സിപിഎം നേതാവിന്റെ മകന്റെ ശമ്പളം 60,000ത്തിൽ നിന്ന് രണ്ടു ലക്ഷമാക്കി; നാലു വർഷ കുടിശികയും കിട്ടും; വ്യവസായ മന്ത്രിയുടെ ഓഫീസിലെ അതിവിശ്വസ്തർക്കും അടുത്ത ബന്ധുക്കൾക്കും കിൻഫ്രയിൽ ജോലി; ഉന്നതോദ്യോഗസ്ഥന്റെ വീട്ടിലെ സഹായിയുടെ ബന്ധുവും പട്ടികയിൽ; കെഎംഎൽഎല്ലിലും കള്ളക്കളി; നിയമന വിവാദങ്ങൾ തീരുന്നില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ആശ്രിത നിയമനവും വേണ്ടപ്പെട്ടവർക്കുള്ള പ്രമോഷനും പിണറായി സർക്കാർ ആവശ്യം പോലെ ചെയ്തുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. കിൻഫ്രയിൽ (കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോർപറേഷൻ) പിൻവാതിൽ നിയമനം തുടരുന്നുവെന്നാണ് റിപ്പോർട്ട്. വ്യവസായ മന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്തിരുന്ന 3 പേരെയും കണ്ണൂർ സ്വദേശികളായ 3 പേരെയും മൾട്ടി ടാസ്കിങ് എക്സിക്യൂട്ടീവ് തസ്തികയിൽ സ്ഥിരമായി നിയമിക്കാൻ പട്ടിക നൽകി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു കൊണ്ട് എന്താകും തീരുമാനം എന്നത് മാത്രമാണ് അറിയാനുള്ളത്. സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ കാണാത്ത സർക്കാരാണ് ഇതെല്ലാം ചെയ്യുന്നത്.
അതിനിടെ നിയമനങ്ങൾ ഏറ്റവും സുതാര്യമായാണു നടത്തുന്നതെന്ന് കിൻഫ്ര സിഎംഡി സന്തോഷ് കോശി തോമസ് പ്രതികരിച്ചു. അതിൽ കിൻഫ്ര അധികൃതരോ പുറമേ നിന്നുള്ളവരോ ഇടപെടാറില്ല. ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് ആണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഒരാളെ തിരുകിക്കയറ്റാനുള്ള പഴുതൊന്നും നടപടികളിൽ ഉണ്ടാവില്ല. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാമെന്നും അദ്ദേഹം പറയുന്നു. എന്നാൽ സ്ഥിര നിയമനത്തിന് വലിയ ഗൂഢാലോചന നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. മനിങ് ആൻഡ് ജിയോളജി വകുപ്പിൽ വിജിലൻസ് കേസിൽ അന്വേഷണവും അച്ചടക്ക നടപടികളും നേരിട്ട ഉന്നത ഉദ്യോഗസ്ഥനെ ചട്ടങ്ങൾ ലംഘിച്ചു വ്യവസായ വകുപ്പിനു കീഴിലുള്ള ചവറ കെഎംഎംഎല്ലിൽ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ അധികച്ചുമതല നൽകി നിയമിച്ചത് വിവാദമായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പായിരുന്നു ഈ നിയമനം.
വ്യാഴാഴ്ച അപ്രതീക്ഷിതമായി ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കുറച്ചു ദിവസം കൂടി വൈകി മാത്രമേ പ്രഖ്യാപനം വരികയുള്ളൂവെന്നതായിരുന്നു പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് സ്ഥിരപ്പെടുത്തൽ പട്ടിക തയ്യാറാക്കിയത്. വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്റെ വീട്ടിലെ സഹായിയുടെ ബന്ധുവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്ഥിരനിയമനത്തിനു മുന്നോടിയായി ഈ 7 പേരെയും കിൻഫ്രയിൽ വിവിധ തസ്തികകളിൽ താൽക്കാലികമായി നിയമിച്ചു. ഇന്നു പേരിനൊരു പരീക്ഷ എഴുതുന്നതോടെ ഇവർക്കു സ്ഥിരനിയമനമാകും. അതോടൊപ്പം ഉന്നത സിപിഎം നേതാവിന്റെ മകന്റെ ശമ്പളം 60,000 രൂപയിൽ നിന്നു 2 ലക്ഷത്തോളമാക്കി ഉയർത്തി. 4 വർഷത്തെ കുടിശികയും നൽകാൻ സർക്കാർ ഉത്തരവിട്ടു.
മാനേജർ തലത്തിനു താഴെയുള്ള എല്ലാ തസ്തികകളിലും ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് നിയമാവലി പ്രകാരം പിഎസ്സി വഴി നിയമനം നടത്തണമെന്നാണു ചട്ടമെങ്കിലും സ്വകാര്യ ഏജൻസിയാണു കിൻഫ്രയിലെ നിയമനത്തിന് ചുക്കാൻ പിടിക്കുന്നത്. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പിൻവാതിൽ നിയമനം പുറത്തു വന്നതോടെ വിവാദത്തിലായ 'മിന്റ്' എന്ന സ്വകാര്യ ഏജൻസി വഴി മന്ത്രിയുടെ ഓഫിസിൽ നിയമിച്ച ജീവനക്കാരിയാണു നിയമന പട്ടികയിൽ ഇടം പിടിച്ച ഒരാൾ. ഇവർക്കു നേരത്തേ തന്നെ കിൻഫ്രയിൽ നിന്നായിരുന്നു ശമ്പളം. മന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആൾക്കും കെഎംഎംഎല്ലിൽ നേരത്തേ നിയമനം നൽകിയിരുന്ന മറ്റൊരാൾക്കും കിൻഫ്രയിൽ ജോലി നൽകുന്നുണ്ട്-മനോരമാ വാർത്ത പറയുന്നു.
കണ്ണൂർ സ്വദേശികളായ 3 പേർ കൂടി സമ്മർദങ്ങളെ തുടർന്നു പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. ഈ പട്ടിക അംഗീകരിക്കുന്നതിനൊപ്പമാണ് ഉന്നതോദ്യോഗസ്ഥൻ ഒരു തസ്തികയിലേക്കു തന്റെ അടുപ്പക്കാരന്റെ മകന്റെ പേരു നിർദേശിച്ചത്. എൽഡിഎഫ് സർക്കാരിന്റെ തുടക്കത്തിൽ ബന്ധുനിയമന വിവാദമുയർന്ന രാഷ്ട്രീയനേതാവിന്റെ മകന്റെ ശമ്പളമാണ് ഒറ്റയടിക്കു മൂന്നിരട്ടിയിലേറെ ആക്കിയത്. കിൻഫ്രയിൽ നിന്നുള്ള അഭ്യർത്ഥന പോലും ഇല്ലാതെയാണ്, തസ്തിക ജനറൽ മാനേജർ ഗ്രേഡിലേക്ക് ഉയർത്തി അടിയന്തര ശമ്പളവർധന നടപ്പാക്കിയത്.
ഇതിനൊപ്പമാണ് കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിലാണെന്നതിന്റെ മറവിലാണ് വർഷങ്ങളായി നിലവിലില്ലാത്ത എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലേക്കുള്ള നിയമനം. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് 2 മാസം കഴിഞ്ഞു വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനെ കെഎംഎംഎല്ലിൽ ഉയർന്ന തസ്തികയിൽ നിയമിച്ചതോടെ വ്യവസായ വകുപ്പിലെ ഉന്നതരുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന് പുതിയ സ്ഥിരം ജോലിയുമായി. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സിപിഎമ്മിന്റെയും വകുപ്പിലെ പ്രമുഖരുടെയും താൽപര്യങ്ങൾക്കു വിരുദ്ധമായ നിലപാട് സ്വീകരിച്ച ഡയറക്ടർമാരെയൊക്കെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥരെയാണു സാധാരണ ഡയറക്ടർ പദവിയിൽ നിയമിക്കാറുള്ളത്. കെ. ബിജു, ഹരിത വി. കുമാർ, വിആർ പ്രേംകുമാർ തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റിയ ശേഷമാണ് വിജിലൻസ് അന്വേഷണം ഉൾപ്പെടെ നേരിടുന്ന ഉദ്യോഗസ്ഥന് ഡയറക്ടറുടെ ചുമതല നൽകിയത്. പരിസ്ഥിതി അനുമതി കൂടാതെ ഖനനം നടത്തിയതിന് ദേശീയ ഹരിത ട്രിബ്യൂണൽ കെഎംഎംഎല്ലിനു വൻതുക പിഴയിട്ടിരുന്നു. ഇതേ തുടർന്നു ഖനനാനുമതി ഡയറക്ടറായിരിക്കെ കെ. ബിജു പിൻവലിച്ചു. ഡയറക്ടറുടെ ചുമതല ഇഷ്ടക്കാരന് നൽകിയാണു വ്യവസായ വകുപ്പ് അധികൃതർ ഇതു മറികടന്നത്.
കെടിഡിസിയിലും സ്ഥിരപ്പെടുത്തൽ
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനിൽ (കെ.ടി.ഡി.സി.) 97 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. വിവാദം ഒഴിവാക്കാൻ ഇതുസംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിക്കുന്നത് വൈകിച്ചു. ഫെബ്രുവരി 16-നാണ് റിസപ്ഷനിസ്റ്റ്, ഹൗസ്കീപ്പർ, വെയ്റ്റർ, അസിസ്റ്റന്റ് കുക്ക്, ഹെൽപ്പർ തസ്തികയിലുള്ളവരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത്.
10 വർഷമായി താത്കാലിക തസ്തികയിൽ തുടരുന്നവരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സ്ഥിരനിയമനം ആവശ്യപ്പെട്ട് കരാർ ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കെ.ടി.ഡി.സി. സർക്കാരിന് ശുപാർശ നൽകിയത്. എട്ടുവർഷം സർവീസുള്ള 153 ജീവനക്കാരുടെ പട്ടികയാണ് നൽകിയിരിക്കുന്നത്. ഇതിൽ 10 വർഷം സർവീസുള്ളവരെയാണ് സ്ഥിരനിയമനത്തിനു പരിഗണിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍