നാട്ടുകാരോട് മുണ്ടു മുറുക്കി ഉടുക്കാൻ പറഞ്ഞ് കോവിഡ് കാലത്ത് സർക്കാറിന്റെ വമ്പൻ ധൂർത്ത്! കിഫ്ബിയിൽ പുതുതായി ആളെ എടുക്കുന്നത് 10,000 രൂപ ദിവസ വേതനത്തിൽ; സീനിയറും ജൂനിയറുമായ ഉപദേശികൾക്ക് ഒരു ദിവസം ആറായിരവും നാലായിരവും സമ്പാദിക്കാൻ സുവർണ അവസരം; മറ്റ് നിയമനങ്ങൾ എല്ലാം മരവിപ്പിച്ചിരിക്കേ കിഫ്ബിയുടെ പേരിൽആളെ തിരുകി കയറ്റാൻ ഐസക്കിന്റെ ശ്രമം; ഉപദേശിക്കാൻ നിരവധി പ്രഗത്ഭർ ഉള്ളപ്പോൾ കോവിഡ് കാലത്ത് എന്തിന് വീണ്ടും ഉപദേശികൾ എന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി മുണ്ടു മുറുക്കി ഉടുക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് എപ്പോഴും പറയുന്നത്. എന്നാൽ, ഇതിന്റെ സ്വന്തം വകുപ്പിന്റെ കീഴിലെ ധൂർത്തിന്റെ കാര്യത്തിൽ ഐസക്ക് യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല താനും. നിരവധി ഉപദേശകരും പ്രഗത്ഭരും അടങ്ങുന്ന കിഫ്ബിയിലേക്ക് കോവിഡ് കാലത്തും പുതുതായി ആളെ എടുക്കാൻ ശ്രമിക്കുന്ന നടപടി ഇതിനോടകം വിവാദത്തിൽ ആയിക്കഴിഞ്ഞു. കിഫ്ബിയിൽ ആളെ ദിവസക്കൂലിക്ക് ആളെ നിയമിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന് അപേക്ഷ ക്ഷണിച്ചത് ഇക്കഴിഞ്ഞ ഏപ്രിൽ 15നാണ്. അതായത് കോവിഡ് കേസുകൾ സംസ്ഥാനത്ത് ഉയർന്ന നിലയിലേക്ക് എത്തിയ ദിവസങ്ങളിലാണ് വിജ്ഞാപനം വന്നതെന്ന് വ്യക്തം.
സർക്കാറിന് കീഴിലുള്ള സ്ഥാപനത്തിൽ ദിവസക്കൂലിക്ക് ആളെ നിയമിച്ചതിന് ഒപ്പം തന്നെ ഇതിൽ പ്രതിഫലമായി രേഖപ്പെടുത്തിയതാണ് കടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വുത്തിയത്. ഇത് സർക്കാറിന്റെ ധൂർത്തിന്റെ നേർചിത്രമായി മാറുകയുമാണ്. കിഫ്ബിയിൽ ദിവസക്കൂലിക്ക് ആളെ എടുക്കുമ്പോൾ പ്രതിഫലമായി നൽകുക 2500 രൂപ മുതൽ പതിനായിരം രൂപ വരെയാണ്. സീനിയർ പ്രൊജക്ട് അഡൈ്വസർ എന്ന തസ്തികയിലേക്ക് അപേക്ഷ നൽകി ജോലിക്കെടുത്താൽ ദിവസക്കൂലിയായി പതിനായിരം രൂപയാണ് ലഭിക്കുക. പ്രൊജക്ട് അഡൈ്വസറായി ക്ഷണിച്ചിരിക്കുന്ന തസ്തികയിൽ ആറായിരം രൂപയും. ജൂനിയർ പ്രൊജക്ട് അഡൈ്വസർ തസ്തികയിൽ 25,00 രൂപയും സീനിയർ ടെക്നിക്കൽ അഡൈ്വസർ തസ്തികയിൽ 4000 രൂപയുമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
പതിനായിരം രൂപ ദിവസ വേതനം സർക്കാർ സർവീസിലുള്ള ഒരാൾക്ക് പോലും ഇല്ലെന്നിരിക്കേയാണ് കിഫ്ബിയുടെ പുതിയ തീരുമാനം വിവാദത്തിൽ ആയിരിക്കുന്നത്. കിഫ്ബി വായ്പ്പ എടുത്തതിന്റെ തിരിച്ചടവ് തന്നെ മുടങ്ങുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് സർക്കാർ ധൂർത്തുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കിഫ്ബിയിലെ ദിവസക്കൂലി നിയമനം തൊഴിലാളി സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്. കിഫ്ബി പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ ഇങ്ങനെ ദിവസക്കൂലി അടിസ്ഥാനത്തിൽ ആളെ എടുക്കുന്നത് തെറ്റായ പ്രവണത ആണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കിഫ്ബി പദ്ധതികൾക്കെടുത്ത വായ്പകളുടെ തിരിച്ചടവിൽ കടുത്ത ആശങ്ക തുടടരുകയാണ്. വായ്പ തിരിച്ചടവിനുള്ള ഉറപ്പായി സർക്കാർ പറഞ്ഞിരുന്ന മോട്ടർ വാഹനനികുതി വരുമാനവും പെട്രോൾ, ഡീസൽ സെസും ലോക്ഡൗൺ കാലയളവിൽ കുത്തനെ കുറഞ്ഞതാണ് കാരണം. ബദൽ മാർഗങ്ങൾ തേടിയില്ലെങ്കിൽ കിഫ്ബി പദ്ധതികളുടെ നടപ്പാക്കലും വായ്പ തിരിച്ചടവും പ്രതിസന്ധിയിലായേക്കുമെന്ന ആശങ്ക ശക്തമാണ്.
വായ്പ, ബോണ്ടുകൾ, മോട്ടർ വാഹന നികുതിയുടെ പകുതി, ഒരു ലീറ്റർ വീതം പെട്രോളും ഡീസലും വിൽക്കുമ്പോൾ കിട്ടുന്ന ഒരു രൂപ സെസ് എന്നിവയാണ് കിഫ്ബിയുടെ ധനാഗമ മാർഗങ്ങൾ. ഇതിൽ വായ്പകളും ബോണ്ടും വഴി സമാഹരിക്കുന്ന തുകയും പലിശസഹിതം തിരിച്ചടയ്ക്കണം. മോട്ടർ വാഹന നികുതിയുടെ 50 ശതമാനവും ഇന്ധന സെസുമാണ് കിഫ്ബിയിലേക്കുള്ള സ്ഥിരം വരുമാനം. പ്രതിദിനം എട്ടുകോടിയോളം രൂപ ഈയിനത്തിൽ കിഫ്ബിയിലേക്ക് സർക്കാർ നൽകുന്നുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ പ്രകടമായ കഴിഞ്ഞ കുറച്ചുനാളുകളായി വാഹന വിൽപനയും ഇന്ധന വിൽപനയും കുറഞ്ഞു. ഇതിനിടെ കൊറോണ ലോക്ഡൗൺ ആരംഭിച്ചതോടെ മോട്ടർ വാഹന നികുതിയിനത്തിലെ വരുമാനം നിലച്ചു. പെട്രോൾഡീസൽ വിൽപന നികുതി വരുമാനം കുത്തനെ താഴ്ന്നു. ലോക്ഡൗൺ കാലാവധി കഴിഞ്ഞാലും ഉടനെങ്ങും കാര്യങ്ങൾ പഴയനിലയിലാവില്ലെന്നാണു സൂചന. കഴിഞ്ഞ വർഷത്തെ നികുതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കിഫ്ബിയിലേക്ക് പണം നൽകുന്നത്. അതിനാൽ ഈ വർഷം ബുദ്ധിമുട്ടില്ല. ഇപ്പോഴത്തെ വരുമാനനഷ്ടം അടുത്ത വർഷം പ്രതിഫലിക്കും. അടുത്ത വർഷം മേയിലാണ് കിഫ്ബി വായ്പകളുടെ തിരിച്ചടവ് ആരംഭിക്കേണ്ടത്.
കോവിഡ് ലോക്ഡൗൺ മൂലമുള്ള വരുമാന നഷ്ടം മറികടക്കുന്നതെങ്ങനെയെന്ന ആലോചനയിലാണ് കിഫ്ബി അധികൃതർ. ഇതിനിടെയാണ് പുതിയ നിയമനത്തിന് കിഫ്ബി അധികൃതർ രംഗത്തുള്ളത് ഇതിലെ അനൗചിത്യം നിരവധി പേർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. നടപടിയെ വിമർശിച്ചു കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ബൽറാമിന്റെ വിമർശനം ഇങ്ങനെ: കിഫ്ബി പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ ഇങ്ങനെ ദിവസക്കൂലി അടിസ്ഥാനത്തിൽ ആളെ എടുക്കുന്നത് ലോക തൊഴിലാളി വർഗം നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്ഥിരം തൊഴിൽ എന്ന ആശയത്തിന് എതിരല്ലേ? അതും വെറും 10,000 രൂപ മാത്രം ദിവസ വേതനത്തിൽ! 3 ലക്ഷം രൂപ ശമ്പളം കിട്ടാൻ പാവം സീനിയർ പ്രോജക്റ്റ് അഡ്വൈസർ ഒരു മാസം കാത്തിരിക്കണമെന്നത് എത്ര വലിയ കഷ്ടമാണ്?
നടപടിയെ വിമർശിച്ചു മാധ്യപ്രവർത്തകൻ റോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
കിഫ് ബി മഹാത്മ്യം-ഉപദേശിക്ക് 10 K ദിവസക്കൂലി
വെള്ള ജുബായും പാറപ്പുറത്ത് ചെരട്ടയിട്ട് ഉരയ്ക്കുന്ന സൗണ്ട് മായി നടക്കുന്ന പെന്തോ ഉപദേശിമാർക്ക് മുട്ടൻ മാർക്കറ്റെന്ന് തോമാച്ചൻ മന്ത്രിയുടെ കിഫ് ബി. ഒന്ന് അമുക്കി ഉപദേശിച്ചാൽ 10 K കയ്യിൽ കിട്ടും - ഒരു ദിവസത്തെ മെനക്കേട് കുലി വെറും പതിനായിരം രൂഫ - കിഫ് ബി വന്ന് നാടാകെ പാലും തേനും ഒഴുക്കാൻ 10 കെ കൊടുത്തു ദിവസകൂലിക്ക് ഉപദേശിമാരെ വെക്കുന്നതിൽ ഒരു തെറ്റുമില്ല - മസാല ബോണ്ടിൽ നിന്ന് കാശെടുത്ത് ഉപദേശിമാർക്ക് ബോണ്ടാ മേടിച്ചു കൊടുക്കുന്ന വികസനമാണ് യഥാർത്ഥ വികസനം..
കൊറെ ഉപദേശിമാരെ നിയമിക്കാത്തതു കൊണ്ട് വികസനം വഴി മുട്ടി നിൽക്കയാണെന്ന് കാണിച്ചുള്ള പരസ്യം വന്നു കഴിഞ്ഞു. കരുതൻ മൻസന്റെ നാട്ടിൽ ഉപദേശിമാർക്കിത് പൂക്കാലം.
സുബൈദയുടെ ആടും, കോവാലന്റ കുടുക്കയും, ഡാക്കിനി അമ്മച്ചിയുടെ പെൻഷൻ കാശുമൊക്കെ മേടിച്ച് ദാരിദ്ര്യം മാറ്റുന്ന നാട്ടിലാണ് 10 കെ ക്ക് ഉപദേശിമാരെ പോറ്റുന്നത്. 6000, 4000 2500 എന്നി നിരക്കിലും ഉപദേശിമാർക്ക് മാർക്കറ്റുണ്ട്. കിഫ്ബി ബകനാണെന്ന് സാമൂഹ്യ പരിഷ്കർത്താവും കവിയും മന്ത്രിയുമായ ജി. സുധാകരൻ പറഞ്ഞത് മറന്നു പോവരുത്..
ബോർഡ് മടക്കി വീട്ടിലിരിക്കുന്ന ഏതോ NGO യൂണിയൻ കാർക്ക് താവള മൊരുക്കാനുള്ള ഓരോ വഴികളാണി നിയമനങ്ങൾ... നേരാം വണ്ണം ഒരു റോഡും പാലവും നിർമ്മിക്കാന റിയാത്തവരാണ് ഉപദേശിക്കാനിറങ്ങുന്നത്. ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ ശമ്പളം മേടിക്കുന്ന സിഇഒയും ,ചീഫ് പ്രോജക്റ്റ് എക്സാമിനറും ഭരിക്കുന്ന കി ഫ്ബി കൊണ്ടു നാടിനുള്ള നേട്ടം വർണിക്കാനാവതില്ല. കെട്ട കാലത്തും സ്വന്തക്കാരെ തിരുകി കേറ്റുന്ന വികസനമാണിവിടെ ഭേഷായി നടക്കുന്നത്. 10 K മേടിക്കുന്ന ഉപദേശിമാരെ നിയമിക്കുന്ന ഉത്തരവ് കത്തിക്കാൻ ആർക്കും വരാം - കടന്നു വരുവിൻ. .... കടന്ന് വരുവിൻ. .
കേരള മുഖ്യമന്ത്രിയാണ് കിഫ്ബി ബോർഡിന്റെ ചെയർമാൻ. ധനകാര്യ മന്ത്രി വൈസ് ചെയർമാനും കിഫ്ബി സിഇഒ ബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോർഡ് അംഗമാണ്. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോർപ്പറേറ്റ് ബോർഡിൽ അംഗങ്ങളാണ്. വിവിധ മേഖലകളിൽ പ്രഗത്ഭരായിട്ടുള്ള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.
കോർപ്പറേറ്റ് ബോർഡ് കൂടാതെ കിഫ്ബിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പർമാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും. ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സർക്കാർ നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി. നിലവിൽ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം ഏബ്രഹാമാണ് കിഫ്ബിയുടെ സിഇഒ. അദ്ദേഹമാണ് കിഫ്ബി ബോർഡിന്റെ മെമ്പർ സെക്രട്ടറിയും. ധനവിഭവ സെക്രട്ടറിയായ സഞ്ജീവ് കൗശിക്കാണ് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ.
Stories you may Like
- കിഫ്ബിയുടെ പേരിൽ ജിഎസ് പ്രദീപിന് അശ്വമേധം കളിക്കാനും ധൂർത്ത്!
- യെസ് ബാങ്കിൽ നിന്നും കേരളം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- കിഫ്ബിയിലേക്ക് പുതിയ മുഖത്തെ തേടി പിണറായി സർക്കാർ
- കിഫ്ബിയുടെ മസാലബോണ്ടിനെ വിവാദത്തിലാക്കുന്ന ഘടകങ്ങൾ ഇങ്ങനെ
- കേന്ദ്രം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് കരുതൽ ധനം; വർഗീസ് ജോർജ്
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും അനങ്ങാതിരുന്ന മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചപ്പോൾ സിബിഐക്ക് വിട്ടു; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവ് ഉടൻ; കുറഞ്ഞ ശമ്പളം സാധ്യത 23,000-25,000 രൂപയാകും; കൂടിയത് 1.4 ലക്ഷവും; ഫെബ്രുവരി പതിനഞ്ചോടെ ശമ്പളപരിഷ്കരണ ഉത്തരവിറക്കാൻ ധനവകുപ്പ്; കടത്തിൽ മുങ്ങിയ സംസ്ഥാന ഖജനാവിന് ശമ്പള പരിഷ്ക്കരത്തോടെ വരുന്നത് വൻ ബാധ്യത
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- സ്കൂളിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ഗുസ്തി ചാമ്പ്യൻ; ദൈവവഴിയിലും കായികലോകത്തെ നെഞ്ചേറ്റിയ വൈദികൻ; ഫാദർ ജോൺസൺ മുത്തപ്പൻ വിടപറയുന്നത് പുരോഹിത പട്ടം സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്