നാട്ടുകാരോട് മുണ്ടു മുറുക്കി ഉടുക്കാൻ പറഞ്ഞ് കോവിഡ് കാലത്ത് സർക്കാറിന്റെ വമ്പൻ ധൂർത്ത്! കിഫ്ബിയിൽ പുതുതായി ആളെ എടുക്കുന്നത് 10,000 രൂപ ദിവസ വേതനത്തിൽ; സീനിയറും ജൂനിയറുമായ ഉപദേശികൾക്ക് ഒരു ദിവസം ആറായിരവും നാലായിരവും സമ്പാദിക്കാൻ സുവർണ അവസരം; മറ്റ് നിയമനങ്ങൾ എല്ലാം മരവിപ്പിച്ചിരിക്കേ കിഫ്ബിയുടെ പേരിൽആളെ തിരുകി കയറ്റാൻ ഐസക്കിന്റെ ശ്രമം; ഉപദേശിക്കാൻ നിരവധി പ്രഗത്ഭർ ഉള്ളപ്പോൾ കോവിഡ് കാലത്ത് എന്തിന് വീണ്ടും ഉപദേശികൾ എന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി മുണ്ടു മുറുക്കി ഉടുക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് എപ്പോഴും പറയുന്നത്. എന്നാൽ, ഇതിന്റെ സ്വന്തം വകുപ്പിന്റെ കീഴിലെ ധൂർത്തിന്റെ കാര്യത്തിൽ ഐസക്ക് യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല താനും. നിരവധി ഉപദേശകരും പ്രഗത്ഭരും അടങ്ങുന്ന കിഫ്ബിയിലേക്ക് കോവിഡ് കാലത്തും പുതുതായി ആളെ എടുക്കാൻ ശ്രമിക്കുന്ന നടപടി ഇതിനോടകം വിവാദത്തിൽ ആയിക്കഴിഞ്ഞു. കിഫ്ബിയിൽ ആളെ ദിവസക്കൂലിക്ക് ആളെ നിയമിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന് അപേക്ഷ ക്ഷണിച്ചത് ഇക്കഴിഞ്ഞ ഏപ്രിൽ 15നാണ്. അതായത് കോവിഡ് കേസുകൾ സംസ്ഥാനത്ത് ഉയർന്ന നിലയിലേക്ക് എത്തിയ ദിവസങ്ങളിലാണ് വിജ്ഞാപനം വന്നതെന്ന് വ്യക്തം.
സർക്കാറിന് കീഴിലുള്ള സ്ഥാപനത്തിൽ ദിവസക്കൂലിക്ക് ആളെ നിയമിച്ചതിന് ഒപ്പം തന്നെ ഇതിൽ പ്രതിഫലമായി രേഖപ്പെടുത്തിയതാണ് കടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വുത്തിയത്. ഇത് സർക്കാറിന്റെ ധൂർത്തിന്റെ നേർചിത്രമായി മാറുകയുമാണ്. കിഫ്ബിയിൽ ദിവസക്കൂലിക്ക് ആളെ എടുക്കുമ്പോൾ പ്രതിഫലമായി നൽകുക 2500 രൂപ മുതൽ പതിനായിരം രൂപ വരെയാണ്. സീനിയർ പ്രൊജക്ട് അഡൈ്വസർ എന്ന തസ്തികയിലേക്ക് അപേക്ഷ നൽകി ജോലിക്കെടുത്താൽ ദിവസക്കൂലിയായി പതിനായിരം രൂപയാണ് ലഭിക്കുക. പ്രൊജക്ട് അഡൈ്വസറായി ക്ഷണിച്ചിരിക്കുന്ന തസ്തികയിൽ ആറായിരം രൂപയും. ജൂനിയർ പ്രൊജക്ട് അഡൈ്വസർ തസ്തികയിൽ 25,00 രൂപയും സീനിയർ ടെക്നിക്കൽ അഡൈ്വസർ തസ്തികയിൽ 4000 രൂപയുമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
പതിനായിരം രൂപ ദിവസ വേതനം സർക്കാർ സർവീസിലുള്ള ഒരാൾക്ക് പോലും ഇല്ലെന്നിരിക്കേയാണ് കിഫ്ബിയുടെ പുതിയ തീരുമാനം വിവാദത്തിൽ ആയിരിക്കുന്നത്. കിഫ്ബി വായ്പ്പ എടുത്തതിന്റെ തിരിച്ചടവ് തന്നെ മുടങ്ങുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് സർക്കാർ ധൂർത്തുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കിഫ്ബിയിലെ ദിവസക്കൂലി നിയമനം തൊഴിലാളി സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്. കിഫ്ബി പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ ഇങ്ങനെ ദിവസക്കൂലി അടിസ്ഥാനത്തിൽ ആളെ എടുക്കുന്നത് തെറ്റായ പ്രവണത ആണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കിഫ്ബി പദ്ധതികൾക്കെടുത്ത വായ്പകളുടെ തിരിച്ചടവിൽ കടുത്ത ആശങ്ക തുടടരുകയാണ്. വായ്പ തിരിച്ചടവിനുള്ള ഉറപ്പായി സർക്കാർ പറഞ്ഞിരുന്ന മോട്ടർ വാഹനനികുതി വരുമാനവും പെട്രോൾ, ഡീസൽ സെസും ലോക്ഡൗൺ കാലയളവിൽ കുത്തനെ കുറഞ്ഞതാണ് കാരണം. ബദൽ മാർഗങ്ങൾ തേടിയില്ലെങ്കിൽ കിഫ്ബി പദ്ധതികളുടെ നടപ്പാക്കലും വായ്പ തിരിച്ചടവും പ്രതിസന്ധിയിലായേക്കുമെന്ന ആശങ്ക ശക്തമാണ്.
വായ്പ, ബോണ്ടുകൾ, മോട്ടർ വാഹന നികുതിയുടെ പകുതി, ഒരു ലീറ്റർ വീതം പെട്രോളും ഡീസലും വിൽക്കുമ്പോൾ കിട്ടുന്ന ഒരു രൂപ സെസ് എന്നിവയാണ് കിഫ്ബിയുടെ ധനാഗമ മാർഗങ്ങൾ. ഇതിൽ വായ്പകളും ബോണ്ടും വഴി സമാഹരിക്കുന്ന തുകയും പലിശസഹിതം തിരിച്ചടയ്ക്കണം. മോട്ടർ വാഹന നികുതിയുടെ 50 ശതമാനവും ഇന്ധന സെസുമാണ് കിഫ്ബിയിലേക്കുള്ള സ്ഥിരം വരുമാനം. പ്രതിദിനം എട്ടുകോടിയോളം രൂപ ഈയിനത്തിൽ കിഫ്ബിയിലേക്ക് സർക്കാർ നൽകുന്നുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ പ്രകടമായ കഴിഞ്ഞ കുറച്ചുനാളുകളായി വാഹന വിൽപനയും ഇന്ധന വിൽപനയും കുറഞ്ഞു. ഇതിനിടെ കൊറോണ ലോക്ഡൗൺ ആരംഭിച്ചതോടെ മോട്ടർ വാഹന നികുതിയിനത്തിലെ വരുമാനം നിലച്ചു. പെട്രോൾഡീസൽ വിൽപന നികുതി വരുമാനം കുത്തനെ താഴ്ന്നു. ലോക്ഡൗൺ കാലാവധി കഴിഞ്ഞാലും ഉടനെങ്ങും കാര്യങ്ങൾ പഴയനിലയിലാവില്ലെന്നാണു സൂചന. കഴിഞ്ഞ വർഷത്തെ നികുതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കിഫ്ബിയിലേക്ക് പണം നൽകുന്നത്. അതിനാൽ ഈ വർഷം ബുദ്ധിമുട്ടില്ല. ഇപ്പോഴത്തെ വരുമാനനഷ്ടം അടുത്ത വർഷം പ്രതിഫലിക്കും. അടുത്ത വർഷം മേയിലാണ് കിഫ്ബി വായ്പകളുടെ തിരിച്ചടവ് ആരംഭിക്കേണ്ടത്.
കോവിഡ് ലോക്ഡൗൺ മൂലമുള്ള വരുമാന നഷ്ടം മറികടക്കുന്നതെങ്ങനെയെന്ന ആലോചനയിലാണ് കിഫ്ബി അധികൃതർ. ഇതിനിടെയാണ് പുതിയ നിയമനത്തിന് കിഫ്ബി അധികൃതർ രംഗത്തുള്ളത് ഇതിലെ അനൗചിത്യം നിരവധി പേർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. നടപടിയെ വിമർശിച്ചു കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ബൽറാമിന്റെ വിമർശനം ഇങ്ങനെ: കിഫ്ബി പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ ഇങ്ങനെ ദിവസക്കൂലി അടിസ്ഥാനത്തിൽ ആളെ എടുക്കുന്നത് ലോക തൊഴിലാളി വർഗം നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്ഥിരം തൊഴിൽ എന്ന ആശയത്തിന് എതിരല്ലേ? അതും വെറും 10,000 രൂപ മാത്രം ദിവസ വേതനത്തിൽ! 3 ലക്ഷം രൂപ ശമ്പളം കിട്ടാൻ പാവം സീനിയർ പ്രോജക്റ്റ് അഡ്വൈസർ ഒരു മാസം കാത്തിരിക്കണമെന്നത് എത്ര വലിയ കഷ്ടമാണ്?
നടപടിയെ വിമർശിച്ചു മാധ്യപ്രവർത്തകൻ റോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
കിഫ് ബി മഹാത്മ്യം-ഉപദേശിക്ക് 10 K ദിവസക്കൂലി
വെള്ള ജുബായും പാറപ്പുറത്ത് ചെരട്ടയിട്ട് ഉരയ്ക്കുന്ന സൗണ്ട് മായി നടക്കുന്ന പെന്തോ ഉപദേശിമാർക്ക് മുട്ടൻ മാർക്കറ്റെന്ന് തോമാച്ചൻ മന്ത്രിയുടെ കിഫ് ബി. ഒന്ന് അമുക്കി ഉപദേശിച്ചാൽ 10 K കയ്യിൽ കിട്ടും - ഒരു ദിവസത്തെ മെനക്കേട് കുലി വെറും പതിനായിരം രൂഫ - കിഫ് ബി വന്ന് നാടാകെ പാലും തേനും ഒഴുക്കാൻ 10 കെ കൊടുത്തു ദിവസകൂലിക്ക് ഉപദേശിമാരെ വെക്കുന്നതിൽ ഒരു തെറ്റുമില്ല - മസാല ബോണ്ടിൽ നിന്ന് കാശെടുത്ത് ഉപദേശിമാർക്ക് ബോണ്ടാ മേടിച്ചു കൊടുക്കുന്ന വികസനമാണ് യഥാർത്ഥ വികസനം..
കൊറെ ഉപദേശിമാരെ നിയമിക്കാത്തതു കൊണ്ട് വികസനം വഴി മുട്ടി നിൽക്കയാണെന്ന് കാണിച്ചുള്ള പരസ്യം വന്നു കഴിഞ്ഞു. കരുതൻ മൻസന്റെ നാട്ടിൽ ഉപദേശിമാർക്കിത് പൂക്കാലം.
സുബൈദയുടെ ആടും, കോവാലന്റ കുടുക്കയും, ഡാക്കിനി അമ്മച്ചിയുടെ പെൻഷൻ കാശുമൊക്കെ മേടിച്ച് ദാരിദ്ര്യം മാറ്റുന്ന നാട്ടിലാണ് 10 കെ ക്ക് ഉപദേശിമാരെ പോറ്റുന്നത്. 6000, 4000 2500 എന്നി നിരക്കിലും ഉപദേശിമാർക്ക് മാർക്കറ്റുണ്ട്. കിഫ്ബി ബകനാണെന്ന് സാമൂഹ്യ പരിഷ്കർത്താവും കവിയും മന്ത്രിയുമായ ജി. സുധാകരൻ പറഞ്ഞത് മറന്നു പോവരുത്..
ബോർഡ് മടക്കി വീട്ടിലിരിക്കുന്ന ഏതോ NGO യൂണിയൻ കാർക്ക് താവള മൊരുക്കാനുള്ള ഓരോ വഴികളാണി നിയമനങ്ങൾ... നേരാം വണ്ണം ഒരു റോഡും പാലവും നിർമ്മിക്കാന റിയാത്തവരാണ് ഉപദേശിക്കാനിറങ്ങുന്നത്. ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ ശമ്പളം മേടിക്കുന്ന സിഇഒയും ,ചീഫ് പ്രോജക്റ്റ് എക്സാമിനറും ഭരിക്കുന്ന കി ഫ്ബി കൊണ്ടു നാടിനുള്ള നേട്ടം വർണിക്കാനാവതില്ല. കെട്ട കാലത്തും സ്വന്തക്കാരെ തിരുകി കേറ്റുന്ന വികസനമാണിവിടെ ഭേഷായി നടക്കുന്നത്. 10 K മേടിക്കുന്ന ഉപദേശിമാരെ നിയമിക്കുന്ന ഉത്തരവ് കത്തിക്കാൻ ആർക്കും വരാം - കടന്നു വരുവിൻ. .... കടന്ന് വരുവിൻ. .
കേരള മുഖ്യമന്ത്രിയാണ് കിഫ്ബി ബോർഡിന്റെ ചെയർമാൻ. ധനകാര്യ മന്ത്രി വൈസ് ചെയർമാനും കിഫ്ബി സിഇഒ ബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോർഡ് അംഗമാണ്. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോർപ്പറേറ്റ് ബോർഡിൽ അംഗങ്ങളാണ്. വിവിധ മേഖലകളിൽ പ്രഗത്ഭരായിട്ടുള്ള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.
കോർപ്പറേറ്റ് ബോർഡ് കൂടാതെ കിഫ്ബിക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പർമാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും. ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സർക്കാർ നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി. നിലവിൽ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം ഏബ്രഹാമാണ് കിഫ്ബിയുടെ സിഇഒ. അദ്ദേഹമാണ് കിഫ്ബി ബോർഡിന്റെ മെമ്പർ സെക്രട്ടറിയും. ധനവിഭവ സെക്രട്ടറിയായ സഞ്ജീവ് കൗശിക്കാണ് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ.
- TODAY
- LAST WEEK
- LAST MONTH
- 'ബ്ലൗസിനു മേലെ കൂടെ സിറിഞ്ച് പുഷ് പോലും ചെയ്യാതെ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ടെക്നോളജി നിങ്ങടെ കയ്യിൽ ഉണ്ടായിരുന്നിട്ടാണോ? 'ആശാന് അടുപ്പിലുമാകാം': ആരോഗ്യമന്ത്രി വാക്സിൻ എടുക്കുന്ന ചിത്രം കണ്ട് വിമർശിച്ചവർക്ക് വിശദീകരണം; സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ഇത്ര മണ്ടന്മാരുണ്ടോ എന്ന് ചോദിച്ച് ഡോ. മുഹമ്മദ് അഷീൽ
- വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവധു മരിച്ചു; അന്ത്യം വിവാഹാനന്തര ചടങ്ങുകൾക്കിടെ; ഹൃദയാഘാതം മരണ കാരണമെന്ന് ഡോക്ടർമാർ
- പഞ്ചനക്ഷത്ര ഹോട്ടലിലെ പിണറായി-ആർ എസ് എസ് ചർച്ച സ്ഥിരീകരിച്ച ജയരാജ ബുദ്ധിക്ക് പിന്നിൽ പാർട്ടി പക! പിജെ ആർമിയെ വെട്ടിയൊതുക്കുന്നവർക്ക് പണി കൊടുത്ത് കണ്ണൂരിലെ കരുത്തന്റെ ഇടപെടൽ; എംവി ഗോവിന്ദനെ തിരുത്തി പി ജയരാജൻ; കണ്ണൂരിലെ സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തുമ്പോൾ
- ഒരു രാഷ്ട്രീയ വിമോചന പ്രക്രിയയാണ് എന്ന് മട്ടിൽ ലൈംഗിക അതിക്രമത്തിന് തുനിയുന്ന പുരോഗമന വാദി; ഇടതു- പുരോഗമന മുഖംമൂടിയിട്ട മനുഷ്യാവകാശത്തിലും തുല്യനീതിയിലും ഫേസ്ബുക് വിപ്ലവം നടത്തുന്ന ഒരു കപട മുഖം കൂടി പൊളിഞ്ഞു; റൂബിൻ ഡിക്രൂസിന്റെ ക്രൂരതയിലുള്ളത് പുരുഷാധിപത്യത്തിന്റെ നേർ ചിത്രം; പീഡന പരാതി ചർച്ചയാകുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 20 ട്വന്റി കേരള; മലമ്പുഴയിൽ റഹിം ഒലവക്കോട് മത്സരിക്കും; മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ സൂപ്പർ മാർക്കറ്റുൾപ്പെടെ ഇരുപത് വാഗ്ദാനങ്ങൾ
- ഞങ്ങൾക്ക് ശരീരം വിൽക്കണം; നിങ്ങളാരാണ് തടയാൻ? ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജാഥ നയിച്ച് ഡച്ച് വേശ്യകൾ
- കോവിഡ് പ്രതിസന്ധി മോഹൻലാലിന് വീണ്ടും 'ഭരത്' പുരസ്കാരം എത്തിക്കുമോ? പ്രിയൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ഏഴ് നോമിനേഷനുകൾ; മമ്മൂട്ടിയുടെ ട്രിപ്പിൾ നേട്ടത്തിനൊപ്പമെത്താൻ വീണ്ടു ലാലേട്ടന് അവസരം; സംവിധായക കുപ്പായത്തിൽ ക്യാമറയ്ക്ക് പിന്നിൽ 'ബറോസിനെ' കാണുമ്പോൾ സൂപ്പർ താരത്തെ തേടി അവാർഡ് എത്തുമോ?
- സ്കൂൾ വിദ്യാർത്ഥിക്കു നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവം; വിദ്യാർത്ഥിയുടെ പിതാവ് പരാതിയിൽ ഉറച്ച് നിന്നതോടെ ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്: സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിന് ആൺകുട്ടിയെ തല്ലിച്ചതച്ച ജിനീഷിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- യു എ ഇ രാജകുമാരി വീടുവിട്ടപ്പോൾ ഭരണാധികാരി സഹായം ചോദിച്ചത് മോദിയുടെ; ഞൊടിയിടയിൽ ഇന്ത്യൻ സേന പിടികൂടി കൈമാറി പകരം ഉറപ്പിച്ചത് യു എ ഇയിൽ കഴിഞ്ഞ ബ്രിട്ടീഷുകാരനായ ആയുധ ഇടപാടുകാരനെ; ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചതിന്റെ രഹസ്യം തുറന്ന് യു എൻ റിപ്പോർട്ട്
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്