പ്രവാസി ചിട്ടിയിൽ മീഡിയാ പ്ലാനിങ്ങിന് ജയപ്രകാശിന് നൽകിയത് ഒരു ലക്ഷം രൂപയും 18 ശതമാനം ജി എസ് ടിയും; സാധാനം വാങ്ങുമ്പോൾ നൽകുന്ന ചരക്ക് സേവന നികുതി ജീവനക്കാർക്ക് കൊടുത്ത് മാതൃക കാട്ടിയത് കേരളത്തിന് പുതിയ വികസന മാതൃക സമ്മാനിക്കേണ്ട കിഫ്ബിയും; ചിട്ടി പാളിയപ്പോൾ ജയപ്രകാശിന് ജോലി നൽകാൻ മീഡിയാ മാനേജ്മെന്റ് ഗ്രൂപ്പുണ്ടാക്കിയും കിഫ്ബിയുടെ സ്നേഹ പ്രകടനം; കിയാലിനേയും കിഫ്ബിയേയും ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് പ്രതിപക്ഷം; ധൂർത്ത് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കിഫ്ബിയിൽ മീഡിയാ മാനേജ്മെന്റ് ഗ്രൂപ്പിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട വിചിത്ര നിയമനം. ഒരു ലക്ഷം രൂപയും ജി എസ് ടിയും നൽകി കെജി ജയപ്രകാശ് എന്ന വ്യക്തിയെ കെ എസ് ഇബിയുടെ പ്രവാസി ചിട്ടിയിൽ നിയമിച്ചുവെന്നാണ് പ്രക്തമാക്കുന്നത്. 2018ൽ പ്രവാസി ചിട്ടിക്ക് വേണ്ടി സിഡിറ്റ് രജിസ്ട്രാർക്ക് അയച്ച കത്തിലാണ് ജി എസ് ടി നൽകി ഉദ്യോഗസ്ഥനെ നിയമിച്ച വിവരമുള്ളത്. കിഫ്ബിക്ക് വേണ്ടി ഫണ്ട് കണ്ടെത്താനായിരുന്നു പ്രവാസി ചിട്ടി. ഈ ചിട്ടിക്ക് വേണ്ടി സിഡിറ്റിലെ കരാർ ജീവനക്കാരനായ ജയപ്രകാശിനെ കിഫ്ബിയാണ് നിയമിച്ചതെന്നാണ് സൂചന.
വളരെ ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയിൽ നടക്കുന്നത്. ഇപ്പോൾ കിഫ്ബി മീഡിയാ മാനേജ് ഗ്രൂപ്പ് എന്നൊരു പുതിയ വിഭാഗത്തെ ഉണ്ടാക്കി. അതിന്റെ കോർഡിനേറ്റർക്ക് ശമ്പളം മാസം80,000 രൂപ. ഈ പദവിയിലാണ് ജയപ്രകാശ് ഇപ്പോൾ. കിഫ്ബിലെ പ്രോജക്ടുകൾ പരിശോധിക്കാനായി ഒരു അപ്രൈസൽ ഡിവിഷനുണ്ട്. ചീഫ് പ്രോജക്ട എക്സാമിനർ ആണ് തലവൻ. മാസ ശമ്പളം 2.5 ലക്ഷം രൂപ. അദ്ദേഹത്തിന്റെ കീഴിൽ വിദഗ്ധ സമിതിയുമുണ്ട്. ഈ സംവിധാനമുള്ളപ്പോൾ തന്നെ കിഫ്ബി പോരജക്ടുകൾ പരിശോധനക്കായി പുറത്തുള്ള ടെറാനസ് എന്ന കമ്പനിയെയും ചുമതലപ്പെടുത്തി. ഇത് കടലാസ് കമ്പനിയാണെന്നും ആരോപണം ഉയർന്നു കഴിഞ്ഞു. 10 കോടി രൂപയോളം ഇതിനകം അവർക്ക് നൽകിയിട്ടുണ്ട്.ഇങ്ങനെ നിവധി ധൂർത്താണ് കിഫ്ബിയിൽ നടക്കുന്നത്. അവ പുറത്തു വരാതിരിക്കാനാണ് സി.എ.ജി ഓഡിറ്റിങ് വേണ്ടെന്ന് പറയുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.
കിഫ്ബിയിലെ ഉത്തരവുകളും നോട്ടിഫിക്കേഷനുകളുമൊന്നും ഇപ്പോൾ കിഫ്ബി വെബ്സൈറ്റിൽ ലഭ്യമല്ല. എല്ലാം പരമ രഹസ്യമാക്കി വച്ചിരിക്കുന്നു. കിഫ്ബി ഇടപാടുകൾ ആകെ ദുരൂഹമാണെന്നും ചെന്നിത്തല പറയുന്നു. അതിനിടെ കിഫ്ബിയിലും കണ്ണൂർ എയർപോർട്ട് അഥോറിറ്റിയിലും സി ആൻഡ് എ ജിയെ ഓഡിറ്റിങ് നടത്താൻ അനുവദിക്കാത്ത സർക്കാർ നിലപാട് തിരുത്താൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് സംസ്ഥാന ഗവർണർ ആരീഫ് മുഹമ്മദ് ഖാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകിയിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ ഓഡിറ്റിംഗിന് അനുവദിക്കാതിരിക്കുന്നത് ഈ രണ്ടു സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളയും ക്രമക്കേടും മൂടി വയ്ക്കുന്നതിനാണ്.ഇവയെ സിപിഎം കറവപ്പശുക്കളാക്കി മാറ്റിയിരിക്കുകയാണ്. മടിയിൽ കനമില്ലെങ്കിൽ വഴിയിൽ ഭയമെന്തിന് എന്നതു പോലെ മറച്ചു വയ്ക്കാൻ കള്ളത്തരമില്ലെങ്കിൽ ഭരണഘടനാനുസൃതമായ ഓഡിറ്റിംഗിനെ സർക്കാർ ഭയക്കുന്നതെന്തിന്? രണ്ടിലും തങ്ങൾ ഇഷ്ടം പോലെ ഇടപാട് നടത്തും, കണക്ക് ആരും നോക്കണ്ട എന്ന് പറയാൻ ഇവ സിപിഎമ്മിന്റെ തറവാട്ട് സ്വത്തല്ലെന്നും ചെന്നിത്തല പറയുന്നു.
പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവർത്തനം നടത്തുന്ന ഈ സർക്കാർ സ്ഥാപനങ്ങളിൽ സി എ ജിയുടെ ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തങ്ങൾ നൽകുന്ന ഓരോ രൂപയും എങ്ങനെ ചിലവഴിക്കപ്പെടുന്നു എന്നറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അത് നിഷേധിക്കരുത്.അറിയാനുള്ള അവകാശം മൗലീകാവകാശമായി നൽകിയ മഹത്തായ ഭരണഘടനയാണ് നമ്മുടേത്. ഈ അവകാശത്തിന്റെ ലംഘനമാണ് സി എ ജി ഓഡിറ്റ് നിഷേധിക്കുന്നത് വഴി സർക്കാർ നടത്തുന്നത്. വിവരാവകാശ നിയമത്തെ അടക്കം തകർക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കേരള പതിപ്പായി പിണറായി സർക്കാർ മാറിയിരിക്കുന്നു.കിഫ്ബിയുടെ പ്രവർത്തങ്ങൾ സുതാര്യമല്ല എന്നും അതിനാൽ സി എ ജിയുടെ സമ്പൂർണ ഓഡിറ്റ് നടത്തേണ്ടത് അനിവാര്യമെന്നും ചൂണ്ടിക്കാട്ടി ഞാൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന് അദ്ദേഹം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ.
കിഫ്ബിയുടെയും, കണ്ണൂർ എയർപോർട്ടിന്റെയും സി എ ജി ഓഡിറ്റ് സംബന്ധിച്ചു ഉന്നയിച്ച കാര്യങ്ങളെ കുറിച്ചു മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുന്നത് ദുരൂഹമാണ്.കിയാലിൽ എന്തു കൊണ്ട് സി.എ.ജി ഓഡിറ്റിങ് അനുവദിക്കുന്നില്ല എന്ന വാർത്താ ലേഖകരുടെ ചോദ്യത്തിന് സിയാലിൽ ഏതു തരം ഓഡിറ്റാണ് നടക്കുന്നത് എന്ന മറു ചോദ്യമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രി ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന്റെ രേഖകൾ പ്രകാരം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കിയാൽ സംസ്ഥാന ഗവൺമെന്റ് കമ്പനിയാണ്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന സിയാൽ ഗവൺമെന്റ് ഇതര കമ്പനിയുമാണ്. ഈ വസ്തുത മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹമെന്ന് ചെന്നിത്തല പറയുന്നു.
കണ്ണൂർ എയർപോർട്ടിൽ സർക്കാരിനും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്കും കൂടി 64%ത്തോളം ഓഹരികളുണ്ട്. എന്നാൽ സിയാലിൽ 32.41% ഓഹരികൾ മാത്രമേ ഉള്ളൂ. 51% ഓഹരികൾ ഉണ്ടെങ്കിലേ സർക്കാർ കമ്പനിയാകൂ. യു ഡി എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തിക വർഷം വരെ കണ്ണൂർ എയർപോർട്ടിലെ (കിയാൽ ) അക്കൗണ്ടുകളെ സി ആൻഡ് എ ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 28 ജൂൺ 2017 നാണു കിയാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുവാൻ സി എ ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാൽ എം ഡി, സി എ ജിക്കു കത്ത് നൽകിയത്. ഈ കത്തിൽ ഉയർത്തിയ വാദങ്ങൾ വിചിത്രവും വസ്തുതാവിരുദ്ധവുമായിരുന്നു. കിയാലിൽ സർക്കാരിന് വെറും 35 ശതമാനം മാത്രമേ ഓഹരികൾ ഉള്ളു എന്നും അതിനാൽ അത് കമ്പനി ആക്ട് പ്രകാരം സർക്കാർ കമ്പനിയല്ല എന്നുമാണ് കിയാൽ നൽകിയ കത്തിൽ പറയുന്നത്.-ഇതാണ് ചെന്നിത്തല ചർച്ചയാക്കുന്നത്.
ഇതിനു സി എ ജി നൽകിയ മറുപടിയിൽ കിയാലിന്റെ ഈ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നു. കിയാലിൽ സർക്കാരിനും, പൊതുമേഖല സ്ഥാപനങ്ങൾക്കും കൂടി 65 ശതമാനത്തോളം ഓഹരികൾ ഉണ്ടെന്ന വസ്തുത സി.എ.ജി മറുപടിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഇത് സർക്കാർ കമ്പനിയാണെന്നും , കമ്പനി നിയമപ്രകാരം ഈ കമ്പനിയെ 'ഡീംഡ് കമ്പനിയായി' കണക്കാക്കി സി എ ജി ഓഡിറ്റിന് വിധേയമാക്കണമെന്ന് സി എ ജി പറഞ്ഞു. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിൽ നിന്നും ഇത് സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷമാണ് സി എ ജി സർക്കാരിന് മറുപടി നൽകിയത് എന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാരിന്റെ വാദം പൊള്ളയാണെന്ന് സി എ ജി തെളിയിച്ചിട്ടും, കിയാൽ അക്കൗണ്ടുകളിൽ സി എ ജി ഓഡിറ്റിന് അനുമതി നൽകാത്തത് ദുരൂഹമാണ്. ഇതിന്റെ കാരണങ്ങൾ എന്തായിരിക്കാം എന്നതിന്റെ സൂചനകൾ 2015-16 വർഷത്തിലെ സി എ ജി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
1999 ൽ യു ഡി എഫ് സർക്കാർ കൊണ്ടുവന്ന കിഫ്ബി നിയമത്തിൽ സി എ ജിക്ക് കിഫ്ബി ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നു. കിഫ്ബി നിയമത്തിൽ കിഫ്ബി ഫണ്ട് സ്കീമിനായി ഉണ്ടാക്കിയ ചട്ടം 16 (6) പ്രകാരമാണ് സിഎജിക്ക് കിഫ്ബിയുടെ ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നത്. എന്നാൽ 2010 ലും , 2016 ലും എൽ ഡി എഫ് സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെ സി എ ജിക്കു നൽകിയ ഓഡിറ്റ് അവകാശം എടുത്തുകളയുകയായിരുന്നു. ഇതിനെതിരെ അന്ന് യു ഡി എഫ് നിയമസഭയിൽ ഉയർത്തിയ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണ് ചെയ്തത്. സി എ ജി നിയമം 1971 ലെ വകുപ്പ് 20 (2) പ്രകാരം കിഫ്ബിയുടെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യുവാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് 2018 മാർച്ച് 15 ന് സി എ ജി സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. സി എ ജി ആക്ടിലെ 14 (1) പ്രകാരം സി എ ജിക്ക് സർക്കാർ ഗ്രാന്റുകളുടെ പരിശോധന സ്വയമേവ ഏറ്റെടുക്കാൻ അധികാരമുണ്ട്. ഇത് പറഞ്ഞാണ് ധനമന്ത്രി തോമസ് ഐസക്ക് പുകമറ സൃഷ്ടിക്കുന്നത്. ഇത് പക്ഷെ പരിമിതവും , കിഫ്ബിയുടെ നിയമങ്ങൾക്ക് വിധേയവുമായിരിക്കണം. കിഫ്ബി യുടെ 43000 കോടി രൂപയുടെ പദ്ധതികളിൽ വെറും 10,000 കോടിയുടെ സർക്കാർ ഗ്രാന്റ് മാത്രമാണ് സി എ ജി ആക്ടിലെ 14 (1) പ്രകാരം ഓഡിറ്റ് ചെയ്യുവാൻ സാധിക്കുക.
ഈ സാഹചര്യത്തിലാണ് സി എ ജി ആക്ടിലെ 20 (2) പ്രകാരം കിഫ് ബി ഫണ്ട് ഓഡിറ്റ് ചെയ്യാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് സി.എ.ജി സർക്കാരിന് കത്ത് നൽകിയത്. പക്ഷേ സി എ ജിക്ക് കിഫ്ബി അക്കൗണ്ടുകൾ പരിശോധിക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ട് സർക്കാർ നൽകിയ മറുപടി വളരെ വിചിത്രമാണ്. നിലവിലെ കിഫ്ബി ആക്ട് പ്രകാരം സിഎജിക്ക് ഓഡിറ്റ് അനുമതിയില്ലെന്നും അത് ചെയ്താൽ നിക്ഷേപകർക്ക് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു സർക്കാരിന്റെ മറുപടി. കൂടാതെ കിഫ് ബി ആക്ടിലെ സെക്ഷൻ 6സി പ്രകാരം ഫണ്ട് വിനിയോഗം വിലയിരുത്താൻ ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ മറുപടിയിൽ വ്യക്തമാക്കുന്നു. ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാൽ നിക്ഷേപകർക്ക് ആത്മവിശ്വാസം കുറയും എന്ന പറയുന്നത് കേട്ടിട്ടുണ്ടോ? ചിലപ്പോൾ സ്വിസ് ബാങ്ക് അങ്ങനെയായിരിക്കാം.
അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാരിന്റെ കത്തിന് 2/8/2018 തീയതിയിൽ സി എ ജി നൽകിയ മറുപടിയിൽ സർക്കാരിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു. ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമ്മീഷന്റെ അധികാരങ്ങൾ പരിമിതമാണെന്നും അവർക്ക് കിഫ് ബി ഫണ്ടുകളുടെ പൂർണ്ണമായ ഓഡിറ്റ് നടത്താനുള്ള അധികാരമില്ല എന്നുമാണ് സി എ ജി യുടെ മറുപടി. കൂടാതെ കിഫ്ബി ഫണ്ടുകൾ സി എ ജി ഓഡിറ്റ് ചെയ്യുന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുകയെന്നും സി എ ജി കത്തിൽ പറയുന്നു.
ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമ്മീഷൻ ഇപ്പോൾ നിലവിലുണ്ടോ എന്ന കാര്യം സംശയകരമാണ് ന്നെതാണ് മറ്റൊരു കാര്യം. കിഫ്ബി ആക്ട് 2016 ലെ 6ഇ (3) പ്രകാരം ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമീഷന്റെ കാലാവധി രണ്ടു വർഷമാണ്. വിനോദ് റായ് ചെയർമാനായ കമ്മീഷനെ നിയമിച്ചത് ഏപ്രിൽ 15, 2017 നാണ്. പ്രസ്തുത കമ്മീഷന്റെ കാലാവധി നീട്ടിനൽകിയ ഉത്തരുവുകൾ ഒന്നും കിഫ്ബിയുടെ വെബ് സൈറ്റിൽ ലഭ്യവുമല്ല. അങ്ങനെയെങ്കിൽ ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമ്മീഷൻ നിയമപരമായി ഇപ്പോൾ നിലവിലില്ല. ഇതിനു ധനമന്ത്രി വ്യക്തത വരുത്തണം. കിഫ്ബി കൂടുതൽ സുതാര്യമാക്കണമെന്ന പ്രതിപക്ഷത്തിന്റെ വാദം ഊട്ടി ഉറപ്പിക്കുന്നതാണ് സി എ ജി ഉന്നയിച്ച കാര്യങ്ങൾ. സംസ്ഥാനത്തിന്റെ സഞ്ചിത നിധി ഗ്യാരണ്ടിയായി നൽകി എടുക്കുന്ന ഓരോ രൂപയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.
കിഫ്ബി നടത്തിയ ദുരൂഹമായ മസാല ബോണ്ട് ഇടപാടുകൾ അടക്കമുള്ള കാര്യങ്ങൾ സി എ ജി പരിശോധിക്കണം. അവ പുറത്തു വന്നാൽ പലരുടെയും കൈ പൊള്ളും. ആ പേടിയാണ് ഒരു പരിശോധനയും വേണ്ടെന്ന സർക്കാർ നിലപാടെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്