ചിലർ ബോംബ് വച്ചും സോഷ്യൽ മീഡിയയിൽ കലഹം കൂട്ടിയും നിറഞ്ഞുനിന്നപ്പോൾ അവർ നിശബ്ദരായി വിപ്ലവത്തിലേക്ക് തിരിഞ്ഞു; കേരളത്തിൽനിന്ന് ഐസിസിലേക്ക് പോയവരെല്ലാം സലഫി ആശയത്തിൽ ആകൃഷ്ടരായവർ; ഉന്നത വിദ്യാഭ്യാസവും സമ്പത്തും സുഖങ്ങളും ഉപേക്ഷിച്ചുകൊണ്ട് പോകാൻ സാധിക്കുന്ന ഈ സലഫി പ്രസ്ഥാനം എന്താണ്?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസം നേടിയ, പ്രൊഫഷണൽ രംഗത്ത് മികവ് കാട്ടിയ ഈ യുവാക്കളും യുവതികളും എങ്ങോട്ടാണ് പോയത്. ലോകത്തിന് തന്നെ ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരുന്നതിനായി കുടുംബത്തോടൊപ്പം നാടുവിട്ട മലയാളികളെ ആകർഷിച്ചത് സലഫി പ്രസ്ഥാനമാണെന്നാണ് സൂചന. സലഫി പ്രസ്ഥാനത്തിൽ ആകൃഷ്ടരായാണ് ഇവർ ഐസിസിൽ ചേർന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
കേരളത്തിൽനിന്ന് കാണാതായ ചെറുപ്പക്കാരുടെ കുടുംബാംഗങ്ങളെല്ലാം ഇവരുടെ തിരോധാനത്തിന് പിന്നിൽ സലഫി പ്രസ്ഥാനത്തിന്റെ സ്വാധീനം എടുത്തുപറയുന്നു. തൃക്കരിപ്പുരിൽനിന്ന് കാണാതായ ഡോ. ഇജാസും സഹോദരൻ ഷിയാസും ചെറുപ്പം മുതൽക്കെ മതത്തിൽ ആകൃഷ്ടരായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഖുറാൻ പാരായണത്തിലും മത ഗ്രന്ഥങ്ങൾ വായിക്കുന്നതിലും തത്പരരായിരുന്ന ഇവർ രാഷ്ട്രീയത്തിലോ മറ്റോ തീരെ താത്പര്യം കാണിച്ചിരുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു. ചെറുപ്പത്തിൽത്തന്നെ അവർ സലഫിസത്തിൽ ആകൃഷ്ടരായിരുന്നു. വളർന്നുവന്നതോടെ തീർത്തും യാഥാസ്ഥിതികരായി മാറുകയായിരുന്നു.
എന്താണ് സലഫിസം?
19-ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ പിറവിയെടുത്ത തീവ്ര യാഥാസ്ഥിതിക പ്രസ്ഥാനമാണ് സലഫിസം. സുന്നി വിശ്വാസികൾക്കിടെ പിറന്ന ഈ വിശ്വാസധാര തീവ്രമായ നിലപാടുകൾ കൊണ്ടാണ് ശ്രദ്ധേയമായത്. ശരിയത്ത് നിയമത്തിന് വേണ്ടി വാദിക്കുന്ന ഇവർ മതത്തിലെ യാതൊരുതരത്തിലുള്ള പരിഷ്കരണ ശ്രമങ്ങളെയും അംഗീകരിക്കുന്നില്ല. സൗദി അറേബ്യയാണ് സലഫിസത്തിന്റെ കേന്ദ്രങ്ങളിലൊന്ന്. സമീപകാലത്തായി ഈ പ്രസ്ഥാനം ജിഹാദി പ്രവർത്തനങ്ങളുമായും തീവ്രവാദ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടാണ് പരാമർശിക്കപ്പെടുന്നത്. അൽ ഖ്വെയ്ദ, ഐസിസ്, ബോക്കോ ഹാറം, അൽ-ഷബാബ് തുടങ്ങിയ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളെയും സലഫിസം ബന്ധപ്പെട്ടിരിക്കുന്നു.
സലഫികളുടെ വളർച്ച
മുസ്ലിം തീവ്രവാദം വൻതോതിൽ വർധിച്ചതിന് പിന്നിൽ സലഫിസത്തിന്റെ സ്വാധീനം വർധിച്ചതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ജർമനിയിൽ മാത്രം മൂന്നുവർഷത്തിനിടെ സലഫി വിശ്വാസികളുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനയുണ്ടായിട്ടുണ്ടെന്ന് ജർമൻ രഹസ്യാന്വേഷണ ഏജൻസി തലവൻ ഹാൻസ് ജോർജ് മാസെൻ പറയുന്നു. 3800-ൽനിന്ന് 6300 ആയാണ് ജർമനിയിലെ സലഫികളുടെ എണ്ണത്തിലുണ്ടായ വർധന.
18-നും 30-നും മധ്യേ പ്രായമുള്ള യുവാക്കളാണ് സലഫിസത്തിലേക്ക് ആകൃഷ്ടരായി എത്തുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നു. ഇസ്ലാം മതം അതിന്റെ ആദിമ രൂപത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് സലഫി വിശ്വാസികൾ. ഇസ്ലാം മതത്തിന്റെ ആദ്യ മൂന്ന് തലമുറകളുടെ കാലത്തേയ്ക്ക് മടങ്ങണെന്നാണ് സലഫികൾ ആഗ്രഹിക്കുന്നത്. കേരളത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇരുപതോളം പേർ ഒരു പ്രത്യേക സലഫി സന്ന്യാസ ധാരയിൽ അകപ്പെട്ടതാണെന്ന നിഗമനം ശക്തമായി. യമനിൽ 1980ൽ ഉദയം ചെയ്ത ദമ്മാജ് സലഫിസം എന്ന വിചിത്ര വിശ്വാസ വഴിയിലേക്കാണ് കേരളത്തിൽ നിന്നുള്ളവർ പലായനം ചെയ്തതെന്നാണ് ലഭ്യമാവുന്ന ബലപ്പെട്ട സൂചനകൾ.
മുസ്ലിമായി ജീവിക്കാൻ അനുയോജ്യമായ സ്ഥലം യമനാണെന്ന ദമ്മാജ് സലഫിസത്തിന്റെ ആശയങ്ങളെ ശരിവയ്ക്കുംവിധമുള്ള പരാമർശങ്ങൾ കാസർകോട് നിന്നു കാണാതായ യുവാക്കൾ അടുത്ത ബന്ധുക്കളുമായി പല ഘട്ടങ്ങളിൽ പങ്കുവച്ചതായി വിവരമുണ്ട്. പൊതുസമൂഹത്തോടുള്ള വിമുഖത, കുടുബത്തോടൊപ്പം ഇസ്ലാമിക രാജ്യത്തേക്കുള്ള പലായനം, മാനസിക സംഘർഷമകറ്റാൻ സംസം ജലം മാത്രം തുടങ്ങി ദമ്മാജ് സലഫിസം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെല്ലാം കേരളത്തിൽ നിന്നും ഇപ്പോൾ കാണാതായവർ ജീവിതത്തിൽ പുലർത്തിയിരുന്നതായാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
യമൻ സലഫിസം എന്ന പേരിൽ ആദ്യം അറിയിപ്പെട്ട ദമ്മാജ് സലഫിസത്തിന് തുടക്കമിട്ടത് മുഖ്ബിൽ അൽ വാദിഅ്യാണ്. യമനിലെ ദമ്മാജ് ഗ്രാമത്തിൽ സ്ഥാപിച്ച ദാറുൽ ഹദീസ് എന്ന സ്ഥാപനത്തിലൂടെയാണ് ആ ചിന്താധാര പടർന്നത്. പ്രാഥമിക പഠനത്തിന് ശേഷം ജോലി ആവശ്യാർഥം മക്കയിലേക്ക് പോയ മുഖ്ബിൽ അൽ വാദിഅ് 1979ലെ മസ്ജിദ് ഹറം സ്ഫോടന കേസിൽ അറസ്റ്റിലായെന്ന് പ്രചാരണമുണ്ട്. എന്നാൽ, ഇത് ശരിയല്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളിൽ സംശയം തോന്നിയസൗദി ഭരണകൂടം തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചുവെന്നും അഭിജ്ഞവൃത്തങ്ങൾ വ്യക്തമാക്കുന്നു. മക്കയിൽ നിന്ന് ജയിൽ മോചിതനായി സ്വദേശത്ത് തിരിച്ചെത്തിയശേഷം ദാറുൽ ഹദീസ് എന്ന സ്ഥാപനം പടുത്തുയർത്തി. അതോടെ ശുദ്ധ സലഫിസം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ദമ്മാജിലെത്തി. അക്കാലയളവിലാണ് കേരളത്തിലെ സലഫി പ്രസ്ഥാനത്തിൽ പെട്ടവരും ദമ്മാജുമായി ബന്ധം പുലർത്തി വന്നത്.
കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ പിളർപ്പ് സംഭവിച്ച ഘട്ടത്തിൽ തന്നെയാണ് സംഘടനാ രീതി ഇസ്ലാമികമല്ലെന്ന വാദവുമായി ഒരു സംഘം മൂന്നാം വിഭാഗമായി ദമ്മാജ് സലഫിസത്തിൽ നിലയുറപ്പിച്ചത്. ഇതര ഇസ്ലാമിക ചിന്താധാരകളെ അപേക്ഷിച്ച് വിചിത്രമാണ് ദമ്മാജ് സലഫിസത്തിന്റെ ആശയങ്ങളേറെയും. ബഹുസ്വരത, പൊതുഇടപെടൽ, പൊതുസമൂഹത്തിൽ നിന്നുള്ള ഉപജീവനം തുടങ്ങിയവ ദമ്മാജ് സലഫിസത്തിൽ നിഷിദ്ധമാണെന്ന് വിമർശകർ ആരോപിക്കുന്നു. കേരളത്തിലടക്കം ഈ ചിന്താധാരയെ പിൻപറ്റിയവർ പ്രവാചകന്റെ മാതൃക ചൂണ്ടിക്കാട്ടി ആടുമെയ്ച്ചും മറ്റും ഉപജീവനം തേടാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
പൊതുപ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്നവർക്ക് ഇതിൽ അംഗത്വമില്ലത്രെ. ലൗകിക ജീവിതത്തോടുള്ള വിരക്തി ഇവരിൽ ബഹുസ്വരതയോടുള്ള വെറുപ്പായി രൂപാന്തരപ്പെടുന്നുവെന്നും ആക്ഷേപമുണ്ട്. ഇഹലോകവുമായി ബന്ധമില്ലാത്ത ജീവിതചര്യ സ്വീകരിക്കണമെന്നാണ് ദമ്മാജ് സലഫിസത്തിന്റെ ആചാര്യന്മാർ അണികളെ പ്രേരിപ്പിക്കുന്നതെന്നാണ് കേരള നദ്വത്തുൽ മുജാഹിദീൻ ഉൾപ്പെടെയുള്ള സംഘടനകൾ ആരോപിക്കുന്നത്. കടുത്ത യാഥാസ്ഥികത്വമാണ് ദമ്മാജ് സലഫിസം പ്രചരിപ്പിക്കുന്നതെന്നും കാറ്റും വെളിച്ചവും കടക്കാത്ത, പ്രമാണങ്ങളുടെ അരക്ഷിത വായനയിൽ ആനന്ദം കണ്ടെത്തുന്നവരാണെന്നുമാണ് മുജാഹിദ് പ്രസ്ഥാനങ്ങളടക്കം വിലയിരുത്തുന്നത്.
കാസർകോട് പടന്നയിൽ നിന്നും പാലക്കാട് യാക്കരയിൽ നിന്നും കാണാതായവരുടെ സലഫി ബന്ധങ്ങൾ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കാസർകോട് ജില്ലയിൽ നിന്നു കാണാതായ അഭ്യസ്ഥവിദ്യരായ യുവാക്കളും യുവതികളും സലഫി പ്രസ്ഥാനത്തിൽ ആകൃഷ്ടരായിരുന്നു. മൂന്ന് കുട്ടികളടക്കം 16 പേരെയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ നിന്നു കാണാതായത്. ഇവരിൽ രണ്ട് ഡോക്ടർ ദമ്പതികളും, രണ്ട് എൻജിനീയർ ദമ്പതികളും ഉൾപ്പെടുന്നു. ഒരു യുവാവ് എംബിഎക്കാരനും അദ്ദേഹത്തിന്റെ ഭാര്യ ഉന്നത ബിരുദധാരിണിയുമാണ്. പരമ്പരാഗത സുന്നി കുടുംബത്തിൽ ജനിച്ച ഇവർ ഉയർന്ന വിദ്യാഭ്യാസം നേടിയ ശേഷമാണ് സലഫി ചിന്തയിൽ അണിചേർന്നത്. ദമ്മാജ് സലഫിസം ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ ആശയങ്ങളോട് ചേർത്ത് വായിക്കാവുന്നതാണ് കാസർകോട് നിന്നും പാലക്കാട് നിന്നുമുള്ളവരുടെ തിരോധാനത്തിലെ സമാനതകൾ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍