പരിശീലനത്തിന് പോയ എക്സൈസ് ഉദ്യോഗസ്ഥൻ മടങ്ങി എത്തിയത് പനിയും ചുമയും ബാധിച്ച്; 21 ദിവസം ക്വാറന്റൈനിൽ തുടരാൻ ഡിഎംഒ നിർദേശിച്ചപ്പോൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത് അടുത്ത് ഇടപെട്ട് പത്തോളം ഉദ്യോഗസ്ഥരും; പിന്നാലെ എല്ലാവരും തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കണമെന്ന ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്; നിരീക്ഷണ കാലയളവിലെ തിരികെവിളിയിൽ പലർക്കും ആശങ്ക; അസുഖ ബാധിതന് കൊറോണയില്ലെന്ന ഫലം വന്നപ്പോൾ നെടുവീർപ്പിട്ടത് ഉദ്യോഗസ്ഥർ മുഴുവനും: കൊല്ലം എക്സൈസ് ഓഫീസിൽ നടന്നത്
എം മനോജ് കുമാർ
കൊല്ലം: കൊറോണ ഭീതിയിൽ ഡോക്ടർ ക്വാറന്റൈൻ നിർദേശിച്ച എക്സൈസ് ഉദ്യോഗസ്ഥരെ അപ്പാടെ തിരികെ വിളിച്ച് കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നടപടിയിൽ വിമർശനം. ഡെപ്യൂട്ടി കമ്മിഷണർ തിരികെ വിളിച്ചതോടെ സ്വയം ക്വാറന്റൈനിൽ പോയ വനിതകൾ അടക്കമുള്ള എക്സൈസ് ഉദ്യോഗസ്ഥർക്ക് തിരികെ എത്തേണ്ടി വന്നു. അതസമയം കോവിഡിനെ പേടിച്ച് സ്വയം ക്വാറന്റൈനിൽ പോയ ഉദ്യോഗസ്ഥരെ തിരികെ വിളിച്ച നടപടിയും വിവാദത്തിലായിട്ടുണ്ട്. സഹപ്രവർത്തകന് കോവിഡ് സംശയത്തിൽ ഇദ്ദേഹവുമായി അടുത്തു ഇടപഴകിയവരായിരുന്നു സ്വയം ക്വാറന്റൈനിൽ പോയത്. എന്നാൽ, ഇവരുടെ കാലയളവ് കഴിയും മുമ്പ് മേലധികാരി തിരിച്ചു വിളിച്ചു എന്നാണ് ഇവർ പറയുന്നത്. സർക്കാർ കരുതലെന്ന് പറയുമ്പോഴും ഇതെന്ത് കരുതൽ എന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.
കൊല്ലത്ത് എക്സൈസ് ഓഫീസിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. ഒരു എക്സൈസ് ഉദ്യോഗസ്ഥൻ തൃശൂരിൽ പരിശീലനത്തിനു പോയി തിരികെ വന്നപ്പോൾ പനിയും ചുമയും വന്നു. ഈ ഉദ്യോഗസ്ഥനോട് 21 ദിവസം ക്വാരന്റൈനിൽ പോകാൻ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ സർട്ടിഫിക്കറ്റും പുറത്തുവന്നിട്ടുണ്ട്. ഇതോടെ കൊറോണ ഭീതിയിൽ മറ്റു സഹപ്രവർത്തകരും ആശങ്കയിലായി. പനി ബാധിച്ച ഉദ്യോഗസ്ഥനുമായി അടുത്തു ഇടപഴകിയവരാണ് സംശയത്തിലായത്. ഇതോടെ എല്ലാവരും മെഡിക്കൽ ഓഫീസർമാരെ സന്ദർശിച്ച് സ്വയം ക്വാറന്റൈൻ എഴുതി വാങ്ങുകയായിരുന്നു. ഇവർ ക്വാറന്റൈനിൽ പോയതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആശങ്കയിലായി. എല്ലാ എക്സൈസ് ഉദ്യോഗസ്ഥരും നിർബന്ധമായി ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നു സർക്കുലർ വന്നിരിക്കെയാണ് പത്തോളം പേർ ഒരുമിച്ച് അവധിയിൽ പോയത്. ഇതും പ്രതിസന്ധിക്കിടയായി.
ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോയത് തലവേദന ആയതോടെയാണ് ഡെപ്യൂട്ടി കമ്മിഷണർ കൊല്ലം ഡിഎംഒയുടെ സഹായം തേടിയത്. ഇവർ ക്വാറന്റൈനിൽ പോകേണ്ടതുണ്ടോ എന്നാണ് ഉന്നതൻ തിരക്കിയത്. ഒരാൾ മാത്രം പോയാൽ മതി. മറ്റുള്ളവർ തിരികെ എത്തട്ടെ എന്ന ഉപദേശമാണ് ഡിഎംഒ നൽകിയതെന്നാണ് ഡെപ്യൂട്ടി കമ്മീഷണൻ പറഞ്ഞത്. ഇതിനൊപ്പം തന്നെ പനി ബാധിച്ച ഉദ്യോഗസ്ഥന്റെ ശ്രവം പരിശോധനയ്ക്ക് വൈറോളജി ലാബിലേക്ക് അയക്കുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥർ തിരികെ എത്തിയപ്പോൾ അനുബന്ധമായി തന്നെ അസുഖബാധിതനു കൊറോണയില്ലെന്ന പരിശോധനാ ഫലവും എത്തി.
ഇതോടെയാണ് ഡെപ്യൂട്ടി കമ്മിഷണറുടെ ഉദ്വേഗത്തിനും അവസാനമായത്. അവധി എത്തിയവർ ഉത്തരവ് പ്രകാരം മടങ്ങി വന്നപ്പോൾ ഇവരുടെ മുഖങ്ങളിൽ കണ്ടെങ്കിലും ഉദ്യോഗസ്ഥർ ആരും ഇത് കാര്യമാക്കാതിരുന്നത് അവധിയെടുത്തവർക്ക് ആശ്വാസമായി. തൃശൂരിൽ പോയ ഉദ്യോഗസ്ഥനു ഒന്നാമതുകൊറോണയില്ല. ശ്രവ പരിശോധനയിൽ ഇത് തെളിഞ്ഞിട്ടുണ്ട്. പക്ഷെ അനുമതിയില്ലാതെ ഓരോരുത്തരും സ്വയം ക്വാറന്റൈനിൽ പോവുകയായിരുന്നു. ലീവ് എടുത്ത് എല്ലാവരും പോയതോടെയാണ് പ്രശ്നമായതെന്നാണ് മേലുദ്യോഗസ്ഥൻ പറഞ്ഞത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി തേടിയിരുന്നു. ഇവർ തിരികെ വരുന്നതിൽ കുഴപ്പമില്ലെന്നാണ് ഡിഎംഒ പറഞ്ഞത്-കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ കാര്യങ്ങളും അന്വേഷിച്ച് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്-ഡെപ്യൂട്ടി കമ്മിഷണർ പറയുന്നു. ഇന്നു എല്ലാവരും തിരികെ എത്തുകയും ചെയ്തു. ക്വാറന്റൈനിൽ പോയവരെ തിരികെ എത്തിക്കുന്ന ആദ്യ നടപടിയാണ് സംസ്ഥാനത്ത് ഇന്നലെ നടന്നത്. സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതുകൊല്ലം എക്സൈസ് സർക്കിളും.
എല്ലാ ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്നാണ് എക്സൈസ് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഘട്ടത്തിൽ തന്നെയാണ് തൃശൂരിൽ പരിശീലനത്തിനു പോയ ഉദ്യോഗസ്ഥനു പനി ബാധിച്ചത്. അവസരം മുതലാക്കി ഇവർ മുങ്ങുകയാണോ എന്ന എക്സൈസ് ഉന്നതന്റെ സംശയമാണ് സംഭവങ്ങളിൽ വഴിത്തിരിവുണ്ടാക്കിയത്. ക്വാറന്റൈനിൽ പോയവരെ തിരികെ വിളിക്കുന്ന നടപടിയില്ലാത്തതിനാൽ അവധിയിൽ പോയ ഉദ്യോഗസ്ഥർക്ക് ഒരു സംശയവുമുണ്ടായില്ല. എല്ലാവരും ഡ്യൂട്ടിക്ക് ഉണ്ടായിരിക്കണമെന്ന ഉത്തരവിന്റെ ലംഘനമാകും ഉദ്യോഗസ്ഥരുടെ നടപടി എന്ന് തിരിച്ചറിഞ്ഞാണ് ക്വാറന്റൈന് പോയവരെ തിരികെ വിളിക്കാൻ ഉന്നതൻ തീരുമാനിച്ചത്. പക്ഷെ എല്ലാ പഴുതുകളും അടച്ച് നീങ്ങിയതിനാൽ സ്വയം ക്വാറന്റൈന് പോയവർക്ക് തിരികെ എത്തേണ്ടി വരുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ട് ഇവരെ തിരികെ എത്തിക്കുമ്പോൾ പ്രശ്നം ഉണ്ടാകുമോ എന്നാണ് ഡെപ്യൂട്ടി കമ്മിഷണർ ആരാഞ്ഞത്. ഇവർ തിരികെ വരട്ടെ. അവർക്ക് കുഴപ്പമുണ്ടാകാൻ വഴിയില്ല എന്ന ഉപദേശം മെഡിക്കൽ ഓഫീസർ നൽകുകയും ചെയ്തു. ഇതോടെ എല്ലാവർക്കും തിരികെ ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദ്ദേശം നൽകി. ഇവർ ഇന്നു തിരികെ എത്തുകയും ചെയ്തു.
തൃശൂരിൽ പരിശീലനത്തിനു പോയ ഉദ്യോഗസ്ഥന്റെ ശ്രവം വൈറോളജി ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ ക്വാരന്റൈന് പോയവരെ തിരികെ വിളിച്ച ഡെപ്യൂട്ടി കമ്മിഷണറുടെ ശ്വാസം നേരെ വീഴുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടക്കുന്നത് തൃശൂരിലാണ്. ഒട്ടനവധി ഉദ്യോഗസ്ഥർ തൃശൂരിൽ പരിശീലനത്തിലായിരുന്നു. പക്ഷെ കൊറോണ വന്നതോടെ എല്ലാവരെയും തിരികെ വിട്ടു. കൊല്ലത്തേക്ക് 32 പേരെയാണ് തിരികെ അയച്ചത്. ഇതിൽ കൊല്ലത്തെ യൂണിറ്റിൽ മടങ്ങിയെത്തിയ ഉദ്യോഗസ്ഥനാണ് പനിയും ചുമയും ബാധിച്ചത്. ഇതുകൊറോണയാണെന്ന സംശയം വന്നതോടെ ഈ ഉദ്യോഗസ്ഥനോട് ഇടപഴകിയ ഉദ്യോഗസ്ഥർ സ്വയം അവധിയിൽ പോവുകയായിരുന്നു.
Stories you may Like
- ബെനാമി കള്ളുഷാപ്പ് ഇടപാടിന് കൂട്ടു നിന്നത് യൂണിയൻ നേതാക്കൾ മുതൽ ഉദ്യോഗസ്ഥർ വരെ
- കണ്ണേറ്റുമുക്കിൽ 'കഞ്ചാവ് മാഫിയ' കുടുങ്ങുമ്പോൾ
- എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, കത്തിവീശി പ്രതി രക്ഷപ്പെട്ടു
- പത്തനംതിട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
- 'എൽഎസ്ഡി' പരിശോധനാ ഫലം എക്സൈസ് മൂടിവച്ചത് ഒന്നര മാസം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍