ശതകോടികളുടെ ഭൂമി 'വെറുതേ കൊടുത്തു' മാതൃകയായ ബീനാ കണ്ണന് സെന്റിന് 52ന് പകരം 80 ലക്ഷം വീതം കൊടുക്കാൻ കലക്ടറുടെ ഒത്തുകളി; സാധാരണക്കാരന് കൊടുത്തതിന്റെ ഇരട്ടി കൊടുത്തിട്ടും കൊച്ചി മെട്രോ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ശീമാട്ടി ഉടമയുടെ നീക്കം തുടരുന്നു: രാജമാണിക്യത്തോട് കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് കൊച്ചി മെട്രോ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയുടെ മാതൃകയാണ് ബീനാ കണ്ണൻ എന്നാണ് മുഖ്യധാരാ പത്രങ്ങളും ചാനലുകളും എഴുതുന്നത്. കൊച്ചിയുടെ ഹൃദയഭാഗത്തെ ശതകോടികൾ വിലമതിക്കുന്ന 32 സെന്റ് സ്ഥലം മെട്രോയ്ക്ക് വേണ്ടി വെറുതെ വിട്ടുകൊടുത്താണേ്രത ശീമാട്ടി മുതലാളി മാതൃകയായത്. എന്നാൽ ഈ മാതൃക വെറും വ്യാജ ബിംബം ആണെന്ന് മറുനാടൻ പല റിപ്പോർട്ടുകളിലൂടെ വ്യക്തമാക്കി. വെറുതെയല്ലെന്നും സെന്റിന് 52 ലക്ഷം വീതം 13 കോടിയോളം രൂപ നൽകിയെന്നുമായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്.
ഇപ്പോൾ വെളിയിൽ വരുന്ന രേഖകൾ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും വ്യക്തമാണ്. കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്.
കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയവർക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതിൽ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വൻകിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റിൽപ്പറത്തുന്നത്. എങ്ങനെ സ്ഥലം ഏറ്റെടുക്കണെന്ന നിർദ്ദേശം ബീനാ കണ്ണന് വേണ്ടി രാജമാണിക്യം മറികടക്കുകയായിരുന്നു. ശീമാട്ടിക്ക് അനൂകലമായ വിധത്തിലാണ് കരാർ വ്യവസ്ഥകൾ തയ്യാറാക്കിയത് എന്നാണ് വിവരാവകാശ രേഖകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.
കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തുടർന്ന് 20ലേറെ തവണ കെഎംആർഎൽ ബീനാ കണ്ണനുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയിൽ ആകാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത്. എന്നാൽ, ഇങ്ങനെയുണ്ടാക്കിയ കരാറിൽ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം ഇളവുകൾ നൽകിയെന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരാറില ചില വ്യവസ്ഥകൾ പുനപരിശോധിക്കണെന്ന് ആവശ്യപ്പെട്ട് കെഎംആർഎൽ ജില്ലാ കലക്ടർക്ക് കത്തയച്ചു.
ശീമാട്ടിയുടെ എം.ജി റോഡിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ട് ജില്ലാ ഭരണകൂടം ഉണ്ടാക്കിയ പ്രത്യേക വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നും ഇതെല്ലം മാറ്റി പുതിയകരാർ ഉണ്ടാക്കണമെന്നുമാണ് കെഎംആർഎല്ലിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ജില്ല ഭരണകൂടത്തിനും റെവന്യൂ സെക്രട്ടറിക്കും കത്തയച്ചു. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനും ഐടി ഉദ്യോഗസ്ഥനുമായ ധനരാജിന് വിവരാവകാശം വഴി കിട്ടിയ രേഖകൾ സഹിതമാണ് ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കലിന്റെ കൂടുതൽ വിശദാംശങ്ങൾ മറുനാടൻ മലയാളി നേരത്തെ പ്രസിദ്ധീകരിച്ചത്.
ഈ വാർത്തയിൽ ഒപ്പം പ്രസിദ്ധീകരിച്ച വിവരാവകാശ രേഖയിൽ സ്ഥലവില സംബന്ധിച്ചുള്ള പരാമർശവും ഒപ്പം ഏറ്റെടുത്ത സ്ഥലത്ത് മെട്രോ ഗതാഗതതിനല്ലാതെ ഭാവിയിൽ മറ്റു പ്രവർത്തനങ്ങൾ നടത്താനും മറ്റും ഈ സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെഎംആർഎൽ ഇതുമായി ബന്ധപെട്ട എല്ലാ രേഖകളും വിളിച്ചു വരുത്തി വിശദമായി പരിശോധിച്ചത്. ഇതോടെ ശീമാട്ടിക്ക് നൽകിയ പ്രത്യേക പരിഗണന അംഗീകരിക്കാൻ ആവില്ലെന്ന് കാണിച്ച് കത്തയച്ചത്.
കൊച്ചി മെട്രോയ്ക്കായി വിട്ടുനൽകുന്ന ശീമാട്ടിയുടെ സ്ഥലത്തിന് സെന്റിന് 80 ലക്ഷം വരെ നൽകണമെന്ന് കരാറിൽ എഴുതിയതാണ് കെഎംആർഎല്ലിന്റെ എതിർപ്പിന് ഇടയാക്കിയത്. ഈ മേഖലയിലെ മറ്റുള്ളവർക്ക് 52 ലക്ഷം രൂപവരെയാണ് സെന്റിന് വിലയിട്ടിരുന്നത്. ഇതിലെ വൈരുദ്ധ്യമാണ് കെഎംആർഎൽ ചൂണ്ടിക്കാട്ടിയത്. ജില്ലാകലക്ടർ രാജമാണിക്യം മുൻകൈയെടുത്താണ് ഇത്തരമൊരു കരാർ ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ജില്ലാ കലക്ടർക്ക് തിരിച്ചടിയാണ് കെഎംആർഎൽ കത്തയച്ചത്.
ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാൻ നടപടിയുമായി ബന്ധപെട്ട് കൊച്ചി മെട്രോയുടെ തുടക്കം മുതൽതന്നെ വിവാദങ്ങളുണ്ടായിരുന്നു. സ്ഥലവില കൊടുക്കാതെ സ്ഥലം ഏറ്റെടുക്കാൻ ഒന്നര വർഷമായി ശീമാട്ടിയുമായി കെഎംആർഎൽ ചർച്ചകൾ നടത്തിയെക്കിലും അത് ആദ്യഘട്ടത്തിൽ ഫലവത്തായില്ല. പിന്നീട് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുത്തു തരാൻ കെഎംആർഎൽ ജില്ല ഭരണകൂടത്തിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജില്ല ഭരണകൂടം അംഗീകരിച്ച സ്ഥലവിലക്ക് നിശ്ചിത സ്ഥലം ഏറ്റെടുക്കാൻ ധാരണയാവുകയായിരുന്നു. അതിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയി. സാധാരണ ഗതിയിൽ സ്ഥലമേറ്റെടുക്കൽ കരാറുകളിൽ നിന്നും വളരെ വത്യസ്തമായ ഒരു കരാറാണ് ജില്ലാ കലക്ടർ ശീമാട്ടിമായി ഉണ്ടാക്കയത് എന്നാണ് കെഎംആർഎൽ കത്തിൽ പറയുന്നത്.
ഏകദേശം 16 കോടിയിൽ അധികം ചെലവാക്കിയാണ് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തത്. കൊച്ചി മെട്രോ ലാഭകരമായി നടത്തികൊണ്ട് പോവാൻ ഈസ്ഥലവുമായി ബന്ധപെട്ടു ഒരു പാട് നടപടികൾ ഭാവിയിൽ ആവിശ്യമായിവരുമെന്നും നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥലത്ത് വേറൊരു പ്രവർത്തനവും പാടില്ല എന്നുപറഞ്ഞു കെഎംആർഎൽനെ തടയുന്നത് ഭാവിയിൽ മെട്രോ പ്രൊജക്ടിന്റെ സാമ്പത്തിക നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമാണെന്ന് കെഎംആർഎൽ പറയുന്നു.
ബീന കണ്ണന്റെ ഉടമസ്ഥലയിലുള്ള ശീമാട്ടിയുടെ സ്ഥലം വിവരാവകാശ നിയമം വഴി കിട്ടിയ വിവരങ്ങൾ പ്രകാരം സ്ഥലത്തിന് സെന്റ് ഒന്നിന് 52 ലക്ഷം വച്ചു 32 സെന്റിന് 16 കോടി രൂപ ശീമാട്ടിക്കു നൽകണം എന്നായിരുന്നു. 52 ലക്ഷം രൂപ സെന്റിന് വിലയിട്ടു വാങ്ങിയ ഈ സ്ഥലത്തിന് വേണമെങ്കിൽ സെന്റിന് 80 ലക്ഷം രൂപ വരെ ശീമാട്ടിക്ക് ആവശ്യപ്പെടാമെന്ന വ്യവസ്ഥയാണ് അംഗീകരിക്കാനാവില്ലെന്ന് കെഎംആർഎൽ പറയുന്നത്. കൊച്ചി മെട്രോയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നിശ്ചയിച്ചിരുന്ന വിലയേക്കാൾ കൂടുതൽ വില സ്ഥലത്തിന് കിട്ടുമെന്ന് പറയാൻ ജില്ല ഭരണകൂടത്തിന് അനുവാദമില്ലെന്നാണ് കെഎംആർഎൽ ചൂണ്ടിക്കാട്ടുന്നത്.
മെട്രോ റെയിലിനായി ഏറ്റെടുത്ത മറ്റു സ്ഥലങ്ങളെ സംബദ്ധിച്ച് ശീമാട്ടിയുമായുള്ള കരാറിലേത് പോലൊരു പരാമർശം ജില്ലാ ഭരണകുടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. അതുകൊണ്ട് തന്നെ ശീമാട്ടിയുടെ സ്ഥലത്തിന് മാത്രം അധിക വില കിട്ടുമെന്ന പരാമർശവും കെഎംആർഎൽ കത്തിൽ ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ ചീഫ് ്ര്രെസകട്ടറിയുടെ കീഴിലുള്ള ഉന്നതാധികാര സമിതി അംഗീകരിച്ച വിലയേക്കാൾ കൂടുതൽ കിട്ടാം ശീമാടിയുടെ സ്ഥലതിനു എന്നുള്ള ജില്ല ഭരണകൂടത്തിന്റെ കണ്ടെത്തൽ മാറ്റണമെന്നുമാണ് കെഎം ആർഎൽ ആവശ്യപ്പെടുന്നത്. കൊച്ചി മെട്രോയുടെ സ്ഥലം ഏറ്റെടുക്കലിനെ സംബന്ധിച്ച് നിലവിൽ ഒരു മാതൃക കരാർ നിലവിലുണ്ട്. ഈ കരാറിൽ നിന്നും മാറി ഒരു പാട് വ്യത്യാസങ്ങൾ ഉണ്ടാകരുതെന്നാണ് കെഎംആർഎല്ലിന്റെ ആവശ്യം.
നിലവിൽ കരാർ വ്യവസ്ഥകൾ പ്രകാരം മൊത്തം മൊത്തം തുകയുടെ 80% അതായതു 13,17,86,535 രൂപയിൽ ഒരു ശതമാനം ടി.ഡി.സ് കഴിച്ചു ബീനാ കണ്ണന് കെ.എം.ആർ.എൽ നൽകി കഴിഞ്ഞുവെന്നാണ് വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാക്കുന്നത്. ബാക്കി വരുന്ന തുക കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നൽകാൻ ഒരുങ്ങുകയാണ്. എന്നാൽ സമൂഹത്തിന്റെ താൽപ്പര്യം മാനിച്ച് ഭൂമി വെറുതെ നൽകുന്നുവെന്ന തരത്തിലാണ് ശീമാട്ടി കാര്യങ്ങൾ പ്രചരിപ്പിച്ചത്. പരസ്യത്തിൽ കണ്ണുള്ള മുഖ്യധാരാ മാദ്ധ്യമങ്ങളും സത്യം തുറന്നു പറഞ്ഞില്ല. ഇതിന്റെ കരുത്തിലാണ് അധിക സൗകര്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചത്.
കൊച്ചി മേട്രോക്കായി സ്ഥലം നല്കുനതും മറ്റും തനിക്കു ഭീമമായ നഷ്ടം വരുമെന്നും 32 സെന്റ് കൊടുത്താൽ ആകെ കിട്ടുന്നത് 2 തൂണുകൾ ഇരിക്കുന്ന സ്ഥലത്തെ പൈസ മാത്രം എന്നാണു എന്നും ഇത് വിവാദമായ സമയത്ത് ബീന കണ്ണൻ പറഞ്ഞിരുന്നു. ഇതാണ് വിവരാവകാശ മറുപടിയിലൂടെ പൊളിഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്