ഓലക്കുട ചൂടിയ ചതുർബാഹുവായ അവതാരമൂർത്തി തലയിൽ പാദം വച്ചു; കൈകൂപ്പി തൊഴുത് മഹാബലി: ഭഗവാൻ വിഷ്ണുവിന്റെ പഞ്ചാവതാര ദിനത്തിൽ എല്ലാ ദേശ് നിവാസികൾക്കും വാമനജയന്തി ആശംസകൾ; വിവാദം കൊഴുപ്പിച്ച് സംഘപരിവാർ വഴിയേ അമിത് ഷായുടെ തിരുവോണാശംസ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്, കേരളീയർക്ക് വാമന ജയന്തി ആശംസ നേർന്നു കൊണ്ട് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാവർക്കും വാമന ജയന്തി ആശംസകൾ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അമിത് ഷാ പറയുന്നത്. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിൽ ചതുർബാഹിയായ വാമനചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. മഹാബലി, തൊഴുകൈകളുമായി വാമനന്റെ അനുഗ്രഹത്തിനായി ഇരിക്കുന്നതാണ് ചിത്രം. തിരുവോണത്തെ വാമനജയന്തിയാക്കി ആഘോഷിക്കണമെന്ന സംഘപരിവാർ ആവശ്യത്തിന്റെ തുടർച്ചയായാണ് അമിത് ഷായുടെ പോസ്റ്റ്. ഇതോടെ തിരുവോണത്തിന്റെ ഐതീഹ്യത്തിൽ ദേശീയ തലത്തിൽ തന്നെ ചർച്ച ഉയർന്നു വരും.
ആർ.എസ്.എസിന്റെ, മുഖപത്രമായ 'കേസരി'യിൽ വന്ന ലേഖനത്തിൽ വാമന ജയന്തിയാണ് തിരുവോണം എന്ന് പറഞ്ഞിരുന്നു. തിരുവോണം എന്നാൽ വാമനാവതാര ദിനമാണെന്നും ശ്രാവണ മാസത്തിലെ തിരുവോണം വാമനജയന്തിയാണെന്നുമായിരുന്നു ലേഖനത്തിൽ പറഞ്ഞിരുന്നത്. സത്യസന്ധനും നീതിമാനും ധർമിഷ്ഠനുമായ മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. തന്റെ ഐശ്വര്യത്തിൽ അൽപം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനൻ ചെയ്തതെന്നും ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തവണ ആദ്യമായാണ് വാമനജയന്തിയായി ഓണത്തെ ആഘോഷിക്കണമെന്ന നിലപാട് ആർഎസ്എസ് പരസ്യമായെടുത്തത്. ഇത് അമിത് ഷായും പിന്തുണയ്ക്കുന്നുവെന്നതാണ് ഈ പോസ്റ്റിലൂടെ വ്യക്തമാകുന്നത്.
ആർഎസ്എസിന്റെ മുഖമാസികയായ 'കേസരി'യുടെ ഓണപ്പതിപ്പിലാണ് ഓണം വാമന ജയന്തിയാണെന്ന് വിളംബരം ചെയ്തിരുന്നു്. ഓണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മഹാബലിയുടെ കഥ സത്യമല്ലെന്നും ബ്രാഹ്മണനായ വാമനനെ വാഴ്ത്തുന്നതാണ് ഓണമെന്നും ആർഎസ്എസ് പ്രചരിപ്പിക്കുന്നു. വാമനന്റെ മുഖചിത്രം ആലേഖനം ചെയ്ത ഓണപ്പതിപ്പിൽ 'തിരുവോണം എന്ന വാമനജയന്തി ആഘോഷം' എന്ന ലേഖനത്തിലാണ് ആർഎസ്എസ് ഓണാഘോഷ കഥകളോടുള്ള തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സംസ്കൃത കോളേജിലെ അദ്ധ്യാപകനായ ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയായിരുന്നു ലേഖകൻ. നമ്പൂതിരിമാർ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്ന് അഭിജ്ഞർ പറയുന്നതായി ലേഖനത്തിലൂടെ സ്ഥാപിക്കാനാണ് ശ്രമം. മഹാബലി കേരളം കാണാൻ വരുന്നുവെന്നുള്ള കഥ ജനങ്ങളെ ആകർഷിക്കാൻ പിന്നീട് കൂട്ടിച്ചേർത്തതായിരിക്കുമെന്നും ലേഖനത്തിലുണ്ട്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുര ചക്രവർത്തിയെ വാമനനെന്ന സവർണർ ചതിച്ച്, ബലി അടക്കിവാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്നെടുത്ത്, മൂന്നാമത്തെ അടി അളന്നെടുക്കാൻ സ്ഥലമില്ലാതായതോടെ മഹാബലിയുടെ തലയിൽ ചവിട്ടി പാതാളത്തിലേക്കു താഴ്ത്തിയെന്ന കഥ അസത്യമാണെന്നും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒന്നുംതന്നെ ഇതിന് ഉപോൽബലകമായ പരാമർശങ്ങളോ, വിവരണങ്ങളോ ഇല്ലെന്നും ലേഖനത്തിൽ പറയുന്നു. ഇത്രയും അസത്യമായ കഥ കേരളത്തിൽ മാത്രം എങ്ങനെ പ്രചരിച്ചുവെന്ന ചോദ്യവും ലേഖകൻ മുന്നോട്ടുവയ്ക്കുന്നു.
പരശുരാമ ക്ഷേത്രങ്ങളിൽ കുടിയേറിപ്പാർത്ത ബ്രാഹ്മണർ, പിന്നീട് ജന്മികളായി മാറിയെന്നും, അവർ വിളവെടുപ്പുൽസവത്തേയും വാമനജയന്തിയേയും ഒരുമിപ്പിച്ച് തിരുവോണമാക്കി മാറ്റിയെന്നുമുള്ള വാദമാണ് ആർഎസ്എസ് ഉന്നയിക്കുന്നത്. മലയാളികൾക്ക് കേട്ടുകേൾവിപോലുമില്ലാത്ത ഇത്തരം കഥകൾ ആർഎസ്എസ് ഇപ്പോൾ എവിടെനിന്നുകൊണ്ടുവന്നു എന്ന ചോദ്യം പ്രസക്തമാണ്. ഓണത്തിന്റെ ചരിത്രത്തെ മലയാളികൾക്ക് തെറ്റായി പഠിപ്പിച്ചുകൊടുത്തതാണെന്നാണ് ഈ ചോദ്യത്തിന് ആർഎസ്എസ് നൽകുന്ന മറുപടി. മഹാബലി അഹങ്കാരിയായിരുന്നു. അഹങ്കാരം ഇല്ലാതാക്കി മോക്ഷം നൽകുക മാത്രമാണ് വാമനായി വന്ന മഹാവിഷ്ണു ചെയ്തത്. കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ. മലയാളികൾ ഓണത്തപ്പനായി ആരാധിക്കുന്നത് തൃക്കാക്കരയപ്പനായ വാമനമൂർത്തിയേയാണ്. മഹാബലി ജീവിച്ചിരുന്നപ്പോൾ കേരളം നിലവിലില്ലായിരുന്നു. നർമദാ നദിയുടെ തീരമായ 'ഭൃഗുകച്ഛ' എന്ന തീർത്ഥഭൂമിയിലാണ് മഹാബലി യാഗം നടത്തിയത്. മഹാബലിയുടെ മഹാ സാമ്രാജ്യമായിരുന്ന ഭാരതത്തിൽ മറ്റൊരിടത്തും ഇല്ലാത്ത ഓണാഘോഷം കേരളത്തിൽ മാത്രമെങ്ങനെ വന്നുവെന്നും ആർഎസ്എസ് മലയാളികളോട് ചോദിക്കുന്നുണ്ട്.
പരശുരാമൻ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്നാണ് കഥ. വാമനാവതാരത്തിനു ശേഷമാണ് മഹാവിഷ്ണു പരശുരാമ അവതാരമെടുത്തത്. അപ്പോൾ പിന്നെ, കേരളം ഉണ്ടാകുന്നതിനുമുമ്പ് മഹാബലി എങ്ങനെ കേരളം ഭരിച്ചുവെന്നാണ് ആർഎസ്എസ് ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. ആർഎസ്എസ് നേതാക്കളായ ശശികലയും, ശോഭാ സുരേന്ദ്രനുമെല്ലാം രണ്ടുവർഷമായി ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. അതിനുപിന്നാലെയാണ് തങ്ങളുടെ മുഖമാസികയിലൂടെ ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന് ഉദ്ഘോഷിക്കുന്നത്. ഇതിന് ബിജെപി ദേശീയ അധ്യക്ഷനും പിന്തുണ നൽകുന്നു. തിരുവോണത്തെ ചർച്ചയാക്കി കേരളത്തിൽ വേരുപിടിക്കാനുള്ള പുതു തന്ത്രമാണ് ഇതിന് പിന്നിലെന്ന ആരോപണമാണ് സിപിഎമ്മും മറ്റും ആരോപിക്കുന്നത്. കോൺഗ്രസ് ഈ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടുമില്ല.
മഹാബലിയിൽ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര സമര സേനാനിയാണ് വാമനൻ എന്ന് ശശികല ടീച്ചർ പറഞ്ഞതിന് തൊട്ടു പിന്നാലെ സൈബർ ട്രോളുകളും സജിവമായിരുന്നു. ഓണം എന്നത് വാമനജയന്തിയാക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പരഹസിച്ചും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയും സോഷ്യൽ മീഡിയ രംഗത്ത് വന്നത് ഏറെ ചർച്ചയായി. ശശികലയുടെ പരാമർശങ്ങൾക്കെതിരെ നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ഓണം വാമനജയന്തിയായി ആഘോഷിക്കാൻ സംഘികൾ തീരുമാനിച്ചതറിഞ്ഞ് പാതി വഴിയിൽ മാവേലി തിരികെ പോയെന്ന് ഒരു ട്രോൾ. ശശികലയുടെ വിഷം കാരണം ഏറ്റവും വിഷം കൂടിയ ജീവി എന്ന ബഹുമതി ഇല്ലാതാകുമെന്ന് പാമ്പ് പരിതപിക്കുന്നതായി ട്രോളിൽ കളിയാക്കുന്നു. ചില മലയാളികൾ ഓണത്തിൽ വരെ വിഷം തളിക്കുന്നെന്ന് ട്രോളന്മാർ വിമർശിക്കുന്നു.
കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയിൽ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്നായിരുന്നു ശശികലയുടെ വാക്കുകൾ. അദ്ധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപകർക്കും ആശംസ നേർന്നിട്ടും ഇവർക്ക് നേരാഞ്ഞതിന് കാരണം ഇതാണെന്ന് ട്രോളുകൾ പറയുന്നു. ഇത്തരം ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ബിജെപിയുടെ ദേശീയ അധ്യക്ഷനും ഓണത്തെ വാമനജയന്തിയാക്കുന്നത്.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍