ഒറ്റയടിക്ക് ഇരട്ടപ്രമോഷൻ കിട്ടിയപ്പോൾ ജീവനക്കാർക്ക് കോളടിച്ചെങ്കിലും ഖജനാവിൽ നിന്ന് ചോരുന്നത് കോടികൾ; സുപ്രീംകോടതിയിലെ കേസുകൾ പിൻവലിച്ച് സ്വയം തോറ്റ് പിണറായി സർക്കാർ; ഖാദി ബോർഡിന്റെയും യൂണിയനുകളുടെയും വഴിവിട്ട നീക്കത്തിന് കൂട്ടുനിന്നപ്പോൾ പുലിവാല് പിടിച്ചത് വ്യവസായ വകുപ്പ്; 54 ഉദ്യോഗസ്ഥർക്ക് ഹയർ ഗ്രേഡ് നൽകിയതിനെതിരെ ഇനി കേസുകൊടുത്താൽ കോടതിയിൽ നിന്ന് കൊട്ടുകിട്ടുമോയെന്നും സംശയം
എം മനോജ്കുമാർ
തിരുവനന്തപുരം: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വഴിവിട്ട നീക്കത്തിനു കൂട്ടുനിന്ന വ്യവസായ വകുപ്പ് പ്രതിസന്ധി മറികടക്കാൻ കഴിയാതെ കുഴയുന്നു. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകി ശമ്പളം നൽകിയ ഖാദി ബോർഡിന്റെ നിയമവിരുദ്ധ നടപടിയാണ് ഇപ്പോൾ വ്യവസായ വകുപ്പിന് തലവേദന സൃഷ്ടിക്കുന്നത്. ഖാദി ബോർഡിനെ വിശ്വാസത്തിൽ എടുത്താണ് ഈ കാര്യത്തിൽ സുപ്രീംകോടതിയിൽ നിലനിന്ന മൂന്നു കേസുകളും സർക്കാർ പിൻവലിച്ചത്. നടപടി തെറ്റാണ് എന്ന് ഇപ്പോൾ വ്യവസായ വകുപ്പിന് മനസിലായെങ്കിലും ഈ കത്രിക പൂട്ടിൽ നിന്നും വ്യവസായ വകുപ്പിന് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. 'ഈ സർക്കാരിന്റെ കാലത്താണ് ഈ നടപടി വന്നതെങ്കിലും അന്ന് വ്യവസായ വകുപ്പിൽ ഇ.പി.ജയരാജൻ ആയിരുന്നില്ല. എ.സി.മൊയ്തീൻ ആയിരുന്നു മന്ത്രി. മറുനാടൻ മലയാളിയിൽ വാർത്ത വന്നശേഷം ഫയലുകൾ വരുത്തി പരിശോധിച്ചിരുന്നു'-വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ പ്രൈവറ് സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ മറുനാടനോട് പ്രതികരിച്ചു.
ഖാദി ഡയറക്ടർ ബോർഡ് ഈ കാര്യത്തിൽ വിശദമായ ഒരു നോട്ട് അന്നത്തെ മന്ത്രി എ.സി.മൊയ്തീന് നൽകിയിരുന്നു. ഡയറക്ടർ ബോർഡ് തീരുമാനത്തെ വിശ്വാസത്തിൽ എടുത്ത്, ഈ നോട്ട് പ്രകാരമാണ് സുപ്രീംകോടതിയിൽ നിലനിന്ന കേസുകൾ പിൻവലിച്ചത്. സുപ്രീംകോടതിയിൽ നിന്നും കേസുകൾ പിൻവലിച്ച സ്ഥിതിക്ക് ഈ കേസുകൾ രണ്ടാമതും പ്രസന്റ് ചെയ്യാൻ പ്രയാസമുണ്ട്. ഈ കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുക എന്ന് സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്-പ്രകാശൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകി ശമ്പളം നൽകിയ നടപടി വഴി കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിന് ഇപ്പോൾ വന്നിരിക്കുന്നത്. കേസ് പിൻവലിച്ചതോടെ, ശമ്പളയിനത്തിൽ ഇവർക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും സർക്കാർ ഇവർക്ക് നല്‍കേണ്ടി വരും. യൂണിയൻ നേതൃത്വവും ഖാദി ബോർഡും ഒത്തുകളി നടത്തിയാണ് സുപ്രീംകോടതിയിൽ നിലനിന്ന കേസുകൾ പിൻവലിക്കാനുള്ള തീരുമാനവുമായി സർക്കാരിനെ സമീപിച്ചത്. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകിയ നടപടി തെറ്റാണ് എന്ന് സർക്കാരിന് വ്യക്തമായിരുന്നു. അതുകൊണ്ടാണ് ഹയർഗ്രെഡ് നൽകിയ നടപടി സർക്കാർ തടഞ്ഞത്. ഇതിനെതിരെ ജീവനക്കാർ കോടതിയിൽ പോയപ്പോൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാർ പൊരുതിയിരുന്നു.
ഇങ്ങിനെ ഒരു കീഴ് വഴക്കം വന്നാൽ അത് സർക്കാർ സർവീസിനെ ദോഷകരമായി ബാധിക്കും എന്ന് മനസിലാക്കിയാണ് സർക്കാർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജികൾ ഫയൽ ചെയ്തിരുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും ജീവനക്കാർക്കായിരുന്നു വിജയം. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ കഴിഞ്ഞ സർക്കാർ ഒരു കേസ് നല്കിയപ്പോൾ ഇപ്പോൾ അധികാരത്തിലിരുന്ന ഇടത് സർക്കാർ ഒപ്പം രണ്ടു കേസുകൾ കൂടി നൽകിയത്. ഈ കേസുകളാണ് ഒറ്റയടിക്ക് സർക്കാർ പിൻവലിച്ചത്. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകിയ നിയമവിരുദ്ധ നടപടിയാണ് കേസ് പിൻവലിച്ചതോടെ നിയമവിധേയമാക്കി മാറ്റിയത്. ഒറ്റയടിക്ക് ഇരട്ട പ്രമോഷൻ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. മന്ത്രി കെ.ടി.ജലീൽ അനധികൃതമായി ഒരു നിയമനമാണ് നടത്തിയതെങ്കിലും ഖാദി ബോർഡ് ഒറ്റയടിക്ക് 54 ഓളം ജീവനക്കാർക്കാണ് ശമ്പളയിനത്തിൽ കോടികളുടെ ലാഭമുണ്ടാക്കി നൽകിയത്.
പ്രളയത്തിൽ സർക്കാർ തകർന്നടിഞ്ഞു നിൽക്കുമ്പോഴാണ് നിയമവിരുദ്ധ നടപടികൾക്ക് ഒത്താശ നൽകി കോടികൾ സ്വന്തം മടിശീലയിൽ നിന്നും നിന്ന് സർക്കാർ ചോർത്തിക്കളയുന്നത്. സുപ്രീം കോടതിയിലെ കേസ് പിൻവലിച്ച് ജീവനക്കാർക്ക് ഒത്താശ നൽകിയത് സർക്കാർ തന്നെയാണെന്ന് വരുമ്പോഴാണ് കേരള ഭരണത്തിൽ എന്താണ് നടക്കുന്നത് എന്നതിന്റെ ഏകദേശ ചിത്രം വെളിവാകുന്നത്. നിയമവിരുദ്ധ പ്രമോഷൻ നിയമവിധേയമാക്കുന്നതിലൂടെ കോടികളുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായിരിക്കുന്നത്. ഖാദി ബോർഡ് ജീവനക്കാർക്ക് നിയമവിരുദ്ധ ശമ്പളവും പ്രമോഷനും നൽകിയതിനെ തുടർന്ന് ഞെട്ടിയ സർക്കാർ തന്നെയാണ് ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ നൽകിയത്. ആ കേസുകൾ ആണ് ഒറ്റയടിക്ക് പിൻവലിച്ചത്. രണ്ടു പതിറ്റാണ്ടായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിലനിൽക്കുന്ന കേസ് ആണ് സർക്കാർ ഇപ്പോൾ പിൻവലിച്ചിട്ടുള്ളത്. ഖാദി ബോർഡിൽ ഹെഡ് ക്ലാർക്ക് എന്ന പോസ്റ്റ് ഇല്ല. യുഡിസി മൂത്താൽ ഹെഡ് ക്ലാർക്കിന്റെ ഇൻക്രിമെന്റ് നൽകാം. അതിനു ഹെഡ് ക്ലാർക്കിന്റെ പോസ്റ്റ് വേണമെന്നില്ല. ഹെഡ് ക്ലാർക്ക് മൂത്താൽ പ്രമോഷൻ നൽകുന്ന പോസ്റ്റ് ആണ് ജൂനിയർ സുപ്രണ്ട്. ഹെഡ് ക്ലാർക്ക് പോസ്റ്റ് ഇല്ലാ എന്ന് പറഞ്ഞാൽ ജൂനിയർ സൂപ്രണ്ടിന്റെ സാലറിയോ പോസ്റ്റോ നൽകാൻ സർവീസ് റൂളിൽ വകുപ്പില്ല.
ടൈം ബൗണ്ട് ഹയർ ഗ്രേഡ് സ്കീമിൽ ഇങ്ങിനെ തസ്തികയോ ശമ്പളമോ നൽകാൻ കഴിയില്ലാ എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നിട്ടും രണ്ടു പതിറ്റാണ്ടുമുൻപ് യൂണിയനുകളുമായി ഒത്തുകളി വഴി ഖാദിബോർഡ് നടപ്പാക്കിയതാണ് ഈ നിയമവിരുദ്ധ പ്രമോഷനും സാലറിയും. അന്ന് യുഡി ക്ലാർക്കിന്റെ സ്കെയിൽ തുടങ്ങുന്നത് 4000 രൂപയിലാണ്. ഹെഡ് ക്ലാർക്കിന്റെ സ്കെയിൽ തുടങ്ങുന്നത് 4600 രൂപയിലാണ്. ജൂനിയർ സൂപ്രണ്ടിന്റെ സ്കെയിൽ തുടങ്ങുന്നത് 5500 രൂപയിലാണ്. ബേസിക് സാലറിയാണ് ഇതെന്ന് ഓർക്കണം. ആ കാലത്ത് ജീവനക്കാർക്ക് ബേസിക് പേയിൽ വന്ന വ്യത്യാസം തന്നെ 1 500 രൂപയാണ്. 1998-2000 ലാണ് ഈ അനധികൃത പ്രമോഷൻ പ്രശ്നം തുടങ്ങുന്നത് എന്ന് ഓർക്കേണ്ടതുമുണ്ട്. അതിനു ശേഷം പേ റിവിഷൻ മൂന്നു തവണ മാറി. 2007 ൽ പേ റിവിഷൻ വന്നു. 2011 ൽ പേ റിവിഷൻ വന്നു. 2014 ൽ പേ റിവിഷൻ വേറെ വന്നു. കോടികളുടെ നഷ്ടം സർക്കാരിന് ശമ്പളയിനത്തിലും പെൻഷൻ ഇനത്തിലും സർക്കാരിന് വന്നു കഴിയുകയും ചെയ്തിട്ടുണ്ട്.
നിലവിലെ ശമ്പളം, റിട്ടയർമെന്റ്, അതിനുശേഷമുള്ള ഫാമിലി പെൻഷൻ തുടങ്ങി എല്ലാ കാര്യത്തിലും വർധന വരുന്ന കാര്യമാണിത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോൾ കേസ് പിൻവലിച്ചിട്ടുള്ളത്. 37 ഓളം പേർക്കാണ് അന്ന് നിയമവിരുദ്ധ പ്രമോഷൻ നല്‍കിയതെങ്കിലും 54 പേരോളമാണ് ഇതിന്റെ ഗുണഭോക്താക്കൾ. സർക്കാർ സെക്രട്ടറിതന്നെയാണ് ഈ നിയമവിരുദ്ധ പ്രമോഷൻ കണ്ടുപിടിച്ച് സർക്കാരിന് റിപ്പോർട്ടു നൽകുന്നത്, 2010-ലെ ഓഡിറ്റ് എൻക്വയറി റിപ്പോര്‍ട്ടിലും ഈ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. 35 പേർക്ക് ഇങ്ങിനെ നിയമവിരുദ്ധ ഗ്രേഡ് നൽകിയതോടെ സർക്കാരിന് 47,62,271 ലക്ഷം രൂപ നഷ്ടം വന്നതാണ് ഓഡിറ്റ് എൻക്വയറി റിപ്പോർട്ടിൽ പറയുന്നത്. അധികമായി നൽകിയ തുക ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കാനും സെക്രട്ടറി സർക്കാരിന് റിപ്പോർട് നൽകിയിരുന്നു. ഹയർ ഗ്രേഡ് നല്‍കിയത് പുനഃക്രമീകരിക്കാൻ സർക്കാർ ഉത്തരവ് നൽകിയപ്പോഴാണ് ഇതിനെതിരെ ജീവനക്കാർ ഹൈക്കോടതിയിൽ പോയത്. ഇതോടെ ഈ സംഭവം കേസ് ആയി മാറുകയും ചെയ്തു.
ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സർക്കാർ നടപടി റദ്ദാക്കിയിരുന്നു. കേസ് തോറ്റതിന് പിന്നിൽ അന്ന് ലോ ഓഫീസർ ആയിരുന്ന ഉദ്യോഗസ്ഥനും പങ്കുണ്ടായിരുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു. കാരണം ആ ഉദ്യോഗസ്ഥനും ഈ ഖാദി ബോർഡ് നടപടിയുടെ ഗുണഭോക്താക്കളിൽ ഒരാളായിരുന്നു എന്നായിരുന്നു അറിയാൻ കഴിഞ്ഞത്. ക്രമക്കേട് അന്വേഷിച്ച ഫിനാൻസ് ഇൻസ്പെക്ഷൻ വിംഗും ഖാദി ബോർഡ് അധികൃതരുടെ നടപടി തെറ്റാണ് എന്ന് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ ജീവനക്കാർ ഹർജി ഫയൽ ചെയ്തപ്പോൾ തന്നെ എന്തുകൊണ്ട് ഇത്തരം സംഭവം ഖാദി ബോർഡിൽ നടന്നു എന്ന് വ്യക്തമാക്കാൻ സർക്കാർ അന്വേഷണത്തിനു 2013 -ൽ തന്നെ ഉത്തരവിട്ടിരുന്നു.
നടപടികളിലുള്ള ക്രമക്കേട് വ്യക്തമായതിനെ തുടർന്നാണ് സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സർക്കാർ ഉത്തരവ് റദ്ദാക്കിയതോടെ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഖാദി ബോർഡ് നടപടി തെറ്റാണ് എന്ന് വ്യക്തമായതുകൊണ്ടാണ് ഹൈക്കോടതിയിലും ഒടുവിൽ സുപ്രീം കോടതിയിലും സർക്കാർ ഹർജിയുമായി പോയത്. ഈ ഹർജിയാണ് ഒത്തുകളി വഴി സർക്കാർ പിൻവലിച്ചിരിക്കുന്നത്. വഴിവിട്ട ആനുകൂല്യത്തിന് അർഹരായ ജീവനക്കാർ താത്കാലികമായെങ്കിലും സന്തോഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടു വ്യവസായ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയുടെ ആഴം മനസിലാകുന്നതുകൊണ്ടാണ് ഇവർ ആശ്വാസം കൊള്ളുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍