തോമസ് ചാണ്ടിയുടെ തുറുപ്പ് ചീട്ട് പീഡന രഹസ്യമോ? ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത് തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ; വി ഐ പികളുടെ പേര് വെളിപ്പെടുത്തുമെന്ന് തോമസ്ചാണ്ടി സി.പി.എം നേതാക്കളെ ബ്ലാക്ക്മെയിൽ ചെയ്തതായി ആക്ഷേപം; മന്ത്രിയുടെ രാജിക്കൊപ്പം കിളിരൂർ കേസും ചർച്ചയാകുന്നു; ശാരിയുടെ മരണത്തിന് പിന്നിൽ ആര്?
കെവി നിരഞ്ജൻ
കോഴിക്കോട്: കിളിരൂർ പീഡനക്കേസും, ശാരി എസ്. നായരുടെ മരണവും, ലതാനായരുടെ അറസ്ററും, കേസിന് പിന്നിൽ വി എസ് ആരോപിച്ച വി.ഐ.പിയുമൊക്കെ കേരള രാഷ്ട്രീയത്തിലും ഒരുകാലത്ത് കോളിളക്കം സൃഷ്ടിച്ചവയാണ്. ഇപ്പോൾ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും ഈ കേസ് മാധ്യമ ശ്രദ്ധയാകർഷിക്കുകയാണ്.
കാരണം 2004-ൽ കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെ റിസോർട്ടിൽവച്ചാണ് ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത്. അന്ന് അതിൽ ഉൾപ്പെട്ട വി.ഐ.പികൾ ആരൊക്കെയാണെന്ന് തോമസ് ചാണ്ടിക്ക് നന്നായി അറിയാമെന്നും ഈ വിവരം വെച്ചുകൊണ്ട്് സി.പി.എം നേതാക്കളെ ചാണ്ടി ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും ആക്ഷേപമുണ്ട്.. സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ വരെ രാജിവെപ്പിച്ച 'ധാർമ്മികത'തോമസ് ചാണ്ടിയുടെ വിഷയത്തിൽ ആവിയായതിന് പിന്നിൽ അദ്ദേഹത്തിന്റെ കൈയിലുള്ള എന്തോ രഹസ്യ ബോംബാണെന്ന് സംശയമുണ്ട്. ഇതിനൊപ്പം തന്റെ ഹോട്ടലിൽ എത്തി ആഘോഷിച്ച വിവിഐപികളുടെ സിഡിയും തോമസ് ചാണ്ടിയുടെ കൈയിലുണ്ടത്രേ. ഇതിനായാണ് എല്ലാ രാഷ്ട്രീയക്കാരും ഭയക്കുന്നത്.
ഇതിനൊപ്പമാണ് കിളിരൂരും ചർച്ചയാകുന്നത്. 2004-ൽ കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെ റിസോർട്ടിൽവച്ചാണ് ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടതെന്നാണ് ശാരിയുടെ അച്ഛൻ സുരേന്ദ്രകുമാർ ഉൾപ്പെടെ നൽകിയ പരാതിയിലുള്ളത്. കേസിലെ മുഖ്യപ്രതി ലതാ നായരാണ് റിസോർട്ടിലേക്ക് ശാരിയെ എത്തിച്ചത്. പല ഉന്നതരും പീഡിപ്പിച്ചെങ്കിലും തോമസ് ചാണ്ടി മകളെ പീഡിപ്പിച്ചിട്ടില്ലെന്നാണ് സുരേന്ദ്രകുമാർ പറഞ്ഞത്. എന്നാൽ ശാരിയെ പീഡിപ്പിച്ച വി ഐ പികളെക്കുറിച്ച് തോമസ് ചാണ്ടിക്ക് നന്നായി അറിയാമെന്ന് പറയുന്നു. ഇതാണത്രേ ഇടത് നേതാക്കൾക്ക് ഭീഷണിയാവുന്നത്.
കിളിരൂർ കേസിൽ ഒരു വി ഐ പി ഉണ്ടെന്ന് വി എസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട ശാരി ആശുപത്രിയിൽ കിടക്കുമ്പോൾ ഒരു വി ഐ പി അവിടം സന്ദർശിച്ചിരുന്നുവെന്നും അവരുടെ സന്ദർശന ശേഷമാണ് ശാരിയുടെ അവസ്ഥ കൂടുതൽ മോശമായതെന്നും ആരോപണം ഉണ്ടായിരുന്നു. സി പി എമ്മിന്റെ മുൻ വനിതാ മന്ത്രിയെ കണ്ടപ്പോൾ പെൺകുട്ടി ഞെട്ടിക്കരഞ്ഞതായി ആശുപത്രിയിലുണ്ടായിരുന്നവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വി ഐ പിയെ കണ്ട ഷോക്കോടെയാണ് പെൺകുട്ടി തീർത്തും അവശയായത്. കേസിലെ വി ഐ പി ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് രംഗത്ത് വന്നെങ്കിലും പാർട്ടി സെക്രട്ടറിയായ പിണറായി വിജയൻ സംഭവത്തിൽ വി ഐ പി ഇല്ലെന്ന മറുവാദം ഉന്നയിക്കയായിരുന്നു.
കേരളത്തെ നടുക്കിയ കിളിരൂർ പീഡനക്കേസിലെ രേഖകളിലും കാമഭ്രാന്തന്മാർ പിച്ചിച്ചീന്തി കൊന്ന ശാരിയുടെ മരണമൊഴിയിലും പറയുന്ന തോമസ് ചാണ്ടി എംഎൽഎയെ മന്ത്രിയാക്കാനുള്ള എൻസിപി തീരുമാനത്തെ ചോദ്യം ചെയ്തു ശാരിയുടെ പിതാവ് സുരേന്ദ്രകുമാർ പ്രതികരിച്ചിരുന്നു. തന്റെ മകളെ മാധ്യമപ്രവർത്തകൻ കെ പി മോഹനൻ അടക്കമുള്ളവർക്കു കാഴ്ചവച്ചതു തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ വച്ചാണെന്നും തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും പോയി ശരീരം നന്നാക്കി വരാൻ പറഞ്ഞിരുന്നെന്നും നേരത്തേ തന്നെ സുരേന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിലെ വിഐപി പരാമർശത്തിനൊപ്പംതന്നെ തോമസ് ചാണ്ടിയുടെ ഇടപെടലും കേരളം ചർച്ച ചെയ്തതാണ്. അതിനു ശേഷം വന്ന തെരഞ്ഞെടുപ്പുകളിലൊക്കെ കിളിരൂർ കേസ് കുട്ടനാട്ടിൽ ചർച്ചയായിരുന്നു. തോമസ് ചാണ്ടിയുടെ രാജിയിലും ഈ വിഷയം വീണ്ടും സജീവമാകുന്നു.
2004 ലാണു കിളിരൂർ കേസിലെ മുഖ്യപ്രതി ലതാ നായർ തോമസ് ചാണ്ടിയുടെ ഹോട്ടലിൽ ശാരിയെ കൊണ്ടുപോയത്. ഹോട്ടലിലേക്കു ശാരിയെ എത്തിച്ചതിൽ തോമസ് ചാണ്ടിക്കു വ്യക്തമായ പങ്കുണ്ടെന്നാണു സുരേന്ദ്രകുമാർ നെഞ്ചുപൊട്ടി ആരോപിക്കുന്നത്. തോമസ് ചാണ്ടിക്കെതിരേ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് വി എസ് അച്യുതാനന്ദനെക്കണ്ട് സുരേന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇത്തരത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. പലതവണ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുകയും സമരം നടത്തുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിയുടെ ഹോട്ടലിലേക്കു ശാരിയെ കൊണ്ടുപോയത് ലതാനായരാണെന്നും അവിടെനിന്നു മകൾ ഛർദിച്ചു തളർന്നാണു മടങ്ങിവന്നതെന്നും 2007 ഓഗസ്റ്റ് 21 നു അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനു നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്.
ലതാനായർ കൊണ്ടുപോയ ആലപ്പുഴയിലെ റിസോർട്ടിൽവച്ച് കെ പി മോഹനൻ, തോമസ് ചാണ്ടി എന്നിവരെ കണ്ടതായി ശാരി പറഞ്ഞിട്ടുണ്ടെന്നാണ് പരാതിയിലെ പരാമർശം. ഹോട്ടലിൽനിന്നു വന്നയുടനെ ശാരി കുളിച്ചു കിടക്കുകയാണുണ്ടായത്. റിസോർട്ടിൽവച്ചു ശാരി ഉപദ്രവിക്കപ്പെട്ടിരിക്കാമെന്ന് ഞങ്ങൾ സംശയിക്കുന്നെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. 2008 നവംബർ എട്ടിന് മുഖ്യമന്ത്രിക്കു സുരേന്ദ്രൻ നൽകിയ കത്തിൽ ഇങ്ങനെ പറയുന്നു. 'ശാരിയുടെ മരണമൊഴികളിൽ ഒരു ദൃശ്യമാധ്യമപ്രവർത്തകനായ മോഹനൻ സാറിന്റെയും ആലപ്പുഴയിലെ റിസോർട്ട് ഉടമയായ കുവൈത്ത് ചാണ്ടിയുടെയും പേരുകൾ പറയുന്നുണ്ട്. ആലപ്പുഴ റിസോർട്ടിൽനിന്നു ഞങ്ങളുടെ കുഞ്ഞ് തിരിച്ചെത്തിയത് ഛർദിച്ച് അവശമായ നിലയിലാണ്. എന്താണ് ആലപ്പുഴ റിസോർട്ടിൽവച്ച് സംഭവിച്ചത് എന്നതിനെപ്പറ്റഇ വിശദമായ അന്വേഷണം ഇനിയും നടക്കേണ്ടതുണ്ട്. സിബിഐ ഇക്കാര്യത്തിൽ സത്യസന്ധമായ സമീപനമല്ല സ്വീകരിച്ചത് എന്നാണ് എനിക്കു തോന്നുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഈ വിഷയത്തിലെ ചില സത്യങ്ങൾ തോമസ് ചാണ്ടിക്ക് അറിയാം. ഇതിനെയാണ് കേരളത്തിലെ രാഷ്ട്രീയക്കാർ എല്ലാം ഭയക്കുന്നത്. ചാണ്ടിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം പോലും ഒളിച്ചു കളിച്ചത് അതുകൊണ്ടാണെന്നാണ് ഉയരുന്ന സൂചന.
കോടതി ശിക്ഷിച്ചത് അഞ്ച് പ്രതികളെ
ആലപ്പുഴ സ്വദേശിയും ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീൺ, എറണാകുളം സ്വദേശി മനോജ്, മല്ലപ്പള്ളി സ്വദേശിനി ലതാനായർ, നാട്ടകം സ്വദേശി ബിനു എന്ന കൊച്ചുമോൻ, തൃപ്പുണിത്തുറ സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കോടതി ശിക്ഷവിധിച്ചത്. ഗൂഢാലോചന, കൂട്ടബലാൽത്സംഗം എന്നീ കേസുകളിലാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കിളിരൂർ സ്വദേശിയായ ശാരി എസ് നായർ എന്ന പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ൽ ഓഗസ്റ്റ് മുതൽ ഒരു വർഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗർഭിണിയായ പെൺകുട്ടി 2004 ആഗസ്റ്റിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ശാരി നവംബർ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
പ്രവീൺ, മനോജ്, ലതാനായർ, കൊച്ചുമോൻ, പ്രശാന്ത് , സോമൻ എന്നിവരാണ് വിചാരണ നേരിട്ട പ്രതികൾ. ശാരിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾകൊണ്ട് കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാരി മരിച്ച സംഭവത്തിൽ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോടെയാണ് കേസ് ശ്രദ്ധിക്കപ്പെട്ടത്. ശാരിയുടെ രക്തത്തിൽ ചെമ്പിന്റെ അംശം കൂടുതലുണ്ടായിരുന്നെന്ന റിപ്പോർട്ടും സംശയം വർധിപ്പിച്ചു. ഇതേ തുടർന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ശാരിയുടെ ചികിത്സയിൽ ഗൂഢാലോചനകൾ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സിബിഐയുടെ അന്വേഷണത്തിൽ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.
ശാരിയെ മാതാ ആശുപത്രിയിൽ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയിൽ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസിൽ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമർശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സിബിഐ കോടതി തള്ളുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്