'എന്റെ മക്കൾ എന്നും സത്യത്തിന്റേയും ന്യായത്തിന്റേയും ഭാഗത്തേ നിൽക്കുകയുള്ളൂ'; സമ്മർദ്ദങ്ങൾക്കിടയിൽ മകൾക്ക് പിന്തുണയേകി അബുമാഷ്; കൊല്ലം കലക്ടർ ഷൈനമോൾ അടക്കം മൂന്ന് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പിതാവ് മറുനാടനോട് മനസു തുറക്കുന്നു..
അരുൺ ജയകുമാർ
തിരുവനന്തപുരം: ഏകദേശം 5000ത്തോളം ഐഎഎസ് ഉദ്യോഗസ്ഥരാണ് ഇന്ത്യാ മഹാരാജ്യത്തുള്ളത്. ഇന്ത്യയെ പോലെ ഭീമമായ ജനസംഖ്യയുള്ള ഒരു രാജ്യത്ത് 5000 എന്നത് വളരെ ചെറിയ സംഖ്യയാണെന്നാണ് പൊതു വിലയിരുത്തൽ. എന്നാൽ ഈ ചെറിയ സംഖ്യ സൂചിപ്പിക്കുന്നത് സിവിൽ സർവീസ് പക്ഷയെന്നത് എത്ര കഠിനമേറിയ ഒന്നാണെന്നു തന്നെയാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നത് രാജ്യത്ത് വലിയ നേട്ടമായി കണക്കാക്കുന്ന ഒന്നാണ്. വർഷങ്ങളുടെ കഠിന പരിശ്രമത്തിലൂടെ മാത്രം കൈവരിക്കാവുന്ന ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിലെ വിജയം അത് നേടുന്ന വ്യക്തിയുടെ കുടുംബത്തിനു മുഴുവൻ വലിയ ബഹുമാനമാണ് നേടികൊടുക്കുക.
കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ചു വളർന്ന മൂന്നു സഹോദരങ്ങളും ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസ്സായവരാണെന്നത് നമുക്കെല്ലാവർക്കും ഒരേ സമയം അത്ഭുതവും അഭിമാനവും നൽകുന്ന കാര്യമാണ്. പറഞ്ഞു വരുന്നത് പരവൂർ വെടിക്കെട്ടപകടത്തിൽ പൊലീസിന്റെ അനാസ്ഥയ്ക്കെതിരേയും അനുമതി ഇല്ലാതെ വെടിക്കെട്ടു നടത്തിയവർക്കെതിരേയും ശക്തമായി ശബ്ദമുയർത്തിയ കൊല്ലം ജില്ലാ കളക്ടർ എ ഷൈനമോളെയും അവരുടെ സഹോദരങ്ങളെ കുറിച്ചുമാണ് പറഞ്ഞു വരുന്നത്. സഹോദരി ഷൈല മുംബൈ കളക്ടർ. സഹോദരൻ എ അക്ബർ ക്രൈം ബ്രാഞ്ചിന്റെ അനാലിസസ് വിഭാഗത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഷൈല 2003ലും അക്ബർ 2005ലും ഷൈന 2007ലുമാണ് സിവിൽ സർവീസ് പരീക്ഷ പാസ്സായത്.
എറണാകുളം ജില്ലയിലെ ആലങ്ങാട് കോട്ടപ്പുറം എന്ന ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഇവർ ഒരു സാധാരണ സർക്കാർ സ്കൂൾ അദ്ധ്യാപകന്റെ മക്കളാണ്.എസ് അബു എന്ന അബു മാഷിന്റേയും പി.കെ സുലേഖയുടേയും മക്കളായി ജനിച്ച ഷൈലയും അക്ബറും ഷൈനയും ചെറുപ്പം മുതൽ പഠനത്തിൽ അസാമാന്യ മികവ് പുലർത്തിയിരുന്നു. തന്റെ മക്കളുടെ പഠനത്തിലെ അധ്വാനത്തിന്റേയും കഠിന പരിശ്രമത്തിന്റേയും ഫലമാണ് അവരുടെ വിജയമെന്നും അതിനു എന്നും ദൈവത്തോടു നന്ദിയുണ്ടെന്നും പിതാവ് അബു മാഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
തന്റെ കുട്ടികൾ ഈ നേട്ടം കൈവരിച്ചത് അവരുടെ മാത്രം പ്രയത്നം കൊണ്ടാണെന്നും സ്വന്തമായി ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന പ്രവണതയുമാണ് അവരുടെ വിജയത്തിന്റെ കാരണം. കുട്ടിക്കാലം മുതൽ തന്നെ അർപിത മനോഭാവമാണ് പഠനത്തോട് മൂവർക്കുമുണ്ടായിരുന്നത്. ഒരു അദ്ധ്യാപകനായ തനിക്ക് ഒരിക്കൽ പോലും സ്വന്തം മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യമുണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യാൻ അവർ പ്രാപ്തരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കുട്ടികൾ എന്നും സത്യത്തിന്റേയും ന്യായത്തിന്റേയും ഭാഗത്തുനിന്നു മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്നും അധാർമികമായി ഒന്നും തന്നെ ചെയ്യില്ലെന്നാണ് താൻ ഉറച്ച് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൊല്ലം ജില്ലാ കളകടറും തന്റെ ഇളയമകളമായ ഷൈനമോൾ പരവൂർ വെടിക്കെട്ടപകടത്തിൽ തുടർന്ന് സ്വീകരിച്ച നിലപാടുകളിൽ അഭിമാനമുണ്ട്. ഒരു ചെറു പ്രാണിയെപ്പോലും കശാപ്പു ചെയ്യുന്നതിനോട് യോജിക്കാത്ത പ്രകൃതമാണ് തന്റെ മകൾക്കെന്നും ഈ പിതാവ് പറയുന്നു.
വളരെ സാധാരാണക്കാരായി നാട്ടിൻ പുറത്തെ സാധാ എയ്ഡഡ് സ്കൂളിൽ പഠിച്ച് ഉയരങ്ങൾ താണ്ടിയവരാണ് അബുമാഷിന്റെ മൂന്ന് മക്കളും. മൂവരും എസ്എസ്എൽസി വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത് കോട്ടപ്പുറം കൃഷ്ണൻ ഇളയത് മെമോറിയൽ ഹൈസ്കൂളിൽനിന്നുമാണ്. തുടർന്ന് മൂന്നുപേരും ആലുവ യു.സി കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തിരുന്നു. ഷൈലയും ഷൈനയും ഇതേ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരികളുമാണ്. ഷൈല ബിരുദാനന്തര ബിരുദം നേടിയത് എംജി സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെയാണ്. ബിരുദം നേടിയ ശേഷം അക്ബർ എറണാകുളം ലോ കോളേജിൽ നിന്നും എൽഎൽബിയും ഒന്നാം റാങ്കോടെ എൽഎൽഎമ്മും പാസ്സായിരുന്നു.
സാധാരണക്കാരുടെ ആകുലതകളും വേദനയും ശരിക്കും മനസിലാക്കുന്നവർ. മക്കളെ ഇങ്ങനെ കാണാനായിരുന്നു അബു മാഷിന്റേയും താൽപര്യം. സഹോദരങ്ങളുടെ പാദ പിന്തുടർന്ന് സിവിൽ സർവീസ് പരീക്ഷയെഴുതിയ ഇളയ മകളായ ഷൈനമോൾ 16ാം റാങ്കോടെയാണ് പരീക്ഷ പാസ്സായത്. സഹോദരൻ അക്ബർ 2005ൽ സിവിൽ സർവീസ് പാസ്സാവുകയും പിന്നീട് കേരളാ പൊലീസിൽ ചേരുകയുമായിരുന്നു. സിവിൽ സർവീസിലെ എഴുത്ത് പരീക്ഷയെന്ന കാഠിന്യമേറിയ കടമ്പ കടന്നാൽ പോലും അഭിമുഖം എന്ന കടമ്പ കടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
കഠിന പ്രയത്നം നടത്തുന്നവർക്ക് പോലും കടുപ്പമേറിയ ഒന്നാണ് അഭിമുഖ പരീക്ഷ. അത്രയും ബുദ്ധിമുട്ടേറിയ ഒരു പരീക്ഷ ഒരേ കുടുംബത്തിലെ മൂന്നുപേർ പാസ്സാവുകയും പിന്നീട് ജോലിയിൽ പ്രവേശിച്ച ശേഷവും സാമൂഹിക നന്മ മാത്രം ലക്ഷ്യമിട്ട് യാതൊരു വിട്ടു വീഴ്ചയുമില്ലാതെ സ്വന്തം കർമ്മമേഖലയിൽ നടത്തുന്ന പ്രവർത്തനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയാണ്.
അബുമാഷിന്റെ മൂത്തമകൾ ഷൈലയാണ് സിവിൽ സർവീസിൽ അനുജന്റെയും അനുജത്തിയുടെയും വഴികാട്ടിയായി മാറിയത്. മക്കളെല്ലാവരും സ്വന്തം കാലിൽ നിൽക്കുന്നവരാകണം എന്നാണ് താൻ ആഗ്രഹിച്ചതെന്ന് അബുമാഷ് പറയുന്നു. മൂത്ത മകൾ ഷൈല എംഎ കഴിഞ്ഞ് യുജിസി നെറ്റും ജെആർഎഫും പാസായി. കുറച്ചു കാലം യുസി കോളജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. അതിനു ശേഷം പിഎസ്സി എഴുതി കോർട്ട് അസിസ്റ്റന്റായി ജോലി നേടി. രണ്ടു വർഷം കഴിഞ്ഞ് അവധിയെടുത്ത് തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ ചേർന്നു പരിശീലനം നടത്തി. ഇതോടെ 2002 ലെ ഐഎ എ സ് പരീക്ഷയിൽ 49ാം റാങ്കോടെ ഷൈലയ്ക്ക് ജോലി ലഭിക്കുകയായിരുന്നു. ഇപ്പോൽ മുംബൈ കലക്ടർ. മൂത്ത ചേച്ചിക്ക് ഐഎഎസ് ലഭിച്ചതോടെയാണ് മറ്റുള്ളവരും ഈ വഴിയിലേക്ക് തിരിച്ചത്.
മുപ്പതോളം വർഷത്തോളം അദ്ധ്യാപനം നടത്തിയ അബുമാഷ് 1997ലാണ് വിരമിച്ചത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടാനാണ് താൻ എന്നും ശ്രമിച്ചതെന്നും അത് അവർ അവരുടെ വഴി തിരഞ്ഞെടുക്കുകയും അതിൽ ശോഭിക്കുകയും ചെയ്തു- അബു മാഷ് വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍