മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ..! പ്രളയ ദുരിതാശ്വാസമായതു കൊണ്ട് ഇൻഡോർ സ്റ്റേഡിയം ഫ്രീ ആയി കൊടുത്തു; കാരുണ്യത്തിന്റെ ബാനർ ഉണ്ടായിരുന്നതിനാൽ പ്രതിഭകൾ പ്രതിഫലം വാങ്ങാതെ പാടി; എന്നിട്ടും ലാഭം മാത്രം സർക്കാരിന് നൽകാതെ സംഘാടകർ; കേരള പിറവി ദിനത്തിലെ കൊച്ചിയിലെ കരുണ മ്യൂസിക് കൺസേർട്ട് വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രളയ ദുരിതാശ്വാസം എന്ന പേരിൽ സിനിമാ പ്രവർത്തകർമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുമെന്ന വാഗ്ദാനവുമായി നടത്തിയ 'കരുണ മ്യൂസിക് കൺസേർട്ട്' വിവാദത്തിൽ. പരിപാടിയിയിലൂടെ സമാഹരിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തതാണ് വിവാദങ്ങൾക്ക് കാരണം.
വേൾഡ് മ്യൂസിക് ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ടുള്ള 'കരുണ' മ്യൂസിക് കൺസേർട്ടിലൂടെ കൊച്ചിയെ ഒരു മ്യൂസിക് വില്ലേജ് ആക്കി മാറ്റുകയായിരുന്നു ലക്ഷ്യം. വേൾഡ് മ്യൂസിക് ഫെസ്റ്റിന് തുടക്കം കുറിച്ചുകൊണ്ടാണ് കരുണ ഫെസ്റ്റ് അരങ്ങേറിയത് രാജ്യത്താകമാനമുള്ള നാല്പത്തിയഞ്ചോളം സംഗീത പ്രതിഭകൾ മ്യൂസിക് കൺസേർട്ടിന്റെ ഭാഗമായി. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ ഒന്നിനായിരുന്നു കൺസേർട്ട്. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനമെന്ന് സംഗീത സംവിധായകൻ ബിജിബാൽ വ്യക്തമാക്കിയിരുന്നു. ബിജിബാലിനെ കൂടാതെ സംവിധായകൻ ആഷിഖ് അബു, ഗായകരായ ഷഹബാസ് അമൻ, സയനോര എന്നിവരും പിന്നണിയിൽ നിറഞ്ഞു. റിമ കല്ലിങ്കലും മുന്നണിയിൽ ഉണ്ടായിരുന്നു.
സിനിമാഗാനങ്ങൾ മാത്രമല്ലാതെ സംഗീതത്തെ സാധാരണക്കാരിലെത്തിക്കുക എന്നുള്ളതും ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്ന് സംഘാടകർ അവകാശപ്പെട്ടിരുന്നു. ശാസ്ത്രീയ സംഗീതം, നാടോടി സംഗീതം, നാടൻപാട്ട്, കഥകളി പഥം, സൂഫി, ഖവാലി,തോറ്റംപാട്ട് തുടങ്ങിയ സംഗീതത്തിന്റെ വിവിധ ശാഖകൾ മ്യൂസിക് കൺസേർട്ടിന്റെ ഭാഗമായി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന കൺസേർട്ടിലേക്ക് ആളുകൾ ഒഴുകിയെത്തി. 500, 1500, 5000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്കുകൾ. ബുക്ക് മൈ ഷോ, ടിക്കറ്റ് കളക്ടർ ഡോട്ട് ഇൻ എന്നിവയിലൂടെ ഓൺലൈൻ ആയി കരുണ മ്യൂസിക് കൺസേർട്ടിന്റെ ടിക്കറ്റുകൾ വിറ്റഴിക്കുകയും ചെയ്തു. സാമ്പത്തികമായി വലിയ ലാഭമായിരുന്നു പരിപാടിയെന്നാണ് സൂചന. എന്നാൽ ഈ ലാഭം സംസ്ഥാന സർക്കാരിന് കൈമാറിയില്ല. ഇതാണ് വിവരാവകാശത്തിലൂടെ പുറത്തു വരുന്ന വിവരം.
യുവമോർച്ച് നേതാവ സന്ദീപ് വാര്യരിന്റെ എഫ്ബി പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രളയ ദുരിതാശ്വാത്തിനായി കരുണ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് കൊച്ചിയിൽ മ്യൂസിക് ഷോ അരങ്ങേറിയിരുന്നു. പരിപാടി വൻ വിജയമായിരുന്നിട്ടും ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിട്ടില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനും റിമ കല്ലിങ്കലിന്റേയും കരുണ മ്യൂസിക് കൺസൾട്ട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് വിവരാവകാശം വഴിയുള്ള ചോദ്യത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അധികാരികളുടെ മറുപടിയും സന്ദീപ് വാര്യർ എഫ്ബി പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
2019 നവംബർ ഒന്നിനാണ് ആഷിഖ് അബുവും റിമയും ചേർന്ന് സംഗീത പ്രോഗ്രാം നടത്തിയത്. ടിക്കറ്റ് വെച്ചുള്ള പരിപാടി വൻ വിജയമായിരുന്നെന്ന് സംഘാടകരിൽ ഒരാളായ സംഗീത സംവിധായകൻ ബിജിബാൽ അറിയിച്ചിരുന്നു. പരിപാടി സംഘടിപ്പിച്ച കടവന്ത്ര റീജ്യണൽ സ്പോർട്സ് സെന്റർ ചാരിറ്റി പ്രവർത്തനമെന്നത് പരിഗണിച്ച് സൗജന്യമായി അനുവദിക്കുകയായിരുന്നു. തുടർന്ന് ചെലവുകളെല്ലാംം കഴിച്ച് 6,30,000 രൂപ ഇതിൽ നിന്ന് സംഘടിപ്പിക്കാനായതായും ബിജിബാൽ വ്യക്തമാക്കിയിട്ടുണ്ട്. ജി എസ് ടി അടച്ച ശേഷമായിരുന്നു ഈ തുക. ടിക്കറ്റിന് വലിയ തുക ഈടാക്കിയാണ് പ്രളയ ദുരിതാശ്വാസ പരിപാടി ആഷിക്ക് അബുവും സംഘവും സംഘടിപ്പിച്ചത്. 500,2000 എന്നീ നിരക്കിലായിരുന്നു ടിക്കറ്റും വിതരണം ചെയ്തത്.
പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർ ഫീസ് ഇടാക്കാതെ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇത്രയും തുക എന്ത് ചെയ്തെന്നാണ് സംഘാടകർ വ്യക്തമാക്കാത്തത്. അതിനിടെ മാർച്ച് 31 മുമ്പ് പണം കൊടുക്കുമെന്ന് സംഘാടകർ വിശദീകരിക്കുന്നുമുണ്ട്. എത്ര തുക കൈമാറുമെന്നതാണ് ഇതിൽ നിർണ്ണായകം.
'കരുണ' യെ എല്ലാ അർത്ഥത്തിലും സ്നേഹത്തിന്റെ വലിയൊരു ആഘോഷമാക്കി മാറ്റുകയും മുന്നിലും പിന്നിലും തൊട്ട്തൊട്ടും ആത്മാർത്ഥതയോടെ അവസാനം വരെ കൂടെ നിന്ന് പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള വലിയൊരു വിജയത്തിലേക്ക് എടുത്തുയർത്തുകയും ചെയ്ത ഓരോരുത്തരോടും ഞങ്ങൾക്കുള്ള അതിരുകളില്ലാത്ത നന്ദിയും സ്നേഹവും ഇവിടെ അറിയിക്കുകയാണു! എന്നായിരുന്നു പരിപാടിക്ക് ശേഷം ബിജി ബാൽ തന്നെ അറിയിച്ചത്. ഒരു രൂപ പോലും പ്രതിഫലം പറ്റാതെ പരിപാടിയിൽ അണി ചേർന്ന മുഴുവൻ ഗായികാഗായകന്മാരും,ഉപകരണസംഗീതജ്ഞരും,കൂടാതെ കെ.എം.എഫി ന്റെ രണ്ട് പ്രധാന വൈബ് കേന്ദ്രങ്ങളായ ബോധി സൈലന്റ്സ്കേപ്പ് & കഫേ പപ്പായ എന്നീ പേരുകളെയും വിഭാഗങ്ങളെയും പ്രത്യേകം ഇവിടെ എടുത്ത് പറയാൻ ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു,
ആംഗറിംഗോ മറ്റു വിശദാംശപ്രഖ്യാപനങ്ങളോ ഔപചാരിക നടപടിക്രമങ്ങളോ ഒന്നുമില്ലാതെത്തന്നെ, മൂന്ന് മണിക്കൂർ കൺസർട്ടിൽ കോർത്തിണക്കപ്പെട്ട കണ്ടന്റുകൾ സ്വയം നിങ്ങളുമായി കമ്യൂണിക്കേറ്റ് ചെയ്യണം എന്നതായിരുന്നു കരുണയുടെ ഡിസൈനിങ് സമയത്ത് കെ.എം.എഫിനുണ്ടായിരുന്ന ഒരു പ്രധാന ആഗ്രഹം! ഇത്രയധികം പേർ സ്നേഹത്തോടെ ഒന്നിച്ച് നിൽക്കുമ്പോൾ അത് തന്നെ എല്ലാം പറയുമല്ലൊ.ഒരു പടി കൂടി കടന്ന് ഇരമ്പുന്ന കയ്യടികളോടെ നിങ്ങളെല്ലാവരും അതിനെ അതേ നിലയിലോ അതിനേക്കാളുമോ ഉൾക്കൊള്ളുകയും അതീവആവേശപൂർവ്വം ഏറ്റെടുക്കുകയും ചെയ്ത രംഗം അത്യാഹ്ലാദപൂർവ്വമാണു ഞങ്ങൾ നോക്കിക്കണ്ടത് എന്ന കാര്യം നിസ്സീമമായ നന്ദിയോടെ ഇവിടെ അറിയിച്ചുകൊള്ളട്ടെ ! സംഗീതത്തിന്റെയും സ്നേഹത്തിന്റെയും പുതിയ ഈ അവതരണ-ആസ്വാദന- സംസ്കാരത്തെ നമുക്ക് ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാം.. 'കരുണ'ഒരു ഗെയ്റ്റ് വേയാണു!-എന്നും ബിജി ബാൽ വിശദീകരിച്ചിരുന്നു.
2020 ലെ ഒരു മധ്യവേനലവധിക്കാലത്തുകൊച്ചിയിലെ ബോൾഗാട്ടി പാലസും മറൈൻ ഡ്രൈവും ദർബാർ ഹാളും സുബാഷ് പാർക്കുമൊക്കെ പ്രത്യേകവേദികളാക്കിയെടുത്ത് അവിടെ അന്താരാഷ്ട്ര മാനങ്ങളുള്ള വ്യത്യസ്ഥ ജോനറുകൾ ഉൾപ്പെടുന്ന സംഗീതത്തിന്റെ വലിയ ഒരനുഭവലോകം സാധ്യമാക്കിയെടുക്കുകയും അത് വർഷാവർഷം തുടരുകയും ചെയ്യുക എന്നതാണു KMF ന്റെ പ്രധാന ലക്ഷ്യം! അതിലേക്കുള്ള പ്രവർത്തനോർജ്ജം 'കരുണ'യിൽ നിന്ന് കിട്ടിയതായി ഞങ്ങൾ വിശ്വസിക്കുന്നു! നമുക്ക് അടുത്തവർഷം ഫെസ്റ്റിവലിൽ കാണാൻ കഴിയട്ടെ. എല്ലാവർക്കും ഒരിക്കൽകൂടി നന്ദി!നിറയേ സ്നേഹം...-ഇതായിരുന്നു ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലെ അവസാന ബിജിബാലിന്റെ സന്ദേശം. നവംബർ 4ന് ശേഷം ഈ ഫെയ്സ് ബുക്ക് പേജും സജീവമല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍