ബെഞ്ചും ഡെസ്കും അലമാരകളാക്കി; വീടിന്റെ കാർപോർച്ചിൽ സ്റ്റേഷനറി സാധനങ്ങൾ നിരത്തി വിൽപന തുടങ്ങി; കോവിഡ് കാരണം കോളേജ് പൂട്ടിയപ്പോൾ വീട്ടിൽ സ്റ്റേഷനറി കട തുടങ്ങി അതിജീവനം; പാരലൽ കോളേജ് ഉടമയായ കൊടുവള്ളി മാനിപുരം ഷാജിയുടെ കഥ
ജാസിം മൊയ്ദീൻ
കോഴിക്കോട്; കോവിഡ് മഹാമാരി വലിയ തോതിൽ പടർന്നുപിടിക്കാൻ തുടങ്ങിയപ്പോൾ ആദ്യം പൂട്ടുവീണത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. ലോക്ഡൗൺ അവസാനിച്ചതോടെ മറ്റ് സ്ഥാപനങ്ങളെല്ലാം നിയന്ത്രണങ്ങളോടെ തുറന്നപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇപ്പോഴും തുറക്കാനായിട്ടില്ല. സാധാരണ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഇപ്പോൾ അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുന്നുണ്ട്. അവിടങ്ങളിലെ സ്ഥിര അദ്ധ്യാപകർക്ക് കൃത്യമായി ശമ്പളവും ലഭിക്കുന്നുണ്ട്.
എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമാണ് സംസ്ഥാനത്തെ സമാന്തര വിദ്യാഭ്യാസ മേഖലയിലെ സ്ഥിതി. ട്യൂഷൻ സെന്ററുകളും പാരലൽ കോളേജുകളുമടക്കം നമ്മുടെ ഗ്രാമഗ്രാമാന്തരങ്ങൾ തോറും സജീവമായി പ്രവർത്തിച്ചിരുന്നു സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലൊരു പ്രതിസന്ധിയെ തരണം ചെയ്യാനായി ഉപജീവനമാർഗ്ഗത്തിനായി തന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ബഞ്ചും ഡെസ്കും അലമാരയും മേശകളുമെല്ലാം ഉപയോഗപ്പെടുത്തി വീടിനോട് ചേർന്ന് ഒരു സ്റ്റേഷനറി കട തുടങ്ങിയിരിക്കുകയാണ് കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശിയും അദ്ധ്യാപകനുമായ ഷാജി.
കൊടുവള്ളി ഗുരുകുലം കോളേജിന്റെ ഉടമയും മൂന്ന് പതിറ്റാണ്ടിന്റെ അദ്ധ്യാപന പരിചയവുമുള്ള ഷാജി ജീവിതത്തിൽ ആദ്യമായാണ് മറ്റൊരു ജോലി ചെയ്യുന്നതും. അതിജീവനത്തിനായി ഷാജി കണ്ടെത്തിയ പുതിയ മാതൃക ഇന്ന് വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 1990 ലാണ് ഷാജി പാരലൽ കോളേജ് അദ്ധ്യാപകനായി ജോലി തുടങ്ങുന്നത്. ഫിസിക്സ് ആയിരുന്നു വിഷയം. പിന്നീട് 1994ൽ സ്വന്തം നാടായ മാനിപുരത്ത് മലബാർ കോളേജ് എന്ന പേരിൽ സ്വന്തമായൊരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. 10 വർഷങ്ങളോളം മാനിപുരത്ത് പ്രവർത്തിച്ച സ്ഥാപനം പിന്നീട് കൂടുതൽ സൗകര്യങ്ങളോട് കൂടി കൊടുവള്ളിയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
ഗുരുകുലം കോളേജ് എന്ന പേരിൽ കഴിഞ്ഞ 10 വർഷത്തോളമായി കൊടുവള്ളിയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനം ഈ കോവിഡ് പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തിൽ തന്നെ അടച്ചുപൂട്ടുകയായിരുന്നു. ഹയർസെക്കണ്ടറി, ഡിഗ്രി കോഴ്സുകളും ട്യൂഷൻ ക്ലാസുകളുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അടുത്ത് തന്നെ കോളേജ് തുറക്കാനാകും എന്ന പ്രതീക്ഷയോടെ അഞ്ച് മാസത്തോളം കഴിഞ്ഞെങ്കിലും അതിനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് സംജാതമായിക്കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നാണ് ഷാജി മൂന്ന് പതിറ്റാണ്ട് നീണ്ട അദ്ധ്യാപന ജീവിതത്തിനിടയിൽ പുതിയൊരു ജോലിയിലേക്കും സംരംഭത്തിലേക്കും കടക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നത്. കാലി വളർത്തലും കൃഷിയുമടക്കം പലതരത്തിലുള്ള സംരഭങ്ങളെ കുറിച്ച് ആലോചിച്ചെങ്കിലും കേവലം അഞ്ച് സെന്റ് ഭൂമിയും അതിലൊരു വീടുമുള്ള ഷാജിയുടെ ചുറ്റുപാടിൽ അതൊന്നും പ്രായോഗികമായിരുന്നില്ല.
അങ്ങനെയാണ് ആദ്യമായി ഷാജിയുടെ ഭാര്യയുടെ മനസ്സിൽ വന്ന ഒരു ആശയം പ്രാവർത്തികമാക്കുന്നത്. മാക്സികൾ കൊണ്ടുവന്ന് വിൽപന നടത്താമെന്നായിരുന്നു ഷാജിയുടെ ഭാര്യ മുന്നോട്ടുവെച്ച നിർദ്ദേശം, അങ്ങനെ ആദ്യമായി 5000 രൂപക്ക് മാക്സികൾ എത്തിച്ച് കച്ചവടം തുടങ്ങുകയായിരുന്നു. ഇതിന് നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. ഇതോടെ കൂടുതൽ സാധനങ്ങൾ എത്തിച്ച് കച്ചവടം വിപുലീകരിക്കുകയായിരുന്നു. തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബെഞ്ചും ഡെസ്കും മേശകളും അലമാരകളുമെല്ലാം എത്തിച്ചാണ് കട തുടങ്ങാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്. വീടിന്റെ പോർച്ചിൽ തന്നെയാണ് കട ഒരുക്കിയിട്ടുള്ളത്. ബഞ്ചുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ചാണ് കടയിൽ റാക്കുകൾ നിർമ്മിച്ചിരിക്കുന്നത്. കോളേജിലെ കമ്പ്യൂട്ടർ മേശകളും ഫ്രണ്ട് ഓഫീസിലുണ്ടായിരുന്നു മേശകളും അലമാരകളും ഇത്തരത്തിൽ കടയിൽ പല രൂപത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു.
നാട്ടുകാരിൽ നിന്നും അയൽവാസികളിൽ നിന്നും മികച്ച പിന്തുണയാണ് ഇപ്പോൾ തന്റെ പുതിയ സംരംഭത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷാജി പറയുന്നു. ഇവിടെ ലഭിക്കാത്ത സാധനങ്ങൾ മാത്രമാണ് ഇപ്പോൾ തന്റെ അയൽവാസികൾ മറ്റുകടകളിൽ പോയി വാങ്ങുന്നത്. കോളേജ് ഉടൻ തുറക്കാൻ കഴിയട്ടെ എന്ന പ്രത്യാശയിലാണ് ഷാജിയും കുടുംബവും കോളേജിലെ മറ്റു ജീവനക്കാരും. കോളേജിന്റെ ഓഫീസ് ഇടക്ക് തുറക്കുന്നുണ്ട്. ഇക്കൊല്ലം പുതിയ അഡ്മിഷനുകളൊന്നും ഉണ്ടായിട്ടില്ല. എങ്കിലും നിലവിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ ക്ലാസുകൾ നടക്കുന്നുണ്ട്. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായൂം വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്ന ഫീസ് മാത്രമാണ് സമാന്തര കലാലയങ്ങളുടെ സാമ്പത്തിക ആശ്രയം. അത് പൂർണ്ണമായും നിലച്ചിരിക്കുന്ന അവസ്ഥയാണ്.
ഫീസടക്കേണ്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഫീസടക്കാനായി കുട്ടികൾക്ക് കോളേജിലേക്ക് വരാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഇനിയെന്നാണ് കോളേജ് തുറക്കാനാകുക എന്ന് ഇപ്പോഴും പറയാറായിട്ടില്ല. എങ്കിലും എല്ലാം പഴയ രീതിയിൽ ആകാൻ ഇനിയും സമയമെടുക്കും. അതുവരെ ജീവിക്കണമെങ്കിൽ ഈ പുതിയ സംരംഭം തന്നെയാണ് ആശ്രയം. കോളേജിലെ ബെഞ്ചും ഡസ്കുമെല്ലാം ചുറ്റുമുള്ളതുകൊണ്ട് മാനസികമായി കോളേജിൽ തന്നെയാണ് ഇരിക്കുന്നത് എന്ന ഒരു അനുഭവമുണ്ട്. ഇപ്പോൾ രണ്ട് മാസമായി കട തുടങ്ങിയിട്ട്.
വീട്ടിൽ തന്നെ നടത്തുന്ന കടയായതിനാൽ കോവിഡ് നിയന്ത്രണങ്ങളും സുരക്ഷമാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചാണ് കച്ചവടം നടക്കുന്നത്. എന്ത് ജോലി തന്നെയായാലും ചെയ്യുന്ന ജോലിയെ ആത്മാർത്ഥതയോട് കൂടി സമീപിച്ചാൽ വിജയം സുനിശ്ചിതമാണെന്നും ഷാജി മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍