മോദീ പേടിയിൽ കിസാൻ നിധിയെ കുറിച്ച് സൈബർ ലോകത്ത് കുപ്രചരണം; കിസാൻ നിധിയിലേക്കുള്ള അപേക്ഷയിൽ കൃഷിഭൂമിയെന്നു സാക്ഷ്യപ്പെടുത്തുമ്പോൾ ഭൂമി ഡാറ്റാ ബാങ്കിലേക്ക് പോകും; 6000 രൂപ വാങ്ങിയാൽ കർഷകൻ എത്തിപ്പെടുന്നത് കെണിയിലെന്നും വ്യാപക പ്രചരണം; പദ്ധതിക്ക് സംസ്ഥാന സർക്കാരുമായോ ഡാറ്റാ ബാങ്കുമായി യാതൊരു ബന്ധമില്ലെന്നും പ്രചരണങ്ങളിൽ വിശ്വസിക്കാതെ സമ്പത്തിക സഹായം നേടിയെടുക്കാൻ നിർദ്ദേശിച്ച് കൃഷിവകുപ്പ് ഉന്നതർ: കർഷകരുടെ പേരിൽ രാഷ്ട്രീയപോര് മുറുകുമ്പോൾ സംഭവിക്കുന്നത്
എം.മനോജ് കുമാർ
തിരുവനന്തപുരം: പ്രധാന്‍മന്ത്രി കിസാൻ നിധിയെകുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾക്കെതിരെ കൃഷി വകുപ്പ്. പ്രധാനമന്ത്രി കിസാൻ നിധിയുടെ അപേക്ഷയിൽ സ്ഥലം കൃഷിഭൂമി തന്നെയാണെന്ന് കർഷകൻ സാക്ഷ്യപ്പെടുത്തുമ്പോൾ ആ ഭൂമി സംസ്ഥാന സർക്കാരിന്റെ ഡാറ്റാ ബാങ്കിലേക്ക് പോകുമെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് കൃഷിവകുപ്പ് രംഗത്ത് വന്നിട്ടുള്ളത്. കിസാൻ നിധിയുടെ അപേക്ഷയിൽ ഭൂമി കൃഷിഭൂമിയാണെന്നു കർഷകൻ സാക്ഷ്യപ്പെടുത്തുമ്പോൾ ആ ഭൂമി ഒരിക്കലും ഡാറ്റാ ബാങ്കിലേക്ക് പോകുന്നില്ലെന്ന് ഉന്നത കൃഷിവകുപ്പ് വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചു.
തീർത്തും തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങളാണ് പ്രധാന്‍മന്ത്രി കിസാൻ നിധിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പ്രധാന്‍മന്ത്രി കിസാൻ നിധി പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കേന്ദ്ര പദ്ധതിയാണ്. ഡാറ്റാ ബാങ്ക് എല്ലാം സർക്കാർ പദ്ധതികളുടെ ഭാഗമാണ്. കേരളത്തിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ സംബന്ധിച്ചുള്ള നോട്ടിഫിക്കേഷൻ മുൻകൂട്ടി തന്നെ വരുകയും വരുകയും അത് ഗസറ്റിൽ പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏതൊക്കെ ഭൂമിയാണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് എന്ന കാര്യത്തിൽ സർക്കാരിന് നിശ്ചയമുണ്ട്. ഇപ്പോൾ കിസാൻ നിധിയിലേക്കുള്ള അപേക്ഷകൾ പോകുന്നത് കേന്ദ്ര സർക്കാരിലേക്കാണ്. അല്ലാതെ സംസ്ഥാന സർക്കാരിലേക്കല്ല.
കേന്ദ്ര സർക്കാർ പറഞ്ഞ കാര്യങ്ങൾ സംസ്ഥാന സർക്കാർ പിന്തുടരുന്നു എന്നേയുള്ളൂ. പദ്ധതിയും സംസ്ഥാന സർക്കാരുമായി നേരിട്ടുള്ള ബന്ധമില്ല. നെൽവയൽ-തണ്ണീർത്തട നിയമവുമായി ബന്ധപ്പെട്ടാണ് ഡാറ്റാ ബാങ്ക് ഉള്ളത്. 2008 വന്ന നിയമമാണ് നെൽവയൽ തണ്ണീർത്തട നിയമം, അത് വന്നിട്ട് തന്നെ ഒരു പതിറ്റാണ്ടായി. ഡാറ്റാ ബാങ്കിൽ അടയാളപ്പെടുത്തപ്പെട്ട ഭൂമിയിൽ വീട് വയ്ക്കുകയോ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നതിന് നടപടിക്രമങ്ങളുണ്ട്.
അതിനു പഞ്ചായത്ത് ലെവലിൽ കൃഷിഭവനയിൽ അപേക്ഷ നൽകുകയും ആർഡിഒ തലത്തിൽ തീരുമാനം വരുകയും ആ സ്ഥലത്ത് സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയുടെ നിശ്ചിത ശതമാനം കെട്ടിവയ്ക്കുക ഒക്കെ വേണം. അത് ഡാറ്റാ ബാങ്കിലേക്ക് വന്ന ഭൂമിയുടെ കാര്യത്തിൽ മാത്രമാണ്. അല്ലാതെ പ്രധാനമന്ത്രിയുടെ കിസാൻ നിധിയിൽ സത്യവാങ്മൂലം നൽകുമ്പോൾ അത് ഡാറ്റാ ബാങ്കിലേക്ക് വരില്ല. സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഭൂമി കൃഷിഭൂമി തന്നെയെന്ന് കര്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തുമ്പോൾ ആ ഭൂമി ഒരിക്കലും ഡാറ്റാ ബാങ്കിലേക്ക് വരില്ല. തീർത്തും അജ്ഞതയിൽ നിന്നും ഉയിർക്കൊള്ളുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ ആണിത്. -കൃഷിവകുപ്പ് വൃത്തങ്ങൾ പറയുന്നു.
പ്രധാന്‍മന്ത്രി കിസാൻ നിധിയിൽ കർഷകൻ തന്റെ ഭൂമി കൃഷി ഭൂമി തന്നെയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുംമ്പോൾ ആ ഭൂമി ഡാറ്റാ ബാങ്കിലേക്ക് കയറിപ്പറ്റുകയാണ് ചെയ്യുന്നത് എന്ന വ്യാജപ്രചാരങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കിസാൻ നിധി ആരംഭിച്ചപ്പോൾ തന്നെ അതിനൊപ്പം വ്യാജ പ്രചാരണങ്ങളും ആരംഭിച്ചിരുന്നു. ഇത് ഒരുവിഭാഗം കർഷകരെ ഭയപ്പെടുത്തുകയും അപേക്ഷയിൽ നിന്ന് തത്ക്കാലം പിന്മാറാൻ ഉള്ള സാഹചര്യം ഒരുക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വ്യാജപ്രചാരണങ്ങൾക്കെതിരെ കൃഷിവകുപ്പ് മുന്നോട്ടു വന്നിട്ടുള്ളത്. എന്നാൽ തീർത്തും വ്യത്യസ്തമായ പ്രചാരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
കിസാൻ നിധിയെക്കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത്
കിസാൻ നിധി ഒരു കെണി ആണെന്ന തരത്തിലാണ് സോഷ്യൽ മീഡിയാ സന്ദേശങ്ങൾ പ്രചരിക്കുന്നത്. അപേക്ഷയുടെ രണ്ടാമത് പേജിൽ ഒരു സത്യവാങ്മൂലമുണ്ട്. ഈ വസ്തു കൃഷിയോഗ്യമായ വസ്തുവാണെന്നും ഞാൻ കര്ഷകൻ ആണെന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൃഷിഭൂമിയെ ഡാറ്റാ ബാങ്ക് എന്ന കാറ്റഗറിയിൽ ആണ് കൃഷിവകുപ്പ് രേഖപ്പെടുത്തി വയ്ക്കുന്നത്. തണ്ണീർത്തടം, കൃഷിഭൂമി ഈ സ്ഥലങ്ങൾ അടയാളപ്പെടുത്തിയാണ് ഡാറ്റാ ബാങ്ക് നിലകൊള്ളുന്നത്. ഡാറ്റാ ബാങ്ക് ഭൂമിയിൽ വൈദ്യുതി ലഭിക്കാനോ, വീട് വയ്ക്കാനോ, ഷെഡ് കെട്ടാനോ. കിണർ കുഴിക്കാനോ ഒന്നും കഴിയില്ല. അത് കൃഷിക്ക് മാത്രം ഉപയോഗിക്കാനേ കഴിയൂ. കൃഷിഭൂമിയാണെന്നു എഴുതി നൽകുമ്പോൾ അത്റ്റാ ഡാറ്റാ ബാങ്കിലേക്കാണ് കയറുന്നത്. 6000 രൂപ ലഭിക്കുമ്പോൾ കര്ഷകൻ അത് കൃഷി ഭൂമി മാത്രം എന്ന് എഴുതി നൽകുകയാണ്.
ഈ വസ്തുവെച്ച് നമുക്ക് ലോൺ എടുക്കാനോ വീട് വയ്ക്കാനോ ഒന്നും കഴിയില്ല. അപ്പോൾ മുതൽ പ്രശ്നങ്ങൾ തുടങ്ങും. വിൽക്കാൻ ശ്രമിച്ചാൽ ഡാറ്റാ ബാങ്കിൽ വെച്ച വസ്തു ആരും വാങ്ങില്ല. ഇനി തിരികെ ലഭിക്കണം എന്ന് വച്ചാൽ കൃഷി ഓഫീസ് ഒരു വില നിശ്ചയിക്കും. നിലവിലെ വിലയുടെ അമ്പത് ശതമാനം കൃഷി ഓഫീസിൽ കെട്ടിവയ്ക്കണം. എങ്കിൽ മാത്രമേ ഡാറ്റാ ബാങ്കിൽ നിന്നുള്ള ഭൂമിക്ക് മോചനം ലഭിക്കൂ. ആറായിരം രൂപ വാങ്ങുമ്പോൾ നമുക്ക് നാട്ടുനടപ്പ് അനുസരിച്ച് മിനിമം ഒരു ലക്ഷം രൂപവരെയുള്ള സ്ഥലത്തിന് സെന്റിന് 50000 രൂപയെങ്കിലും നമുക്ക് കെട്ടിവയ്ക്കേണ്ടി വരും. കൃഷി ഭൂമി തിരികെ കരഭൂമിയാക്കാൻ കെട്ടിവയ്ക്കേണ്ടി വരും. സത്യവാങ്മൂലം നൽകിയാൽ പെട്ട് എന്ന് മാത്രമേ പറയാൻ കഴിയൂ- ഇതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ പ്രചാരണത്തിനാണ് സത്യവുമായി പുലബന്ധം പോലുമില്ലെന്ന് പറഞ്ഞു കൃഷി വകുപ്പ് തള്ളിക്കളയുന്നത്.
പ്രധാനമന്ത്രി കിസാൻ നിധിയുടെ ഉള്ളടക്കം ഇങ്ങിനെ
കർഷകരുടെ അക്കൗണ്ടിലേക്ക് പ്രതി വർഷം ആറായിരം രൂപ നേരിട്ട് നൽകുന്നതാണ് പദ്ധതി. രാജ്യത്തെ 12 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. 2018 ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. 2018-2019 വർഷത്തെ ആദ്യ ഗഡുവായ 2000 ഫെബ്രുവരിക്ക് ശേഷം കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായിക്കഴിഞ്ഞു. രാജ്യത്തെ ഒരുകോടിയിലധികം വരുന്ന കർഷകർക്ക് ആദ്യദിനം തന്നെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ളവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. മൂന്ന് ഗഡുക്കളായാണ് 6000 രൂപ കർഷകരുടെ അക്കൗണ്ടിലെത്തുക.
മാർച്ച് 31നുള്ളിൽ എല്ലാ കർഷകർക്കും ആദ്യ ഗഡു ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ മുതൽ രണ്ടാം ഗഡുവായ 2000 രൂപയുടെ വിതരണം ആരംഭിക്കും. ആധാറുമായി ബന്ധപ്പെടുത്തിയാണ് പരിശോധന നടക്കുന്നത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആസാം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ കർകരുടെ അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. മന്ത്രിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാർ, ഭരണഘടനാ സ്ഥാപനങ്ങളിൽ നിലവിൽ ഉള്ളതും മുൻപ് പ്രവർത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥർ എന്നിവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല. കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാൻ അർഹതയില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍