സുപ്രീം കോടതി വിധി മൂലം കേരളം വൻ കടക്കെണിയിലേക്ക്; ദേശീയപാതയിലെ ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതുവഴി നഷ്ടപ്പെടുന്നത് 5000 കോടിയിലേറെ രൂപ; വിദേശ മദ്യത്തിന്റെ പറുദീസയായ മാഹിയും അനാഥമായി; വരുമാനച്ചോർച്ച മറികടക്കാൻ പുതുവഴികൾ തേടി തലപുകച്ച് സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരംന്മ ദേശീയ, സംസ്ഥാന പാതകൾക്ക് അഞ്ഞൂറു മീറ്റർ ചുറ്റളവിലുള്ള മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി നിർദ്ദേശം സംസ്ഥാന സർക്കാരിനെ കൊണ്ടെത്തിക്കുന്നത് വലിയ കടക്കെണ്ടിയിലേക്ക്. വരുമാനത്തിൽ അയ്യായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഒറ്റയടിക്ക് സംസ്ഥാനത്ത് ഉണ്ടാകാൻ പോകുന്നതെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിനു പുറമെ മദ്യവ്യവസായത്തിലൂടെ വികസനപദ്ധതികൾക്ക് പണം കണ്ടെത്തുന്ന പോണ്ടിച്ചേരിക്കും വിധി തിരിച്ചടിയാകും. മാഹിയിലെ നിരവധി മദ്യശാലകളാണ് വിധിയെതുടർന്ന് അടച്ചുപൂട്ടിയത്.
സുപ്രീംകോടതി വിധിയനുസരിച്ച് 272 ഔട്ട്ലറ്റുകളിൽ 179 എണ്ണം മാറ്റുമ്പോൾ ബിവറേജസ് കോർപ്പറേഷന്റെ വരുമാനത്തിലും വലിയ കുറവുണ്ടാകും. മദ്യവിൽപ്പനശാലകൾക്കെതിരെ പ്രാദേശികതലത്തിൽ എതിർപ്പുകളുയരുന്നതും വരുംദിനങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കൺസ്യൂമർഫെഡിന് കാര്യമായ വരുമാന നഷ്ടം ഉണ്ടാകാനിടയില്ല. 'വരുമാനം വലിയ രീതിയിൽ കുറയുമെന്നുറപ്പാണ്. പക്ഷേ സുപ്രീംകോടതി വിധി അനുസരിക്കാൻ കോർപ്പറേഷൻ ബാധ്യസ്ഥരാണ്. എതിർപ്പുകൾ മറികടന്ന് മദ്യശാലകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
2011-12 സാമ്പത്തിക വർഷത്തിൽ ഖജനാവിലേക്കുള്ള ബവ്റിജസ് കോർപ്പറേഷന്റെ മൊത്തം റവന്യൂ വരുമാനം 6,292 കോടിരൂപയായിരുന്നു. 201213ൽ ഇത് 7,241 കോടിയായി ഉയർന്നു. 2013-14ൽ വീണ്ടും ഉയർന്ന് 7,576 കോടിയായി. 201415ൽ 8,283 കോടിയും 201516ൽ 9,787 കോടിയുമാണ് വരുമാനം. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം വിദേശ മദ്യവിൽപ്പനയിൽ മൂന്ന് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ബിയർ വിൽപ്പനയിൽ ഒരു ശതമാനം വർധനവുണ്ടായി. ആകെ വിൽപ്പനമൂല്യത്തിൽ ആറു ശതമാനമായിരുന്നു വർധനവ്.
സംസ്ഥാനത്തെ 1,956 മദ്യവിൽപന കേന്ദ്രങ്ങൾ പൂട്ടിയതോടെ സർക്കാർ ഖജനാവിനു നഷ്ടം 2,500 കോടിയോളം രൂപ. ഇന്ധന നികുതി കഴിഞ്ഞാൽ സർക്കാരിന് ഏറ്റവും കൂടുതൽ നികുതി വരുമാനം മദ്യത്തിൽ നിന്നാണ്. ഇന്ധനത്തിൽനിന്നു പ്രതിവർഷം 8,000 കോടി കിട്ടുമ്പോൾ മദ്യത്തിൽ നിന്ന് 7,500 കോടിയിലേറെ രൂപ ലഭിക്കുന്നു. എണ്ണക്കമ്പനികളും ബവ്റിജസ് കോർപറേഷനും ഈ തുക കൃത്യമായി പിരിച്ചെടുത്തു സർക്കാരിലേക്കു കൈമാറുന്നതു വഴി മേലനങ്ങാതെ കിട്ടുന്ന സമ്പത്തിലാണു ചോർച്ച.
സംസ്ഥാനത്തെ വരുമാനത്തിൽ കാൽഭാഗം മദ്യത്തിൽ നിന്ന്
40,000 കോടി രൂപയാണു സർക്കാരിന്റെ ഒരു വർഷത്തെ ശരാശരി തനതു നികുതി വരുമാനം. ഇതിൽ 60% ഉൽപന്ന വിൽപന വഴി വാറ്റ് നികുതിയായും ബാക്കി 40% ഇന്ധന, മദ്യ വിൽപനയിലൂടെ കെജിഎസ്ടിയായും ലഭിക്കുന്നു.
40,000 കോടി രൂപയിൽ 25% തുകയും മദ്യത്തിൽനിന്നു കിട്ടുന്നതിനാൽ ഈ മേഖല തകർന്നാൽ ഖജനാവു തന്നെ താറുമാറാകും. ശമ്പളവും പെൻഷനും അടക്കം ചെലവുകൾക്കായി മുഖ്യമായി ആശ്രയിക്കുന്നതു മദ്യ വരുമാനത്തെയാണ്.
എത്ര കൂട്ടിയാലും എതിർപ്പുയരാത്തതിനാൽ സർക്കാരിനു തോന്നുമ്പോഴൊക്കെ നികുതി വർധിപ്പിച്ചു പണം കണ്ടെത്താനുമാകുമായിരുന്നു. ഖജനാവു പ്രതിസന്ധിയിലാകുമ്പോൾ ബവ്റിജസ് കോർപറേഷനിൽനിന്നു മുൻകൂർ നികുതിയും കൈപ്പറ്റാറുണ്ട്. ബാറുകളിലും ബീയർവൈൻ പാർലറുകളിലും ക്ലബ്ബുകളിലും മദ്യം വിതരണം ചെയ്യുന്നത് ബവ്റിജസ് കോർപറേഷനാണ്. സ്വന്തം ഔട്ലെറ്റുകൾ വഴി നേരിട്ടും വിൽക്കുന്നു. മദ്യത്തിന്റെ 90 ശതമാനവും വിതരണം ചെയ്യുന്നതു ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ലെറ്റുകളിലൂടെയാണ്.
ഇവയിൽ 207 വിൽപന കേന്ദ്രങ്ങൾ പൂട്ടേണ്ടിവന്നതിനാൽ വിൽപനയിൽ 30 ശതമാനമെങ്കിലും ഇടിവാണു കണക്കുകൂട്ടുന്നത്. ഇതു തടയാൻ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന എല്ലാ ഔട്ലെറ്റുകളിലും മദ്യവിൽപന പരമാവധി വർധിപ്പിക്കാനാണു ബവ്റിജസ് കോർപറേഷനുള്ള നിർദ്ദേശം. 11 പഞ്ചനക്ഷത്ര ബാറുകൾ പൂട്ടുന്നതു ടൂറിസം മേഖലയ്ക്കും വൻ തിരിച്ചടിയാകും. രാജ്യാന്തര കോൺഫറൻസുകൾ പലതും ശ്രീലങ്കയിലേക്കു മാറാനിടയുണ്ട്.
കേരളത്തിലെ മദ്യവിൽപ്പന ഇങ്ങനെ (മദ്യത്തിന്റെ മൊത്തം വിൽപന മൂല്യം)
ഇന്ത്യൻ നിർമ്മിത വിദേശമദ്യം: 2011-127227.56 കോടി, 2012-13 8097 കോടി, 2013-14 9194 കോടി, 2015-16 10135 കോടി, ബിയർ വിൽപ്പന: 2011-12 634 കോടി, 2012-13 721 കോടി, 2013-14801 കോടി, 2014-15818 കോടി, 2015-16 1442 കോടി
ബവ്റിജസ് ഇന്നു മുതൽ ഇരട്ടി കൗണ്ടർ
മദ്യവിൽപന, കുറയാതെ പിടിച്ചുനിർത്തുന്നതിനായി നിലവിലുള്ള ഔട്ലെറ്റുകളിലെ കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കാൻ ബവ്റിജസ് കോർപറേഷൻ തീരുമാനം. ഇന്നു മുതൽ മദ്യം വാങ്ങാൻ വൻതിരക്ക് അനുഭവപ്പെടുമെന്നതിനാൽ പൂട്ടിയ കേന്ദ്രങ്ങളിലെ ജീവനക്കാരെക്കൂടി തുറന്നു പ്രവർത്തിക്കുന്ന ഷോപ്പുകളിൽ വിന്യസിക്കും.
പൂട്ടിയ ഷോപ്പുകൾക്കു പകരം പുതിയവ കണ്ടെത്താൻ നാളെ മുതൽ കഠിന ശ്രമം നടത്തും. ഓരോ ദിവസവും നാലെണ്ണം വീതമെങ്കിലും ദൂരപരിധി പാലിച്ചു തുറക്കാനാണു ശ്രമം. രണ്ടു ദിവസത്തിനകം ലൈസൻസ് നൽകാൻ എക്സൈസ് വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മാഹിയിലെ മദ്യശാലകൾ പൂട്ടിയത് പുതുച്ചേരിയേയും ബാധിക്കും
ദേശീയപാതയോരത്തെ മദ്യശാലകൾ പൂട്ടിയതോടെ മാഹിയിൽ തിരക്കൊഴിഞ്ഞു. പുതുച്ചേരി സർക്കാരിന്റെ വരുമാനസ്രോതസ്സുകളിലും മദ്യത്തിന് നിർണായക സ്ഥാനമുള്ളതിനാൽ ഇത് ആ സംസ്ഥാനത്തെ ബാധിക്കും. മദ്യത്തിന് മാത്രമായി മാഹിയിൽ എത്തിയിരുന്നവർ മറ്റിടങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മാഹിയിൽ 32 മദ്യശാലകളാണ് ശനിയാഴ്ച പൂട്ടിയത്.
പൊതുവെ രാവിലെ മുതൽ തിരക്കേറുന്ന ദേശീയപാതയോരം ശനിയാഴ്ച വിജനമായിരുന്നു. മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള രണ്ട് മദ്യശാലകൾ മാത്രമാണ് പ്രവർത്തിച്ചത്. അതിൽ ഒന്നിൽ മാത്രമാണ് ചില്ലറ വില്പനയുള്ളത്. അവിടെ രാവിലെ മുതൽ വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മദ്യപന്മാർ കൂടിയതോടെ ഗതാഗതംവരെ തടസ്സപ്പെട്ടു. പൂട്ടിയ മദ്യശാലകളിൽ ചിലത് ഇവിടേക്ക് മാറ്റാനും നീക്കമുണ്ട്.
മദ്യശാലകൾ പൂട്ടിയത് നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കും. ചുമട്ടുതൊഴിലാളികളും മദ്യശാലകളിലെ തൊഴിലാളികളും പെട്ടിക്കട നടത്തുന്നവരുമെല്ലാം ഇതിലുൾപ്പെടും. മദ്യശാലകളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും മറുനാടൻ തൊഴിലാളികളാണ്. പൂട്ടിയ മദ്യശാലകളിലെ തൊഴിലാളികളിൽ ഏഴുപേർ മാത്രമാണ് ലേബർ ഓഫീസിൽ പേര് നൽകിയിട്ടുള്ളത്. ബാക്കിയുള്ളവരെക്കുറിച്ചുള്ള ഒരു വിവരവും തൊഴിൽവകുപ്പിന്റെ കൈവശവുമില്ല. അവർക്കാകട്ടെ മറ്റ് ആനുകൂല്യമൊന്നും ലഭിക്കുകയുമില്ല.
മദ്യശാലകളിൽനിന്ന് അടുത്ത ഒരു വർഷത്തേക്കുള്ള ലൈസൻസ് ഫീസ് സർക്കാർ വാങ്ങിക്കഴിഞ്ഞു. എന്നാൽ ലൈസൻസ് നൽകിയിട്ടില്ല. അതിനാൽ പൂട്ടിയതിൽ ഭൂരിഭാഗം മദ്യശാലകളും ഭാവിയിൽ മയ്യഴിയിലും പരിസരത്തുമായി തുറന്നുപ്രവർത്തിക്കാനാണ് സാധ്യത. പൂട്ടിയ മദ്യശാലകളിൽ 14 എണ്ണം മറ്റിടങ്ങളിൽ തുടങ്ങാൻ അനുമതി തേടിയിരിക്കുകയാണ്. പുതിയ മദ്യശാലകൾ ജനവാസകേന്ദ്രത്തിൽ തുറക്കുന്നതിനെതിരെ പ്രദേശവാസികൾക്ക് രാഷ്ട്രീയപ്പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പലയിടത്തായി മദ്യശാല ഉടമകൾ കെട്ടിടങ്ങളും ഭൂമിയും വിലയ്ക്കെടുത്തിരിക്കുകയാണ്. എന്നാൽ പുതുതായി മദ്യശാല തുടങ്ങാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശനിയാഴ്ച തന്നെ ഇവിടെ മദ്യശാല തുടങ്ങാൻ നീക്കം നടന്നിരുന്നു. എതിർപ്പ് ഉയരുന്നത് മുന്നിൽകണ്ട് പ്രവർത്തനം തുടങ്ങുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. പൊലീസ് സംരക്ഷണത്തിൽ പ്രവർത്തനം തുടങ്ങാനാണ് ഉടമകളുടെ നീക്കം.
മാഹിയിൽ തന്നെ പള്ളൂർ, പന്തക്കൽ, മൂലക്കടവ് ഭാഗത്തുള്ള 32 മദ്യശാലകൾ ശനിയാഴ്ച പ്രവർത്തിച്ചു. ഇവിടെ നല്ലതിരക്ക് അനുഭവപ്പെട്ടു. വില കുറഞ്ഞ മദ്യമാണ് പലരെയും മാഹിയിലേക്കെത്തിച്ചത്. മാഹിയിൽ മദ്യശാലകൾ പൂട്ടിയെങ്കിലും നഗരമധ്യത്തിൽ നടപ്പാതയിലിരുന്ന് മദ്യപിക്കുന്നതിന് ശനിയാഴ്ചയും മാറ്റമുണ്ടായില്ല. യാത്രയ്ക്കിടെ പെട്ടെന്ന് ലഭിക്കുന്നതിനാൽ വാഹനം നിർത്തിയും മറ്റും മദ്യപിക്കുന്നവരുണ്ടായിരുന്നു. അത് ഇനി കുറയുമെന്ന് കരുതുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍