ആദ്യം കോവിഡ് വന്നത് ആശുപത്രിയിലെ ഹൗസ് കീപ്പിങ് മാനേജർക്ക്; സമ്പർക്കത്തിലൂടെ ഇരുപതിലേറെ ജീവനക്കാർക്കും രോഗം; ലാബ് ടെക്നീഷ്യന് വൈറസ്ബാധ റിപ്പോർട്ട് ചെയ്തിട്ടും അടച്ചുപൂട്ടാതെ ലാബ്; നഴ്സിങ് ഹോസ്റ്റലിലെ നഴ്സിന് രോഗം വന്നപ്പോൾ ഭീതിയിലായത് ഒപ്പമുള്ള ഇരുനൂറോളം നഴ്സുമാർ; ആശുപത്രിയുടെ പേര് മറച്ചുവെച്ച് ആരോഗ്യവകുപ്പിന്റെ ഒത്താശ; തലസ്ഥാനത്തെ കിംസ് ആശുപത്രി അടച്ചുപൂട്ടാത്തതിന് എതിരെ നാട്ടുകാർ; ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ
എം മനോജ് കുമാർ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കോവിഡ് പിടിമുറുക്കിയിരിക്കെ, പ്രധാന സ്വകാര്യ ആശുപത്രിയായ കിംസിൽ 20 ഓളം ജീവനക്കാർക്ക് രോഗം ബാധിച്ചതായി വിവരം. സമ്പർക്കത്തിലൂടെ രോഗം ബാധിക്കാനുള്ള സാധ്യത ഏറിയിരിക്കെ, കിംസ് ആശുപത്രി തുറന്നു പ്രവർത്തിക്കുന്നത് വിവാദമാകുന്നു. ഇരുപതിലേറെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനാൽ തത്ക്കാലത്തെക്കെങ്കിലും ആശുപത്രി അടച്ചിടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. കോവിഡ് സമൂഹവ്യാപനത്തിന്റെ വക്കിലാണ് നിലവിൽ തലസ്ഥാന നഗരി. അതുകൊണ്ട് തന്നെ വിവരം പുറത്ത് വന്നാൽ ആശുപത്രി അടച്ചിടേണ്ട അവസ്ഥ വരും. അതിനാലാണ് പ്രശ്നം അതിരഹസ്യമായി ആശുപത്രി അധികൃതർ സൂക്ഷിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്രയധികം ജീവനക്കാർക്ക് കോവിഡ് ബാധിച്ചിട്ടും ആശുപത്രി പതിവുപോലെ തുറന്നു പ്രവർത്തിക്കുകയാണ്. ജീവനക്കാർക്കിടയിൽ കോവിഡ് പടർന്നിരിക്കെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്കും രോഗബാധ വരാനുള്ള സാഹചര്യങ്ങൾ നിലനിൽക്കുകയാണ്. ഇത് ആശങ്ക അധികരിപ്പിക്കുകയും ചെയ്യുന്നു.
കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ആശുപത്രിയിലെ ഡോക്ടർമാർ പലരും അവധിയിലാണ്. എന്നാൽ ജീവനക്കാർക്ക് അവധി നൽകാൻ അധികൃതർ തയ്യാറുമായിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് ജീവനക്കാർക്കിടയിൽ കോവിഡ് പടരാനും കാരണമായത്. ജീവനക്കാരുടെ എണ്ണവും ജോലി ചെയ്യുന്ന ദിവസവും കുറച്ചു കൊണ്ട് വന്നിരുന്നാൽ രോഗബാധ നിയന്ത്രിക്കാൻ കഴിയും എന്ന് ജീവനക്കാർ തന്നെ ആശുപത്രി അധികൃതർക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അവഗണിച്ചതോടെ രോഗബാധയും കൂടി. അതുകൊണ്ട് തന്നെ കിംസിലെ നിയന്ത്രണാതീതമായ കോവിഡ് സാഹചര്യത്തിനു ജീവനക്കാർ ആശുപത്രി മാനേജ്മെന്റിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. സമൂഹവ്യാപനഭീതി തലസ്ഥാനത്ത് ശക്തമായി നിലനിൽക്കെ കിംസിലെ സാഹചര്യം അതീവ ആശങ്കയാണ് ഉയർത്തുന്നത്. എന്നാൽ, ആരോഗ്യവകുപ്പും കിംസിന് അനുകൂല സമീപനം സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്.
കിംസിൽ ജോലി ചെയ്യുന്നവർ കോവിഡ് രോഗബാധിതരാകുമ്പോൾ ആശുപത്രിയുടെ പേര് മറച്ചു വെച്ച് സ്ഥലം മാത്രം അധികൃതർ പുറത്ത് വിടും. ഇത് കിംസിനെ രക്ഷിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കമായാണ് ആരോപണം വരുന്നത്. കിംസിലെ കോവിഡ് ബാധയുടെ വിവരങ്ങൾ അറിയുന്നതിനാൽ കിംസ് പ്രശ്നത്തിൽ നാട്ടുകാരും ആശുപത്രി ജീവനക്കാരും കടുത്ത ആശങ്കയിലാണ്. ആശുപത്രി ജീവനക്കാർ കോവിഡ് ബാധിതരായത് പിന്നീടാണ് വിവരം ലഭിച്ചത്. ജീവനക്കാർക്ക് കോവിഡ് വന്നപ്പോൾ അത് വീട്ടുകാർക്കും ബാധിച്ചു. വീട്ടുകാരിൽ പലരും പുറത്തുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് നാട്ടുകാരിലും രോഷം വളർത്തിയിട്ടുണ്ട്.
വിവരങ്ങൾ ആശുപത്രി അധികൃതർ മറച്ചു വയ്ക്കുകയാണ്. കോവിഡ് സമൂഹവ്യാപനം നിലനിൽക്കുന്നതിനാൽ അധികൃതർ ഇടപെട്ടു കിംസ് ആശുപത്രിക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു നാട്ടുകാർ ജില്ലാ കളക്ടർക്കും ഡിഎംഒവിനും ഒപ്പ് ശേഖരണം നടത്തി പരാതി നൽകിയിട്ടുണ്ട്. ഒപ്പം ആശുപത്രിക്ക് എതിരെ പോസ്റ്റർ യുദ്ധവും നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. കിംസിന്റെ കാര്യവട്ടം നഴ്സിങ് ഹോസ്റ്റലിലെ നഴ്സും കൊറോണ ബാധിതയായിരുന്നു. ഇരുനൂറോളം നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിലെ ഒരു നഴ്സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടുത്തെ നാട്ടുകാരും കിംസ് ആശുപത്രിക്ക് എതിരെ തിരിഞ്ഞിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി മുന്നോട്ടു വന്നപ്പോൾ അധികൃതർ എത്തി ഹോസ്റ്റൽ അണുവിമുക്തമാക്കിയിരുന്നു.
ആദ്യം കോവിഡ് വന്നത് ഹൗസ് കീപ്പിങ് മാനേജർക്ക്; തുടർന്ന് രോഗവ്യാപനവും
ഹൗസ് കീപ്പിങ് മാനേജർക്കാണ് ആശുപത്രിയിൽ ആദ്യം കോവിഡ് വന്നത്. ഇയാൾ തമിഴ്നാട് പോയിരുന്നതായും സൂചനയുണ്ട്. ഒരു ഗൾഫുകാരന്റെ സത്ക്കാരചടങ്ങിലും ഇയാൾ പങ്കെടുത്തതായി വിവരമുണ്ട്. സ്റ്റാഫിന്റെ ഭാര്യയ്ക്കും കുഞ്ഞിനും കോവിഡ് ബാധ വന്നു. ഇദ്ദേഹം കിംസ് ആശുപത്രിയുടെ നേരിട്ടുള്ള സ്റ്റാഫാണ്. ഇത് കഴിഞ്ഞു ഹൗസ് കീപ്പിങ് ഡസ്കിലെ വനിതാ സ്റ്റാഫിന് കോവിഡ് വന്നു. ഈ സ്റ്റാഫിന്റെ ഭർത്താവിനും കുട്ടിക്കും കോവിഡ് വന്നു. അത് കഴിഞ്ഞു വനിതാ സുപ്പർവൈസർക്കും അസുഖം വന്നു. തൊട്ടുപിന്നാലെ കോഫി ഷോപ്പിലെ സ്റ്റാഫിനും കൊറോണ വന്നു. ഇത് കഴിഞ്ഞു പുരുഷ ഹൗസ് കീപ്പിങ് സ്റ്റാഫിനും കോവിഡ് വന്നു. ഹൗസ് കീപ്പിങ് സുപ്പർവൈസർക്കും അസുഖം വന്നു. പിന്നാലെ വേറൊരു ജീവനക്കാരനും കോവിഡ് വന്നു. ഇത് കഴിഞ്ഞു മറ്റൊരു ജീവനക്കാരനും ഒരു നഴ്സിനും കൊറോണ വന്നു. ഹൗസ് കീപ്പിങ് തലവനും അസുഖബാധിതനായി. ഇയാളുടെ ഭാര്യയ്ക്കും അസുഖം വന്നു. ഇത് കഴിഞ്ഞയുടൻ മറ്റൊരു വനിതാ ഹൗസ് കീപ്പിങ് സ്റ്റാഫിനും കോവിഡ് വന്നു. അതിനു ശേഷം ഇതേ സെക്ഷനിലെ രണ്ടു വനിതാ സ്റ്റാഫിനും ഒരു പുരുഷ സ്റ്റാഫിനും കോവിഡ് വന്നു. ഇത് കഴിഞ്ഞു മറ്റൊരു ജീവനക്കാരനും അസുഖം വന്നു. രണ്ടു പുരുഷ ജീവനക്കാരും രണ്ടു വനിതാ ജീവനക്കാരും മെഡിക്കൽ കോളേജ് ചികിത്സയിൽ തുടരുകയാണ്. കിംസിലെ ലാബ് ടെക്നീഷ്യനും കോവിഡ് ബാധിതനാണ്. ലാബിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന ആവശ്യവും ആശുപത്രി അധികൃതർ പരിഗണിച്ചിട്ടില്ല.
കോവിഡ് രോഗികൾക്കായി സജ്ജീകരിച്ച പ്രത്യേക വാർഡിൽ നിന്നാണ് കോവിഡ് ജീവനക്കാരിലേക്ക് പടർന്നത് എന്നാണ് സൂചന. ഹൗസ് കീപ്പിങ് വിഭാഗത്തിൽപ്പെട്ടവർക്ക് കോവിഡ് വന്നശേഷം പിന്നീടത് മറ്റു ഹൗസ് കീപ്പിങ് സ്റ്റാഫുകളിലേക്കും നഴ്സുമാർ ഉൾപ്പെടെയുള്ളവരിലേക്കും പടരുകയായിരുന്നു. കോവിഡ് ബാധിച്ച ജീവനക്കാരിൽ ചിലർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളപ്പോൾ മറ്റുള്ളവർക്ക് ഇതേ ആശുപത്രിയിൽ തന്നെയാണ് ചികിത്സ നൽകുന്നത്. ആശുപത്രി അധികൃതർ നിഷേധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിലെ കോവിഡ് ബാധ കൈകാര്യം ചെയ്യുന്നതിൽ കിംസ് ആശുപത്രിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായാണ് ആരോപണം. കോവിഡ് സമൂഹവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിലാണ് ആശുപത്രിക്ക് എതിരെ രോഷം ഉയരുന്നത്. സംശയമുള്ളവരിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിലും ആശുപത്രിയിലേക്കും മാറ്റുന്നതിലും ക്വാറന്റൈനിൽ വിടുന്നതിലും പാകപ്പിഴകൾ വന്നതായാണ് ആശുപത്രിക്ക് എതിരെ വന്ന ആരോപണം.
ആശുപത്രി അടച്ചിടേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് അതിനു അധികൃതർ തയ്യാറാകാത്തത് എന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. തലസ്ഥാനം അഗ്നിപർവതത്തിനു മുകളിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയ കാര്യവും നാട്ടുകാർ ഓർമ്മിപ്പിക്കുന്നു. ഇതുകൊണ്ട് തന്നെയാണ് കോവിഡ് പ്രശ്നം രഹസ്യമായി കൈകാര്യം ചെയ്യുന്നതിൽ ജനരോഷം ആശുപത്രിക്ക് എതിരെ ശക്തമാകുന്നത്. കോവിഡുമായി ബന്ധപ്പെട്ടു ആശങ്കാജനകമായ കാര്യങ്ങൾ നിലനിൽക്കുമ്പോൾ അതെല്ലാം ആശുപത്രി അധികൃതർ നിഷേധിക്കുകയാണ്. സർക്കാർ പറഞ്ഞ പ്രകാരമുള്ള എല്ലാ മുൻകരുതലും ജാഗ്രതയും തങ്ങൾ സ്വീകരിച്ചതായാണ് കിംസ് സിഇഒ ജെറി ഫിലിപ്പ് മറുനാടനോട് പറഞ്ഞത്.
ആശുപത്രി അതിജാഗ്രതയിൽ; എല്ലാ മുൻകരുതലുകളും സ്വീകരിച്ചു: കിംസ് അധികൃതർ
സമൂഹവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ അതിജാഗ്രതയാണ് കിംസ് കാണിക്കുന്നത്. കിംസ് ജീവനക്കാർ കോവിഡ് ബാധിതരാണ്. സർക്കാർ ഓരോ ദിവസവും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മൂന്നു ഡോക്ടർമാർ സർക്കാർ ഭാഗത്തു നിന്നും കോവിഡ് കാര്യങ്ങൾക്ക് മാത്രമായി ശ്രദ്ധിക്കുന്നുണ്ട്. ഡോക്ടർ ഡിക്രൂസ്, ഡോക്ടർ പ്രവീൺ, ഡോക്ടർ ഗായത്രി എന്നീ ഡോക്ടർമാരാണ് കാര്യങ്ങൾ നോക്കുന്നത്. ഡോക്ടർ ഡിക്രൂസും സുരക്ഷ ഇവർ നോക്കുന്നുണ്ട്.
ജീവനക്കാർക്ക് രോഗബാധ വന്നാൽ അപ്പോൾ തന്നെ സർക്കാരിനെ അറിയിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. മൂന്നു സർക്കാർ സൈറ്റുകളിൽ റിയൽ ടൈം റിപ്പോർട്ടിങ് നടത്തുന്നുണ്ട്. ഡിഎംഒയുടെ സൈറ്റ് ഉൾപ്പെടെയാണിത്. സർക്കാർ കൺട്രോളിലാണ് കാര്യങ്ങൾ ചെയ്യുന്നത്. ആളുകൾക്ക് ടെൻഷനുണ്ട്. പക്ഷെ ക്ലോസ് മോണിറ്ററിങ് നടത്തുന്നുണ്ട്. എല്ലാം തന്നെ കൺട്രോൾഡ് ആണ്. ക്വാറന്റൈനിൽ പോകേണ്ടവരെ കർശനമായി ക്വാറന്റൈനിൽ വിടുന്നുണ്ട്. റിസ്ക് ഇല്ലാത്തവരെ വേറെ കെട്ടിടത്തിലേക്കും മാറ്റിയിട്ടുണ്ട്. എത്ര പേർക്ക് കോവിഡ് വന്നു എന്നത് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളെജിലേക്ക് മാറ്റേണ്ടവരെ അങ്ങനെയും ഇവിടെ കിടത്തി ചികിത്സ നടത്തേണ്ടവർക്ക് ഇവിടുത്തെ ചികിത്സയും നൽകുന്നുണ്ട്-ജെറി ഫിലിപ്പ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്