'പത്മനാഭ ദാസന്മാർക്ക് ക്ഷേത്രത്തിൽ പൂർണ്ണ അധികാരം; ക്ഷേത്ര സ്വത്ത് അടിച്ചുമാറ്റാൻ വന്ന കേരള സർക്കാരിനോട് കോടതി പറഞ്ഞത് കടക്ക് പുറത്ത്'; ഫേസ്ബുക്ക് പോസ്റ്റിൽ പിണറായി വിജയനെ വിമർശിച്ചതോടെ ജോലി പോയത് കണ്ണൂർ എയർപ്പോർട്ടിലെ ഉദ്യോഗസ്ഥൻ കെ.എൽ രമേശന്; സഹിഷ്ണുതയെ കുറിച്ച് സംസാരിക്കുന്ന സഖാക്കളുടെ കേരളം ഇങ്ങനെ

എബിൻ വിൻസെന്റ്
കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങളോടുള്ള അസഹിഷ്ണുത നാട്ടിലെ കുഞ്ഞുങ്ങൾക്ക് വരെ സുപരിചിതമാണ്. ആരോപണങ്ങൾ നേരിട്ടയാലും സോഷ്യൽ മീഡിയയിലൂടെ ആയാലും നടപടിയുറപ്പാണ് വാളയാറിൽ തുടങ്ങി ഒടുവിൽ നെയ്യാറ്റിൻകര എത്തി നിൽക്കുന്ന അനേകം നീതി നിഷേധങ്ങൾ ചോദ്യ ചിഹ്നമായി പൊതു സമൂഹത്തിൽ നിലനിൽക്കുമ്പോയും നമ്മുടെ മുഖ്യമന്ത്രിയെ വിമർശനങ്ങളിൽ നിന്ന് പൊതിഞ്ഞു പിടിക്കാൻ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മത്സരമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് വിമർശനതീതരായി ആരും തന്നെയില്ല വിമർശിക്കാൻ എന്ന പോലെ വിമർശിക്കപ്പെടാനും എല്ലാ പൗരന്മാർക്കും തുല്യവകാശമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. കേരള സർക്കാരിന്റെ വിമർശന വേട്ടയിലെ അവസാന ഇരയായി എത്തിയിരിക്കുന്നത് കണ്ണൂർ ഇന്റർനാഷണൽ എയർപ്പോർട്ട് ഉദ്യോഗസ്ഥൻ കെ.എൽ രമേശാണ് . 6 മാസം മുൻപ് രമേശ് ഫേസ്ബുക്കിൽ പങ്കെവെച്ച ഒരു പോസ്റ്റിൽ കമന്റ്റ്റുകളിൽ കണ്ണൂർ എയർപോർട്ട് ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തിരിക്കുന്നു എന്ന പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് കണ്ണൂർ എയർപ്പോർട്ട് മാനേജിങ് ഡയറക്ടർ വി.തുളസീദാസ്, കെ.എൽ രമേശിനെ ജോലിയിൽ നിന്ന് പിരിച്ച്വിട്ടത്.
'പത്മനാഭ ദാസന്മാർക്ക് ക്ഷേത്രത്തിൽ പൂർണ്ണ അധികാരം. ക്ഷേത്ര സ്വത്ത് അടിച്ചുമാറ്റാൻ വന്ന കേരള സർക്കാരിനോട് കോടതി, കടക്ക് പുറത്ത്' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ വന്ന കമന്റുകളാണ് സർക്ക്ാരിനെയും പാർട്ടി പ്രവർത്തകരെയും ചൊടിപ്പിച്ചത്.
ജൂലൈ മാസത്തിൽ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് വന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് രമേശ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ എതിർവാദവുമായി വന്നവരുടെ കമന്റ്റ്റുകൾക്ക് മുഖ്യമന്ത്രിയെ അധിഷേപിക്കുന്ന രീതിയിൽ മറുപടി നൽകിയതിനാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്നായിരുന്നു പരാതി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ എയർപ്പോർട്ടിലെ എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിങ് (എ.ആർ.എഫ്.എഫ്) വിഭാഗത്തിലെ അസിസ്റ്റൻഡ് മാനേജർ കെ.എൽ രമേശിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായുള്ള ഉത്തരവ് എയർപ്പോർട്ട് മാനേജിങ് ഡയറക്ടറുടെ പേരിൽ ഡിസംബർ 22 ന് ഇറങ്ങിയത്. എയർപ്പോർട്ട് ചെയർമാനായ മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമത്തിലൂടെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്ത തെറ്റിൽ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യറാകാത്ത സാഹചര്യത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. എയർപ്പോർട്ട് മാനേജ്മെന്റിന് ലഭിച്ച പരാതിയിലാണ് നടപടി എന്നാണ് എയർപ്പോർട്ട് അധികൃതരുടെ വിശദീകരണം.
കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ പിരിച്ചവിടുകയാണെന്ന കാരണമാണ് എയർപ്പോർട്ട് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്്. കേരളാ മുഖ്യമന്ത്രിയും കണ്ണൂർ ഇന്റർ നാഷണൽ എയർപ്പോർട്ട് ലിമിറ്റഡ് ചെയർമാനുമായ പിണറായി വിജയനേയും മന്ത്രിമാരെയും ജനപ്രതിനിധികളെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ഥിരമായി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയും കിയാലിൽ ജോലി ചെയ്തുകൊണ്ട് ചെയർമാനെ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നത് ആയതിനാൽ ഉദ്രോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിൽ ആവിശ്യപ്പെട്ടിരുന്നത്.
ഓഗസ്റ്റ് 3 നാണ് പരാതിയെ തുടർന്ന് കെ.എൽ രമേശിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയ എയർപ്പോർട്ട് മാനേജ്മെന്റ് നിയോഗിച്ച അന്വേഷണ സംഘം നംവബർ 20 റിപ്പോർട്ട് നൽകുകയുമായിരുന്നു. ഒരു മാസത്തിന് ശേഷം പിരിച്ചുവിടൽ ഉത്തരവും നൽകി. എയർപ്പോർട്ട് മാനേജ്മെന്റിന്റെ നടപടി വിവാദമായിരിക്കുകയാണ് രമേശ് മറുനാടനോട് സംസാരിക്കുന്നത്. തന്റെ അഭിപ്രായ സ്വാതന്ത്രത്തിൽ കൈകടത്താൻ കണ്ണൂർ എയർപോർട്ട് അധികൃതർക്ക് ഒരു അവകാശവുമില്ല തിരുവനന്തപുരം സ്വദേശിയായത് പത്മനാഭ സ്വാമി ക്ഷേത്രവും വിശ്വാസവും ജീവിതത്തോട് കൂടികലർന്നതിനാലാണ് കോടതി വിധിയിൽ സന്തോഷിച്ച് പോസ്റ്റ് ഇട്ടത്.
അതിൽ കണ്ണൂർ ഇന്റർ നാഷണൽ എയർപ്പോർട്ടിനെ സംബന്ധിക്കുന്നയാതൊന്നും ഇല്ലാത്തതിനാൽ കാരണകാണിക്കൽ നോട്ടീസിന് മറുപടിയായി തന്റെ നിലപാടുകളിലും അഭിപ്രായത്തിലും ഉറച്ച് നിന്നുള്ള വിശദീകരണമാണ് നൽകിയതെന്നും രമേശ് മറുനാടനോട് പറഞ്ഞു. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ജോലിയിൽ നിന്ന് പിരിച്ച്വിട്ട സംഭവത്തിൽ എയർപ്പോർട്ട് അധികൃതർക്കെതിരെ നിയമനടപടിയുമായി മുൻപോട്ട് പോകുമെന്നും രമേശ് പറഞ്ഞു. കണ്ണൂർ എയർപ്പോർട്ടിൽ നടക്കുന്ന തിരിമറികൾക്കും, ഗുരുതരമായ സുരക്ഷാ പിഴവുകൾക്കും എതിരെ നിരന്തരമായി ശബ്ദം ഉയർത്തിയിരുന്ന തന്നെ മാനേജ്മെന്റ് പുറത്താക്കാൻ കാത്തിരിക്കുകയായിരുന്നു. സ്ഥലത്തെ പ്രദേശിക നേതാക്കളെ ഉപയോഗിച്ച് ഫേസ്ബുക്കിലെ പരമാർശത്തിനെതിരെ പരാതി നൽകിച്ചതും മാനേജ്മെന്റ് തന്നെയാണെന്നും രമേശ് ആരോപിക്കുന്നു.
കണ്ണൂർ എയർപ്പോർട്ടിൽ നടന്ന സി.എ.ജി പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. എയർപോർട്ട് എം.ഡി യുടെ നേതൃത്വത്തിൽ എയർപ്പോർട്ടിൽ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നു. മാനേജ്മെന്റിന് എതിരെ സംസാരിക്കുന്ന തൊഴിലാളികളെ പുറത്താക്കുകയാണ് ഇങ്ങനെ എയർപ്പോർട്ട് മാനേജ്മെന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രമേശ് ഉന്നയിക്കുന്നത്. ജോലി തിരികെ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രമേശ്.
കണ്ണൂർ എയർപ്പോർട്ട് ചെയർമാനായതുകൊണ്ട് കേരള മുഖ്യമന്ത്രിയെ വിമർശിക്കുന്നത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനമായി കാണാൻ കഴിയില്ല. കേരള സർക്കാരിന്റെ പ്രവർത്തികളെ പരസ്യമായി വിമർശിക്കാൻ വോട്ട് ചെയ്ത് ജയിപ്പിച്ച് അധികാരത്തിലേറ്റിയ പൗരന് അവകാശം നിഷേധിക്കുന്നത് ഫാസിസ്റ്റ് നടപടിയായി മാത്രമെ കാണുവാൻ കഴിയു. സേച്ഛാധിപത്യ ഭരണങ്ങളെ ഓർമിപ്പിക്കും തരത്തിലാണ് സർക്കാരിന്റെ നീക്കം തങ്ങൾക്ക് അനഭിമിതരായ ജനങ്ങളെയും ഉദ്രോഗസ്ഥവൃന്ദങ്ങളെയും അടിച്ചതൊക്കാൻ മുസ്സോളനിയും ഹിറ്റ്ലറുമൊക്കെ പിന്തുടർന്നത് പൗരന്റെ അഭിപ്രായ സ്വാതന്ത്രത്തെ തുറങ്കിലടച്ചായിരുന്നു. ഇതേ മാർഗത്തിലൂടെയാണ് കേരള സർക്കാരും പിണറായി വിജയനും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കേരള പൊലീസ് ആക്ടിലെ ഭേദഗതി ശക്തമായ ജനരോഷം കാരണം പിൻവലിച്ചതിനാൽ നിയമ സഹായത്തോടെ വിമർശനങ്ങളുടെ വായടപ്പിക്കാൻ സാധിക്കില്ല. അതിനാൽ സർവ്വീസ് ചട്ടങ്ങളുടെ മറപിടിച്ച് എതിർസ്വരങ്ങളുടെ മുനയൊടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഫേസ്ബുക്കിലെ ഒരാളുടെ സ്വകാര്യ അക്കൗണ്ടിൽ ഉന്നയിച്ച വിമർശനങ്ങളോട് പോലും സർക്കാർ പ്രകടമാക്കുന്ന അസഹിഷ്ണുത ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഒരു ഭരണകൂടത്തിന് അഭിലക്ഷണീയമല്ല. മുഖ്യമന്ത്രി ചെയർമാൻ ആയിട്ടുള്ള കണ്ണൂർ എയർപോർട്ടിൽ നടക്കുന്ന ഗുരുതര ചട്ട ലംഘനങ്ങൾക്കെടതിരെ പരാതി പറയുന്ന ഉദ്രോഗസ്ഥർക്ക് മാത്രമാണ് കണ്ണൂർ എയർപോർട്ടിൽ ഇത്തരം പീഡനങ്ങൾ സഹിക്കേണ്ടി വരുന്നത്. നഷ്ടത്തിലേക്ക് കൂപ്പ്കുത്തുന്ന എയർപ്പോർട്ടിൽ നിക്ഷേപകരെ കബളിപ്പിക്കുന്ന പ്രവർത്തികളാണ് മാനേജ്മെന്റ് നടത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്