കിഫ്ബിയുടെ സിഇഒയ്ക്ക് പെൻഷനും ശമ്പളവുമായി സർക്കാർ നൽകുന്നത് അഞ്ച് ലക്ഷം രൂപയോളം; ചീഫ് സെക്രട്ടറിക്ക് മുകളിൽ ശമ്പളം വാങ്ങിയിട്ടും ബ്ലയ്ഡ് കമ്പനിക്കായും ജോലിയെടുത്ത് കെ എം എബ്രഹാം; നിയമപ്രശ്നമില്ലെന്ന ധനമന്ത്രിയുടെ നിയമസഭയിലെ പ്രതിരോധത്തെ ധാർമികതയിൽ വെട്ടി പ്രതിപക്ഷ നേതാവിന്റെ എൻട്രി; സർക്കാരിന് വേണ്ടിയും മുത്തൂറ്റിനായും ഡബിൾ റോളിൽ പണിയെടുക്കുന്നത് മുൻ ചീഫ് സെക്രട്ടറി; വിവാദത്തിലാകുന്നത് സെബിയിലെ നിഗൂഡ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിമർശിച്ച ഉദ്യോഗസ്ഥൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് കിഫ്ബി. വികസന പ്രവർത്തനങ്ങൾ ധനമന്ത്രി തോമസ് ഐസക് മുമ്പോട്ട് വയ്ക്കുന്ന ഇടതുപക്ഷ മാത്രക. മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണ് ഈ പദ്ധതിയുടെ തലപ്പത്ത്. എന്നാൽ ഇതു മാത്രം കൊണ്ട് കെ എം എബ്രഹാമിന് തൃപ്തി വരുന്നില്ല. മുത്തൂറ്റ് കാപിറ്റൽ സർവ്വീസ് ലിമിറ്റഡ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും കെ എം എബ്രഹാം പ്രവർത്തിക്കുകയാണ്. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്യുമ്പോൾ സർക്കാരും സ്വകാര്യ പണമിടപാട് കമ്പനിയിലെ എബ്രഹാമിന്റെ ഉന്നത പദവിയെ ന്യായീകരിക്കുകയാണ്. നിയമപരമായി പ്രശ്നൊന്നുമില്ലെന്ന് പറയുമ്പോൾ അഴിമതിയുടെ മണം സജീവമാക്കുന്നതാണ് എബ്രഹാമിന്റെ മുത്തൂറ്റിലെ പദവിയെന്നാണ് പ്രതിപക്ഷം പറയുന്നത്.
കിഫ്ബിയുടെ സിഇഒ. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഡയറക്ടറായതിനെപ്പറ്റി ധനമന്ത്രി വിശദീകരിക്കണമെന്ന് കെ.എം.മാണി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയുടെ കണക്കുകൾ പട്ടത്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നത്. ഇതിന് മാറ്റംവരണം -മാണി ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ വിഷയം നിയമസഭയുടെ മുമ്പിലെത്തിയത്. അപ്പോഴും മുത്തൂറ്റ് എന്ന വാക്ക് ചർച്ചയായിരുന്നില്ല. എന്നാൽ ബജറ്റ് ചർച്ചയിൽ അൻവർ സാദത്ത് മടികൂടാതെ മുത്തൂറ്റിന്റെ പേര് സഭയിൽ ചർച്ചയാക്കി. വിഷയത്തിൽ എബ്രഹാമിനെ പ്രതിരോധിക്കാൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തുകയും ചെയ്തു. നിയമപ്രകാരം തെറ്റില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. എന്നാൽ ഇതിൽ ധാർമികത കടന്നു വരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിക്കുകയും ചെയ്തു.
ബജറ്റ് ചർച്ചയിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ പ്രതിപക്ഷം ആയുധമാക്കുന്നത് എബ്രഹാമിന്റെ മുത്തൂറ്റ് ബന്ധമാണ്. 50000 കോടിയടുെ പ്രോജക്ട് കൈകാര്യം ചെയ്യുന്ന സിഇഒ ബ്ലൈഡ് കമ്പനിയിൽ സ്ഥാനം വഹിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു അൻവർ സാദത്തിന്റെ വാദം. എന്നാൽ നിയമ പ്രശ്നമൊന്നുമില്ലെന്നും ഐഎഎസിൽ നിന്ന് വിരമിക്കുന്നവർക്ക് ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാമെന്നും ധനമന്ത്രി വിശദീകരിച്ചു. കിഫ്ബിയിലെ തുകയൊന്നും മുത്തൂറ്റിൽ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെയാണ് ഇതിലെ ധാർമികത ചർച്ചയാക്കി പ്രതിപക്ഷ നേതാവ് എത്തിയത്. നിയമപ്രശ്നമില്ലെങ്കിലും ഇതിൽ ധാർമികതയെ കുറിച്ച് എബ്രഹാമും തോമസ് ഐസക്കും ചിന്തിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
മുത്തൂറ്റ് കാപിറ്റൽ സർവ്വീസ് ലിമിറ്റഡ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് മുൻ ചീഫ് സെക്രട്ടറിയും സെബി മുൻ അംഗവുമായ കെ എം എബ്രഹാം നിയമിതനായത്. ഇതാണ് പുതിയ ചർച്ചകൾക്ക് കാരണമാകുന്നത്. അഞ്ച് കൊല്ലം കൊണ്ട് 50000കോടിയുടെ പദ്ധതികളാണ് കിഫ്ബി നടപ്പാക്കുന്നത്. ഇതിന്റെ തലവനാണ് കെ എം എബ്രഹാം. ഇതെല്ലാം കണക്കിലെടുത്താണ് എബ്രഹാമിന് ലക്ഷങ്ങൾ സംസ്ഥാന സർക്കാർ പെൻഷനും ശമ്പളവുമായി നൽകുന്നത്. ഇത് വാങ്ങിയാണ് മറ്റൊരു പണിയും എബ്രഹാം ചെയ്യുന്നതെന്നതാണ് വിമർശനങ്ങൾക്ക് കാരണം. എന്നാൽ കിഫ്ബിയിലെ പണമൊന്നും മുത്തൂറ്റിൽ നിക്ഷേപിച്ചിട്ടില്ലെന്നും അതുകൊണ്ട് പ്രശ്നമില്ലെന്നും തോമസ് ഐസക് പറയുന്നു.
വൺ റാങ്ക് വൺ പെൻഷൻ പ്രകാരം ചീഫ് സെക്രട്ടറി റാങ്കിലുള്ളവർക്ക് ഒന്നേകാൽ ലക്ഷത്തോളം പെൻഷൻ കിട്ടും. സർക്കാർ സർവ്വീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് ഇത് കഴിഞ്ഞുള്ള തുക പെൻഷനായി കിട്ടും. അതായത് ചീഫ് സെക്രട്ടറിയുടെ ശമ്പളം രണ്ടര ലക്ഷത്തോളം രൂപയാണ്. ഈ തുക മാത്രമേ സർക്കാർ സർവ്വീസിലുള്ളവർക്ക് പെൻഷനും ശമ്പളവുമായി കിട്ടു. എന്നാൽ കെ എം എബ്രഹാം ഇവിടേയും ഭാഗ്യവാനാണ്. അദ്ദേഹത്തിന് പെൻഷന് പുറമേയാണ് ശമ്പളം നൽകുന്നത്. കേരളം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്തരത്തിലെ ധൂർത്ത് അവസാനിപ്പിക്കണമെന്ന ആവശ്യം പ്രളയകാലത്ത് ഉയർന്നിരുന്നു. ചീഫ ്സെക്രട്ടറിക്ക് മുകളിൽ കെ എം എബ്രഹാം ശമ്പളം വാങ്ങുന്നുവെന്നതാണ് വസ്തുത.
2017 ഡിസംബർ 30നാണ് കെ എം എബ്രഹാമിനെ കിഫ്ബിയുടെ തലവനാക്കുന്നത്. മൂന്ന് കൊല്ലത്തേക്കാണ് നിയമനം. പ്രതിമാസം 2.75 ലക്ഷം രൂപയാണ് ശമ്പളമായി നൽകുന്നത്. എല്ലാവർഷവും പത്ത് ശതമാനം കൂടുകയും ചെയ്യും. ഇതിന് പുറമേ മൊബൈൽ ഫോണിനും ലാൻഡ് ഫോണിനും ചെലവാകുന്ന തുകയും നൽകും. കമ്പ്യൂട്ടറും പരിധിയില്ലാത്ത ഇന്റർനെറ്റും നൽകുമെന്നും നിയമന ഉത്തരവിൽ വ്യക്തമാക്കുന്നു. അതായത് ഏതാണ്ട് 3 ലക്ഷം രൂപ മാസം കെ എം എബ്രഹാമിന് മാറ്റി വയ്ക്കുന്നു. ഇതിനൊപ്പം പെൻഷനായ ഒന്നേകാൽ ലക്ഷവും കിട്ടും. അതായത് കെ എം എബ്രഹാമിന്റെ മാസ വരുമാനം നാലേകാൽ ലക്ഷമാണ്. ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനാണ് മൂത്തുറ്റ് ഗ്രൂപ്പിന് വേണ്ടിയും പ്രവർത്തിക്കുന്നത്. ഈ വിഷയമാണ് നിയമസഭയിൽ പ്രതിപക്ഷം ചർച്ചയാക്കിയത്.
കെ എം എബ്രഹാം സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ മുഴുവൻ സമയ അംഗമായിരിക്കെ നിരവധി ഗൂഢപ്രവർത്തനങ്ങൾ നടത്തിയിരുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യിലെ മുഴുവൻസമയ അംഗമായിരുന്നപ്പോഴുള്ള എബ്രഹാമിന്റെ പ്രവർത്തനങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നായിരുന്നു കോടതി നിരീക്ഷണം. യു.പി.എ. സർക്കാറിന്റെ കാലത്ത് സെബി ചെയർമാനായി കെ.എം. എബ്രഹാമിനെയും പരിഗണിച്ചിരുന്നു. എന്നാൽ, യു.കെ. സിൻഹയ്ക്കാണ് പദവി ലഭിച്ചത്. തുടർന്ന് സിൻഹയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അരുൺകുമാർ അഗർവാൾ എന്നയാൾ സുപ്രീംകോടതിയിൽ ഹർജി നൽകി . ഹർജിക്കാരൻ കെ എം എബ്രഹാമിന് വേണ്ടി യുകെ സിൻഹയ്ക്ക് എതിരെ നിരവധി ആരോപണങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രസ്താവം എബ്രഹാമിനെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു. എബ്രഹാമിന് നേട്ടമുണ്ടാക്കാനായി സമർപ്പിക്കപ്പെട്ട ആരോപണങ്ങൾ ഗൂഢലക്ഷ്യത്തോടെയാണെന്ന് നിരീക്ഷിച്ച കോടതി ഇവ മുഖവിലയ്ക്കെടുക്കാതെയാണ് വിധി പുറപ്പെടുവിച്ചത്.
സെബിയുടെ മുഴുവൻസമയ അംഗമെന്ന നിലയിലുള്ള കെ.എം. എബ്രഹാമിന്റെ പ്രവർത്തനങ്ങൾക്കെതിരായി ഒട്ടേറെ പരാതികൾ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ആരോപണങ്ങളെ കോടതി ഗൗരവമായി കാണുന്നു. കാലാവധി നീട്ടിക്കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സെബിയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര ധനകാര്യവകുപ്പ് ഇടപെടുന്നെന്ന ആരോപണം എബ്രഹാം ഉന്നയിക്കുന്നത്. കാലാവധി അവസാനിക്കുന്നതിന് ഒന്നരമാസംമുമ്പ് മാത്രമാണ് പൊതുതാത്പര്യം മുന്നിൽക്കണ്ടല്ലാത്ത ആരോപണങ്ങളുമായി എബ്രഹാം, പ്രധാനമന്ത്രിക്ക് കത്തയച്ചത്. കോടതിയിൽ പരിഗണിക്കപ്പെട്ട കത്തിലെ പരാമർശങ്ങൾക്കും വിശ്വാസ്യതയില്ല. സഹാറയ്ക്കും റിലയൻസിനുമെതിരെ ശക്തമായ നടപടി സെബി കൈക്കൊണ്ടെന്ന് ഹർജിയിൽ പരാതിക്കാരൻ പറയുന്നു. എന്നാൽ, പരാതിക്കാരൻ ഈ കോർപ്പറേറ്റുകളുടെ പിണിയാളാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ.എം. എബ്രഹാമിനെ അനുകൂലിക്കുന്ന ഹർജി സുപ്രീംകോടതി 2012ൽ തള്ളിയത്. കിഫ്ബിയുടെ തലപ്പത്ത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ മുത്തൂറ്റിലെ പദവി കൂടി ഏറ്റെടുക്കുമ്പോൾ 2012ലെ സുപ്രീംകടതി വിധിയാണ് ചർച്ചയാകുന്നത്
സഹാറ നീട്ടിയ കോടികൾ പോലും വേണ്ടെന്ന് പറഞ്ഞ് നീതി നടപ്പാക്കിയ ഉദ്യോഗസ്ഥനെന്നായിരുന്നു കെഎം എബ്രഹാമിനെ പൊതുവേ വിലയിരുത്തിയിരുന്നത്. എബ്രഹാം മുംബൈ സെബിയിൽ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും സുബ്രതോ റായി ജയിലിലായതും. രണ്ടു സഹാറ ഗ്രൂപ് കമ്പനിക്കെതിരെ എബ്രഹാം കൊണ്ടുവന്ന തെളിവുകൾ സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രീം കോടതിക്കോ തള്ളിക്കളയാൻ സാധിക്കാത്ത വിധം ശക്തമായിരുന്നു. 2011 ജൂൺ 23നു സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ്പറേഷനും സഹാറ ഹൗസിങ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനും എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്. ഇതോടെയാണ് എബ്രഹാമിന് വീര പരിവേഷം കിട്ടിയത്. പിന്നീട് കേരളത്തിലേക്ക് എത്തി ചീഫ് സെക്രട്ടറിയായി വിരമിക്കുകയും ചെയ്തു.
സെബിയിൽ ആയിരിക്കെ വളരെ യാദൃശ്ചികമായാണ് എബ്രഹാം സഹാറയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടത്തിയത്. ഒരു ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയർത്താൻ വേണ്ടി റിയൽ എസ്റ്റേറ്റ് കമ്പനിയായ സഹാറ പ്രൈം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്പെക്ടസ് സമർപ്പിച്ചപ്പോഴാണ് ഈ തെളിവുകൾ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ 'പൂർണമായും മാറ്റാവുന്ന കടപ്പത്രങ്ങൾ' വഴി പൊതു ജനങ്ങളിൽ നിന്നു വൻതോതിൽൽ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവൻ വിശദാംശങ്ങളും അവർ ഈ അപേക്ഷയിൽ വെളിപ്പെടുത്തിയിരുന്നു. സഹാറ കേസിൽ അവസാനമായി നല്കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴിൽ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമാണെന്നും വിലയിരുത്തപ്പെട്ടു. കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവർ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകർത്തുവെന്നായിരുന്നു റിപ്പോർട്ടുകൾ എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്