Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റ ദിവസം നടക്കുന്നത് ഏഴ് കോടി രൂപയുടെ വരെ കുഴൽപ്പണ ഇടപാടുകൾ; ആരായിരിക്കണം ജനപ്രതിനിധികൾ എന്ന് തീരുമാനിക്കുന്നത് കുഴൽപ്പണ മാഫിയ; ഇടതുപക്ഷ എംഎൽഎ പോലും അറിയപ്പെടുന്നത് കുഴൽപ്പണ രാജാവായി; 500ഉം 1000വും നിരോധിച്ചിട്ടും തടസ്സമില്ലാതെ കച്ചവടം പൊടിപൊടിക്കുന്നു; കൊടുവള്ളി എന്ന കുഴൽപ്പണ ഗ്രാമത്തിന്റെ കഥ

ഒറ്റ ദിവസം നടക്കുന്നത് ഏഴ് കോടി രൂപയുടെ വരെ കുഴൽപ്പണ ഇടപാടുകൾ; ആരായിരിക്കണം ജനപ്രതിനിധികൾ എന്ന് തീരുമാനിക്കുന്നത് കുഴൽപ്പണ മാഫിയ; ഇടതുപക്ഷ എംഎൽഎ പോലും അറിയപ്പെടുന്നത് കുഴൽപ്പണ രാജാവായി; 500ഉം 1000വും നിരോധിച്ചിട്ടും തടസ്സമില്ലാതെ കച്ചവടം പൊടിപൊടിക്കുന്നു; കൊടുവള്ളി എന്ന കുഴൽപ്പണ ഗ്രാമത്തിന്റെ കഥ

കെ വി നിരഞ്ജൻ

കോഴിക്കോട്: നോട്ട് നിരോധത്തെ സംബന്ധിച്ച് കേസ്് സ്റ്റഡിയാകകാവുന്ന ഗ്രാമമാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി. ഇവിടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഹവാലാ ലോബിയാണെന്നത് പരസ്യമായ രഹസ്യമാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽപ്പണം ഇറങ്ങുന്ന പ്രദേശമാണിത്. ഇവിടുത്തെ എംഎ‍ൽഎയായി ഇത്തവണ ജയിച്ച ഇടതുപക്ഷ സ്വതന്ത്രൻ കാരാട്ട് റസാഖ്‌പോലും കൂഴൽപ്പണ രാജാവായാണ് അറിയപ്പെടുന്നത്.മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിമൂലം, ആ പാർട്ടിയുടെ നേതാവായിരിക്കെ പാർട്ടി വിട്ട കാരാട്ട് റസാഖ് ആണ് ഇപ്പോൾ കൊടുവള്ളിയുടെ എംഎ‍ൽഎ. ഇതിൽനിന്നുതന്നെ കൂഴൽപ്പണലോബിയുടെ ശക്തിയും അറിയാം. എംഎ‍ൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും. ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല.എതാണ്ട് നാലായിരത്തോളം ചെറുപ്പക്കാരാണ് കുഴൽപ്പണ വിതരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്.

അഞ്ഞൂറിന്റേയും  ആയിരത്തിന്റെയും കറൻസികൾ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നതോടെ എല്ലാവരും കരുതിയത് കുഴൽപ്പണക്കാരുടെ അടപ്പിളകിയെന്നാണ്. എന്നാൽ സംഭവിച്ചത് മറിച്ചാണ്.പാവപ്പെട്ടവരും സാധാരണക്കാരും ബാങ്കുകൾക്ക് മുന്നിൽ ക്യൂനിന്ന് തളർന്നുവീഴുമ്പോൾ കുഴൽപ്പണക്കാർ പൊട്ടിച്ചിരിക്കയാൺ ഒറ്റ കുഴൽപ്പണക്കാരനുപോലും നയാപ്പൈസയുടെ നഷ്ടം ഇതുമൂലം ഉണ്ടായിട്ടില്‌ളെന്നാണ് കൊടുവള്ളിക്കാരുടെ അനുഭവസാക്ഷ്യം. കാരണം കൊടുവള്ളിയിലെ ഹവാലസംഘങ്ങളും തങ്ങളുടെ ലാഭം കറൻസിയായിട്ടല്ല ശേഖരിച്ചത് എന്നാണ് ഇതിന്റെ പ്രധാനകാരണം. റിയൽഎസ്റ്റേറ്റ ബിസിനസുകൾ, വൻകിട ആശുപത്രികൾ,സി.ബി.എസ്.ഇ സ്‌കൂളുകൾ ജൂവലറികൾ, അനാഥശാലകൾ അടങ്ങുന്ന ജീവകാരുണ്യ ട്രസ്റ്റുകൾ എന്നിങ്ങനെയുള്ള വിവിധ നിക്ഷേപങ്ങളിലായിട്ടാണ് അവരുടെ പണം ഇരിക്കുന്നത്.ഇതാവട്ടെ താരതമ്യേന സുരക്ഷിതമാണുതാനും.ആകെയുള്ള പ്രതിസന്ധി കുഴൽപ്പണവിതരണം താൽക്കാലികമായി നടക്കുന്നില്ല എന്നുമാത്രമാണ്.അതുമൂലം തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഇപ്പോൾ ഇത്തരം സ്ഥാപനങ്ങിൽ ജോലിക്കെടുക്കയാണ്.പ്രതിസന്ധി താൽക്കാലികമാണെന്നും പുതിയനോട്ടുകൾ പ്രചാരത്തിൽ വരുന്നതോടെ നിങ്ങൾക്ക് പഴയ തൊഴിലേക്ക് മടങ്ങിവരാമെന്നുമാണ് ഹവാല രാജാക്കന്മാർ ഈ ചെറുപ്പക്കാരോട് പറയുന്നത്.

നോട്ട് അസാധുവാക്കുന്നതിന്റെ തലേന്നും കൊടുവള്ളിയിലേക്ക് ഏതാണ്ട് അഞ്ചരകോടിയുടെ കറൻസി വിതരണത്തിനായി എത്തിയാതായാണ് പറയുന്നത്. പക്ഷേ ഇതുമുഴുവൻ 25,0000രൂപ തൊട്ട് രണ്ടുലക്ഷംവരെയുള്ള ഗൾഫിൽ ജോലിചെയ്യുന്നവർ അയച്ച പണമായിരുന്നു. അതുകൊണ്ടുതന്നെ കേരളമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഈ പണം കൃത്യമായി കൈമാറിയെന്നും അവർ ഇത് അക്കൗണ്ടിലിട്ടും നോട്ട്മാറിയും നിയമാനുസൃതമാക്കിയെന്നുമാണ് വിവരം.

ഗൾഫിൽ ജോലിചെയ്യുന്ന സാധാരക്കാരാണ് കൂഴൽപ്പണലോബിയുടെ വലയിൽ വീഴുന്നതെന്നാണ് എറ്റവും വിചിത്രം. നികുതിയൊന്നുമില്ലാതെ ഞൊടിയിടയിൽ പണം നേരിട്ട് വീട്ടിലത്തെിക്കുന്ന സമാന്തര സംവിധാനമാണിത്.പത്തിരുപത് വർഷം മുമ്പ് ചെറിയതോതിൽ തുടങ്ങിയ കുഴൽപ്പണ ശൃഖല ഇന്ന് മലബാറിലെ സമാന്തര സാമ്പത്തിക ശക്തിയായിരിക്കുന്നു. എത്ര ലക്ഷം രൂപവേണമെങ്കിലും ഞൊടിയിടയിൽ നാട്ടിലത്തെിക്കുന്ന സംഘങ്ങൾ ഇവിടെയുണ്ട്. കുഴൽപ്പണത്തെ നിയമവിരുദ്ധമായ ഒന്നായി ഇവിടുത്തുകാർ കാണുന്നില്ല എന്നതാണ് ഏറ്റവും വിചിത്രം. ഈ പണം സാധാരണക്കാരുടെ അധ്വാനമാണെന്നും ആദായനികുതി കൊടുക്കുന്നില്ല എന്ന ഒറ്റക്കാരണംകൊണ്ട് ഇത് കള്ളപ്പണമാവുന്നില്‌ളെന്നുമാണ് ഇവരുടെ വാദം.ഇതേ പണം കൊണ്ട് എന്തുവാങ്ങിച്ചാലും സെയിൻടാക്‌സും എക്‌സൈസ് ഡ്യൂട്ടിയും അടക്കമുള്ളവ വരുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കുഴലിനും ഡോളറിനുമൊപ്പം പിന്നെ മയക്കമരുന്നും പ്രവഹിക്കാൻ തുടങ്ങിയതോടെയാണ് ജനം ഇതിൻെ വിപത്തുകൾ തിരിച്ചറിയുന്നത്. രേഖയില്ലാത്ത പണമായതിനാൽ ഇവ തട്ടിയെടുക്കുന്ന സംഘങ്ങളും വന്നതോടെ പ്രദേശത്തെ് ക്രമസമാധാന പ്രശ്‌നങ്ങളും വർധിച്ചിരുന്നു.എട്ട് വർഷംമുമ്പ് കൊടുവള്ളിയിലുള്ള സഫ്വാൻ എന്ന ചെറുപ്പക്കാരനെ കുഴൽപ്പണ വിതരണത്തിനിടെ എതിർ സംഘങ്ങൾ കുത്തിക്കൊന്നിരുന്നു. അന്ന് കുഴൽപ്പണമാഫിയക്കെതിരെ ചില മതസംഘടകൾ ഈ മേഖലയിൽ കാമ്പയിൻ നടത്തിയെങ്കിലും പിന്നീട് അതെല്ലാവരും മറക്കുകയായിരുന്നു.

വനവും പുഴയും കൊള്ളയടിക്കുന്ന സംഘങ്ങളുമുണ്ട്. മണൽമാഫിയക്ക് എസ്‌കോർട്ട് പോയാൽ പോലും ദിവസവും രണ്ടായിരം രൂപ എതാനും മണിക്കുറുകളുടെ അധ്വാനം കൊണ്ട് കിട്ടും. പൂനൂർ പുഴയും, ചാലിയാറും, മൊയ്തീൻകാഞ്ചന പ്രണയത്തിലെ പ്രധാന കഥാപാത്രമായിരുന്ന ഇരുവഴിഞ്ഞി പുഴയുമൊക്കെ ഇന്ന് മണൽ മാഫിയുടെ പിടിയിലാണ്. പള്ളിക്കമ്മറ്റികൾക്ക് പണം കൊടുത്ത് പുഴയോരത്തെ പള്ളിപ്പറമ്പിലുടെ റോഡുണ്ടാക്കി മണൽക്കടത്തുനടത്തിയ സംഭവംപോലും ഇവിടെയുണ്ട്.

ഇതുകൊണ്ടൊക്കെ പ്രദേശത്തെ ചെറുപ്പക്കാരിൽ ഒരു ഭാഗവും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ചെറുപ്പത്തിൽതന്നെ എളുപ്പം പണം ഉണ്ടാക്കാവുന്നതുകൊണ്ട് അവരൊക്കെ ഇത്തരം സംഘങ്ങളിൽ പെടുന്നു. ഇത് സൃഷ്ടിക്കുന്ന സാംസ്കാരിക അരാജകത്വം അടുത്തകാലത്താണ് ഈ നാട് തിരച്ചറിഞ്ഞത്. ചെറുപ്പക്കാരിൽ നല്‌ളൊരു വിഭാഗവും മദ്യത്തിനും മറ്റും അടിമപ്പെടുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് നടത്തിയ കാമ്പയിനിൽ ഇത്തരം സംഘങ്ങളെ പേരെടുത്ത് വിമർശിച്ചിരുന്നു.

ചന്ദനത്തെലം കടത്തും വനം കൊള്ളയും വയനാട് കേന്ദ്രീകരിച്ച് വ്യാപകമായി നടക്കുന്നുണ്ട്്.കസ്തൂരിരംഗൻ സമരത്തിന്റെ പേരിൽ മുമ്പ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ആക്രമിച്ചത് ഇത്തരം വനം കൊള്ള കേസുകളുടെ രേഖകൾ നശിപ്പിക്കാനായിരുന്നെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. മുൻ ലീഗ് എംഎ‍ൽഎ സി.മോയിൻ കുട്ടിതന്നെയാണ് ഈ വിഷയത്തിലും ആരോപണ വിധേയനായത്.
ഇങ്ങനെ കുമിഞ്ഞുകൂടുന്ന പണത്തിന്റെ ഒരുഭാഗം സി.ബി.എസ്.ഇ സ്‌കൂളുകളും കോളജുകളും അനാഥാലയങ്ങളുംമായി മാറ്റുകയാണെന്നും ആരോപണമുണ്ട്. അനാഥാലായങ്ങളിലേക്ക് അന്യസംസ്ഥാനകുട്ടികളെ കടത്തിക്കൊണ്ടുവരുന്നതുവരെ ഗ്രാന്റ് തട്ടാനുള്ള തത്രപ്പാടിൽനിന്നാണെന്ന് ആദ്യഘട്ട അന്വേഷണത്തിൽ വ്യക്തമായിരുന്നെങ്കിലും ആ കേസും തുമ്പും വാലുമില്ലാക്കിയിരക്കയാണ്. മുസ്ലീലീഗിന്റെ തണലിലാണ് ഈ പ്രവർത്തനങ്ങൾ അടുത്തകാലംവരെ നടന്നത്. ഇപ്പോൾ കാരാട്ട് റസാഖ് കാലുമാറിയേതോടെ അതിൽ ഒരു പങ്ക് ഇടുതുപക്ഷത്തുമായി.

ഇനി രാഷ്ട്രീയമായി തങ്ങളെ എതിരിടുന്നവരെ തളക്കാൻ ലീഗ്, എസ്.ഡി.പി.ഐയുമായി കൂട്ടുചേർന്നതിന്റെ അതീവ അപകടകരമായ പല അവസ്ഥകളും ഈ മേഖലയിൽ കാണാനുണ്ട്്.ലീഗിന്റെ മാഫിയാ പ്രവർത്തനങ്ങളെ ചോദ്യം ചെയ്താൽ വടിവാളുമായ വരുന്ന എസ്.ഡി.പി.ഐക്കാരെ കണികണ്ട സംഭവം ഇവിടുത്തെ പരിസ്ഥിതി പ്രവർത്തകർക്കടക്കം പറയാനുണ്ട്.

ചെറിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനല്ലാതെ ഈ മാഫിയാ സംസ്‌ക്കാരത്തെ തുറന്നെതിർക്കാനുള്ള ചങ്കൂറ്റം സംഘപരിവാർ സംഘടനകളും അനുവർത്തിക്കാറില്ല. പല ബിജെപി നേതാക്കളും കുഴൽപ്പണ ലോബികളുടെ അടുത്ത സുഹൃത്തുക്കളാണെന്നതും പരസ്യമായ രഹസ്യമാണ്.മോദി ഭരിക്കുന്ന ഇക്കാലത്ത് കേന്ദ്ര എജൻസികളെയോ റവന്യൂ ഇന്റലിജൻസിനെയോ വച്ചോ ഒരു അന്വേഷണം ആത്മാർഥമായി നടത്താമെങ്കിലും പരാതിപോലും നൽകാൻ പ്രദേശത്തെ ബിജെപി നേതാക്കൾ തയാറാവുന്നില്ല.അതേസമയം ഇങ്ങനെ ലഭിക്കുന്ന പണമാണ് മാറാട് കലാപത്തിനടക്കമുള്ള ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് വി.മുരളീധരനൊക്കെ പ്രസംഗിക്കാറുമുണ്ട്.പക്ഷേ ഒരു അന്വേഷണത്തിന്റെ ഘട്ടം വരുമ്പോൾ പരാതിക്കാർ ആരും ഉണ്ടാവില്ല.

മുമ്പ് ജൂവലറികളുടെ നഗരം എന്നറിയപ്പെട്ടിരുന്ന കൊടുവള്ളിയിൽ ഇന്ന് സ്വർണ്ണക്കടത്തിന്റെ നഗരമാണെന്ന് പൊലീസിനും നന്നായി അറിയാം. കോഴിക്കോട്ടെയെന്ന് വേണ്ട, കേരളത്തിലെ തന്നെ പ്രമുഖ ജൂവലറിയിലേക്കൊക്കെ സ്വർണം എത്തിക്കുന്നത് ഇവിടുത്തെ സംഘമാണ്. എയർഹോസ്റ്റസുമാർ തൊട്ട് സിനിമാതാരങ്ങളും ഉയർന്ന കസ്റ്റസ് ഉദ്യോഗസ്ഥർവരെ പങ്കാളികളായ ഈ കള്ളക്കടത്തിൽ പലപ്പോഴും പിടക്കപ്പെടുന്നത്, മലദ്വാരത്തിനകത്തുവച്ചൊക്കെ സ്വർണം കടത്തുന്ന പാവം കാരിയർമാർ മാത്രമാണ്.ഇവരെയാവട്ടെ പെട്ടന്ന് ജാമ്യത്തിലെടുക്കാനും കേസ് തേച്ച് മായ്ച്ച കളയാനും സംഘത്തിന് കഴിയും. ഒറ്റിന് സംഘം കൊടുക്കുന്ന ശിക്ഷ മരണമാണ്.

അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോവലും അക്രമവും മർദവനവും ഇവിടെ പതിവാവകുയാണ്. ഒരു പ്രമുഖ ലീഗ് നേതാവ് ഇങ്ങനെ ഒരു 'ടോർച്ചറിങ്ങ് ഹൗസ് 'തന്നെ കൊടുവള്ളിയിൽ പണിതായി നാട്ടുകാർ പറയുന്നു.ഇവിടെ നിന്ന് രാത്രികളിൽ നിലവിളികളും കേൾക്കാം!
റിമോട്ട് കൺട്രോളിൽ മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ്പൂളടക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടുകളിലാണ് ഇവിടെ പല ഹവാലക്കാരും കഴിയുന്നത്. ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഢംഭരവാഹനങ്ങൾ മിനിമം മൂന്നണ്ണമെങ്കിലും മുറ്റത്ത് കാണും. കൂട്ടിന് അര ഡസനോളം പുത്തൻ പുതിയ ബൈക്കുകളും. കോഴിക്കോട് കൊടുവള്ളിയിലെും താമരശ്ശേരയിലെയും ഒരു ശരാശരി സ്വർണക്കച്ചവടക്കാരന്റെയൊക്കെ വീടുകണ്ടാൽ ഇൻകം ടാക്‌സുകാരുടെയൊക്കെ കണ്ണുതള്ളിപ്പോവും.

ഈ പണമൊക്കെ എവിടെനിന്ന് കുത്തി ഒലിച്ചുവരുന്നു എന്നുചോദിച്ചാൽ ആർക്കും മറുപടിയുണ്ടാവില്ല. ആരു ഭരിച്ചാലും ഇവർക്കെതിരെ മാമൂൽ അന്വേഷണമല്ലാതെ ഇതുവരെ ഒന്നും ഉണ്ടായിട്ടിമില്ല.മോദി നോട്ട് അസാധുവാക്കിയിട്ടും അതിനൊന്നും യാതൊരു മാറ്റവുമില്ല. എല്ലാവർക്കും എല്ലാം അറിയാമായിരുന്നിട്ടും കൊടുവള്ളി ലോബിക്കെതിരെ യാതൊരു നടപടിയും ഇപ്പോഴും തുടങ്ങിയിട്ടില്ല. പക്ഷേ പാവം ജനങ്ങളാവട്ടെ കള്ളപ്പണ ലോബിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്ന് മനസ്സിൽ വിശ്വസിച്ച് ബാങ്കുകൾക്ക് മുന്നിൽ വരിനിൽക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP