ക്യാൻസർ പരിശോധനയ്ക്കുള്ള സംവിധാനം വന്നുവെന്ന് പറഞ്ഞ ഡോക്ടർ; കൊള്ളാമല്ലോ എന്ന് ആദ്യ പ്രതികരണം; ഒന്നു പരിശോധിച്ചാലോ എന്ന് രണ്ടാം ചോദ്യം; ഫലം കണ്ട് അമ്പരന്ന ഡോക്ടറെ ആശ്വസിപ്പിച്ച സഖാവ്; പൊരുതി തോൽപ്പിക്കുമെന്ന് പറഞ്ഞ് പാർട്ടിക്ക് വേണ്ടി നിറഞ്ഞു; സോഡിയവും പൊട്ടാസ്യവും പ്രമേഹവും പ്രതിസന്ധിയായി; രോഗം കണ്ടെത്തിയതും കോടിയേരി; കണ്ണൂർ കണ്ണീരിൽ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്യാൻസർ പരിശോധനയ്ക്കുള്ള പുതിയ സംവിധാനം വന്നിട്ടുണ്ടെന്ന് വെറുതെ പറഞ്ഞ ഡോക്ടർ. അതു നല്ലതു തന്നെയെന്ന് പുഞ്ചിരിയോടെ പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി. കുറച്ചു കഴിഞ്ഞ് നമുക്കും ഒന്ന് നോക്കിയാലോ എന്ന് ചോദിച്ചതും ഡയബറ്റിക്സ് രോഗി. റിസൾട്ട് കണ്ട് എന്തു പറയുമെന്ന് അമ്പരന്ന ഡോക്ടറെ കാര്യം അറിഞ്ഞ് ആശ്വസിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ. ക്യാൻസർ രോഗ ചികിൽസാ വിദഗ്ധനും വിപ്ലവകാരി പറന്നു നൽകിയത് ആത്മവിശ്വാസം. രോഗം വരും അതിനെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് നാലു വർഷത്തോളം ചികിൽസ. പലപ്പോഴും കീമോ ചെയ്തു. അപ്പോഴും പോരാളി മാത്രം തളർന്നില്ല.
സ്വന്തം ജീവനേക്കാൾ തനിക്ക് പാർട്ടിയാണ് വലുതെന്ന സന്ദേശമാണ് കോടിയേരി ഡോക്ടർമാർക്കും നൽകിയത്. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി ശരീരത്തിന് ആശ്വാസം കിട്ടുമ്പോൾ ഉടൻ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങും. പിന്നെ വീണ്ടും പാർട്ടി ഉത്തരവാദിത്തങ്ങളിലേക്ക്. ആർക്കും അതിൽ നിന്നും കോടിയേരിയെ പിൻന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാർക്ക് ആത്മവിശ്വാസം നൽകി കോടിയേരി പാർട്ടിയിൽ സജീവമായി. തീരെ വയ്യാതിരിക്കുമ്പോഴും മാധ്യമങ്ങൾക്ക് മുമ്പിലെത്തി പത്ര സമ്മേളനം നടത്തി. ഇകെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ യോഗത്തിലും പങ്കാളിയായി. താനൊരു പോരാളിയാണെന്ന് സമർത്ഥിച്ചാണ് മടക്കം. രണ്ടാഴ്ച കൊണ്ട് തീരെ അവശനായിരുന്നു സിപിഎം സെക്രട്ടറി. ചെന്നൈയിൽ എത്തി കുറച്ചു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരിയെ കണ്ടിരുന്നു. മിനിറ്റുകൾ മാത്രം നീണ്ട കൂടിക്കാഴ്ച.
അതിന് ശേഷം ആരേയും കോടിയേരിക്ക് അടുത്തേക്ക് ഡോക്ടർമാർ വിട്ടില്ല. അണുബാധയിലെ ഭയമായിരുന്നു ഇതിന് കാരണം. ഒടുവിൽ ഭാര്യയേയും മക്കളേയും പോലും നിയന്ത്രിച്ച് ഡോക്ടർമാർ ചികിൽസ നടത്തി. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുമായി സിപിഎം നേതൃത്വം നിരന്തരം ചർച്ച നടത്തി. ആരോഗ്യാവസ്ഥയിലെ പുരോഗതി നോക്കി അമേരിക്കയിലേക്ക് കൊണ്ടു പോകുന്നതും പരിശോധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയുമായി മയോ ക്ലീനിക്കിലേക്ക് പോകുന്നതിന്റെ സാധ്യതകൾ തേടി. കോടിയേരിയുടെ ആരോഗ്യ നിലയിൽ പുരോഗതി കണ്ടപ്പോഴാണ് വിദേശ പര്യടനം മുഖ്യമന്ത്രി ഉറപ്പിച്ചത്. എന്നാൽ യൂറോപ്പിലേക്ക് പറക്കാനുള്ള അന്തിമ ഒരുക്കങ്ങൾ നടക്കുന്നതിനിടെ പിണറായിയെ ഞെട്ടിച്ച് ആത്മമിത്രത്തിന്റെ വിയോഗ വാർത്ത എത്തി. യാത്ര റദ്ദാക്കി പിണറായിയും കണ്ണൂരിലേക്ക് പോയി.
പാർട്ടി സെക്രട്ടറി എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ഓടി നടന്നപ്പോഴും തന്നെ കാർന്നു തിന്നുന്ന ക്യാൻസറിനെ കുറിച്ച് കോടിയേരി സഖാവ് അറിഞ്ഞിരുന്നില്ല. ലോക്സഭ തെരെഞ്ഞടുപ്പിന് ശേഷം 2019 -ൽ ഒഴിവുവന്ന 5 മണ്ഡല ങ്ങളിലും ഓടിനടന്നാണ് കോടിയേരി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഈ ഓട്ടത്തിനിടയിലും ക്ഷീണമോ മറ്റ് രോഗ ലക്ഷണങ്ങളോ ശരീരം പ്രകടിപ്പിച്ചില്ല. പാലായിലും മഞ്ചേശ്വരത്തും വട്ടിയൂർകാവിലും , എറണാകുളത്തും അരൂരിലും കോന്നിയിലും തെരെഞ്ഞടുപ്പ് പ്രചരണ ചുമതലകൾക്കായി നാലുമാസത്തോളം വിശ്രമമില്ലാതെയാണ് കോടിയേരി പ്രവർത്തിച്ചത്. അതിന് ശേഷമാണ് ഡോക്ടറെ കാണാൻ കോടിയേരി പോയത്.
ഡയബറ്റിക് അലട്ടിയിരുന്നതിനാൽ ഓരോ മൂന്നു മാസം കൂടുമ്പോഴും ഡോക്ടറെ കാണുന്ന പതിവ് ഉണ്ടായിരുന്നു. അന്ന് ഡോക്ടറെ കണ്ട കൂട്ടത്തിൽ പ്രമേഹ പരിശോധനക്ക് പുറമെമറ്റ് രക്ത പരിശോധനയ്ക്ക് കൂടി ഡോക്ടർ വെറുതെ കുറിച്ചു. പരിശോധനാ ഫലം വന്നപ്പോൾ സി എ 99 ന്റെ റെയ്ഞ്ച് 1000 ത്തിൽ എത്തിയിരിക്കുന്നു. സാധാരണ ഗതിയിൽ 35നും 40നും ഇടയിൽ കാണേണ്ട സി എ യാണ് 1000 ത്തിൽ എത്തി നിൽക്കുന്നത്. ക്യാൻസർ ആണെന്ന് ഡോക്ടർ ഉറപ്പിച്ചെങ്കിലും ചില സംശയങ്ങൾ പറഞ്ഞ ഡോക്ടർ കോടിയേരി സഖാവിനെ കൊണ്ട് സി ടി സ്കാനും പെറ്റ് സ്കാനും എടുപ്പിച്ചു. അതിന്റെ റിസൾട്ട് വന്നപ്പോഴാണ് ക്യാൻസർ കാര്യം കോടിയേരിയോട് ഡോക്ടർ തുറന്ന് പറയുന്നത്.
പാൻക്രിയാസിനെയാണ് ക്യാൻസർ ബാധിച്ചതെന്ന് പെറ്റ് സ്കാനിലാണ് സ്ഥിരീകരിച്ചത്. പിന്നീട് പാർട്ടി തീരുമാന പ്രകാരമാണ് 2019 ൽ തന്നെ അമേരിക്കയിലെ ഹൂസ്റ്റണിലേയ്ക്ക് കോടിയേരി ചികിത്സക്ക് പോയത്. ആദ്യഘട്ട ചികിത്സയിൽ കീമോ തുടങ്ങിയപ്പോൾ തന്നെ അസ്വസ്ഥതകളും ഉണ്ടായി. ശരീരത്തിലെ സോഡിയം കുറഞ്ഞു. ഒടുവിൽ ഐ സി യു വിൽ വരെ കിടക്കേണ്ടി വന്നു. അപ്പോഴൊക്കെയും അവിടെത്തെ മലയാളി നേഴ്സുമാരുടെ പിന്തുണയും കരുതലും തുണയായിട്ടുണ്ടെന്ന് പിന്നീട് കോടിയേരി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ക്യാൻസർ രോഗ ചികിൽസയ്ക്കിടെ സോഡിയവും പൊട്ടാസ്യയവും എല്ലാം കുറഞ്ഞു. പ്രമേഹവും പ്രതിസന്ധിയായി. ഇതാണ് കോടിയേരിയുടെ അകാല മടങ്ങലിന് കാരണമായത്. ഇത് മനസ്സിലാക്കിയാണ് പാർട്ടി സെക്രട്ടറി പദത്തിൽ നിന്നും മാറി നിൽക്കാൻ കോടിയേരി തീരുമാനിച്ചതും.
ഉച്ചയ്ക്ക് ഒരു മണിയോടെ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിലാണ് മൃതദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്. വിലാപ യാതയായി തലശ്ശേരിയിലേക്ക് കൊണ്ടുപോയി. കോടിയേരിയുടെ ഭാര്യ വിനോദിനി മകൻ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവർ ചെന്നൈയിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചു. രാത്രി പത്ത് വരെ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ എത്തും. തലശ്ശേരിയിലെ പൊതുദർശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദർശനം ഉണ്ടാകും. 11 മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാരം. കോടിയേരി ഓണിയൻ ഹൈസ്കൂളിൽനിന്നാണ് ബാലകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശനം.
സ്കൂൾ അദ്ധ്യാപകനായ കോടിയേരിയിലെ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകൻ ഇന്നത്തെ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ ഓണിയൻ സ്കൂളിലെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കോളജിലെത്തിയപ്പോൾ ബാലകൃഷ്ണൻ അവിടെയും നേതാവായി. മാഹി കോളജിന്റെ ചരിത്രത്തിലെ ആദ്യത്തെ ചെയർമാനായി ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ബിരുദ പഠനത്തിനായി തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിലെത്തിയപ്പോഴേക്കും സിപിഎമ്മിന്റെ തലയെടുപ്പുള്ള പ്രവർത്തകനായി ബാലകൃഷ്ണൻ രൂപപ്പെട്ടിരുന്നു.
1980ൽ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി രണ്ട് വർഷം പ്രവർത്തിച്ചു. വിവിധ ട്രേഡ് യൂനിയനുകളുടെയും അമരക്കാരനായി. ഇതിനിടയിൽ പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും വേദിയിൽ കോടിയേരി സജീവ സാന്നിധ്യമായി. 1982 ൽ ആദ്യമായി തലശേരിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തലശേരിയിലെ എംഎൽഎയായിരുന്ന എം വി രാജഗോപാലന്റെ പിന്തുടർച്ചക്കാരനായാണ് കോടിയേരി നിയമസഭയിലെത്തിയത്. രാജഗോപാലന്റെ മകൾ വിനോദിനി ജീവിത പങ്കാളിയുമായി.
പിന്നീട് പിണറായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് നീങ്ങിയപ്പോൾ കണ്ണൂർ ജില്ലയിലെ നേതൃത്വം കോടിയേരിയിലേക്ക് എത്തി. സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ടി. ഗോവിന്ദൻ പാർട്ടിയുടെ ശാസനയ്ക്ക് വിധേയനായപ്പോഴാണ് 1991ൽ കോടിയേരി ആ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത്. 1988 ൽ സിപിഎം. സംസ്ഥാന സമിതിയിലെത്തിയ കോടിയേരി 1994 ൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും എത്തി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലെല്ലാം തലശേരിയുടെ ജനപ്രതിനിധിയായി നിയമസഭയിലെത്തി. ഇതിനിടയിൽ 2003ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും 2008 ൽ പോളിറ്റ്ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ആറ് വർഷമാണ് സിപിഎമ്മിനെ കണ്ണൂരിൽ കോടിയേരി നയിച്ചത്. പാലക്കാട് സമ്മേളനത്തിലാണ് വി.എസിന്റെ നേതൃത്വത്തിൽ സിപിഎമ്മിലെ വെട്ടിനിരത്തൽ ആരംഭിച്ചത്. സിഐ.ടി.യുവിന്റെ പ്രതാപം പാർട്ടിയിൽ മങ്ങുന്നത് പാലക്കാട് സമ്മേളനത്തോടെയാണ്.
അതിന് ശേഷം 2002 ൽ കണ്ണൂരിൽ സമ്മേളനം എത്തുമ്പോഴും വിഭാഗീയത വേറെ രൂപത്തിൽ കൊടുമ്പിരികൊണ്ടിരുന്നു. എന്നാൽ കണ്ണൂർ സമ്മേളനത്തിന് നേതൃത്വം നൽകിയ കോടിയേരിയുടെ അടവുനയങ്ങൾ പാർട്ടിക്കുള്ളിൽ അക്കാലത്തെ വലിയ ചർച്ചയായിരുന്നു. എല്ലാ വിഭാഗത്തെയും യോജിപ്പിച്ചുകൊണ്ട് സമ്മേളനം വൻവിജയമാക്കാൻ കോടിയേരിക്ക് കഴിഞ്ഞു. സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായിക്ക് ഇത് വലിയ ആശ്വാസമായി. രണ്ട് തവണ നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവും വി എസ്. മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും കോടിയേരിയെ ഭരണരംഗത്തും ശ്രദ്ധേയനാക്കി. ജനകീയ പൊലീസ് എന്ന സംരംഭം കോടിയേരിയുടെ കാലത്താണ് യാഥാർത്ഥ്യമാവുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- 'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്'; ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യം ഓഹരി വിപണിയിലെ കരകയറൽ തന്നെ; വിപണി വീണ്ടും തുറക്കുന്ന ഇന്ന് അദാനി ഗ്രൂപ്പിന് അതിനിർണായക ദിനം
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- ഷാർജാ- നെടുമ്പാശേരി എയർഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്നത് 193 യാത്രക്കാരും ആറ് ജീവനക്കാരും; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം സമയം വിമാനം ആകാശത്ത് ചുറ്റിപ്പറന്നു; എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയതോടെ എമർജൻസി ലാൻഡിംഗിനായി സംവിധാനങ്ങൾ സജ്ജമായി; നെടുമ്പാശ്ശേരിയിൽ ഇന്നലെ ഒഴിവായത് വലിയ അപകടം
- രാഷ്ട്രീയത്തിനൊപ്പം ബിസിനസും വളർത്തിയ നേതാവ്; അതിസമ്പന്നനായ മന്ത്രി തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ കാണിച്ചത് 34 കോടി രൂപയുടെ ആസ്തിയെന്ന്; ഗാരേജിൽ ഉള്ളത് കോടികൾ വിലയുള്ള ബെൻസ് അടക്കം 70 വാഹനങ്ങൾ; മകനെ ബിസിനസിൽ ഇറക്കി മകളെ രാഷ്ട്രീയത്തിൽ നിയോഗിച്ച തന്ത്രജ്ഞൻ; നെഞ്ചു തുളച്ച വെടിയുണ്ടയുടെ കാരണം അജ്ഞാതം; വെടിയേറ്റ് കൊല്ലപ്പെട്ട നബ കിഷോർ ദാസിനെ അറിയാം..
- വി ഡി സതീശൻ ആവശ്യപ്പെടാതിരുന്നിട്ടും പുതിയ കാർ അനുവദിച്ചു സർക്കാർ; പ്രതിപക്ഷ നേതാവിന് വാങ്ങിയത് പുതിയ ഇന്നോവ ക്രിസ്റ്റ കാർ; പിന്നാലെ ധൂർത്തു ആരോപിച്ചു സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നു സൈബർ കാപ്സ്യൂളും; താൻ പുതിയ കാറ് ചോദിച്ചിട്ടില്ലെന്ന് സതീശനും
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ഫേസ്ബുക്ക് പരിചയം പ്രണയമായി; വീഡിയോകോളിലൂടെ തീവ്രമായി; പത്ത് വർഷത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു; കടൽ കടന്ന് ഇന്ത്യയിലെത്തിയ സ്വീഡിഷ് യുവതിക്ക് വരണമാല്യം ചാർത്തി യു പിക്കാരനായ യുവാവ്
- 'ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം; രാജ്യം സൃഷ്ടിച്ചത് അല്ലാഹു; സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റേണ്ടതും അല്ലാഹു'; വിവാദ പരാമർശവുമായി പാക് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാക്കിസ്ഥാൻ
- ഇറാന്റെ ആയുധ നിർമ്മാണ ഫാക്ടറിയിൽ അജ്ഞാതരുടെ ഡ്രോൺ ആക്രമണം; ആയുധപ്പുര കത്തിനശിച്ചു; പിന്നിൽ ഇസ്രയേലെന്ന് സംശയിച്ച് ഇറാൻ; ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല; ലോകം മറ്റൊരു മഹായുദ്ധത്തിനുള്ള പുറപ്പാടിലോ?
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്