കിഫ്ബിയുടെ പേരിൽ ജിഎസ് പ്രദീപിന് അശ്വമേധം കളിക്കാനും ധൂർത്ത്! സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കിടയിലെ കിഫ്ബിയെ കുറിച്ച് ബോധവത്കരണം നടത്താനുള്ള സക്‌സസ് കേരള പ്രശ്‌നോത്തരിക്കായി പൊടിക്കുന്നത് ലക്ഷങ്ങൾ; മത്സരങ്ങൾക്ക് പതിനഞ്ച് ലക്ഷത്തോളം പൊടിക്കുമ്പോൾ പരിപാടി നടന്നത് ആലപ്പുഴ, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ; ലോക്ക് ഡൗണിനു ശേഷം വിപുലമാക്കാനും നീക്കം; ശരിവയ്ക്കുന്നത് കിഫ്ബി ബോധവത്ക്കരണത്തിനെന്ന പേരിലുള്ള 12 കോടി ധൂർത്തെന്ന പ്രതിപക്ഷ ആരോപണം
എം മനോജ് കുമാർ
തിരുവനന്തപുരം: കിഫ്ബിയിലെ ധൂർത്തിന്റെ പ്രകടോദാഹരണമായി കിഫ്ബി ക്വിസ് പരിപാടിയും. സർക്കാരുമായി ബന്ധമുള്ളവർ കിഫ്ബി പണം ധൂർത്തടിക്കുന്നതിന്റെ ഉദാഹരണമായാണ് ഈ കിഫ്ബി ക്വിസ് പരിപാടി വിരൽ ചൂണ്ടപ്പെടുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച ബോർഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്). കിഫ്ബിയും ക്വിസും തമ്മിൽ കടലും കടലാടിയും പോലുള്ള ബന്ധം മാത്രമാണ് ഉള്ളത്. എന്നിരിക്കെ തന്നെയാണ് പൊതുപ്പണത്തിനുള്ള ധൂർത്തിനായി കിഫ്ബിയെയും ക്വിസിനെയും ചേർത്ത് വെച്ചിരിക്കുന്നത്. കൈരളിയിലെ അശ്വമേധം ബന്ധം ഉപയോഗിച്ച് ജി.എസ്.പ്രദീപ് കിഫ്ബിയിൽ സ്വാധീനം ചെലുത്തിയാണ് ഈ ക്വിസ് പരിപാടി നേടിയത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കിഫ്ബിയുടെ ബോധവത്കരണ പദ്ധതികളുടെ ഭാഗമായി ജി.എസ്.പ്രദീപാണ് കിഫ്ബിയുമായി കൈകോർത്ത് ഈ ക്വിസ് പ്രോഗ്രാം നടത്തുന്നത്. ക്വിസ് മാസ്റ്ററായ അശ്വമേധം പ്രദീപിന് തന്നെ ലക്ഷങ്ങൾ ഓരോ ജില്ലയിലെയും അവതരണത്തിനു നൽകണം. പരിപാടിക്ക് ചെലവാകുന്ന തുകയും ഇതുമായി ബന്ധപ്പെട്ടവർക്ക് ലഭിക്കുന്ന തുകകൾ വേറെയും. 14 ലക്ഷത്തോളം രൂപ ഒരു ജില്ലയിലെ ക്വിസ് പരിപാടിക്ക് മാത്രമായി കിഫ്ബി ചെലവിടുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബോധവത്ക്കരണത്തിന്റെ കിഫ്ബി തന്നെ മാറ്റിവെച്ച 12 കോടിയിൽ നിന്നാണ് ഈ തുകയും നൽകുന്നത്.
കേരളത്തിലെ പതിനാലു ജില്ലകളിലും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കു ചേർത്താണ് ക്വിസ് മത്സരം പങ്കെടുപ്പിക്കുന്നത്. ലഭ്യമായ വിവരം അനുസരിച്ച് ഒരു മത്സരത്തിനു 14 ലക്ഷത്തോളം രൂപയാണ് ഈ ആവശ്യത്തിനു കിഫ്ബി ചെലവിടുന്നുണ്ട്. കിഎഫ്ബി എന്തിനു ക്വിസ് മത്സരം നടത്തി പണം പൊടിക്കണം എന്ന ചോദ്യം ഉയരുമ്പോൾ തന്നെയാണ് ഈ ക്വിസ് മത്സരം സംശയാസ്പദമായി മാറുന്നത്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കിഫ്ബിക്ക് വേണ്ടി നടത്തുന്ന ബോധവൽക്കരണം എന്നാണ് ഇതിനു ലഭിക്കുന്ന ഓമനപ്പേര്. ലക്ഷങ്ങൾ തന്നെയാണ് ഈ ക്വിസ് പരിപാടിക്ക് വേണ്ടിയും ധൂർത്തടിക്കപ്പെടുന്നത്. അറിവും വിജ്ഞാനവും സമന്വയിപ്പിച്ച് ഗ്രാൻഡ് മാസ്റ്റർ ഡോ. ജി എസ് പ്രദീപ് നയിക്കുന്ന ക്വിസ് മത്സരം. കിഫ്ബി അടിസ്ഥാന സൗകര്യ വികസന പ്രദർശനത്തിന്റെ ഭാഗമായാണ് മത്സരം എന്നൊക്കെയാണ് ക്വിസ് മത്സരത്തിനു വരുന്ന വിശേഷണങ്ങൾ.
കിഫ്ബി വഴങ്ങുന്നത് അനധികൃത സ്വാധീനത്തിന്
അനധികൃത നടപടികൾക്കും വഴിവിട്ട സ്വാധീനത്തിനും കിഫ്ബി വഴങ്ങുകയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ ക്വിസ് പരിപാടി. കിഫ്ബി ബോധവത്ക്കരണത്തിനു കിഫ്ബി മാറ്റി വെച്ച 12 കോടി ധൂർത്തായി ചെലവിടും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യമേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെളിയിക്കുന്ന നടപടിയാണ് ക്വിസ് പരിപാടി എന്ന ധൂർത്തിലൂടെ കിഎഫ്ബി നടത്തുന്നത്. ലക്ഷങ്ങളാണ് ഒരു ആവശ്യവും ഇല്ലാതെ ഈ ക്വിസ് പരിപാടിക്ക് കിഫ്ബി മുടക്കിക്കൊണ്ടിരിക്കുന്നത്. . കിഫ്ബി ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് ഈ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത് എന്നാണ് വെയ്‌പ്പ്. പതിനാലു ജില്ലകളിലെയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് ക്വിസ് വഴിയുള്ള ബോധവൽക്കരണ പരിപാടി നടത്തുന്നത്.
രണ്ടു ജില്ലകളിൽ തിരുവനന്തപുരത്തും ആലപ്പുഴയും കാസർകോടും പരിപാടികൾ നടന്നു കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തൈക്കാട് പൊലീസ് ഗ്രൌണ്ടിലാണ് സംസ്ഥാന തല പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലാണ് ക്വിസ് പരിപാടി നടന്നത്. ക്വിസ് പരിപാടികൾ വലിയ രീതിയിൽ മുന്നോട്ടു കൊണ്ട് പോകാനുള്ള അണിയറ ശ്രമങ്ങൾ പുരോഗമിക്കവേയാണ് കൊറോണയുമായി വന്ന ലോക്ക് ഡൗൺ ഈ പരിപാടിയെയും ബാധിക്കുന്നത്. ലോക്ക് ഡൗൺ മാറിയ ശേഷം എല്ലാ ജില്ലകളിലും പൂർവാധികം ശക്തിയോടെ നടത്താനാണ് നീക്കം. ക്വിസ് പരിപാടിക്ക് മാത്രമായി ജി.എസ്.പ്രദീപ് ഒരു ഫ്‌ളാറ്റ് സ്റ്റാച്യുവിനു സമീപം വാടകയ്ക്ക് എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഈ ഫ്‌ളാറ്റിൽ ഇരുന്നാണ് ബാക്കി കാര്യങ്ങൾ ചെയ്യുന്നത്. കിഫ്ബിയുടെ അക്കൗണ്ട്‌സ് വിവരങ്ങൾ രഹസ്യമായതിനാൽ ഇതുമായി ബന്ധമുള്ള വിവരങ്ങളും രഹസ്യമായാണ് സൂക്ഷിക്കുന്നത്. കിഫ്ബി സിഇഒ കെ.എം.എബ്രഹാമിനെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല. സർക്കാരുമായി അടുപ്പവും ബന്ധവും ഉള്ളവർ ഈ പണം ധൂർത്തടിക്കുന്നു എന്നാണ് ഉയരുന്ന ആരോപണങ്ങളിൽ പ്രമുഖം. ഇതിനു ഉദാഹരണമാണ് കിഎഫ്ബി നടത്തുന്ന ക്വിസ് പ്രോഗ്രാം.
പൊതുപ്പണം ധൂർത്തടിക്കുന്നതിൽ മത്സരം
പൊതുപണം ധൂർത്തടിക്കുന്നതിൽ മത്സരിക്കുന്ന സർക്കാരിന്റെ ഏറ്റവും പ്രധാന ഏജൻസി എന്നാണ് പ്രതിപക്ഷം കിഫ്ബിയെക്കുറിച്ച് ഉന്നയിക്കുന്ന പ്രാധാന ആരോപണങ്ങളിൽ ഒന്ന്. ഈ ഘട്ടത്തിൽ തന്നെയാണ് കിഫ്ബിയും ക്വിസും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യം ഉയരുന്നത്. പ്രതിപക്ഷ നേതാവ് സർക്കാരിന്റെ ധൂർത്ത് ഒഴിവാക്കാൻ നൽകിയ പ്രധാന നിർദ്ദേശങ്ങൾ ഒന്നായിരുന്ന കിഫ്ബി വഴിയുള്ള ധൂർത്ത് ഒഴിവാക്കണം എന്ന ആവശ്യം. അതിനായി ആദ്യം ബോധവത്ക്കരണത്തിനു നീക്കിവയ്ക്കുന്ന 12 കോടി രൂപ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കിഫ്ബി പദ്ധതികളെക്കുറിച്ച് അഴിമതി ആരോപണങ്ങളും നിരന്തര ആക്ഷേപങ്ങളുമാണ് ഉയർന്നു വരുന്നത്. പ്രതിപക്ഷ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉയർന്നു വന്നതും കിഫ്ബി പദ്ധതികളെക്കുറിച്ചാണ്. സിഎജി നിർദ്ദേശിക്കുന്ന ഓഡിറ്റിനു പോലും സർക്കാർ വിസമ്മതിക്കുന്നത് കിഫ്ബിയിലെ സുതാര്യതയില്ലായ്മ കാരണം എന്നാണ് പ്രതിപക്ഷ ആരോപണം. ഈ ആരോപണത്തെ സാധൂകരിക്കുന്ന നടപടി തന്നെയാണ് ക്വിസ് ഇടപാടിന്റെ പിന്നിലും നടക്കുന്നത്.
ഉപദേശകർക്ക് മൂന്നു ലക്ഷം ശമ്പളം
ഈ കഴിഞ്ഞ ദിവസമാണ് കിഫ്ബിയിൽ ഉപദേശകരെ വിളിച്ചുള്ള കിഫ്ബി പരസ്യം വിവാദമായത്. മുണ്ട് മുറുക്കിയുടുത്ത് ചെലവ് നിയന്ത്രിക്കണം എന്ന് സർക്കാർ പറയുമ്പോൾ ഉപദേശകർക്ക് കിഫ്ബി ഓഫർ ചെയ്ത മാസശമ്പളം മൂന്നു ലക്ഷം രൂപയായിരുന്നു. മുതിർന്ന പ്രോജക്റ്റ് ഉപദേശകന് മൂന്നു ലക്ഷം ഓഫർ ചെയ്തപ്പോൾ പോജ്ക്റ്റ് ഉപദേശകനു ഒരു ലക്ഷത്തി എൺപതിനായിരം രൂപയും ടെക്‌നിക്കൽ ഉപദേശകന് 75000 രൂപയും ജൂനിയർ ഉപദേശകന് 75000 രൂപയായിരുന്നു. മൾട്ടി നാഷണൽ കമ്പനികൾ കൂടി കൊടുക്കുന്നതിലും കൂടുതൽ ശമ്പളമാണ് കിഫ്ബി ഓഫർ ചെയ്തത്. കിഫ്ബിയിലെ ധൂർത്തിന് ഉദാഹരണം എന്ന് പറഞ്ഞു പ്രതിപക്ഷം വിരൽ ചൂണ്ടുന്നത് ഇത്തരം കാര്യങ്ങൾ തന്നെയാണ്. ഈ രീതിയിലുൽ തീരുമാനങ്ങൾ വഴിയാണ് കിഫ്ബി വിവാദമായി രാഷ്ട്രീയ അന്തരീക്ഷത്തിൽ നിലകൊള്ളുന്നത്. അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കും എന്നാണ് കിഫ്ബിയെ കുറിച്ചുള്ള സർക്കാർ പ്രഖ്യാപനം. ഇത് തന്നെയാണ് അഴിമതിക്കും ധൂർത്തിനും വഴിയൊരുക്കുന്നത്.
ഫണ്ട് കിഫ്ബിയിലേക്ക് ഒഴുകുമ്പോൾ അതിനനുസരിച്ചുള്ള ധൂർത്തും അഴിമതിയും വർദ്ധിക്കുക തന്നെയാണ്. സിഇഒ എന്ന നിലയിൽ കെ.എം.എബ്രഹാം വാങ്ങിക്കുന്ന ശമ്പളത്തിലും വിവാദം വന്നിരുന്നു. ചീഫ് സെക്രട്ടറി എന്ന നിലയിൽ കെ എം എബ്രഹാമിന് അവസാനം ലഭിച്ച ശമ്പളം 2.25 ലക്ഷം രൂപയാണ്. ഇതിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ കുറച്ച ശേഷമുള്ള തുകമാത്രമേ വേതനമായി കൈപറ്റാൻ അർഹതയുള്ളൂ. എന്നാൽ രണ്ടേമുക്കാൽ ലക്ഷം രൂപയാണ് കിഫ്ബിയുടെ സിഇഒ ആയിരിക്കെ കെ എം എബ്രഹാം കൈപ്പറ്റുന്നത്. ഇത് തന്നെ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയായിരിക്ക എബ്രഹാം തന്നെയാണ് ഇത്തരം ഒരു ഓർഡർ ഇറക്കിയത്. ഇത് ലംഘിക്കുന്നതും അദ്ദേഹത്തിന്റെ കാര്യത്തിൽ തന്നെയായി എന്നത് വിചിത്രമായി തുടരുകയാണ്.
591 പദ്ധതികളിലായി 45,619 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. അതിൽ തന്നെയാണ് മസാല ബോണ്ട് വിവാദങ്ങളും കയറിവന്നത്. സർക്കാർ അഭിമാന നേട്ടമായി ഉയർത്തിക്കാട്ടുന്ന പൊതു വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, ആരോഗ്യ രംഗത്തെ കുതിച്ചു ചാട്ടം, തീരദേശ-മലയോര ഹൈവേ അടക്കമുള്ള പുതിയ റോഡുകളും പാലങ്ങളും, ദേശീയപാതാ വികസനം, ടെക്‌നോ സിറ്റിയും ഇൻഡസ്ട്രിയൽ പാർക്കുമടക്കം കിഫ്ബിയുടെ നേട്ടങ്ങൾ എന്ന രീതിയിലാണ് സർക്കാർ ഉയർത്തിക്കാണിക്കുന്നത്. ഇതിൽ കിഫ്ബിവഴിയുള്ള ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ വൻ അഴിമതി ആരോപിക്കപ്പെട്ടു. കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വൻ അഴിമതിയാണ് നടത്തിയത്. രണ്ട് പദ്ധതിയിലും വർക്ക് ടെൻഡർ ചെയ്തപ്പോൾ മാനദണ്ഡങ്ങൾ പാലിച്ചില്ല. സർക്കാരിന് ഇഷ്ടമുള്ള കമ്പനികൾക്ക് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി എന്നൊക്കെയുള്ള ആരോപണങ്ങളാണ് ഉയർന്നു വന്നത്.
കിഫ്ബിക്ക് വേണ്ടി മറ്റ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ എഞ്ചിനീയറെ വെച്ചു. സാധാരണ നിരക്കിൽ നിന്നും 60 ശതമാനം ഉയർന്ന നിരക്കിലാണ് ടെൻഡർ നൽകിയത്. എൽ ആൻഡ് ടി, സ്‌കാർലെറ്റ് കമ്പനികൾക്ക് വേണ്ടി പ്രീക്വാളിഫിക്കേഷനിൽ മാറ്റം വരുത്തി. നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ചീഫ് എഞ്ചിനീയറെ നിയമിച്ചാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.
ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് വൈദ്യുതി ബോർഡിന്റെ ട്രാൻസ് ഗ്രിഡ് പദ്ധതിയിലും കോടികളുടെ അഴിമതി നടന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. മണ്ണു മാറ്റി തറ നിർമ്മിക്കാന് 11 ലക്ഷമായിരുന്നു എസ്റ്റിമേറ്റ്. പൂർത്തിയായപ്പോൾ 11 കോടി രൂപ ചെലവായി. ഈ രീതിയിലാണ് കിഫ്ബിയിലെ പദ്ധതികൾ നടപ്പാക്കപ്പെടുന്നത്. അഴിമതി നടക്കുന്നതുകൊണ്ടാണ് എ.ജിയുടെ ഓഡിറ്റിങ് കിഫ്ബിയിൽ അനുവദിക്കാത്തത്. കിഫ്ബി അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ (കിയാൽ) സിഎജി ഓഡിറ്റ് ഇടതു സർക്കാർ നിഷേധിക്കുന്നത് വമ്പൻ അഴിമതികൾ പുറത്തു വരുമെന്ന ഭയം കൊണ്ടാണെന്ന് ആരോപണം വന്നു. 1999 ൽ യു ഡി എഫ് സർക്കാർ കൊണ്ടുവന്ന കിഫ്ബി നിയമത്തിൽ സിഎജിക്ക് കിഫ്ബി ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നു. കിഫ്ബി നിയമത്തിൽ കിഫ്ബി ഫണ്ട് സ്‌കീമിനായി ഉണ്ടാക്കിയ ചട്ടം 16(6) പ്രകാരമാണ് സിഎജിക്ക് കിഫ്ബിയുടെ ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നത്. എന്നാൽ 2010 ലും 2016ലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെ സി എ ജിക്കു നൽകിയ ഓഡിറ്റ് അവകാശം എടുത്തുകളയുകയായിരുന്നു. ഇതിനെതിരെ അന്ന് യു ഡി എഫ് നിയമസഭയിൽ ഉയർത്തിയ പ്രതിഷേധം സർക്കാർ അവഗണിക്കുകയായിരുന്നു.
സിഎജി റിപ്പോർട്ടിലും ആരോപണം:
കിഫ്ബിയുടെ ആദ്യ രണ്ട് വർഷക്കാലയളവിലെ പ്രവർത്തനം സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് പുറത്തുവന്നപ്പോൾ അതിലും ആരോപണം തന്നെയാണ് ഉയർന്നു വന്നത്. 15,575 കോടി ചെലവിൽ 26 പദ്ധതികളാണ് കിഫ്ബി വഴി രണ്ടുവർഷക്കാലയളവിൽ വിഭാവനം ചെയ്തത്. എന്നാൽ, രണ്ട് പദ്ധതികൾക്ക് 47 കോടി രൂപ മാത്രമാണ് തുക അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016-17 കാലയളവിൽ എട്ട് പദ്ധതികൾക്ക് 615 കോടിയാണ് പ്രഖ്യാപിച്ചത്. എന്നാൽ, പണം നൽകിയത് ഒരു പദ്ധതിക്ക് മാത്രമാണ്. 2017-18 ലാകട്ടെ, 18 പദ്ധതികൾ പ്രഖ്യാപിച്ചു. 14,960 കോടിയായിരുന്നു അനുവദിക്കുമെന്ന് പറഞ്ഞ തുക. എന്നാൽ, ഒരെണ്ണത്തിനു മാത്രമാണ് തുക നൽകിയത്-റിപ്പോർട്ട് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍