നാട്ടുകാരോട് മുണ്ടു മുറുക്കി ഉടുക്കാൻ പറഞ്ഞ് കോവിഡ് കാലത്ത് സർക്കാറിന്റെ വമ്പൻ ധൂർത്ത്! കിഫ്ബിയിൽ പുതുതായി ആളെ എടുക്കുന്നത് 10,000 രൂപ ദിവസ വേതനത്തിൽ; സീനിയറും ജൂനിയറുമായ ഉപദേശികൾക്ക് ഒരു ദിവസം ആറായിരവും നാലായിരവും സമ്പാദിക്കാൻ സുവർണ അവസരം; മറ്റ് നിയമനങ്ങൾ എല്ലാം മരവിപ്പിച്ചിരിക്കേ കിഫ്ബിയുടെ പേരിൽആളെ തിരുകി കയറ്റാൻ ഐസക്കിന്റെ ശ്രമം; ഉപദേശിക്കാൻ നിരവധി പ്രഗത്ഭർ ഉള്ളപ്പോൾ കോവിഡ് കാലത്ത് എന്തിന് വീണ്ടും ഉപദേശികൾ എന്നും വിമർശനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി മുണ്ടു മുറുക്കി ഉടുക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് എപ്പോഴും പറയുന്നത്. എന്നാൽ, ഇതിന്റെ സ്വന്തം വകുപ്പിന്റെ കീഴിലെ ധൂർത്തിന്റെ കാര്യത്തിൽ ഐസക്ക് യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല താനും. നിരവധി ഉപദേശകരും പ്രഗത്ഭരും അടങ്ങുന്ന കിഫ്ബിയിലേക്ക് കോവിഡ് കാലത്തും പുതുതായി ആളെ എടുക്കാൻ ശ്രമിക്കുന്ന നടപടി ഇതിനോടകം വിവാദത്തിൽ ആയിക്കഴിഞ്ഞു. കിഫ്ബിയിൽ ആളെ ദിവസക്കൂലിക്ക് ആളെ നിയമിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന് അപേക്ഷ ക്ഷണിച്ചത് ഇക്കഴിഞ്ഞ ഏപ്രിൽ 15നാണ്. അതായത് കോവിഡ് കേസുകൾ സംസ്ഥാനത്ത് ഉയർന്ന നിലയിലേക്ക് എത്തിയ ദിവസങ്ങളിലാണ് വിജ്ഞാപനം വന്നതെന്ന് വ്യക്തം.
സർക്കാറിന് കീഴിലുള്ള സ്ഥാപനത്തിൽ ദിവസക്കൂലിക്ക് ആളെ നിയമിച്ചതിന് ഒപ്പം തന്നെ ഇതിൽ പ്രതിഫലമായി രേഖപ്പെടുത്തിയതാണ് കടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വുത്തിയത്. ഇത് സർക്കാറിന്റെ ധൂർത്തിന്റെ നേർചിത്രമായി മാറുകയുമാണ്. കിഫ്ബിയിൽ ദിവസക്കൂലിക്ക് ആളെ എടുക്കുമ്പോൾ പ്രതിഫലമായി നൽകുക 2500 രൂപ മുതൽ പതിനായിരം രൂപ വരെയാണ്. സീനിയർ പ്രൊജക്ട് അഡൈ്വസർ എന്ന തസ്തികയിലേക്ക് അപേക്ഷ നൽകി ജോലിക്കെടുത്താൽ ദിവസക്കൂലിയായി പതിനായിരം രൂപയാണ് ലഭിക്കുക. പ്രൊജക്ട് അഡൈ്വസറായി ക്ഷണിച്ചിരിക്കുന്ന തസ്തികയിൽ ആറായിരം രൂപയും. ജൂനിയർ പ്രൊജക്ട് അഡൈ്വസർ തസ്തികയിൽ 25,00 രൂപയും സീനിയർ ടെക്നിക്കൽ അഡൈ്വസർ തസ്തികയിൽ 4000 രൂപയുമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
പതിനായിരം രൂപ ദിവസ വേതനം സർക്കാർ സർവീസിലുള്ള ഒരാൾക്ക് പോലും ഇല്ലെന്നിരിക്കേയാണ് കിഫ്ബിയുടെ പുതിയ തീരുമാനം വിവാദത്തിൽ ആയിരിക്കുന്നത്. കിഫ്ബി വായ്പ്പ എടുത്തതിന്റെ തിരിച്ചടവ് തന്നെ മുടങ്ങുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് സർക്കാർ ധൂർത്തുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കിഫ്ബിയിലെ ദിവസക്കൂലി നിയമനം തൊഴിലാളി സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്. കിഫ്ബി പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ ഇങ്ങനെ ദിവസക്കൂലി അടിസ്ഥാനത്തിൽ ആളെ എടുക്കുന്നത് തെറ്റായ പ്രവണത ആണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കിഫ്ബി പദ്ധതികൾക്കെടുത്ത വായ്പകളുടെ തിരിച്ചടവിൽ കടുത്ത ആശങ്ക തുടടരുകയാണ്. വായ്പ തിരിച്ചടവിനുള്ള ഉറപ്പായി സർക്കാർ പറഞ്ഞിരുന്ന മോട്ടർ വാഹനനികുതി വരുമാനവും പെട്രോൾ, ഡീസൽ സെസും ലോക്ഡൗൺ കാലയളവിൽ കുത്തനെ കുറഞ്ഞതാണ് കാരണം. ബദൽ മാർഗങ്ങൾ തേടിയില്ലെങ്കിൽ കിഫ്ബി പദ്ധതികളുടെ നടപ്പാക്കലും വായ്പ തിരിച്ചടവും പ്രതിസന്ധിയിലായേക്കുമെന്ന ആശങ്ക ശക്തമാണ്.
വായ്പ, ബോണ്ടുകൾ, മോട്ടർ വാഹന നികുതിയുടെ പകുതി, ഒരു ലീറ്റർ വീതം പെട്രോളും ഡീസലും വിൽക്കുമ്പോൾ കിട്ടുന്ന ഒരു രൂപ സെസ് എന്നിവയാണ് കിഫ്ബിയുടെ ധനാഗമ മാർഗങ്ങൾ. ഇതിൽ വായ്പകളും ബോണ്ടും വഴി സമാഹരിക്കുന്ന തുകയും പലിശസഹിതം തിരിച്ചടയ്ക്കണം. മോട്ടർ വാഹന നികുതിയുടെ 50 ശതമാനവും ഇന്ധന സെസുമാണ് കിഫ്ബിയിലേക്കുള്ള സ്ഥിരം വരുമാനം. പ്രതിദിനം എട്ടുകോടിയോളം രൂപ ഈയിനത്തിൽ കിഫ്ബിയിലേക്ക് സർക്കാർ നൽകുന്നുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ പ്രകടമായ കഴിഞ്ഞ കുറച്ചുനാളുകളായി വാഹന വിൽപനയും ഇന്ധന വിൽപനയും കുറഞ്ഞു. ഇതിനിടെ കൊറോണ ലോക്ഡൗൺ ആരംഭിച്ചതോടെ മോട്ടർ വാഹന നികുതിയിനത്തിലെ വരുമാനം നിലച്ചു. പെട്രോൾഡീസൽ വിൽപന നികുതി വരുമാനം കുത്തനെ താഴ്ന്നു. ലോക്ഡൗൺ കാലാവധി കഴിഞ്ഞാലും ഉടനെങ്ങും കാര്യങ്ങൾ പഴയനിലയിലാവില്ലെന്നാണു സൂചന. കഴിഞ്ഞ വർഷത്തെ നികുതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കിഫ്ബിയിലേക്ക് പണം നൽകുന്നത്. അതിനാൽ ഈ വർഷം ബുദ്ധിമുട്ടില്ല. ഇപ്പോഴത്തെ വരുമാനനഷ്ടം അടുത്ത വർഷം പ്രതിഫലിക്കും. അടുത്ത വർഷം മേയിലാണ് കിഫ്ബി വായ്പകളുടെ തിരിച്ചടവ് ആരംഭിക്കേണ്ടത്.
കോവിഡ് ലോക്ഡൗൺ മൂലമുള്ള വരുമാന നഷ്ടം മറികടക്കുന്നതെങ്ങനെയെന്ന ആലോചനയിലാണ് കിഫ്ബി അധികൃതർ. ഇതിനിടെയാണ് പുതിയ നിയമനത്തിന് കിഫ്ബി അധികൃതർ രംഗത്തുള്ളത് ഇതിലെ അനൗചിത്യം നിരവധി പേർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. നടപടിയെ വിമർശിച്ചു കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ബൽറാമിന്റെ വിമർശനം ഇങ്ങനെ: കിഫ്ബി പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ ഇങ്ങനെ ദിവസക്കൂലി അടിസ്ഥാനത്തിൽ ആളെ എടുക്കുന്നത് ലോക തൊഴിലാളി വർഗം നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്ഥിരം തൊഴിൽ എന്ന ആശയത്തിന് എതിരല്ലേ? അതും വെറും 10,000 രൂപ മാത്രം ദിവസ വേതനത്തിൽ! 3 ലക്ഷം രൂപ ശമ്പളം കിട്ടാൻ പാവം സീനിയർ പ്രോജക്റ്റ് അഡ്വൈസർ ഒരു മാസം കാത്തിരിക്കണമെന്നത് എത്ര വലിയ കഷ്ടമാണ്?
നടപടിയെ വിമർശിച്ചു മാധ്യപ്രവർത്തകൻ റോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
കിഫ് ബി മഹാത്മ്യം-ഉപദേശിക്ക് 10 K ദിവസക്കൂലി
വെള്ള ജുബായും പാറപ്പുറത്ത് ചെരട്ടയിട്ട് ഉരയ്ക്കുന്ന സൗണ്ട് മായി നടക്കുന്ന പെന്തോ ഉപദേശിമാർക്ക് മുട്ടൻ മാർക്കറ്റെന്ന് തോമാച്ചൻ മന്ത്രിയുടെ കിഫ് ബി. ഒന്ന് അമുക്കി ഉപദേശിച്ചാൽ 10 K കയ്യിൽ കിട്ടും - ഒരു ദിവസത്തെ മെനക്കേട് കുലി വെറും പതിനായിരം രൂഫ - കിഫ് ബി വന്ന് നാടാകെ പാലും തേനും ഒഴുക്കാൻ 10 കെ കൊടുത്തു ദിവസകൂലിക്ക് ഉപദേശിമാരെ വെക്കുന്നതിൽ ഒരു തെറ്റുമില്ല - മസാല ബോണ്ടിൽ നിന്ന് കാശെടുത്ത് ഉപദേശിമാർക്ക് ബോണ്ടാ മേടിച്ചു കൊടുക്കുന്ന വികസനമാണ് യഥാർത്ഥ വികസനം..
കൊറെ ഉപദേശിമാരെ നിയമിക്കാത്തതു കൊണ്ട് വികസനം വഴി മുട്ടി നിൽക്കയാണെന്ന് കാണിച്ചുള്ള പരസ്യം വന്നു കഴിഞ്ഞു. കരുതൻ മൻസന്റെ നാട്ടിൽ ഉപദേശിമാർക്കിത് പൂക്കാലം.
സുബൈദയുടെ ആടും, കോവാലന്റ കുടുക്കയും, ഡാക്കിനി അമ്മച്ചിയുടെ പെൻഷൻ കാശുമൊക്കെ മേടിച്ച് ദാരിദ്ര്യം മാറ്റുന്ന നാട്ടിലാണ് 10 കെ ക്ക് ഉപദേശിമാരെ പോറ്റുന്നത്. 6000, 4000 2500 എന്നി നിരക്കിലും ഉപദേശിമാർക്ക് മാർക്കറ്റുണ്ട്. കിഫ്ബി ബകനാണെന്ന് സാമൂഹ്യ പരിഷ്കർത്താവും കവിയും മന്ത്രിയുമായ ജി. സുധാകരൻ പറഞ്ഞത് മറന്നു പോവരുത്..
ബോർഡ് മടക്കി വീട്ടിലിരിക്കുന്ന ഏതോ NGO യൂണിയൻ കാർക്ക് താവള മൊരുക്കാനുള്ള ഓരോ വഴികളാണി നിയമനങ്ങൾ... നേരാം വണ്ണം ഒരു റോഡും പാലവും നിർമ്മിക്കാന റിയാത്തവരാണ് ഉപദേശിക്കാനിറങ്ങുന്നത്. ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ ശമ്പളം മേടിക്കുന്ന സിഇഒയും ,ചീഫ് പ്രോജക്റ്റ് എക്സാമിനറും ഭരിക്കുന്ന കി ഫ്ബി കൊണ്ടു നാടിനുള്ള നേട്ടം വർണിക്കാനാവതില്ല. കെട്ട കാലത്തും സ്വന്തക്കാരെ തിരുകി കേറ്റുന്ന വികസനമാണിവിടെ ഭേഷായി നടക്കുന്നത്. 10 K മേടിക്കുന്ന ഉപദേശിമാരെ നിയമിക്കുന്ന ഉത്തരവ് കത്തിക്കാൻ ആർക്കും വരാം - കടന്നു വരുവിൻ. .... കടന്ന് വരുവിൻ. .
കേരള മുഖ്യമന്ത്രിയാണ് കിഫ്ബി ബോർഡിന്റെ ചെയർമാൻ. ധനകാര്യ മന്ത്രി വൈസ് ചെയർമാനും കിഫ്ബി സിഇഒ ബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോർഡ് അംഗമാണ്. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോർപ്പറേറ്റ് ബോർഡിൽ അംഗങ്ങളാണ്. വിവിധ മേഖലകളിൽ പ്രഗത്ഭരായിട്ടുള്ള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.
കോർപ്പറേറ്റ് ബോർഡ് കൂടാതെ കിഫ്ബിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പർമാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും. ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സർക്കാർ നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി. നിലവിൽ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം ഏബ്രഹാമാണ് കിഫ്ബിയുടെ സിഇഒ. അദ്ദേഹമാണ് കിഫ്ബി ബോർഡിന്റെ മെമ്പർ സെക്രട്ടറിയും. ധനവിഭവ സെക്രട്ടറിയായ സഞ്ജീവ് കൗശിക്കാണ് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്