സാങ്കേതിക സർവകലാശാല നിലവിൽ വന്നതോടെ വഴിയാധാരമായത് കേരള യൂണിവേഴ്സിറ്റ്ക്ക് കീഴിലെ അവസാന വർഷ ബി.ടെക്ക് വിദ്യാർത്ഥികൾ; പരീക്ഷയും പുനർമൂല്യനിർണയവും നടത്താൻ അദ്ധ്യാപകരില്ല; 35ലധികം കോളജുകളിലെ 500ലധികം വിദ്യാർത്ഥികൾ പെരുവഴിയിലായ അവസ്ഥ; കെ.ടി ജലീലിനും ഗവർണർക്കും കത്ത് അയച്ചിട്ടും രക്ഷയില്ല;കോടതി കയറാനൊരുങ്ങി എഞ്ചിനിയറിങ് വിദ്യാർത്ഥികൾ
എം എസ് ശംഭു
തിരുവനന്തപുരം:സാങ്കേതിക സർവകലാശാല നിലവിൽ വന്നതോടെ വഴിയാധാരമായി കേരള സർവകലാശാലയ്ക്ക് കീഴിലെ അവസാന വർഷ ബി.ടെക്ക് വിദ്യാർത്ഥികൾ.കേരളാ സാങ്കേതിക സർവകാശാല നിലവിൽ വന്നതിന് പിന്നാലെയാണ് കേരള സർവകലാശാലയ്ക്ക് കീഴിലെ അവസനാ വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥികൾ പെരുവഴിയിലായത്.സപ്ലിമെന്ററി പരീക്ഷ നടത്താതെയും നടത്തിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും അവഗണിക്കുന്നതായിട്ടാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.ഇതോടെ ഹൈക്കോടതിയെ വരെ സമീപിച്ചാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്.
2017 ബാച്ച്, 2018 ബാച്ചുകളിലായി പാസ് ഔട്ടായ വിദ്യാർത്ഥികളാണ് സർവകലാശാലയുടെ അനാസ്ഥക്കെതിരേ പരാതികളുമായി രംഗത്തുള്ളത്.
യഥാസമയം പരീക്ഷ നടത്താത്തതും ഫലം പ്രഖ്യാപിക്കാത്തതും കാരണം അഞ്ഞൂറോളം വിദ്യാർത്ഥികളാണ് സർവകലാശാലാ ഓഫീസിൽ കയറിയിറങ്ങുന്നത്. കേരള സാങ്കേതിക സർവകലാശാല നിലവിൽ വന്നതിന് പിന്നാലെയാണ് കേരളാ യൂണിവേഴ്സിറ്റിക്ക് കീഴിൽ ജോലി ചെയ്തിരുന്ന ബി.ടെക്ക് അദ്ധ്യാപകർക്ക് മാറ്റം ആയത്. നിലവിൽ ഈ അദ്ധ്യാപകർ സാങ്കേതിക സർവകാശാലയുടെ ഭാഗമായതോടെ കേരളാ യൂണിവേഴ്സിറ്റിയിലെ ബി.ടെക്ക് വിദ്യാർത്ഥികളുടെ പരീക്ഷ വിഭാഗവുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ലാത്ത അവസ്ഥയിലാണ്.സർവകലാശാലയ്ക്ക് കീഴിലെ അവസാന ബാച്ച് വിദ്യാർത്ഥികൾക്കായി വർഷത്തിൽ രണ്ട് സപ്ലിമെന്ററി പരീക്ഷകൾ നടത്തുമെന്നും പുനർമൂല്യനിർണയത്തിന്റെ ഫലം രണ്ടുമാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല അറിയിച്ചിരുന്നതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, അവസാന ബാച്ച് പുറത്തിറങ്ങിയ 2018-ന് ശേഷം എല്ലാ സെമസ്റ്ററുകളിലെയും പരീക്ഷകൾക്ക് ഓരോ തവണയാണ് അവസരം ലഭിച്ചത്. എല്ലാ സെമസ്റ്ററിലെയും പരീക്ഷകൾ ഒരുമിച്ചുവരുമ്പോൾ വിദ്യാർത്ഥികൾക്ക് ചില പരീക്ഷകൾ മാറ്റിനിർത്തേണ്ട സ്ഥിതിയുണ്ടായി. പരീക്ഷ കഴിഞ്ഞാൽ ഫലത്തിനായി ആറുമാസത്തിലധികം കാത്തിരിക്കേണ്ടിവരുന്നു. സർവകലാശാലകൾക്ക് കീഴിൽ ബി.ടെക് കോളേജുകൾ ഇല്ലാത്തതും അദ്ധ്യാപകർ സാങ്കേതിക സർവകലാശാലയിലേക്ക് മാറിയതും കാരണം മൂല്യനിർണയത്തിന് അദ്ധ്യാപകരെ കിട്ടുന്നില്ലെന്നാണ് സർവകലാശാലാ അധികൃതർ പറയുന്നതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
ഇക്കൊല്ലം പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ ഫീസടച്ചിരുന്നെങ്കിലും കോവിഡ് കാരണം പരീക്ഷ മാറ്റി. എന്നാൽ, മറ്റ് കോഴ്സുകൾക്ക് പരീക്ഷകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ബി.ടെക് വിദ്യാർത്ഥികളെ അവഗണിക്കുകയാണെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സർവകലാശാലാ അധികൃതർക്കും ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കും പരാതികൾ നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറയുന്നത്.
2013 ബാച്ച് വിദ്യാർത്ഥികൾക്കും, 2014 ബാച്ച് വിദ്യാർത്ഥികൾക്കുമാണ് ഈ ദുർഗതി. സാങ്കേതിക സർവകലാശാല നിലവിൽ വന്നതോടെ കേരളാ യൂണിവേഴ്സിറ്റിയിലെ 35 ലധികം
കോളജുകൾ 16 ആയി ചുരുക്കുകയും ചെയ്തു. പുനർമൂല്യനിർണയത്തിന് വേണ്ട അദ്ധ്യാപകരില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പരിചയമോ എക്സ്പർട്ടുകളോ അല്ലാത്ത അദ്ധ്യാപകരാണ് ഉത്തരപേപ്പർ നോക്കി യഥാക്രമം പേപ്പർ വാലുവേഷൻ ചെയ്യുന്നതെന്നും വിദ്യാർത്ഥികളുടെ മറ്റൊരു ആരോപണം. 2017-18 വർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററുകളുടേതായി പുനർമൂല്യനിർണയങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് തുടങ്ങി ഇവയൊന്നും യഥാക്രമത്തിൽ നടക്കുന്നുമില്ല.
പ്രശ്നങ്ങളുടെ തുടക്കം 2015 മുതൽ
കുസാറ്റും കേരളാ യുണിവേഴ്സിറ്റിയും ഉൾപ്പടെ എഞ്ചിനിയറങ് ബിരുദ കോഴ്സുകളെ ഏകോപിപ്പിച്ച് സർവകലാശാല നിലവിൽ വന്നതോടെയാണ് അവസാന വർഷ കേരള,കുസാറ്റ് വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായത്. 2017ന്ശേഷം 2018 ബാച്ച് പാസ് ഔട്ട് ആയതോട് കൂടി സപ്ലിമെന്ററി അവസരങ്ങളും മൂല്യനിർണയവും കാത്തിരിക്കുന്നത് രണ്ട് ബാച്ചിലെ വിദ്യാർത്ഥികളാണ്.ഒരു വർഷത്തിൽ രണ്ട് എക്സാം നടത്തുമെന്ന് യൂണിവേഴ്സിറ്റി റെഗുലേഷൻസ് ഉണ്ടെങ്കിലും അതുണ്ടായിട്ടില്ല. റീവാല്യൂവേഷൻ റിസൾട്ട് 60 ദിവസത്തിനുള്ളിൽ നടത്തണമെന്നതാണ് ചട്ടം. എല്ലാ സെമസ്റ്ററിലേയും പരീക്ഷകൾ ഒരുമിച്ച് എത്തിയതോടെ ഏതെങ്കിലും പരീക്ഷകൾ മാറ്റി നിർത്തേണ്ട അവസ്ഥയുമാണ്. 2019 കഴിഞ്ഞു 2020 ലേക്ക് കടന്നതോടെ കോവിഡ് കുരുക്കാകുകയും ചെയ്തു.
ഫീസ് അടച്ചെങ്കിലും പരീക്ഷകൾ എല്ലാം മാറ്റി വച്ചതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ കുരുക്കിലായി. ഇതോടെ ഈ വർഷത്തിൽ കിട്ടേണ്ടിയിരുന്ന സപ്ലിമെന്റി പരീക്ഷകളുടെ അവരം നഷ്ടമാകുകയാണെന്നാണ് ആരോപണം. വൈസ് ചാൻസിലർ, എക്സാം കണ്ട്രോളർ, ഉന്നത വിദ്യാഭ്യാസമന്ത്രി, ഉന്നതവിദ്യഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യമന്ത്രി, ഗവർണർ എല്ലവർക്കും പരാതി സമർപിച്ചെങ്കിലും ഇതിൽ നടപടിയായിട്ടില്ലെന്നാണ് പരാതി. ബിടെക്ക് വിദ്യാർത്ഥികളെ അവഗണിച്ച് കേരളാ യൂണിവേഴ്സ്റ്റിയുടെ മറ്റ് ബിരുദ കോഴ്സുകളിലേക്ക് പരീക്ഷ നടത്തിയെങ്കിലും എഞ്ചിനിയറിങ് വിദ്യാർത്ഥികൾക്ക് അപ്പോഴും അവഗണനായാണ് ഫലം.
2014-18 ബാച്ചിന്റെ പരീക്ഷ നടത്തിപ്പിലും ചാൻസിൽ പോലും അവസരങ്ങൾ ഇല്ലാതായ അവസ്്ഥയിലും എത്തി. ഒന്ന് രണ്ട് സെമസ്റ്ററിലായി 7 അവസരങ്ങൾ യൂണിവേഴ്സിറ്റി പറയുമ്പോൾ 6 അവസരങ്ങൾ മാത്രമാണ് പരീക്ഷ എഴുതാനായി വിദ്യാർത്ഥികൾക്ക് ലഭിച്ചത്. 3-ാം സെമസ്റ്ററിൽ 9 അവസരങ്ങൾ ലഭിക്കേണ്ട സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചത് 4 അവസരങ്ങൾ മാത്രമാണ്. നാലാം സെമസ്റ്ററിലും പിന്നീടങ്ങോട്ടുള്ള എട്ട് സെമസ്റ്ററുകൾ വരെ ഈ നിലയിലാണ് പരീക്ഷകൾ നടന്നിട്ടുള്ളത് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍