രോഗ നിർണ്ണയം നടത്താതെ ചികിത്സയെന്ന് പേരിൽ നടത്തുന്നത് വൻ തട്ടിപ്പ്; ക്യാൻസർ മാറ്റിയെന്ന വ്യാജ പ്രചരണവുമായി യുവതിയെ ഉപയോഗിച്ച് വ്യാജ വീഡിയോ ഷൂട്ട്; വിശ്വാസം നേടിയെടുത്തത് നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും; ഒന്നര വയസ്സുകാരന്റെ മരണത്തിന് ഉത്തരവാദിയായതോടെ കാര്യങ്ങൾ കൈവിട്ടു; അശാസ്ത്രീയ ചികിത്സകൻ മോഹനൻ വൈദ്യരെ പൂട്ടാനുറച്ച് ആരോഗ്യമന്ത്രി; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഷൈലജ ടീച്ചറുടെ കത്ത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അശാസ്ത്രീയമായ ചികിത്സ രീതികൾ പിന്തുടരുന്ന വ്യക്തിയാണ് മോഹനൻ വൈദ്യർ. ഇതിന്റെ പല ഉദാഹരണങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടി മരിക്കുന്നതിനിടയാക്കിയ സംഭവം പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് മോഹനൻ വൈദ്യന് എതിരെ നടക്കുന്നത്. ഇപ്പോഴിതാ അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നൽകി. മോഹനൻ വൈദ്യരുടെ ചികിത്സയിൽ ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന ആരോപണത്തെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ കത്ത്.
ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ ആവശ്യം.മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുള്ള കുട്ടി മരിച്ചതായി ഡോക്ടറുടെ കുറിപ്പ് തന്നെ സാക്ഷ്യമായി എത്തിയിരുന്നു. ഗുരുതരാവസ്ഥയിൽ കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അവസാന നിമിഷത്തിൽ ചികിത്സിച്ച ഡോക്ടർ വിപിൻ കളത്തിലാണ് ഈ വിവരം ഫേസ്ബുക്കിൽ കുറിച്ചത്. പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമായിരുന്നു കുട്ടിക്ക്. എന്നാൽ കുട്ടിക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവിൽ നിന്ന് ലഭിച്ച വിവരത്തിന്റഎ അടിസ്ഥാനത്തിൽ ഡോക്ടർ വിപിൻ കുറിച്ചത്.
മോഹനൻ വൈദ്യരുടെ ചികിത്സയ്ക്ക് മുൻപായി മറ്റ് മരുന്നുകളെല്ലാം നിർത്തണമെന്നും ആവശ്യപ്പെട്ടു എന്നും ഡോക്ടർ പറയുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വൈദ്യനെതിരെ കേസെടുക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ ആവശ്യപ്പെടുന്നത്.സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ ചികിൽസകനാണ് ഓച്ചിറ സ്വദേശി മോഹനൻ വൈദ്യർ. കുഷ്ഠം മുതൽ കാൻസർ വരെ ഭേദമാക്കുമെന്നും വൈറസ് എന്നൊരു സാധനമേ ഇല്ലെന്നും 'തെളിവുകൾ' നിരത്തിയുള്ള വൈദ്യരുടെ വാദങ്ങൾ ഫേസ്ബുക്കിലും വാട്സാപ്പിലും ഹിറ്റായതോടെയാണ് അദ്ദേഹത്തിന്റെ ചികിൽസാ മേഖലയും ശക്തിപ്പെട്ടത്.
എന്നാൽ ഇന്ന് അതേ സോഷ്യൽ മീഡിയയിലൂടെ തന്നെ വൈദ്യർക്കർക്ക് പണി കിട്ടുകയാണ്. മോഹനൻ വൈദ്യരുടെ മിക്ക അവകാശവാദങ്ങളും കല്ലൂവെച്ച നുണയും അസംബന്ധവുമാണെന്ന് ജനകീയാരോഗ്യ പ്രവർത്തകർ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നത്. നിപ്പ ബാധിത കാലത്ത് ഇങ്ങനെയാരു വൈറസ് ഇല്ലെന്നും ഇതെല്ലാം ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ പ്രചാരണമാണെന്ന് പറഞ്ഞ്, പേരാമ്പ്രയിൽ നിന്ന് വവ്വാൽ കടിച്ച പഴം ശേഖരിച്ച് തിന്നു കാണിച്ച്ത് വൻ വിവാദമായിരുന്നു. എന്നാൽ സർക്കാർ ഇതിനെതിരെ കർശനമായി നടപടികളെടുക്കുവാൻ ശുപാർശ ചെയ്തതോടെ 'ഞാനിനി ചികിത്സിക്കാനേയില്ല' എന്ന് ആണയിട്ടു പറഞ്ഞ് തടിയൂരിയ ഇദ്ദേഹം വീണ്ടും തന്റെ ചികിത്സ നിർവിഘ്നം തുടരുകയാണ്.
നിരവധി പേരെ ചികിത്സിച്ച് ഭേദമാക്കി എന്ന് വീഡിയോ അവരെ കൊണ്ട് തന്നെ പ്രചരിപ്പിച്ചാണ് മോഹനൻ വൈദ്യർ തന്റഎ ഡിമാൻഡ് വർധിപ്പിച്ച് പോന്നിരുന്നത്. ക്യാൻസർ രോഗിയെ ചികിത്സിച്ച് ഭേദപ്പെടുത്തിയെന്നും നിപ്പ എന്നത് ഒരു ാഗോള മരുന്ന് കമ്പിനിയുടെ സൃഷ്ടി മാത്രമാണ് എന്നുമുൾപ്പടെയുള്ള വാദങ്ങളാണ് നേരത്തെ വൈദ്യൻ പ്രചരിപ്പിച്ചിരുന്നത്. ഒടുവിൽ ക്യാൻസർ മാറി എന്ന അവകാശവാദവുമായി എത്തിയ സ്ത്രീ തന്നെ മോഹനൻ വൈദ്യർ തന്നെ മാർക്കറ്റിങ്ങിനായി ഉപയോഗി്ക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയത്.
വർഷങ്ങളോളം ചികിത്സിച്ചിട്ടും മാറാത്ത കാൻസർ മോഹനൻ ചികിത്സിച്ച് ഭേദമാക്കി എന്ന വാദവുമായി വീഡിയോ ഇക്കഴിഞ്ഞ മെയിൽ ആണ് പ്രചരിച്ചത്. എറണാകുളത്ത് താമസക്കാരിയായ റീന മനോഹർ എന്ന സ്ത്രീയുടെ പേരിലാണ് വീഡിയോ പ്രചരിച്ചത്. 2016 മുതൽ കാൻസർ ബാധിതയാണെന്നും ആദ്യം ബ്രസ്റ്റ് കാൻസറായിരുന്നെന്നും എറണാകുളം വെൽ കെയർ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിലായിരുന്നു എന്നു അവർ വീഡിയോയിൽ പറയുന്നുണ്ട്. ബ്രസ്റ്റ് കാൻസറിന് ആറ് കീമോ ചെയ്ത് കഴിഞ്ഞപ്പോൾ എല്ലിന് കാൻസർ ബാധിച്ചു എന്ന് ഡോക്ടർ പറഞ്ഞു. വി പി ഗംഗാധരൻ ഡോക്ടറായിരുന്നു ചിക്തിച്ചത്. അതിന് ശേഷം 12 മാസം കൊണ്ട് 12 കീമോ തെറാപ്പി ചെയ്തു. അതിന് ശേഷം മൂന്നു മാസം കഴിഞ്ഞ് ഫോളോ അപ്പിന് ചെന്നപ്പോൾ ലിവറിലേക്ക് ബാധിച്ചിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞു എന്നും ഇവർ പറയുന്നു. അതിന് 12 കീമോ ചെയ്തു. അപ്പോഴേക്കും എഴുന്നേൽക്കാൻ വയ്യാതെയി. അതിനെ തുടർന്നാണ് മോഹനൻ വൈദ്യരുടെ അടുത്ത് എത്തിയതെന്നും ഇവർ പറയുന്നു.
മൂന്നു മാസത്തെ ചികിത്സ കൊണ്ട് നല്ല മാറ്റം വന്നു എന്ന് ഇവർ പറയുന്നു. അത് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തെന്നും അത് ആരുടെയും പ്രേരണ കൊണ്ടല്ലെന്നും ഇവർ പറയുന്നു. മൊബൈൽ നമ്പർ ഉൾപ്പെടെ വീഡിയോയിൽ ഇവർ പങ്കു വെക്കുന്നുണ്ട്. ആ ഫോൺനമ്പരിൽ ബന്ധപ്പെട്ട് ഒരു ചെറുപ്പക്കാരൻ സംസാരിക്കുന്ന വോയ്സ് ക്ലിപ്പുകൂടെ ചേരുമ്പോഴാണ് മോഹനന്റെ തട്ടിപ്പ് പുറത്തു വരുന്നത്. മരുന്നു കഴിചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ടെന്നും രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും മോഹനന് ഇല്ലെന്നും റീന പറയുന്നു. ഒരാളെയും താൻ അങ്ങോട്ട് റെക്കമെൻൻഡ് ചെയ്യില്ലെന്നും ഇവർ പറയുന്നുണ്ട്. ഈ തട്ടിപ്പ് പുറത്തു പറയുന്നതിൽ തനിക്ക് വിരോധമില്ലെന്നും ഫോൺ സംഭാഷണത്തിൽ ഇവർ പറയുന്നുണ്ട്. മോഹനൻ മാർക്കറ്റിംഗിനായി തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും ഇവർ തുറന്നു പറയുന്നു.
പിത്താശയ കല്ലിന് ഒറ്റമൂലി ചികിത്സയാണ് മോഹനൻ വൈദ്യർക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. യൂറോപ്പിൽനിന്നുപോലും ഇതിയായി കേരളത്തിലെത്തി ചികിൽസയെടുത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവരെ കാണാം. ആയൂർവേദ ഒറ്റമൂലി എന്നാണ് ഇതിനെ മോഹനൻ വൈദ്യർ തന്നെ പറയുന്നത്. നല്ലെണ്ണയും നാരങ്ങാനീരും പിന്നെ രഹസ്യമായ ഒരു പൊടിക്കയ്യും ചേർത്താണ് ഔഷധം നിർമ്മിക്കുന്നത് എന്നാണ് വൈദ്യർ വ്യക്തമാക്കുന്നു. ഇന്ന് ഇന്ത്യയിൽ ഈ ചികിത്സാ രീതി വശമുള്ള ഓരേയൊരാൾ താനാണ് എന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.
പക്ഷേ സോപ്പ് നിർമ്മാണത്തിന്റെ അതേ രാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും ഇത് ലളിതമായ ടെക്ക്നിക്ക് മാത്രമാണെന്നുമാണ് ഡോ. വിശ്വനാഥൻ ചാത്തോത്തിയെപ്പോലുള്ള സ്വതന്ത്ര ചിന്തകർ അഭിപ്രായപ്പെടുന്നത്. പിത്താശയ കല്ലിന് ആധുനിക ശാസ്ത്രം പറയുന്നത് മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചികിത്സയെ വേണ്ടെന്നാണ്. ഈ അവസ്ഥകൾ മുതലെടുത്താണ് തട്ടിപ്പ് തുടർന്നത്. ഇത്തരത്തിൽ എണ്ണിയാലൊതുങ്ങാത്ത തട്ടിപ്പുകൾ പുറത്ത് വന്നിരുന്നെങ്കിലും ആർക്കും ജീവഹാനി വരാത്തതുകൊണ്ട് വൈദ്യർ രക്ഷപ്പെട്ട് പോവുകയായിരുന്നു. എന്നാൽ ഒന്നര വയസ്സുകാരനായ കുട്ടി മരിച്ചതോടെയാണ് മോഹനൻ വൈദ്യർക്ക് കുരുക്ക് മുറുകുന്നത്.
ആരോഗ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം
മോഹനൻ വൈദ്യർ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പൊലീസ് അന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ സംഭവം സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടർമാരുടേയും വിദ്യാർത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ രംഗത്തെത്തിയിരുന്നു. പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്