'നിങ്ങളുടെ സഹോദരൻ ആഗ്രഹിച്ച സ്ഥാനം പൂകി'യെന്ന് മലപ്പുറത്തെ വീട്ടിലേക്ക് അഫ്ഗാനിൽ നിന്ന് ഐഎസിന്റെ സന്ദേശം; എടപ്പാളിൽ നിന്ന് കാണാതായ മുഹമ്മദ് മുഹസ്ൻ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സൂചന; നാൽപ്പതോളം മലയാളികൾ ഇപ്പോഴും ഐഎസിലുണ്ടെന്ന് സൂചന; തിരിച്ചടി ശക്തമായതോടെ ഖലീഫയുടെ സാമ്രാജ്യം ഉണ്ടാക്കാനായി വാളെടുത്ത് ഇറങ്ങിയവർക്ക് പിന്നിൽ ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ മടങ്ങുക എന്ന പോംവഴിമാത്രം
മറുനാടൻ ഡെസ്ക്
മലപ്പുറം: ഇസ്ലാമിക കാലഘട്ടത്തിലേക്കും പ്രവാചകചര്യയിലേക്കും തിരച്ചുപോവുകയെന്ന പേരിൽ നാടുവിടുന്ന ആടുമേക്കൽ സംഘങ്ങൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കടുത്ത ഇസ്ലാമിസ്റ്റുകൾ ഒടുവിൽ എത്തിപ്പെടുന്നത് ഭീകര സംഘടനയാ ഇസ്ലാമിക്ക് സ്റ്റേറ്റിൽ തന്നെയോ? മലപ്പുറം എടപ്പാളിൽനിന്ന് തബലീഗ് പ്രവർത്തനങ്ങൾക്കെന്ന് പറഞ്ഞ് പോയി കാണാതായ വ്യക്തിയാണ് മുഹമ്മദ് മുഹസ്ൻ. എന്നാൽ ഐ.എസിൽ ചേർന്ന ഇയാൾ അഫ്ഗാനിസ്താനിൽവച്ച് യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇപ്പോൾ ബന്ധുക്കൾക്ക് വിവരം. വാട്സാപ്പ് സന്ദേശമാണ് ബന്ധുക്കൾക്ക് ലഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
'നിങ്ങളുടെ സഹോദരൻ ആഗ്രഹിച്ച സ്ഥാനം പൂകി' എന്നായിരുന്നു സന്ദേശം. ഇക്കാര്യം പൊലീസിനെയോ അന്വേഷണ ഏജൻസികളെയോ അറിയിച്ചാൽ കുടുംബത്തിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതോടെ ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ മലപ്പുറത്തെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇതിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഇപ്പോഴും മുഹമ്മദ് മുഹസ്ൻ മരിച്ചെന്നത് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
2017 ഒക്ടോബറിൽ ഐ.എസ്സിൽ ചേർന്ന മൊഹ്സിൻ അഫ്ഗാനിസ്താനിലെ ഖോറോസാൻ പ്രവിശ്യയിൽ ഒരു ഐ.എസ് കമാൻഡർക്കൊപ്പം ഭീകരവാദ പ്രവർത്തനം നടത്തി വരികയായിരുന്നെന്നാണ് സൂചന. ഇയാളും ഒപ്പം ഉണ്ടായിരുന്ന ഐ.എസ് കമാൻഡറും ജൂലായ് 18ന് കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഇയാളെപ്പോലെ 40ഓളം പേർ രാജ്യത്തുനിന്ന് അടുത്തിടെ ഐ.എസ്സിൽ ചേർന്നുവെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരം. നേരത്തെതന്നെ ഐ.എസ്സിൽ ചേർന്ന ഇന്ത്യക്കാരായ 98 പേരിൽ 38 പേർ കൊല്ലപ്പെട്ടുര്ുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽനിന്ന് ഉള്ളവർ നിലവിൽ ഭീകര സംഘടനയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.
ഇതോടുകൂടി കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച ഭീതി ഒന്നുകൂടി വർധിച്ചിരിക്കയാണ്. കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടതായി രണ്ടുമാസങ്ങൾക്ക് മുമ്പ് വാർത്തകൾ വന്നിരുന്നു. .അഫ്ഗാനിസ്ഥാനിലെ ഖോറോസാൻ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു കാസർകോടുകാരനായ റാഷിദ് പ്രവർത്തിച്ചിരുന്നത്. അവിടെ വെച്ചുതന്നെയാണ് മുഹമ്മദ് മുഹള്സനും മരിച്ചതായി വിവരം ലഭിച്ചത്. റാഷിദിന്റെ മരണത്തോടെ മറ്റു മലയാളികളും മരിച്ചിരിക്കാം എന്ന ആശങ്ക ഉയർന്നിരുന്നു.
നേരത്തേ കേരളത്തിൽനിന്ന് ഐഎസിൽ ചേർന്നവരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങൾ മൂന്ന് മാസമായി കിട്ടുന്നില്ല. കേരളത്തിൽനിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എൻഐഎ കണ്ടെത്തൽ.
ഇയാളൊടൊപ്പം രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായാണ് സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലുടെ ഐഎസ് ആശയങ്ങൾ നിരന്തരമായി പ്രചരിപ്പിക്കാറുള്ള റാഷിദ് അബ്ദുള്ളയുടെ സന്ദേശങ്ങൾ കഴിഞ്ഞ കുറേക്കാലമായി കാണാറില്ലായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് കൊല്ലപ്പട്ടന്ന സന്ദേശം ലഭിച്ചത്.2016 മെയ് മാസത്തിലാണ് കാസർകോട് സ്വദേശി റാഷിദിന്റെ നേതൃത്വത്തിൽ 21 പേർ ഐഎസിൽ ചേരാൻ നാടു വിട്ടത്. സലഫി പ്രഭാഷകൻ എംഎം അക്ബറിന്റെ പീസ് ഇന്റർനാഷണൽ സ്കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. എഞ്ചിനിയറിംങ് ബിരുദധാരിയാണ്. അഫ്ഗാനിസ്ഥാനിലെത്തിയതിന് ശേഷം ഇയാൾ വിവിധ ടെലിഗ്രാം അക്കൗണ്ടുകളിലുടെ ഐഎസിലേക്ക് ചേരാൻ ആളുകളെ പ്രേരിപ്പിക്കാൻ സന്ദേശം അയക്കാറുണ്ടായിരുന്നു.
കാസർകോട് തൃക്കരിപ്പൂരിലെ അബ്ദുൾ റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ റിഫൈല, രണ്ട് വയസുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീൻ, മർവാർ ഇസ്മായിൽ, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യ യഹ്യ, തിരുവനന്തപുരം സ്വദേശി കാസർകോട് സെഞ്ച്വറി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനി നിമിഷ തുടങ്ങിയവരെയുമാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഇവർ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പുകളിലെത്തിയതായി ദേശീയ അന്വേഷണ ഏൻസികൾ സ്ഥിരീകരിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഇവർ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിനിടെ റാഷിദ് മരിച്ചിട്ടില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ കുറേക്കാലമായി സഖ്യസേനയുടെ തിരിച്ചടി ശക്തമാക്കിയതോടെ ഐഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കൂടിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭക്ഷണംപോലും സമയത്തിന് കിട്ടാത്ത സാഹചര്യം ഉണ്ടായതോടെ മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങുന്ന കാര്യം സന്ദേശം അയച്ചതും മുമ്പ് വാർത്തയായിരുന്നു.
അമേരിക്കയുയെും റഷ്യയുടെയും നേതൃത്വത്തിൽ പാശ്ചാത്യ ശക്തികൾ സിറിയയിലും ഇറാഖിലും നടത്തുന്ന വൻ മുന്നേറ്റങ്ങളിൽ അക്ഷരാർഥത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ്, ലോകമെമ്പാടും ഇസ്ലാമിന്റെ രാജ്യം ഉണ്ടാക്കുമെന്ന് പ്രതിഞ്ജയെടുത്ത് മുന്നോട്ടുവന്ന ഈ സംഘടന.യമൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽ മാത്രമല്ല അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പോലും ഐഎസിന് കനത്ത തിരിച്ചടിയുണ്ടാകുന്നു. കടുത്ത ദാരിദ്രമാണ് സംഘടനക്ക് നിലവിലുള്ളതെന്ന് പാശ്ചത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധകേന്ദ്രങ്ങളിൽ കഴിക്കാൻ ഭക്ഷണംപോലുമില്ലാത്ത അവസ്ഥയാണ്. അതുപോലെ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്ന മുഴുവൻ സംഘടനകൾക്കും പ്രവർത്തന ഫണ്ട് ഇല്ലാതായിരിക്കയാണ്. സൈനിക നടപടിയേക്കാൾ ഐഎസിന്റെ സാമ്പത്തിക നാഡി( ecnomic vein)) മുറിച്ചെടുക്കാനായതാണ് ഭീകരവിരുദ്ധ പ്രവർത്തനത്തിൽ നിർണ്ണായകമായതെന്ന് ഈ മേഖലയിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പലതവണയുണ്ടായ ഭീകരവിരുദ്ധ മുന്നേറ്റങ്ങൾ പരാജയപ്പെടാനുള്ള കാരണവും ഈ സാമ്പത്തിക ഞരമ്പ് അറുത്തുമാറ്റാൻ കഴിഞ്ഞതായിരുന്നെന്നും സിഎൻഎൻ ലേഖകൻ ഇയാൻ വിൽമൂർ ചൂണ്ടിക്കാട്ടുന്നു.
ശരിക്കും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് നിലവിൽ ഐഎസ് പ്രവർത്തനം. ജിഹാദിനായി ലോകമെമ്പാടുംനിന്നും ആകർഷിച്ച നൂറുകണക്കിന് ചെറുപ്പക്കാർക്ക് അടിസ്ഥാന സൗകര്യം പോലും കൊടുക്കാൻ സംഘടനയ്ക്ക് ആവുന്നില്ല. സിറിയയിലും യമനിലും എന്നുവേണ്ട അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള ഐഎസ് കേന്ദ്രങ്ങളിൽ വരെ കൊടിയ ദാരിദ്രത്തിന്റെ കഥകളാണ്. ചില സലഫി പണ്ഡിതരുടെയൊക്കെ തീവ്രമായ പ്രസംഗങ്ങളിൽ ആകൃഷ്ടരായി, ആടുമേക്കാനെന്നും പ്രവാചകചര്യയിൽ ജീവിക്കാനെന്നും പറഞ്ഞ് പോയ മലയാളികളിൽ ചിലർ വരെ ഭക്ഷണം പോലും കിട്ടാതായതോടെ, തിരിച്ചുവരവ് അന്വേഷിക്കുന്നുണ്ട്. കാസർകോട് നിന്ന് ഐഎസിൽ ചേർന്ന ഒരാൾ തിരിച്ചുവരാനുള്ള താൽപ്പര്യം പറഞ്ഞ് ബന്ധുക്കൾക്ക് സന്ദേശം അയച്ചതും വലിയ വാർത്തയായിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട കാര്യമല്ലെന്നാണ് ബിബിസിയടക്കമുള്ള ലോക മാധ്യമങ്ങൾ പറയുന്നത്. ഫണ്ടിന്റെ വരവ് നിലച്ചതുമൂലം നിരവധി പേർ ഐഎസിൽ നിന്ന് തിരിച്ചുപോയതായി ബിബിസിയുടെ സൗത്ത് എഷ്യാ കറസ്പോണ്ടന്റ് ലിയാൻ മക്കി റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഒന്നുകിൽ കൊല്ലപ്പെടുക അലെങ്കിൽ തി്രിച്ചുവരിക എന്നല്ലാതെയുള്ള മറ്റൊരു മാർഗവും കേരളത്തിൽനിന്ന് പോകയ തീവ്രാദആശയക്കാർക്കും ഇല്ലെന്ന് വ്യക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്