ഒടുവിൽ കിത്താബും പുരോഗമനപരമായി! ഒരു പ്രത്യേകതരം നവോത്ഥാനം എന്ന സോഷ്യൽ മീഡിയയുടെ കാമ്പയിനു മുന്നിൽ മുട്ടുമടക്കി സാംസ്കാരിക നായകർ; നാടകം ഇസ്ലാമോഫോബിയ വളർത്തുന്നെന്ന് പറഞ്ഞ് മിണ്ടാതിരുന്നവർ നവമാധ്യമങ്ങളിൽ രോഷം ശക്തമായതോടെ വാ തുറന്നു; നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് കിത്താബിനെതിരെ ഉണ്ടായിട്ടുള്ളതെന്ന് സച്ചിതാനന്ദനും കെഇഎന്നും സുനിൽ പി ഇളയടവും അടക്കമുള്ളവർ; റഫീഖ് മംഗലശ്ശേരിക്കൊപ്പമെന്നും കലാ-സാംസ്കാരിക പ്രമുഖർ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോൾ പ്രതിഷേധവുമായി വന്ന കലാ-സാസംക്കാരിക നായകർ, റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് എന്ന നാടകത്തിനെതിരെ എസ്ഡിപിഐ അടക്കമുള്ള ഇസ്്ലാമിക സംഘടനകൾ രംഗത്തുവന്നതിനെതിരെ മൗനം പാലിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുനേരെയുണ്ടായ ഏത് ഭീഷണികളെയും ചെറുക്കേണ്ട കലാ സാംസ്കാരിക പ്രവർത്തകരിൽ പലരും മൗനമായിരുന്നു ഈ വിഷയത്തിൽ സ്വീകരിച്ചിരുന്നത്.
മാത്രമല്ല നാടകത്തിന് ആധാരമായ കഥയെഴുതിയ ഉണ്ണി ആറും എഴുത്തുകാരി ജെ ദേവികയുമൊക്കെ ഇസ്ലാമോ ഫോബിയ വളർത്താനുള്ള ചട്ടുകമായാണ് നാടകത്തെ കണ്ടത്. ഇവരുടെ പരസ്യ പ്രതികരണം വന്നതോടെയാണ് ഇത് 'ഒരു പ്രത്യേകതരം നവോത്ഥാനമാണെന്ന്' പറഞ്ഞ് സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകരായ ചെറുപ്പക്കാർ കാമ്പയിൻ തുടങ്ങിയത്. വിവാദങ്ങളെ തുടർന്ന് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാതെ പിൻവലിക്കപ്പെട്ട കിത്താബ് നാടകം ഈ ചെറുപ്പക്കാർ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഹൈന്ദവ വർഗീയ സംഘടനകളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കേരളത്തിന്റെ സാംസ്്ക്കാരിക ലോകം മുസ്ലിം തീവ്രാവാദികളെ പേടിക്കുന്നുണ്ടോ എന്നായിരുന്നു ഈ കാമ്പയിനിൽ പലരും ചോദിച്ചത്. വോട്ടുബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ടാണ് ഇടതുപക്ഷത്തുള്ള സാംസ്ക്കരിക പ്രവർത്തകർപോലും പ്രതികരിക്കാത്തതെന്നും വ്യാപകമായി വിമർശനം ഉണ്ടായിരുന്നു. നിരന്തരമായി ഗൾഫ് പ്രോഗ്രാമുകളും, സാംസ്കാരിക പരിപാടികളും, അവാർഡുകളുമൊക്കെയായി കേരളത്തിലെ സാംസ്കാരിക പ്രവർത്തകരെ മുസ്ലിം മൗലിക വാദ ഗ്രൂപ്പുകൾ വിലയ്ക്കെടുത്തു എന്നുവരെ ആരോപണം ഉയർന്നിരുന്നിരുന്നു.
വലിയ ധൈര്യശാലികൾ എന്ന് പ്രഖ്യാപിക്കുന്നവർ പോലും പറയാൻ മടിക്കുന്ന സത്യങ്ങളെ മറയില്ലാതെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞ കലാകാരനാണ് റഫീഖ് മംഗലശ്ശേരിയെന്ന് ഫേസ്ബുക്കിൽ പലരും ചൂണ്ടിക്കാട്ടുന്നു. കിത്താബിൽ ജുമ അത്ത് പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകൾ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നു. എന്നാൽ നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും സ്വർഗത്തിൽ കടക്കാൻ കഴിയില്ലെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷന്മാർക്ക് സ്വർഗത്തിൽ ഹുറികൾ ഉണ്ട് സ്ത്രീകൾക്ക് ഹൂറന്മാരില്ലല്ലോ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന മകളുടെ ചോദ്യമാണ് വർഗ്ഗീയ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുള്ളത്.
മകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അവൾക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണെന്നും പ്രതഷേധക്കാർ പറയുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പള്ളിയിൽ സ്ത്രീകൾ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.എങ്ങനെനോക്കിയാലും സാമുദായിക പരിഷ്ക്കരണം ലക്ഷ്യമിട്ടും സ്ത്രീയുടെ പദവി ഉയർത്തുന്നതും തന്നെയാണ് ഈ നാടകം. പക്ഷേ ശബരിമലയിൽപോലും ലിംഗ നീതിയെക്കുറിച്ചും പരിഷ്ക്കരണത്തെകുറിച്ചു പറയുന്ന ഒരാളെടെയും പിന്തുണ ഈ വിഷയത്തിൽ റഫീഖിന് കിട്ടുന്നില്ല. ഒരു പ്രത്യേകതരം നവോതഥാനം എന്നാണ് ഫേസ്ബുക്കിൽ ഈ ഇരട്ടത്താപ്പ വിമർശിക്കപ്പെടുന്നത്.
ഈ വിമർശനങ്ങൾക്ക് ഒടുവിലാണ് കലാ-സാംസ്്ക്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന വന്നിരുക്കുന്നത്. നാടകത്തെ അനുകൂലിച്ച് കെ.സച്ചിദാനന്ദൻ,കെ.ഇ.എൻ, മാമുക്കോയ, സുനിൽ.പി.ഇളയിടം, എസ്.ശാരദക്കുട്ടി,സണ്ണി.എം.കപിക്കാട് ,സജിത മഠത്തിൽ, കൽപറ്റ നാരായണൻ, ഷാഹിന നഫീസ, പ്രിയനന്ദനൻ, രേണു രാമനാഥ്, സജി സുരേന്ദ്രൻ, സനൽകുമാർ ശശിധരൻ, ജയൻ ചെറിയാൻ തുടങ്ങി കലാ-സാംസ്കാരിക പ്രമുഖർ സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്.നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ' കിത്താബി 'നെതിരെ നടന്നിട്ടുള്ളതെന്ന് കലാ-സാംസ്കാരിക ലോകത്തെ പ്രമുഖർ പ്രതിഷേധം രേഖപ്പെടുത്തിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു
സംയുക്ത പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെയാണ്:
റഫീഖ് മംഗലശ്ശേരിക്കൊപ്പം
സംയുക്ത പ്രസ്താവന
പ്രതിഷേധക്കുറിപ്പ്
നവംബർ 22ന് വടകര ടൗൺ ഹാളിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്കൂൾ കലോൽസവത്തിന് അരങ്ങേറുകയും സംസ്ഥാന സ്കൂൾ കലോൽസവത്തിന് മൽസരിക്കാൻ അർഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത 'കിത്താബ്'.എന്നാൽ അത് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കുകയും ചില മതസംഘടനകൾ നാടകത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. മത സംഘടനകളിൽ നിന്നും ഭീഷണി ഉയർന്നതിനെ തുടർന്ന് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ നാടകാവതരണത്തിൽ നിന്നും പിന്മാറിയതായി അറിയിക്കുകയും ചെയ്തു. നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ' കിത്താബി 'നെതിരെ ഉണ്ടായിട്ടുള്ളത്. അതു കൊണ്ട് തന്നെ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു.
നാടകം ഇസ്ലാമോഫോബിയയെന്ന് ഉണ്ണി ആറും ജെ ദേവികയും
നവംബർ 22ന് കോഴിക്കോട് വടകരയിലെ ജില്ലാ സ്കൂൾ കലോൽസവ വേദിയായിരുന്ന വടകര ടൗൺ ഹാളിൽ വച്ചായിരുന്നു 'കിത്താബ്' അരങ്ങേറിയിരുന്നത്. എസ്ഡിപിഐ പ്രവർത്തകർ നാടകത്തിനെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് പ്രശ്നം വഷളാകുന്നത്. ഇതോടെ എ ഗ്രേഡ് കിട്ടിയ ഈ നാടകം സംസ്ഥാന കലോൽസവത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മേമുണ്ട് സ്കൾ അധികൃതർ തീരുമാനിക്കയയാിരുന്നു. നാടകത്തിനെതിരെ 'കിതാബിലെ കൂറ' എന്ന പേരിൽ എസ്.ഡി.പി.ഐ തെരുവു നാടകം അവതരിപ്പിച്ചിരുന്നു.
തന്റെ 'വാങ്ക്' എന്ന കഥ വികൃതമായി ചിത്രീകരിച്ചു എന്ന് ചൂണ്ടിക്കാട്ടിയും അനുമതിയില്ലാതെ ഉപയോഗിച്ചും എന്നും പറഞ്ഞാണ് കഥാകൃത്ത് ഉണ്ണി ആർ നാടകത്തിനെതിരെ രംഗത്തെത്തിയത്. ഇസ്ലാമോഫോബിയ നിലനിൽക്കുന്ന കാലത്ത് ഇത്തരത്തിൽ ഇസ്ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കഥാകൃത്ത് ഉണ്ണി ആർ വ്യക്തമാക്കിയിരുന്നത്. വാങ്ക് എന്ന കഥയിൽ ഞാൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല കഴിഞ്ഞ ദിവസം റവന്യൂ ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ നാടകത്തിൽ ഉള്ളതെന്നാണ് മനസ്സിലാകുന്നത്. പിന്നെയെങ്ങനെ എന്റെ കഥയെ ആസ്പദമാക്കിയെന്ന് പറയാനാകും. എന്നോട് ചോദിക്കാതെയാണ് അവർ അത് ചെയ്തിരിക്കുന്നതെന്നും ഉണ്ണി ആർ പറഞ്ഞു.
നാടകത്തിന് തന്റെ കഥയുമായി ബന്ധമുള്ളതായി തോന്നിയിട്ടില്ല. ഏതോ ഒരു മുക്രിയും ഒരു പെൺകുട്ടിയുമൊക്കെയാണ് നാടകത്തിൽ പറയുന്നത്. അതൊന്നുമല്ല ഞാൻ എന്റെ കഥയിൽ ചൂണ്ടിക്കാട്ടുന്നത്. എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാം ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയ മതമാണ്. ലോകമെമ്പാടുമുള്ള ഇസ്ലാം വിരുദ്ധ രാഷ്ട്രീയത്തിന് അനുകൂലമായി തന്റെ കഥയെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്റെ കഥ പറയുന്ന രാഷ്ട്രീയമല്ല നാടകം പറയുന്നത്. എന്റെ കഥയെ എന്തും ചെയ്യാമെന്ന് ധരിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഈ നാടകം സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കുന്നതിനെതിരെ ഡി പി ഐക്ക് പരാതി നൽകിയതായി ഉണ്ണി ആർ വ്യക്്തമാക്കിയിരുന്നു.
നാടകം പച്ചയായ ഇസ്ലാംവിരുദ്ധതയാണെന്ന് എഴുത്തുകാരി ജെ ദേവികയും ഫേസ്ബുക്ക്പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നെന്നും, മുസ്ലിം അന്യത്തെ സൃഷ്ടിച്ച് തത്ക്കാലം സിപിഎമ്മിനോടു ഇടഞ്ഞുനിൽക്കുന്ന ഹിന്ദുയാഥാസ്ഥിതികരെ അനുനയിപ്പിക്കാനാണ് ഈ നാടകമമെങ്കിൽ നിങ്ങളോളം ദുഷ്ടബുദ്ധികൾ ഈ ഭൂമുഖത്തില്ലെന്ന് പറയേണ്ടി വരും ജെ ദേവിക ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഉണ്ണി എന്നെ ഇസ്ലാമിക തീവ്രവാദികൾക്ക് എറിഞ്ഞു കൊടുക്കുകയാണോയെന്ന് റഫീക്ക്
എന്നാൽ അനുവാദം ചോദിക്കാതെ കഥ ഉപയോഗിച്ചെന്ന തെറ്റിന് ഉണ്ണി ആർ എന്നെ ഇസ്ലാമിക തീവ്രവാദികൾക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്ന് റഫീഖ് മംഗലശേരി നേരത്തെ പ്രതികരിച്ചത. സ്വതന്ത്രമായ രീതിയിൽ ഉണ്ണി ആറിന്റെ കഥ ആവിഷ്ക്കരിക്കുക മാത്രമാണ് താൻ ചെയ്തത്. എന്നാൽ മലപ്പുറത്തെ ഒരു മുസ്ലിം ഗ്രാമത്തിൽ ജനിച്ച എന്നെ പോലെ ഒരാളെ മത തീവ്രവാദികൾക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നോ ഒരു മതേതര എഴുത്തുകാരൻ ചെയ്യേണ്ടിയിരുന്നതെന്നും റഫീഖ് ചോദിക്കുന്നു.
വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി എന്ന ആശയമല്ലാതെ വേറെ ഒരു ബന്ധവും ഉണ്ണിയുടെ കഥയുമായി ഈ നാടകത്തിനില്ല. ലോകത്തിലും കേരളത്തിൽ തന്നെയും മുൻകാലങ്ങളിലും ഉയർന്നു വന്നിട്ടുള്ള ആശയമാണ് പെൺവാങ്ക് എന്നത്. ഉണ്ണിയുടെ കഥ മോഷ്ടിച്ചാണ് 'കിത്താബ്' തയ്യാറാക്കിയതെന്ന് വരരുത് എന്നുള്ളതു കൊണ്ട് മാത്രമാണ് ഉണ്ണിയുടെ പേര് വെച്ചത്. ഒരു കലയിൽ മോഷണം നടത്തി എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഒരു എഴുത്തുകാരൻ മറ്റൊരു എഴുത്തുകാരന് കൊടുക്കേണ്ട ഒരു മാന്യതയുണ്ടല്ലോ? അത്തരമൊരു മാന്യത കൽപ്പിക്കുകയാണ് ഞാൻ ചെയ്തത്. എന്നാൽ അതെനിക്ക് തന്നെ തിരിച്ചടിയായെന്നും റഫീഖ് പറയുന്നു.
'കോട്ടയത്തെ പടച്ചോൻ' എന്ന കഥ വളരെ ലൗഡ് ആയി തോന്നിയതുകൊണ്ട് തിരുത്തിയെഴുതിയതാണ് 'വാങ്ക്' എന്ന് ഉണ്ണി തന്നെ പറയുന്നു. എഴുത്തിൽ കോംപ്രമൈസ് ചെയ്യുന്ന ആളാണ് ഉണ്ണി എന്നാണ് അതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. ലൗഡ് ആയ കഥയെ കോംപ്രമൈസ് ചെയ്തത് ഭയം കൊണ്ടാണെന്നാണ് ഉണ്ണി ആർ സമ്മതിക്കുകയാണ്. ലൗഡ് ആയി പറയാൻ പേടിക്കുകയാണ് ഇവിടെ. സംഘപരിവാറിനെതിരെയും മറ്റും ഉണ്ണി ആർ വിമർശനം ഉന്നയിക്കാറുണ്ടല്ലോ? അപ്പോൾ ഇസ്ലാമിക ഭീകരവാദത്തെ തൊടാൻ അദ്ദേഹത്തിന് ഭയമാണെന്നാണ് വ്യക്തമാകുന്നത്.
ഒരു നാടകത്തിന്റെ പേരിൽ ഇസ്ലാമിക ഭീകരവാദികളാൽ വേട്ടയാടപ്പെടുന്ന ഒരു സമയത്ത് എന്റെ കഥയെ അവഹേളിച്ചുവെന്ന് പറഞ്ഞ് ഒരു എഴുത്തുകാരനെ അവർക്ക് വളമായിട്ട് മുന്നോട്ട് വയ്ക്കുകയല്ല പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരൻ ചെയ്യേണ്ടത്? അതാണ് അദ്ദേഹത്തോടുള്ള എന്റെ പ്രധാനപ്പെട്ട ചോദ്യം. മതേതരമായി ചിന്തിക്കുന്ന ഒരു എഴുത്തുകാരനെ മതേതരമായി ചിന്തിക്കുന്ന മറ്റൊരു എഴുത്തുകാരൻ ഇവിടുത്തെ വർഗ്ഗീയ തീവ്രവാദികൾക്ക് എറിഞ്ഞുകൊടുക്കുകയാണോ വേണ്ടിയിരുന്നത്. അത് തീർത്തും തെറ്റായ ഒരു നിലപാടാണെന്ന് ഞാൻ പറയും. ഉണ്ണി ആറിന്റെ കഥയ്ക്ക് അനുവാദം ചോദിക്കാതിരുന്നതിന്് ഞാൻ നിരുപാധികം മാപ്പ് ചോദിക്കാൻ തയ്യാറായിരുന്നു. പകരം ഉണ്ണി ആർ എന്താണ് ചെയ്തത്? എന്നെ ഇസ്ലാമോഫോബിയയുടെ ആളാക്കി മാറ്റി.
എന്തിനാണ് ഉണ്ണി ആർ അതൊക്കെ പറയാൻ പോകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഉണ്ണി ആറിന്റെ കഥ ഞാൻ ചോദിച്ചില്ല എന്ന തെറ്റിന് അത് മാത്രം പറഞ്ഞാൽ പോരേ? അതിനപ്പുറത്തേക്ക് എന്നെ ഒരു മോശപ്പെട്ട ആളായി ചിത്രീകരിക്കുന്നതിന്റെ ആവശ്യം എന്താണ്?- ഇങ്ങനെയായയിരുന്നു റഫീഖ് ഉണ്ണി ആറിന് മറുപടി കൊടുത്തത്.
വിവാദമായ കിത്താബ് നാടകം ചുവടേ കാണാം..
Stories you may Like
- റഫീഖ് മംഗലശ്ശേരി സ്കുൾ നാടകവേദിയിൽ നിന്ന് പിന്മാറുന്നു
- കേരളത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യ നാടകങ്ങളുടെ കഥ
- സച്ചിദാനന്ദന്റെ വൺസൈഡ് നവോത്ഥാനവാദത്തെ ട്രോളി സോഷ്യൽ മീഡിയ
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- വിവാദത്തിൽ മുങ്ങിയ 'കക്കുകളി' നാടകം നിർത്തി പുന്നപ്രയിലെ പറവൂർ പബ്ലിക് ലൈബ്രറി
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്