295 A, 298 വകുപ്പുകൾ പ്രകാരമാണ് കേസ്.

ശബരിമല വിഷയത്തിന് പിന്നാലെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസംഗം നടത്തിയ കേസിലാണ് ബിജെപി നേതാവും നടനുമായ കൊല്ലം തുളസി കീഴടങ്ങിയത്. ചവറ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസലാണ് തുളസി കീഴടങ്ങിയത്. ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലിൽ പിടിച്ച് രണ്ടായി വലിച്ചുകീറണമെന്ന് കൊലവിളി പ്രസംഗം നടത്തിയതിനാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്.വിവാദ പ്രസ്താവനയെ തുടർന്ന് അറസ്റ്റ് തടയാനായി കൊല്ലം തുളസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ശബരിമല വിഷയത്തിൽ വിധി പറഞ്ഞ സുപ്രീം കോടതിയെയും അവഹേളിച്ചു കൊണ്ടാണ് തുളസി പ്രസംഗിച്ചത്. കേസിൽ വിധിപറഞ്ഞ ജഡ്ജിമാർ ശുംഭന്മാരാണെന്നായിരുന്നു വിവാദ പരാമർശം. കൊല്ലം ചവറയിൽ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമർശവുമായി കൊല്ലം തുളസി എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരൻപിള്ളയായിരുന്നു ജാഥയുടെ ക്യാപ്റ്റൻ.

ബിജെപി മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമർശം. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയുമെന്ന് നേരത്തെ രാഹുൽ ഈശ്വർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കൊല്ലം തുളസിയുടെ വിവാദ പരാമർശവും എത്തിയത്. ഇത് ബിജെപി യാത്രയെയും വിവാദത്തിലാക്കിയിട്ടുണ്ട്.ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ പന്തളം രാജകുംടുംബത്തിന്റെ ഏകദിന നാമജപവും സംഘടിപ്പിച്ചിരുന്നു.

പ്രസംഗത്തിന് ശേഷം സംസ്ഥാനത്ത് ഒട്ടാകെ ആയിരത്തിൽ കൂടുതൽ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു, പൊതു സ്വത്ത് നശിപ്പിക്കപ്പെടുകയും, സാമ്പത്തിക നഷ്ട്ടമുണ്ടാകുകയും ചെയ്തു. കൊല്ലം തുളസി നിഷ്‌ക്കളങ്കനാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള വാദം ഈ ഘട്ടത്തിൽ കോടതിക്ക് അംഗീകരിക്കാൻ സാധിക്കില്ല.അയ്യപ്പന്റെ പേരിൽ സ്ത്രീകളെ ആക്രമിക്കാനും കലാപം സൃഷ്ടിക്കാനും ക്രിമിനലുകളായ സമാന മനസ്സരായ ആളുകളെ സംഘടിപ്പിക്കുന്നതിന് മനഃപൂർവ്വമായാണ് കൊല്ലം തുളസി പ്രകോപനപരവും കുറ്റകരവുമായ പ്രസംഗം നടത്തിയതെന്നും കോടതി.

കൊല്ലം തുളസി നടത്തിയ പ്രസംഗവും, അതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളും ക്രമസമാധാന തകർച്ചയും കണക്കിലെടുത്തു അദ്ദേഹത്തിന് യാതൊരുവിധ പരിരക്ഷയും, ആശ്വാസവും നൽകാൻ കോടതിക്ക് കഴിയില്ല. എത്രയും പെട്ടന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെയോ, കോടതി മുൻപാകെയോ കീഴടങ്ങണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവന്റെ ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP