കോടികളുടെ കച്ചവടം നടത്തുന്ന പാറമടകൾ ലോൺ തിരിച്ചടയ്ക്കുന്നില്ല; ബാറുടമകൾ കൊടുക്കാനുള്ളത് 600 കോടി; ബോക്സോഫീസിലെ ഹിറ്റ് നിർമ്മാതാക്കളും ഒളിച്ചുകളിക്കുന്നു; വായ്പാ തിരിച്ചടയ്ക്കാത്തവർക്ക് മുട്ടൻ പണി കൊടുത്ത് തച്ചങ്കരിയുടെ സിബിൽ തന്ത്രം; ഇനി മുടക്ക് വന്നാൽ മറ്റു ബാങ്കുകളുടെ വായ്പയും കിട്ടില്ല; കെ എഫ് സിയിൽ ഇനി പാറമടയ്ക്കും ബാറിനും സിനിമയ്ക്കും നിരോധനം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടമെടുത്ത് പണം അടയ്ക്കാത്തവർക്ക് ഇനി കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ കൊടുക്കുക എട്ടിന്റെ പണി. സർക്കാർ സ്ഥാപനത്തെ പറ്റിച്ച് മുങ്ങി നടക്കുന്നവരെ തളയ്ക്കാൻ തന്ത്രപരമായ നീക്കം നടത്തുകയാണ് കെ എഫ് സി. സിഎംഡി ടോമിൻ തച്ചങ്കരി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് കിട്ടാകടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്. മൊത്തം ബിസിനസിന്റെ നാൽപത് ശതമാനത്തോട് അടുത്ത് കിട്ടാക്കടമാണ്. ഇത് മാറ്റാൻ കെ എഫ് സിയെ സിബിലിന് കീഴിലേക്ക് കൊണ്ടു വരികയാണ്.
ഡിജിപി റാങ്കുള്ള ടോമിൻ തച്ചങ്കരിയുടെ ഇടപെടലാണ് നിർണ്ണായകമാകുന്നത്. ക്രൈംബ്രാഞ്ച് മേധാവിയായിരിക്കെ ഡിജിപി കേഡർ കിട്ടിയ തച്ചങ്കരിക്ക് സർക്കാർ നൽകിയത് കെ എഫ് സിയുടെ ചുമതലയാണ്. കെ എസ് ആർ ടി സിയിലേയും കൺസ്യൂമർ ഫെഡിലേയും അഴിമതി വിരുദ്ധ പോരാട്ടം കെ എഫ് സിയിലും തച്ചങ്കരി നടത്തി. ഇതോടെയാണ് വൻകിട മുതലാളിമാരുടെ അടക്കം കിട്ടാക്കടം കണ്ടെത്തിയത്. സിബിൽ കുരുക്കിൽ കെ എഫ് സിയെ മുന്നോട്ട് കൊണ്ടു പോകാനുള്ള തന്ത്രപരമായ തീരുമാനവും ഇതിന്റെ ഭാഗമാണ്. കൂടുതൽ വായ്പകൾ അർഹിക്കുന്നവർക്ക് കിട്ടാനാണ് ഇത്.
ഇതു പ്രകാരം വായ്പാ വിവരങ്ങൾ റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സിബിലിൽ നൽകും. കെ എഫ് സിയിൽ വായ്പാ തിരിച്ചടവ് കുറയുന്നവർക്ക് ഇതോടെ സിബിൽ സ്കോർ കുറയും. മറ്റ് ബാങ്കുകൾ സിബിൽ സ്കോർ പരിശോധിച്ചാണ് വായ്പകൾ നൽകുന്നത്. ഇതോടെ കെ എഫ് സിയെ പറ്റിക്കുന്നവർക്ക് മറ്റ് ബാങ്കുകളുടെ സഹായം കിട്ടാതെ വരും. നിലവിൽ സിബിലിൽ കെ എഫ് സി അംഗമായിരുന്നില്ല. അതുകൊണ്ട് തന്നെ കെ എഫ് സിയിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കില്ലാത്തവർക്കും മറ്റ് ബാങ്കുകളിൽ നിന്ന് വായ്പ കിട്ടും. അതുകൊണ്ട് തന്നെ വൻകിടക്കാർ കൂസലില്ലാതെ കെ എഫ് സിയെ പറ്റിച്ചു.
വസ്തുവിന്റെ മൂല്യം ഉയർത്തിക്കാട്ടി പരമാവധി തുക കെ എഫ് സിയിൽ നിന്നും വായ്പ എടുക്കും. അതിന് ശേഷം തിരിച്ചടയ്ക്കില്ല. ഇങ്ങനെ വരുമ്പോഴും കുറഞ്ഞ വിലയ്ക്കുള്ള ഭൂമി കണ്ടു കെട്ടാനേ കെ എഫ് സിക്ക് കഴിയൂ. ഉദ്യോഗസ്ഥ തലത്തിലെ സഹായത്തോടെയാണ് ഈ തട്ടിപ്പുകൾ നടന്നത്. കണ്ടെത്തുകയും പ്രയാസമായിരുന്നു. കെ എഫ് സിയെ സിബിലിൽ ഉൾപ്പെടുത്തുമ്പോൾ ഇങ്ങനെ വായ്പ മുടക്കി പറ്റിക്കുന്നവർക്ക് സിബിൽ സ്കോർ കുറയും. മറ്റ് ബാങ്കുകളുടെ വായ്പകളൊന്നും കിട്ടാത്ത സ്ഥിതിയും വരും. ഇത് മനസ്സിലാക്കിയാണ് തച്ചങ്കരി സുപ്രധാന തീരുമാനം എടുത്തത്.
ബാർ ഹോട്ടലുകാരും പാറമട ഉടമകളും സിനിമാ നിർമ്മാതാക്കളും വരെ കെ എഫ് സിയിൽ നിന്നും ലോൺ എടുക്കാറുണ്ട്. ഇത് തിരിച്ചടയ്ക്കാത്തത് വലിയ ബാധ്യതയുമാണ്. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്ക് ഇനി ലോൺ നൽകില്ല. ചെറുകിട-ഇടത്തരം വ്യവസായ സംരഭകർക്ക് മാത്രമായി ലോൺ നൽകുന്നത് പരിമിതപ്പെടുത്തും. ബാർ മുതലാളിമാർക്ക് 600 കോടി വായ്പ കൊടുത്തിട്ടുണ്ട്. സിനിമകൾ സൂപ്പർ ഹിറ്റായിട്ടും ഒരു പൈസ പോലും തിരിച്ചടയ്ക്കാത്ത സിനിമാ നിർമ്മാതാക്കളും ഉണ്ട്. ഇവരെ പൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സിബിലിൽ കെ എഫ് സിയെ ഉൾപ്പെടുത്തിയത്.
ഇതിനോടകം 5100 വായ്പാ ഇടപാടുകൾ സിബിലിന് നൽകി. 6630 വായ്പാ അക്കൗണ്ടുകളാണുള്ളത്. ഇതിൽ 2220 അക്കൗണ്ടുകൾ കിട്ടാക്കടമാണ്. പിരിഞ്ഞു കിട്ടാനുള്ളത് 5696 കോടി. ഇതിൽ 778 കോടി മുതലും ബാക്കി പലിശയും. ബാഹ്യശക്തികളുടെ ഇടപെടലിന് വഴങ്ങി കോർപ്പറേഷനിലെ ഒരുകൂട്ടം മുൻ ഉദ്യോഗസ്ഥർ നടത്തി വായ്പാ വിതരണമാണ് പ്രശ്നത്തിന് കാരണം. വായ്പ നൽകിയ ശേഷം നിരീക്ഷണങ്ങൾ നടത്താത്തതാണ് ഇതിന് കാരണം. കിട്ടാക്കടം തിരിച്ചു പിടിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം.
വീഡിയോ കോൺഫറൻസിലൂടെയാണ് ഇപ്പോൾ വായ്പകൾ നൽകുന്നത്. അതായത് വായ്പ വേണ്ട വ്യക്തിയെ കെ എഫ് സിയുടെ ഹെഡ് ഓഫീസിലുള്ളവരും അഭിമുഖത്തിന് വിധേയമാക്കും. അങ്ങനെ തീർത്തും തിരിച്ചടയ്ക്കാൻ കഴിയുന്നവർക്ക് മാത്രമേ ലോൺ കിട്ടുന്നുള്ളൂവെന്ന് ഉറപ്പിക്കാനാണ് നീക്കം. സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി 2,000 പേർക്ക് കെ.എഫ്.സി ഒരുലക്ഷം രൂപവരെ ഈടുരഹിത വായ്പ നൽകും. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ പരിഗണിച്ചും മറ്റു പരിശോധനകൾ ഇല്ലാതെയുമാണ് വായ്പ നൽകുക.
ബിസിനസ് രംഗത്തേക്ക് വരുന്ന തുടക്കക്കാർക്ക്, പ്രത്യേകിച്ച് ചെറുകിട സംരംഭകർക്ക് മൂലധനം സ്വരൂപിക്കുന്നത് ദുഷ്കരമായ പശ്ചാത്തലത്തിലാണ് ഉദാരവ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വായ്പയുടെ 50 ശതമാനം തുക അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കകം മുൻകൂറായി നൽകും. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അതിവേഗം വായ്പ അനുവദിക്കും. മൂന്നുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. ഗൂഗിൾ പേ ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെ ആഴ്ചതോറും തിരിച്ചടവ് നടത്താം. വായ്പ ലഭിക്കാനുള്ള എം.എസ്.എം.ഇ രജിസ്ട്രേഷൻ, പാൻ കാർഡ് എന്നിവയും കെ.എഫ്.സി വഴി ലഭ്യമാക്കും.
ഇത്തരം ആകർഷക വായ്പ സംസ്ഥാനത്ത് ആദ്യമാണെന്നും ചെയർമാൻ പറഞ്ഞു.പദ്ധതിയിൽ വായ്പാപ്പലിശ ഏഴ് ശതമാനമാണ്. ഇതിൽ മൂന്നു ശതമാനം സർക്കാർ സബ്സിഡിയും ഉൾപ്പെടുന്നു. സംരംഭങ്ങൾ തുടങ്ങുന്നവർക്ക് മറ്റ് സബ്സിഡികൾക്കുള്ള അർഹതയും ഉണ്ടായിരിക്കും. പദ്ധതിപ്രകാരം 400ഓളം വായ്പകൾക്ക് ഇതിനകം അനുമതി നൽകി. അപേക്ഷകരിൽ ഇതുവരെ മൂന്നിലൊന്നും വനിതകളാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍